അബൂമസ്‌ഊദുല്‍ അന്‍സാരി(റ) നിവേദനം: അദ്ദേഹം ഒരിക്കല്‍ മുഗീറത്തുബ്‌ഌ ശുഅ്‌ബയുടെ അടുക്കല്‍ പ്രവേശിച്ചു. മുഗീറത്തു ഇറാഖിലായിരുന്നു. അദ്ദേഹം ഒരു ദിവസം നമസ്‌കാരം അല്‍പം പിന്തിച്ചു. അതറിഞ്ഞപ്പോള്‍ അബൂമസ്‌ഊദ്(റ) പറഞ്ഞു. മുഗീറ! ഇതെന്താണ്? ജിബ്‌രീല്‍ ഒരു ദിവസം വരികയും എന്നിട്ടു നമസ്‌ക്കരിക്കുകയും അതഌസരിച്ച് നബി(സ) നമസ്‌ക്കരിക്കുകയും പിന്നീട് (മറ്റൊരു സന്ദര്‍ഭത്തിലും) ജിബ്‌രീല്‍ നമസ്‌ക്കരിക്കുകയും അതഌസരിച്ച് നബി(സ)യും നമസ്‌ക്കരിക്കുകയും പിന്നീട് (മറ്റൊരു നമസ്‌കാര സമയത്ത്) ജീബ്‌രില്‍ നമസ്‌ക്കരിക്കുകയും അതഌസരിച്ച് തിരുമേനി(സ) നമസ്‌ക്കരിക്കുകയും അനന്തരം (വേറൊരു നമസ്‌കാര സമയത്ത്) ജിബ്‌രീല്‍ നമസ്‌ക്കരിക്കുകയും അതഌസരിച്ച് തിരുമേനി(സ) നമസ്‌ക്കരിക്കുകയും ചെയ്‌തതും ഒടുവില്‍ ഇങ്ങനെ ചെയ്യാനാണ് എന്നോട് കല്‍പിച്ചിരിക്കുന്നത് എന്ന് ജിബ്‌രീല്‍ പറഞ്ഞതും നിങ്ങള്‍ അറിഞ്ഞിട്ടില്ലേ? എന്ന് അബൂമസ്‌ഊദ് ചോദിച്ചു. ഉമറുബ്‌ഌ അബ്‌ദില്‍ അസീസ് ഒരിക്കല്‍ നമസ്‌കാരം അല്‍പം പിന്തിച്ചപ്പോള്‍ ഈ സംഭവം ഉര്‍വത്തു:(റ) അദ്ദേഹത്തോടു പറഞ്ഞു: അപ്പോള്‍ ഉമര്‍(റ) ചോദിച്ചു: ഉര്‍വ്വാ! താങ്കള്‍ പറയുന്നത് ശരിക്കും മനസ്സിലാക്കുക. ജിബ്‌രീല്‍ നബി(സ)ക്ക് നമസ്‌കാരസമയത്ത് ഇമാമത്ത് നില്‍ക്കുകയോ? അപ്പോള്‍ ഉര്‍വ്വത്തു:(റ) പറഞ്ഞു: ഇപ്രകാരം അബൂമസ്‌ഊദില്‍ നിന്ന് മകന്‍ ബഷീര്‍ ഉദ്ധരിക്കുന്നുണ്‌ട്. ആയിശ:(റ) നിവേദനം: തിരുമേനി(സ) അസര്‍ നമസ്‌്‌കരിക്കുമ്പോള്‍ സൂര്യന്‍ അവരുടെ മുറിയില്‍ തന്നെയായിരിക്കും. അഥവാ നിഴല്‍ ആകുന്നതിന് മുമ്പായി. (ബുഖാരി. 1.10.500)
ജറീര്‍(റ) നിവേദനം: നമസ്‌കാരം നിലനിര്‍ത്തുവാഌം, സകാത്ത് നല്‍കുവാഌം, എല്ലാ മുസ്ലീംകള്‍ക്കും ഗുണം കാംക്ഷിക്കുവാഌം നബി(സ)ക്ക് ഞാന്‍ ബൈഅത്ത് (പ്രതിഞ്‌ജാ ഉടമ്പടി) ചെയ്യുകയുണ്‌ടായി. (ബുഖാരി. 1.10.502)
ഇബ്‌ഌമസ്‌ഊദ്(റ) നിവേദനം: ഒരു മഌഷ്യന്‍ ഒരിക്കല്‍ ഒരു സ്‌ത്രീയെ പിടിച്ചു ചുംബിച്ചു. അനന്തരം അയാള്‍ തിരുമേനി(സ)യുടെ അടുക്കല്‍ വന്നിട്ട് സംഭവത്തെക്കുറിച്ച് തിരുമേനി(സ)യോട് പറഞ്ഞു. അന്നേരമാണ് പകലിന്റെ രണ്‌ടറ്റങ്ങളിലും രാവിന്റെ ആദ്യ ദശകളിലും നീ നമസ്‌കാരം മുറപ്രകാരം അഌഷ്‌ടിക്കുക, നന്മകള്‍ തിന്മകളെ മായ്‌ച്ചുകളയും എന്ന ഖൂര്‍ആന്‍ വാക്യം അവതരിപ്പിച്ചത് അന്നേരം അയാള്‍ ചോദിച്ചു: ദൈവദൂതരേ, ഇത് എനിക്ക് മാത്രമുള്ളതാണോ? തിരുമേനി(സ) അരുളി: അല്ല എന്റെ മുഴുവന്‍ സമുദായത്തിഌമുള്ളതാണ്. (ബുഖാരി. 1.10.504)
അബ്‌ദുല്ല(റ) നിവേദനം: പ്രവര്‍ത്തനങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്‌ടപ്പെട്ടത് ഏതെന്ന് തിരുമേനി(സ)യോട് ഞാന്‍ ചോദിച്ചു. തിരുമേനി(സ) അരുളി: സമയത്ത് നമസ്‌കരിക്കുന്നത് തന്നെ. പിന്നീട് ഏതെന്ന് ഞാന്‍ ചോദിച്ചു. തിരുമേനി(സ) അരുളി: മാതാപിതാക്കള്‍ക്ക് നന്മ ചെയ്യല്‍. പിന്നീട് ഏതെന്ന് ഞാന്‍ ചോദിച്ചു. തിരുമേനി(സ) അരുളി: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യല്‍. അബ്‌ദുല്ല(റ) പറയുന്നു. ഇക്കാര്യങ്ങളെല്ലാം തിരുമേനി(സ) എന്നോട് അരുളിയതാണ്. തിരുമേനി(സ)യോട് ഞാന്‍ കൂടുതല്‍ ചോദിച്ചിരുന്നെങ്കില്‍ തിരുമേനി(സ) എനിക്ക് വര്‍ദ്ധനവ് നല്‌കുമായിരുന്നു. (ബുഖാരി. 1.10.505)
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളൊന്നു സങ്കല്‌പിച്ചു നോക്കുക. നിങ്ങളില്‍ ഒരാളുടെ വാതിലിഌ മുമ്പില്‍ ഒരു നദിയുണ്‌ട്. ആ നദിയില്‍ അവന്‍ എല്ലാ ദിവസവും അഞ്ചു പ്രാവശ്യം കുളിക്കും. നീ എന്തു പറയുന്നു. പിന്നീടവന്റെ ശരീരത്തില്‍ വല്ല അഴുക്കും അവശേഷിക്കുമോ? അവര്‍ പറഞ്ഞു. അവശേഷിക്കുകയില്ല. അന്നേരം തിരുമേനി(സ) അരുളി: അഞ്ചു നേരത്തെ നമസ്‌കാരത്തിന്റെ സ്ഥിതി ഇങ്ങനെ തന്നെയാണ്. ആ നമസ്‌കാരങ്ങള്‍ മുഖേന മഌഷ്യന്റെ തെറ്റുകളെല്ലാം അല്ലാഹു മായ്‌ച്ച്‌കളയും. (ബുഖാരി. 1.10.506)
അനസ്(റ) നിവേദനം: അദ്ദേഹം പറഞ്ഞു: തിരുമേനി(സ)യുടെ കാലത്തുണ്‌ടായിരുന്ന ഒന്നും തന്നെ ഇന്ന് (അതിന്റെ ശരിയായ രൂപത്തില്‍) ഞാന്‍ കാണുന്നില്ല. നമസ്‌കാരമില്ലേ? എന്ന് അപ്പോള്‍ പറയപ്പെട്ടു. ഉടനെ അനസ്(റ) പറഞ്ഞു. അതില്‍ നിങ്ങള്‍ സ്വയം നിര്‍മ്മിച്ചതെല്ലാം നിര്‍മ്മിച്ചില്ലേ. (ബുഖാരി. 1.10.508)
സുഹ്‌രി(റ) നിവേദനം: അനസ്(റ)ദിമശ്‌ഖില്‍ താമസിക്കുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ സന്നിധിയില്‍ ഞാന്‍ പ്രവേശിച്ചു. അപ്പോള്‍ അദ്ദേഹം കരയുകയാണ്. ഞാന്‍ ചോദിച്ചു: എന്താണ് താങ്കളെ കരയിക്കുന്നത്? അദ്ദേഹം പറഞ്ഞു. നബി(സ)യുടെ കാലത്ത് ഞാന്‍ മനസ്സിലാക്കിയിരുന്ന യാതൊന്നും ഇന്ന് ഞാന്‍ കാണുന്നില്ല. നമസ്‌കാരമല്ലാതെ. എന്നാല്‍ ഈ നമസ്‌കാരവും (സമയം) പാഴാക്കപ്പെടുന്നു. (ബുഖാരി. 1.10.507)
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങള്‍ സുജൂദില്‍ മര്യാദയും മിതത്വവും പാലിക്കുക. നായയെപ്പോലെ കൈകള്‍ ഭൂമിയില്‍ പരത്തി ഇട്ടുകൊണ്‌ട് സുജൂദ് ചെയ്യരുത്. തുപ്പുകയാണെങ്കില്‍ വലതുഭാഗത്തേക്കും മുമ്പിലേക്കും തുപ്പരുത്. കാരണം അവന്‍ തന്റെ രക്ഷിതാവിനോട് ഗൂഢ സംഭാഷണം നടത്തുകയാണ്. (ബുഖാരി. 1.10.508)
അബൂഹുറൈറ(റ)യും ഇബ്‌ഌഉമര്‍(റ)യും നിവേദനം ചെയ്യുന്നു. തിരുമേനി(സ) അരുളി: ചൂട് കഠിനമായാല്‍ അതിന് ശാന്തത വന്ന ശേഷം നിങ്ങള്‍ നമസ്‌കാരം നിര്‍വ്വഹിക്കുക. നിശ്ചയം ചൂടിന്റെ കാഠിന്യം നരകം ആളിക്കത്തിയിട്ടുണ്‌ടാകുന്ന ഉഷ്‌ണം പോലെയാണ്. (ബുഖാരി. 1.10.510)
അബൂദര്‍റ്(റ) നിവേദനം: അദ്ദേഹം പറയുന്നു: ഒരു ദിവസം നബി(സ)യുടെ ബാങ്ക് വിളിക്കുന്നവന്‍ ളുഹ്‌ര്‍ ബാങ്കു വിളിച്ചു. അപ്പോള്‍ നബി(സ) പറഞ്ഞു: നീ തണുപ്പിക്കുക, നീ തണുപ്പിക്കുക. അല്ലെങ്കില്‍ നബി(സ) പറഞ്ഞത് നീ അല്‌പം കാത്തുനില്‌ക്കുക, കാത്തു നില്‌ക്കുക എന്നാണ്. എന്നിട്ട് നബി(സ) അരുളി. കഠിന ചൂട് നരകം കത്തി ജ്വലിക്കുന്നതില്‍ നിന്നുണ്‌ടാകുന്നതു പോലെയാണ്. അതുകൊണ്‌ട് ചൂട് കഠിനമായാല്‍ നിങ്ങള്‍ നമസ്‌കാരം അല്‌പം പിന്തിക്കുക. നിവേദകന്‍ പറയുന്നു. കുന്നുകള്‍ക്ക് നിഴലുകള്‍ ഉണ്‌ടായതായി ഞങ്ങള്‍ കാണുന്നതുവരെ നബി(സ) പിന്തിപ്പിച്ചിരുന്നു. (ബുഖാരി. 1.10.511)
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരിക്കല്‍ നരകം: രക്ഷിതാവേ! എന്റെ ചിലഭാഗം മറ്റു ചില ഭാഗത്തെ ഭക്ഷിച്ചിരിക്കുന്നു എന്ന് പറഞ്ഞുകൊണ്‌ട് ആവലാതിപ്പെട്ടു. അപ്പോള്‍ അവന്‍ അതിന് ശൈത്യകാലത്തും ഉഷ്‌ണകാല്‌ത്തും ഓരോ ശ്വാസം വിടുവാന്‍ അഌമതി നല്‌കി. അതാണ് നിങ്ങള്‍ക്ക് അഌഭവപ്പെടുന്ന കഠിനചൂടും കഠിനതണുപ്പും. (ബുഖാരി. 1.10.512)
അബൂഹുറൈറ(റ) നിവേദനം: ഒരാള്‍ മറന്നു കൊണ്‌ട് തിന്നുകയോ കുടിക്കുകയോ ചെയ്‌താല്‍ അവന്റെ നോമ്പ് അവന്‍ പൂര്ത്തി യാക്കട്ടെ. അല്ലാഹുവാണ് അവനെ തീറ്റിക്കുകയും കുടിപ്പിക്കുകയും ചെയ്‌തത്. (ബുഖാരി. 3.31.154
അബു ഹുറയറ (റ) വില്‍ നിന്ന് നിവേദനം നബി (സ) അരുളി. 'റമദാന്‍ മാസമായാല്‍ സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറക്കുകയും നരക കവാടന്ങ്ങള്‍ അടക്കുകയും, പിശാചുക്കളെയെല്ലാം ചങ്ങലകളില്‍ ബന്ധിക്കുകയും ചെയ്യും (സഹീഹുല്‍ ബുഖാരി 1765, 1766) (പിശാചിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമേര്പ്പെടുത്തപ്പെടും. സദ് വ്ര്ത്തരായി വ്ര്തമാനുഷ്ടിക്കുന്നവരില്‍ അവന്റെ കുതന്ത്രങ്ങള്‍ ഫളിക്കുകയില്ല)
അബു ഹുറൈറ (റ) വില്‍ നിന്നും നിവേദനം. നബി (സ) അരുളി. വല്ല നോമ്പ് കാരനും തെറ്റായ വാക്കും പ്രവര്‍ത്തിയും ഉപേക്ഷിക്കുന്നില്ലെങ്കില്‍ അവന്‍ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ അള്ളാഹു വിനു യാതൊരു താല്പര്യവുമില്ല. (സ്വഹീഹുല്‍ ബുഖാരി 1770)
സഹല്‍ (റ) വില്‍ നിന്നും നിവേദനം: നബി (സ) അരുളിയിരിക്കുന്നു (സമയമായാല്‍ ) നോമ്പ് തുറക്കുന്നതില്‍ ധൃതി കാണിക്കുന്ന കാലംവരേയ്ക്കും ജനങ്ങള്‍ നന്മയിലായിരിക്കും. (സ്വഹീഹുല്‍ ബുഖാരി 1821) ( സൂക്ഷ്മതയും തഖ്‌വയും അഭിനയിച്ചു കൊണ്ട് സമയമായത്തിനു ശേഷവും നോമ്പ് മുരിക്കാതിരിക്കുന്നത് നല്ല വഴക്കമല്ല. ക്രത്യ സമയത്ത് തന്നെ നോമ്പ് മുറിക്കെണ്ടാതാണ് )
ആയിശ(റ) നിവേദനം: തിരുമേനി(സ) രാത്രിയില്‍ പതിനൊന്ന് റക്‌അത്താണ് നമസ്‌കരിച്ചിരുന്നത്. അതായിരുന്നു അവിടുത്തെ രാത്രി നമസ്‌കാരം. നിങ്ങളില്‍ ഒരാള്‍ ഖുര്ആതനിലെ 50 സൂക്തങ്ങള്‍ ഓതാന്‍ എടുക്കുന്ന സമയം ആ നമസ്‌കാരത്തില്‍ നബി(സ) ഒരു സുജൂദിന് എടുക്കാറുണ്‌ടായിരുന്നു. ശേഷം സുബ്‌ഹ് നമസ്‌കാരത്തിന് മുമ്പ് നബി(സ) രണ്‌ടു റക്‌അത്തു നമസ്‌കരിക്കും. പിന്നീട് തന്റെ വലതു വശത്തേക്ക് ചരിഞ്ഞു കിടക്കും. നമസ്‌കാരത്തിന് വിളിക്കുന്നവന്‍ (ഇഖാമത്ത് കൊടുക്കുന്നവന്‍) നബി(സ)യുടെ അടുത്തു വരുന്നതുവരെ ആ നിലക്ക് കിടക്കും. (ബുഖാരി. 2.16.108)
ജാബിര്‍(റ) നിവേദനം: നബി(സ) ഒരു യാത്രയിലായിരുന്നു. അപ്പോള്‍ ഒരു സ്ഥലത്തു ജനങ്ങള്‍ കൂട്ടം കൂടി നില്ക്കു ന്നതും ഒരാള്ക്ക് തണലുണ്‌ടാക്കിക്കൊടുക്കുന്നതും നബി(സ) കണ്‌ടു. ഇതെന്താണെന്ന് നബി(സ) ചോദിച്ചു. അവര്‍ പറഞ്ഞു. അദ്ദേഹം നോമ്പഌഷ്‌ഠിച്ചവനാണ്. നബി(സ) പ്രത്യുത്തരം അരുളി: യാത്രയില്‍ നോമ്പഌഷ്‌ഠിക്കല്‍ വലിയ പുണ്യമൊന്നുമല്ല. (ബുഖാരി. 3.31.167)
അബൂഉമാമത്ത്(റ)വില്‍ നിന്ന് നിവേദനം: തിരുദൂതന്‍(സ) പറഞ്ഞു. ഹേ മഌഷ്യാ! മിച്ചമുള്ള ധനം ധര്‍മ്മം ചെയ്യുന്നതാണ് നിനക്കുത്തമം. അത് സൂക്ഷിച്ചു സംഭരിച്ചുവെക്കല്‍ നിനക്ക് അനര്‍ത്ഥവുമാണ്. കഷ്‌ടിച്ച് ജീവിക്കാഌള്ള ധനം ആക്ഷേപാര്‍ഹമല്ല. ആശ്രിതരായ കുടുംബക്കാര്‍ക്ക് കൊടുത്തുകൊണ്‌ടാണ് നീ ധര്‍മ്മം തുടങ്ങേണ്‌ടത്. (മിച്ചം വരുന്നത് മറ്റുള്ളവര്‍ക്കും) (തിര്‍മിദി)
അനസ്(റ) നിവേദനം: ഞങ്ങള്‍ അസര്‍ നമസ്‌കരിച്ചു കഴിഞ്ഞ ശേഷം ബനൂഅംറ്‌ബഌ ഔഫ് താമസിക്കുന്ന കേന്ദ്രത്തിലേക്ക് ഒരാള്‍ പോകും. അന്നേരം അവര്‍ അസര്‍ നമസ്‌കരിക്കുന്നതായി അയാള്‍ കാണും. (ബുഖാരി. 1.10.523)
അബൂഹുറൈറ(റ) നിവേദനം: നബി(സ)യുടെ കൂടെ ഞങ്ങള്‍ ഇരിക്കുമ്പോള്‍ ഒരാള്‍ വന്നു പറഞ്ഞു: പ്രവാചകരേ! ഞാന്‍ നാശത്തിലകപ്പെട്ടു കഴിഞ്ഞു. നബി(സ) ചോദിച്ചു. നിന്റെ പ്രശ്‌നമെന്താണ്? അയാള്‍ പറഞ്ഞു: റമളാനില്‍ നോമ്പുകാരനായികൊണ്‌ട് ഞാനെന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്പ്പെ ട്ടു. നബി(സ) ചോദിച്ചു. നിനക്ക് ഒരടിമയെ മോചിപ്പിക്കുവാന്‍ സാധിക്കുമോ? സാധ്യമല്ലെന്ന് അയാള്‍ പറഞ്ഞു. തുടര്ച്ച യായി രണ്‌ടു മാസം നോമ്പഌഷ്‌ഠിക്കുവാന്‍ സാധിക്കുമോ? നബി(സ) വീണ്‌ടും ചോദിച്ചു. ഇല്ലെന്നദ്ദേഹം മറുപടി പറഞ്ഞു. അറുപത് ദരിദ്രന്മാര്ക്ക് അന്നദാനം ചെയ്യാന്‍ നിങ്ങളെക്കൊണ്‌ടാകുമോ? നബി(സ) തുടര്ന്ന് ചോദിച്ചു. ഇല്ലെന്നപ്പോഴും അയാള്‍ പറഞ്ഞു. അബൂഹുറൈറ(റ) പറയുന്നു. നബി(സ) കുറെ സമയം ഇരുന്നു. അതിനിടക്ക് നബി(സ)യുടെ അടുത്ത് ഒരാള്‍ ഒരു കൊട്ട ഈത്തപ്പഴം കൊണ്‌ടുവന്നു. നബി(സ) ചോദിച്ചു. ചോദ്യകര്ത്താ വ് എവിടെ? ഞാനിവിടെയുണ്‌ടെന്ന് അയാള്‍ മറുപടി പറഞ്ഞു. നബി(സ) നിര്ദ്ദേ ശിച്ചു. നീ ഇതെടുത്തുകൊണ്‌ടു പോയി ദാനം ചെയ്യുക. ദൈവ ദൂതരേ! എന്നെക്കാള്‍ ദരിദ്രനായ ഒരാള്ക്കകല്ലേ ഞാന്‍ ദാനം ചെയ്യേണ്‌ടത്? അല്ലാഹു സത്യം. മദീനയുടെ രണ്‌ട് കാല്‍ പ്രദേശങ്ങള്ക്കി്ടയില്‍ എന്റെ കുടുംബത്തേക്കാള്‍ ദരിദ്രമായ ഒരു കുടുംബമില്ല എന്നയാള്‍ പറഞ്ഞു: നബി(സ) തന്റെ അണപ്പല്ലുകള്‍ പുറത്തു കാണുന്നവിധം ചിരിച്ചു. ശേഷം അരുളി: ഇതു നിന്റെ വീട്ടുകാരെ തീറ്റിക്കുക. (ബുഖാരി. 3.31.157)
ആയിശ(റ) പറയുന്നു: നബി(സ) അവസാനത്തെ പത്തില്‍ പ്രവേശിച്ചാല്‍ തന്റെ അര മുറുക്കിയുടുക്കുകയും രാത്രി ജീവിപ്പിക്കുകയും തന്റെ വീട്ടുകാരെ വിളിച്ചുണര്‍ത്തുകയും ചെയ്യാറുണ്‌ടായിരുന്നു. (ബുഖാരി. 3.32.241)
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒട്ടകത്തിന്റെ സക്കാത്ത് കൊടുക്കാതിരുന്നാല്‍ അന്ത്യദിവസം ആ ഒട്ടകം അതിന്റെ ഉടമസ്ഥന്റെ പുറത്ത് കയറിക്കൊണ്‌ട് വരും. ആ ഒട്ടകത്തിന്റെ ജീവിതത്തില്‍ കഴിഞ്ഞ ദശകളില്‍ ഏറ്റവും നല്ല ദശയിലെ രൂപം പൂണ്‌ട നിലക്കാണ് വരിക. എന്നിട്ട് തന്റെ കുളമ്പുകള്‍ കൊണ്‌ട് അവനെ അത് ചവിട്ടിക്കൊണ്‌ടിരിക്കും. ആടിന്റെ സക്കാത്ത് കൊടുക്കാതിരിക്കുന്ന പക്ഷം അന്ത്യദിനം ആ ആട് അതിന്റെ ഉടമസ്ഥന്റെ പുറത്ത് കയറിക്കൊണ്‌ടുവരും. ആ ആടിന്റെ ജീവിതത്തിന്റെ കഴിഞ്ഞ ദശകളില്‍ ഏറ്റവും നല്ല ദശയിലെ രൂപം പൂണ്‌ട നിലക്കാണ് അത് വരിക. ആട് അതിന്റെ കുളമ്പുകള്‍കൊണ്‌ട് അവനെ ചവിട്ടിക്കൊണ്‌ടിരിക്കുകയും കൊമ്പുകള്‍ക്കൊണ്‌ട് കുത്തുകയും ചെയ്യും. ആടുകള്‍ വെള്ളം കുടിക്കുവാന്‍ ചെല്ലുന്ന ജലാശയങ്ങള്‍ക്കടുത്ത് വെച്ച് അവയെ കറന്നെടുക്കേണ്‌ടതും ആ ആടുകളിലുള്ള ബാധ്യതയില്‍പ്പെടുന്നതാണ്. നിങ്ങളില്‍ ഒരാളും പുരുത്ഥാനദിവസം നിലവിളിച്ചു കൊണ്‌ടിരിക്കുന്ന ഒരു ആടിനെി ചുമലില്‍ വഹിച്ചു കൊണ്‌ടു വന്നു. ഓ മുഹമ്മദ്! എന്നെ രക്ഷിക്കേണമേ എന്ന് അപേക്ഷിക്കുന്ന അവസരം ഉണ്‌ടാവരുത്. അപ്പോള്‍ ഞാന്‍ പറയും. നിനക്ക് യാതൊരു സഹായവും ചെയ്യാഌള്ള കഴിവ് എനിക്കില്ല. അല്ലാഹു എന്നെ ഭാരമേല്‍പ്പിച്ചിരുന്ന സന്ദേശങ്ങള്‍ ഞാന്‍ അറിയിച്ചു കഴിഞ്ഞിട്ടുണ്‌ട്. മറ്റൊരു മഌഷ്യന്‍ നിലവിളിക്കുന്ന ഒരൊട്ടകത്തെ ചുമലില്‍ ചുമന്നുകൊണ്‌ട് വരും. ഓ മുഹമ്മദ്‌്! എന്നെ രക്ഷിക്കേണമേ എന്ന് പറയും. ഞാന്‍ പറയും: നിങ്ങള്‍ക്ക് അല്ലാഹുവിങ്കില്‍ നിന്ന് യാതൊന്നും ഞാന്‍ ഉടമയാക്കുന്നില്ല. അല്ലാഹു എന്നെ ഭാരമേല്‍പ്പിച്ചിരുന്നത് ഞാന്‍ നിങ്ങളെ അറിയിച്ചു കഴിഞ്ഞു. (ബുഖാരി. 2.24.485)
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു വല്ലവഌം ധനം നല്‍കി. അപ്പോള്‍ അവന്‍ അതിലുള്ള സകാത്തു നല്‍കിയില്ല. എന്നാല്‍ പരലോക ദിവസം ആ ധനം അവന്റെ മുമ്പില്‍ തലയില്‍ രണ്‌ടു കറുത്ത പുള്ളികളോട് കൂടിയ ഒരു മൂര്‍ഖന്‍ പാമ്പിന്റെ രൂപത്തില്‍ തല പൊക്കി നില്‍ക്കും. ഒരു ആഭരണം പോലെ അതു അവന്റെ കഴുത്തില്‍ ചുറ്റും. അവന്റെ രണ്‌ടു ചുണ്‌ടുകള്‍ പിടിച്ചുകൊണ്‌ട് ആ സര്‍പ്പം പറയും. ഞാന്‍ നിന്റെ ധനമാണ്. ഞാന്‍ നിന്റെ നിക്ഷേപധനമാണ്. ശേഷം നബി(സ) പാരായണം ചെയ്‌തു. തന്റെ ആഗ്രഹം മൂലം അല്ലാഹു നല്‍കിയ ധനത്തില്‍ പിശുക്ക് കാണിക്കുന്നവര്‍ അത് അവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിച്ചുപോകരുത്. (ബുഖാരി. 2.24.486)
ഇബ്‌ഌ അബ്ബാസ്(റ) നിവേദനം: നബി(സ) രാത്രിയില്‍ തഹജ്ജുദിഌവേണ്‌ടി എഴുന്നേല്‍ക്കുമ്പോള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്‌ട്. അല്ലാഹുവേ! നിനക്ക് സര്‍വ്വസ്‌തുതിയും. ആകാശത്തിലെയും ഭൂമിയിലെയും അവയ്‌ക്ക് ഇടയിലുള്ളതിന്റെയും നിയന്താവ് നീയാണ്. നിനക്ക് സ്‌തുതി. ഉപരിഭാഗങ്ങളുടെയും ഭൂമിയുടെയും അവയ്‌ക്ക് ഇടയിലുള്ളതിന്റെയും ആധിപത്യം നിനക്കാണ്. നിനക്ക് സ്‌തുതി. ആകാശങ്ങളുടെയും ഭൂമിയുടെയും തേജസ്സ് നീയാണ്. നിനക്ക് സര്‍വ്വസ്‌തുതിയും. ആകാശങ്ങളുടെയും ഭൂമിയുടെയും രാജാവ് നീയാണ്. നിനക്ക് സ്‌തുതി. നീയാണ് സത്യം. നിന്റെ വാഗ്‌ദാനം സത്യമാണ്. നിന്നെ അഭിമുഖീകരിക്കല്‍ യാഥാര്‍ത്ഥ്യമാണ്. നിന്റെ വചനം യാഥാര്‍ത്ഥ്യമാണ്. സ്വര്‍ഗ്ഗം യാഥാര്‍ത്ഥ്യമാണ്. നരകം യാഥാര്‍ത്ഥ്യമാണ്. പ്രവാചകന്മാര്‍ യാഥാര്‍ത്ഥ്യമാണ്. അന്ത്യദിനം സത്യമാണ്. അല്ലാഹുവേ! മുഹമ്മദ് സത്യമാണ്. നിനക്ക് വേണ്‌ടി ഞാന്‍ മുസ്ലീമായിരിക്കുന്നു. നിന്നില്‍ ഞാന്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നു. നിന്റെ മേല്‍ ഞാന്‍ ഭാരമേല്‍പ്പിച്ചിരിക്കുന്നു. നിന്നിലേക്ക് ഞാന്‍ ഖേദിച്ച് മടങ്ങിയിരിക്കുന്നു. നീ എനിക്ക് തെളിവുകള്‍ നല്‍കേണമേ, നിന്നിലേക്ക് ഞാന്‍ വിധി അന്വേഷിക്കുന്നു. അതിനാല്‍ നീ എനിക്ക് മാപ്പ് ചെയ്യേണമേ. ഞാന്‍ പ്രവര്‍ത്തിച്ചതിലും പ്രവര്‍ത്തിക്കാത്തതിലും ഞാന്‍ രഹസ്യമാക്കിയതിലും പരസ്യമാക്കിയതിലും. ആദ്യവും അന്ത്യവും നീയാണ്. നീയല്ലാതെ മറ്റൊരു ആരാധ്യനില്ല. (ബുഖാരി. 2.21.221)
അനസ്(റ) പറയുന്നു: നബി(സ) അരുളി: മുരുഭൂമിയില്‍ വെച്ച് നഷ്‌ടപ്പെട്ട ഒട്ടകം ഒരാള്‍ക്ക് തിരിച്ചുകിട്ടിയാല്‍ ഉണ്‌ടാകുന്നതിനേക്കാള്‍ സന്തോഷം അല്ലാഹുവിന് അവന്റെ ദാസന്‍ തൗബ ചെയ്യുമ്പോള്‍ ഉണ്‌ടാകുന്നതാണ്. (ബുഖാരി. 8.75.321)
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: രാത്രിയും പകലും നിങ്ങളുടെ അടുക്കലേക്ക് മലക്കുകള്‍ മാറി മാറി വന്നു കൊണ്‌ടിരിക്കും. എന്നിട്ട് അസര്‍ നമസ്‌കാരവേളയിലും സുബ്‌ഹി നമസ്‌കാരവേളയിലും അവരെല്ലാവരും സമ്മേളിക്കും. പിന്നീട് നിങ്ങളോടൊപ്പം താമസിക്കുന്നവര്‍ മേല്‌പോട്ട് കയറിപ്പോകും. അന്നേരം അല്ലാഹു അവരോട് ചോദിക്കും. ആ ദാസന്മാരെക്കുറിച്ച് അല്ലാഹുവിന് പരിപൂര്‍ണ്ണജ്ഞാനമുള്ളതോടുകൂടി എന്റെ ദാസന്മാരെ നിങ്ങള്‍ വിട്ടുപോരുമ്പോള്‍ അവരുടെ സ്ഥിതിയെന്തായിരുന്നു. അന്നേരം മലക്കുകള്‍ പറയും: ഞങ്ങള്‍ ചെന്നപ്പോള്‍ അവര്‍ നമസ്‌കരിക്കുകയായിരുന്നു. തിരിച്ച് പോരുമ്പോഴും അവര്‍ നമസ്‌കരിക്കുക തന്നെയാണ്. (ബുഖാരി. 1.10.530)
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: സൂര്യാസ്‌തമനത്തിന് മുമ്പ് അസര്‍ നമസ്‌കാരത്തില്‍ ഒരു റക്‌അത്ത് നിങ്ങളില്‍ വല്ലവര്‍ക്കും ലഭിച്ചാല്‍ അവന്‍ തന്റെ നമസ്‌കാരം പൂര്‍ത്തിയാക്കിക്കൊള്ളട്ടെ. അപ്രകാരം തന്നെ സൂര്യോദയത്തിന് മുമ്പ് സുബ്‌ഹ് നമസ്‌കാരത്തില്‍ നിന്ന് ഒരു റക്ക്‌അത്തു ഒരാള്‍ക്ക് നമസ്‌കരിക്കാന്‍ സാധിച്ചാല്‍ അവന്‍ നമസ്‌കാരം പൂര്‍ത്തിയാക്കിക്കൊള്ളട്ടെ. (ബുഖാരി. 1.10.531)
അബ്ദുല്ലാഹിബ്നു ഉമര്‍ (റ) വില്‍ നിന്ന് നിവേദനം ധാന്യത്തില്‍ നിന്നോ, ഗോതമ്പില്‍ നിന്നോ പ്രവാചകന്‍ ഒരു ‘സ്വാഅ്’ മുസ്ളിംകളില്‍പെട്ട വലിയവര്‍, ചെറിയവര്‍, സ്ത്രീകള്‍, പുരുഷന്മാര്‍, അടിമകള്‍, സ്വതന്ത്രന്‍ എന്നിവര്‍ക്ക് സകാത്തുല്‍ ഫിത്വ്ര്‍ നിര്‍ബ്ബന്ധമാക്കിയിരിക്കുന്നു’ (മുത്തഫ ഖുന്‍ അലൈഹി)
അബൂസഈദുല്‍ ഖുദ്‌രി(റ) നിവേദനം: നബി(സ) ചെറിയപെരുന്നാള്‍ ദിവസവും ബലിപെരുന്നാള്‍ ദിവസവും മൈതാനത്തേക്ക് പുറപ്പെടും. അവിടെ എത്തിയാല്‍ ആദ്യമായി നമസ്‌കാരമാണ് നബി(സ) തുടങ്ങുക. നമസ്‌കാരത്തില്‍ നിന്ന് വിരമിച്ചാല്‍ ജനങ്ങളെ അഭിമുഖീകരിച്ച് എഴുന്നേറ്റ് നില്‍ക്കും. ജനങ്ങള്‍ അവരുടെ അണികളില്‍ തന്നെയിരിക്കും. അങ്ങനെ നബി(സ) അവര്‍ക്ക് ഒരു ഉപദേശം നല്‍കും. അവരോട് പലതും കല്‍പിക്കും. ഒരു പട്ടാളവിഭാഗത്തെ രൂപവല്‍ക്കരിച്ച് വല്ലഭാഗത്തേക്കും അയക്കുവാന്‍ നബി(സ) ഉദ്ദേശിക്കുന്നുണ്‌ടെങ്കില്‍ ആ പട്ടാളസംഘത്തെ അവിടെവച്ച് രൂപവല്‍ക്കരിക്കും. വല്ല കാര്യവും കല്‍പ്പിക്കാനാണ് ഉദ്ദേശമെങ്കില്‍ അത് കല്‌പിക്കും. ശേഷം നബി(സ) അവിടെ നിന്ന് പിരിഞ്ഞു പോകും. അബുസഈദ്(റ) പറയുന്നു. മര്‍വാന്‍ വരുന്നതുവരെ ജനങ്ങള്‍ ഈ നബിചര്യ തുടര്‍ന്നുകൊണ്‌ടിരുന്നു. ഒരിക്കല്‍ മദീനയിലെ ഗവര്‍ണറായിരുന്ന മര്‍വ്വാന്റെ കൂടെ ഒരു ബലി പെരുന്നാള്‍ ദിവസമോ ചെറിയ പെരുന്നാള്‍ ദിവസമോ ഞാന്‍ മൈതാനത്തേക്ക് പുറപ്പെട്ടു. അങ്ങനെ മൈതാനത്ത് ഞങ്ങള്‍ എത്തിച്ചേര്‍ന്നപ്പോള്‍ അവിടെ അതാ ഒരു മിമ്പര്‍! കുസീറുബ്‌ഌസ്വല്‍ത്തു എന്ന മഌഷ്യന്‍ നിര്‍മ്മിച്ചതാണിത്. മര്‍വ്വാന്‍ നമസ്‌കരിക്കുന്നതിന്റെ മുമ്പായി തന്നെ ആ മിമ്പറില്‍ കയറാന്‍ ഉദ്ദേശിച്ചു. അദ്ദേഹത്തിന്റെ വസ്‌ത്രം പിടിച്ച് ഞാന്‍ പിന്നോട്ട് വലിച്ചു. അപ്പോള്‍ അദ്ദേഹം എന്നെയും പിടിച്ചുവലിച്ചു. ഒടുവില്‍ മിമ്പറില്‍ കയറി അയാള്‍ നമസ്‌കാരത്തിന്റെ മുമ്പായി ഖുത്തുബ നടത്തി. ഞാന്‍ അയാളോട് പറഞ്ഞു: അല്ലാഹുവാണ് സത്യം. നിങ്ങള്‍ നബിചര്യ മാറ്റി മറിച്ചിരിക്കുന്നു. അപ്പോള്‍ മര്‍വാന്‍ പറഞ്ഞു. അബൂസഈദ്! നിങ്ങള്‍ മനസ്സിലാക്കിയ നബിചര്യയുടെ കാലം കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ ഞാന്‍ മര്‍വാനോട് പറഞ്ഞു. അല്ലാഹു സത്യം. ഞാന്‍ പഠിച്ചുവെച്ചതാണ് ഞാന്‍ പഠിക്കാതെ ഉപേക്ഷിച്ചതിനേക്കാള്‍ ഉത്തമം. മര്‍വാന്‍ പറഞ്ഞു. ജനങ്ങള്‍ നമസ്‌കാരശേഷം നമ്മുടെ പ്രസംഗം കേള്‍ക്കാനിരിക്കുന്നില്ല. അതുകൊണ്‌ട് ഖുത്തുബ: യെ ഞാന്‍നമസ്‌കാരത്തിന്റെ മുമ്പാക്കി. (ബുഖാരി. 2.15.76
ഉമ്മുഅതിയ്യ:(റ) നിവേദനം: പെരുന്നാള്‍ ദിവസം മൈതാനത്തേക്ക് പുറപ്പെടാന്‍ ഞങ്ങള്‍ കല്‌പിക്കാറുണ്‌ട്. യുവതികളായ സ്‌ത്രീകളെ അവരുടെ അന്തഃപുരിയില്‍ നിന്ന് പുറത്തുകൊണ്‌ടുവരാഌം. അങ്ങനെ അശുദ്ധിയുള്ള സ്‌ത്രീകളെ വരെ ഞങ്ങള്‍ ഈദ് ഗാഹിലേക്ക് കൊണ്‌ട് വരും. അവര്‍ ജനങ്ങളുടെ പിന്നില്‍ അണിനിരക്കും. അവര്‍ (പുരുഷന്‍മാര്‍) തക്‌ബീര്‍ ചൊല്ലുന്നതുപോലെ സ്‌ത്രീകളും തക്‌ബീര്‍ ചൊല്ലും. അവര്‍ പ്രാര്‍ത്ഥിക്കുന്നതു പോലെ പ്രാര്‍ത്ഥിക്കും. ആ ദിവസത്തെ നന്മയും പരിശുദ്ധിയും അവരും കാംക്ഷിക്കും. (ബുഖാരി. 2.15.88)
ഇബ്‌ഌഅബ്ബാസ്(റ) നിവേദനം: നബി(സ) ചെറിയ പെരുന്നാള്‍ ദിവസം രണ്‌ട് റക്‌അത്ത് നമസ്‌കരിച്ചു. അതിന്റെ മുമ്പും അതിന്റെ ശേഷവും നബി സുന്നത്ത് നമസ്‌കരിച്ചില്ല. ശേഷം സ്‌ത്രീകളുടെ അടുത്തുവന്ന് ധര്‍മ്മം ചെയ്യാന്‍ അവരോട് നിര്‍ദ്ദേശിച്ചു. നബി(സ)യുടെ കൂടെ ബിലാലും ഉണ്‌ടായിരുന്നു. സ്‌ത്രീകള്‍ അവരുടെ സ്വര്‍ണ്ണം കൊണ്‌ടും വെള്ളികൊണ്‌ടും നിര്‍മ്മിക്കപ്പെട്ട കര്‍ണ്ണാഭരണങ്ങളും മാലകളും അതില്‍ ഇടുവാന്‍ തുടങ്ങി. (ബുഖാരി. 2.15.81)
സലമ:(റ) നിവേദനം: മഗ്‌രിബ് സൂര്യന്‍ മറയില്‍ പോയി ഒളിച്ചാലാണ് ഞങ്ങള്‍ നമസ്‌കരിക്കാറുള്ളത്. (ബുഖാരി. 1.10.536)
അബ്‌ദുല്ലാഹിബ്‌ഌ മുസ്‌നി(റ) നിവേദനം: തിരുമേനി(സ) അരുളി: മഗ്‌രിബ് നമസ്‌കാരത്തിന്റെ പേരിന്മേല്‍ ഗ്രാമവാസികള്‍ നിങ്ങളെ ഒരിക്കലും പരാജയപ്പെടുത്താതിരിക്കട്ടെ. മഗ്‌രിബിന് അവര്‍ ഇശാ എന്നാണ് പേര്‍ നല്‍കാറുള്ളത്. (ബുഖാരി. 1.10.538)
അബ്‌ദുല്ലാഹിബ്‌ഌ ഉമര്‍(റ) നിവേദനം: ഒരിക്കല്‍ നബി(സ) ഞങ്ങള്‍ക്ക് ഇശാ: നമസ്‌കരിച്ചു തന്നു. ജനങ്ങള്‍ അതിന്ന് അത്‌മത്ത് എന്നു പറയുന്നു. ശേഷം ഞങ്ങളുടെ നേരെ തിരിഞ്ഞു. എന്നിട്ട് അവിടുന്ന് അരുളി: ഈ രാത്രി മുതല്‍ നൂറ് കൊല്ലത്തിന്റെ ആരംഭത്തില്‍ ഇന്ന് ഭൂമിയില്‍ ജീവിക്കുന്ന ഒരാളും തന്നെ അവശേഷിക്കുകയില്ല. (ബുഖാരി. 1.10.539)
ആയിശ(റ) നിവേദനം: ഒരു രാത്രി തിരുമേനി(സ) ഇശാ നമസ്‌കാരം കുറെ താമസിപ്പിച്ചു. ഇസ്‌ലാം മതം ശരിക്ക് പ്രചരിക്കുന്നതിന്റെ മുമ്പായിരുന്നു. അവസാനം സ്‌ത്രീകളും കുട്ടികളും ഇതാ ഉറങ്ങിക്കഴിഞ്ഞുവെന്ന് ഉമര്‍(റ)വിളിച്ച്‌പറഞ്ഞപ്പോഴാണ് തിരുമേനി(സ) വീട്ടില്‍ നിന്ന് പുറത്ത് വന്നത്. എന്നിട്ട് പള്ളിയിലുള്ളവരെ അഭിമുഖീകരിച്ചുകൊണ്‌ട് തിരുമേനി(സ) അരുളി: ഭൂനിവാസികളില്‍ നിങ്ങളല്ലാതെ ആരും ഈ നമസ്‌കാരത്തെ കാത്തിരിക്കുന്നില്ല. (ബുഖാരി. 1.10.541)
അബൂമൂസാ(റ) നിവേദനം. ഞാഌം എന്നോടൊപ്പം (യമനില്‍ നിന്നു) കപ്പലില്‍ വന്നവരും മദീനയിലെ ബുത്ത്‌ഹാന്‍ മൈതാനത്ത് ഇറങ്ങി താമസിക്കുകയായിരുന്നു. തിരുമേനി(സ) മദീനയിലും, ഞങ്ങളില്‍ ഓരോ സംഘവും ഊഴമിട്ട് ഇശാ നമസ്‌കാരത്തിന് നബി(സ)യുടെ അടുക്കല്‍ എല്ലാ രാവിലും പോകാറുണ്‌ടായിരുന്നു. ഒരിക്കല്‍ ഞാഌം എന്റെ സ്‌നേഹിതന്മാരും തിരുമേനി(സ)യുടെ അടുക്കല്‍ ചെന്നപ്പോള്‍ തിരുമേനി(സ) എന്തോ ജോലിയില്‍ വ്യാപൃതനായിരിക്കുകയാണ്. തന്നിമിത്തം തിരുമേനി(സ) ഇശാ നമസ്‌കാരം രാവിന്റെ മധ്യഘട്ടം വരെ പിന്തിച്ചു. അവസാനം തിരുമേനി(സ) പുറപ്പെട്ടു. ജനങ്ങളോടൊപ്പം നമസ്‌കരിച്ചു. നമസ്‌കാരത്തില്‍ നിന്ന് വിരമിച്ചശേഷം സദസ്യരോട് തിരുമേനി(സ) അരുളി: അല്‌പം നില്‍ക്കുക. നിങ്ങള്‍ സന്തുഷ്‌ടരായിരിക്കുക. ഈ സമയത്ത് നിങ്ങളല്ലാതെ മഌഷ്യരില്‍ ആരും തന്നെ നമസ്‌കരിച്ചിട്ടില്ല. ഇത് അല്ലാഹു നിങ്ങള്‍ക്ക് ചെയ്‌തു തന്ന ഒരഌഗ്രഹമാണ്. അബൂമൂസ(റ) പറയുന്നു: അപ്പോള്‍ തിരുമേനി(സ)യുടെ നാവില്‍ നിന്ന് കേട്ടവാക്കുകള്‍ മൂലം സന്തുഷ്‌ടരായിക്കൊണ്‌ട് ഞങ്ങള്‍ മടങ്ങി. (ബുഖാരി. 1.10.542)
അബൂബര്‍സ(റ) നിവേദനം: ഇശാ നമസ്‌കാരത്തിന് മുമ്പ് ഉറങ്ങുന്നതിനെയും അതിഌശേഷം വര്‍ത്തമാനം പറയുന്നതിനെയും നബി(സ) വെറുത്തിരുന്നു. (ബുഖാരി. 1.10.543)
ആയിശ(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ) ഇശാ നമസ്‌കാരം പിന്തിച്ചു. സ്‌ത്രീകളും കുട്ടികളും ഉറങ്ങിപ്പോയി എന്ന് ഉമര്‍(റ)വിളിച്ചു പറയുന്നതുവരെ. അപ്പോള്‍ അവിടുന്ന് നമസ്‌കരിക്കാന്‍ വന്നു. അവിടുന്ന് അനന്തരം അരുളി: ഭൂമിയിലെ ആളുകളില്‍ നിങ്ങളല്ലാതെ ഇപ്പോള്‍ ഇതിനെ ആരും പ്രതീക്ഷിക്കുന്നില്ല. മദീനയില്‍ മാത്രമാണ് അന്ന് (ജമാഅത്തായി പള്ളിയില്‍ വെച്ച്) നമസ്‌കരിച്ചിരുന്നത്. അവര്‍ ഇശാ നിര്‍വ്വഹിച്ചിരുന്നത് സൂര്യാസ്‌തമനത്തിന് ശേഷം ആകാശത്ത് അവശേഷിക്കുന്ന ചുകപ്പു നിറം പറ്റെ മായുന്ന ഘട്ടം മുതല്‍ രാവിന്റെ മൂന്നിലൊരു ഭാഗം കഴിയുന്ന സമയത്തിഌള്ളിലായിരുന്നു. (ബുഖാരി. 1.10.544)
ഇബ്‌ഌഉമര്‍(റ) നിവേദനം: ഒരിക്കല്‍ ഞങ്ങള്‍ പള്ളിയില്‍ ഉറങ്ങുന്നതുവരെ ഇശാ നമസ്‌കാരം നിര്‍വ്വഹിക്കുന്നതില്‍ നിന്ന് നബി(സ) ജോലിയിലായി. പിന്നെ ഞങ്ങള്‍ ഉണര്‍ന്നു. വീണ്‌ടും ഞങ്ങള്‍ ഉറങ്ങി. വീണ്‌ടും ഉണര്‍ന്നു. ശേഷം നബി(സ) നമസ്‌കരിക്കുവാന്‍ വന്നു. ശേഷം അവിടുന്ന് അരുളി. നിങ്ങളല്ലാതെ ആരും ഈ നമസ്‌കാരത്തെ പ്രതീക്ഷിക്കുന്നില്ല. ഇശാ നമസ്‌കാരത്തെ പിന്തിപ്പിക്കുന്നതിനെയും മുന്തിപ്പിക്കുന്നതിനെയും ഇബ്‌ഌഉമര്‍(റ)പ്രശ്‌നമാക്കാറില്ല. ഉറക്കം സമയത്തെ തെറ്റിക്കുമോ എന്ന ഭയം ഇല്ലെങ്കില്‍ ഇശാക്ക് മുമ്പ് അദ്ദേഹം ഉറങ്ങാറുണ്‌ട്. ഇബ്‌ഌഅബ്ബാസ്(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ) ഇശാ നമസ്‌കാരം പിന്തിപ്പിച്ചു. ജനങ്ങള്‍ ഉറങ്ങുകയും ശേഷം ഉണരുകയും ചെയ്യുന്നതുവരെ. അപ്പോള്‍ ഉമര്‍(റ) എഴുന്നേറ്റ് നിന്ന് വിളിച്ചു പറഞ്ഞു. നമസ്‌കാരം! ഉടനെ നബി(സ) പുറത്തുവന്നു. ഇബ്‌ഌഅബ്ബാസ്(റ) പറയുന്നു. നബി(സ) പുറത്തുവന്നപ്പോള്‍ ഞാനിപ്പോഴും ആ കാഴ്‌ച എന്റെ കണ്‍മുമ്പില്‍ കാണുന്നതുപോലെ തോന്നുന്നു. അവിടുത്തെ തലയില്‍ നിന്നു വെള്ളം ഇറ്റിക്കൊണ്‌ടിരിക്കുന്നുണ്‌ട്. തിരുമേനി(സ)യുടെ കൈ തലയുടെ മുകളില്‍ വെച്ചിരിക്കുന്നു. എന്നിട്ട് അവിടുന്ന് അരുളി: എന്റെ അഌയായികള്‍ക്ക് വിഷമം നേരിടുമെന്ന ഭയം ഇല്ലായിരുന്നുവെങ്കില്‍ ഈ സമയത്ത് നമസ്‌കരിക്കുവാന്‍ കല്‌പിക്കുമായിരുന്നു. (ബുഖാരി. 1.10.545)
അനസ്(റ) നിവേദനം: തിരുമേനി(സ) ഇശാ നമസ്‌കാരത്തെ രാത്രിയുടെ പകുതിവരെ പിന്തിക്കാറുണ്‌ട്. എന്നിട്ട് നമസ്‌കാര ശേഷം അവിടുന്ന് പറയും: ജനങ്ങളെല്ലാം ഉറങ്ങിപ്പോയി. എന്നാല്‍ നിങ്ങള്‍ നമസ്‌കാരത്തെ പ്രതീക്ഷിച്ചും കൊണ്‌ട് ഇരിക്കുമ്പോള്‍ എല്ലാം തന്നെ നമസ്‌കരിക്കുകയാണ്. അനസ്(റ) പറയുന്നു. തിരുമേനി(സ)യുടെ മോതിരത്തിന്റെ പ്രകാശം ഞാന്‍ കണ്‌ടത് ഇപ്പോഴും എന്റെ കണ്‍മുമ്പിലുണ്‌ട്. (ബുഖാരി. 1.10.546)
അബൂമൂസ(റ) നിവേദനം: തിരുമേനി(സ) അരുളി: തണുപ്പു നേരത്തുള്ള രണ്‌ട് നമസ്‌കാരം (സുബ്‌ഹും അസറും) വല്ലവഌം നമസ്‌കരിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചുകഴിഞ്ഞു. (ബുഖാരി. 1.10.548)
സൈദ്‌ബ്‌ഌസാബിത്ത്(റ) നിവേദനം: സഹാബികള്‍ തിരുമേനി(സ) യോടൊപ്പം നോമ്പ് കാലത്ത് അത്താഴം കഴിക്കാറുണ്‌ട്. എന്നിട്ട് അവര്‍ സുബ്‌ഹി നമസ്‌കരിക്കാന്‍ നില്‍ക്കും. അന്നേരം സൈദ്‌ബ്‌ഌ സാബിത്തിനോടു ചോദിച്ചു. അത് രണ്‌ടിഌമിടയില്‍ എത്ര സമയത്തെ ഒഴിവുണ്‌ടായിരുന്നു. സൈദ്(റ) പറഞ്ഞു: അന്‍പത് അല്ലെങ്കില്‍ അറുപത് ആയത്തു ഓതാഌള്ള സമയം. (ബുഖാരി. 1.10.549)
അനസ്(റ) നിവേദനം: നബി(സ)യും സൈദ്‌ബ്‌ഌ സാബിത്തും(റ) ഒരിക്കല്‍ അത്താഴം കഴിച്ചു. അവരുടെ അത്താഴത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ നബി(സ) നമസ്‌കരിക്കുവാന്‍ നിന്നു. അങ്ങനെ അവിടുന്നു നമസ്‌കരിച്ചു. അപ്പോള്‍ അനസ്(റ)നോട് ഞങ്ങള്‍ ചോദിച്ചു. അവര്‍ രണ്‌ട് പേരും അത്താഴത്തില്‍ നിന്ന് വിരമിക്കുകയും നമസ്‌കാരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നതിന്റെ ഇടയില്‍ എത്ര സമയമുണ്‌ടായിരുന്നു? അദ്ദേഹം പറഞ്ഞു: അമ്പത് ആയത്തു ഒരാള്‍ പാരായണം ചെയ്യുന്ന സമയം. (ബുഖാരി. 1.10.550)
സഹ്‌ല്(റ) നിവേദനം: ഞാന്‍ എന്റെ കുടുംബത്തില്‍ വെച്ചാണ് റമദാന്‍ രാത്രിയിലെ അത്താഴം കഴിക്കാറുണ്‌ടായിരുന്നത്. എന്നിട്ട് ഞാന്‍ തിരുമേനി(സ) യോടൊപ്പം സുബ്‌ഹി നമസ്‌ക്കരിക്കാന്‍ വേണ്‌ടി ധൃതിപ്പെട്ടു പോകും. (ബുഖാരി. 1.10.551)
അബൂഹുറൈറ:(റ) നിവേദനം: തിരുമേനി(സ) അരുളി: നമസ്‌ക്കാരത്തില്‍ നിന്ന് ഒരു റക്‌അത്തു ലഭിച്ചവന്ന് നമസ്‌ക്കാരം ലഭിച്ചു. (ബുഖാരി. 1.10.553)
ഇബ്‌ഌ അബ്ബാസ്(റ) നിവേദനം: ജനങ്ങളുടെ അംഗീകാരമുള്ള ചില മഌഷ്യന്മാര്‍ എന്റെ അടുക്കല്‍ സാക്ഷ്യം വഹിച്ചിട്ടുണ്‌ട്. അവരില്‍ വെച്ച് ഏറ്റവും സുസമ്മതന്‍ എന്റെ അടുക്കല്‍ ഉമറാണ്. അവര്‍ പറഞ്ഞതെന്തെന്നാല്‍ സുബ്‌ഹ് നമസ്‌കാരത്തിഌ ശേഷം സൂര്യോദയത്തിഌ മുമ്പായി നമസ്‌കരിക്കുന്നതും അസര്‍ നമസ്‌കാരശേഷം സൂര്യാസ്‌തമനം വരേക്കും നമസ്‌കരിക്കുന്നതും തിരുമേനി(സ) നിരോധിച്ചിരിക്കുന്നുവെന്ന്. (ബുഖാരി. 1.10.556)
ഇബ്‌ഌമസ്‌ഊദ്(റ) പറയുന്നു: ഒരു മഌഷ്യന്‍ ചോദിച്ചു: പ്രവാചകരേ! ജാഹിലിയ്യാകാലത്തു ഞങ്ങള്‍ ചെയ്‌ത കുറ്റങ്ങള്‍ക്ക് ഞങ്ങളെ ശിക്ഷിക്കുമോ? നബി(സ) അരുളി: ഇസ്‌ലാമില്‍ പ്രവേശിച്ചശേഷം ഒരാള്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ നന്നാക്കിത്തീര്‍ത്തെങ്കില്‍ കിരാതയുഗത്തില്‍ പ്രവര്‍ത്തിച്ച തെറ്റുകള്‍ക്ക് അവനെ ശിക്ഷിക്കുകയില്ല. ഇസ്ലാമില്‍ പ്രവേശിച്ചശേഷം ഒരാള്‍ തെറ്റ് പ്രവര്‍ത്തിച്ചുകൊണ്‌ടിരുന്നെങ്കിലോ മുമ്പ് ചെയ്‌ത തെറ്റുകള്‍ക്കും പില്‍ക്കാലങ്ങളില്‍ ചെയ്‌ത തെറ്റുകള്‍ക്കും അല്ലാഹു അവനെ ശിക്ഷിക്കുന്നതാണ്. (ബുഖാരി. 6921)
അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: നിങ്ങളാരും മരിക്കാന്‍ കൊതിക്കരുത്. സുകൃതം ചെയ്യുന്നവനാണെങ്കില്‍ അവന്ന് കൂടുതല്‍ സുകൃതം ചെയ്യുവാന്‍ അവസരം ലഭിക്കും. പാപം ചെയ്യുന്നവനാണെങ്കില്‍ പശ്ചാത്തപിച്ച് മടങ്ങാഌം അവസരം ലഭിക്കും. (ബുഖാരി. 7235)
മുആവിയ്യ(റ) നിവേദനം: അദ്ദേഹം പറഞ്ഞു: നിങ്ങള്‍ ഒരു നമസ്‌കാരം നമസ്‌കരിക്കുന്നതായി കാണുന്നു. ഞങ്ങള്‍ തിരുമേനി(സ) യുമായി സഹവസിച്ചിട്ടുണ്‌ട. എന്നിട്ട് അവിടുന്ന് ആ നമസ്‌കാരം നമസ്‌കരിക്കുന്നത് ഞങ്ങള്‍ കണ്‌ടിട്ടില്ല. മാത്രമല്ല, തിരുമേനി(സ) അത് വിരോധിക്കുകകൂടി ചെയ്‌തിരിക്കുന്നു. അസര്‍ നമസ്‌കാരത്തിന് ശേഷമുള്ള രണ്‌ടുറക്ക്‌അത്തിനെയാണ്‌മുആവിയ്യ(റ) ഉദ്ദേശിക്കുന്നത്. (ബുഖാരി. 1.10.561)
ഇബ്‌ഌഉമര്‍(റ) പറയുന്നു: എന്റെ സ്‌നേഹിതന്മാര്‍ നമസ്‌കരിക്കുന്നത് ഞാന്‍ കണ്‌ടതുപോലെയാണ് ഞാഌം നമസ്‌കരിക്കുന്നത്. സൂര്യോദയ സമയത്തും സൂര്യാസ്‌തമനസമയത്തും നമസ്‌കരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നതിനെയല്ലാതെ രാത്രിയിലും പകലിലും നമസ്‌കരിക്കുന്ന ഒരാളെയും ഞാന്‍ വിരോധിക്കുകയില്ല. (ബുഖാരി. 1.10.563)
ആയിശ:(റ) നിവേദനം: ഈ ലോകത്ത് നിന്ന് തിരുമേനി(സ)യെ കൊണ്‌ടുപോയ ആ നാഥനെക്കൊണ്‌ട് സത്യം. അല്ലാഹുവുമായി കണ്‌ടുമുട്ടും വരേക്കും തിരുമനി(സ) ആ രണ്‌ടുറക്‌അത്തു നമസ്‌കാരം ഉപേക്ഷിച്ചിട്ടേയില്ല. നമസ്‌കരിക്കുവാന്‍ വളരെ ഭാരവും ക്ഷീണവും അഌഭവപ്പെട്ട ശേഷമല്ലാതെ തിരുമേനി(സ) അന്ത്യഘട്ടങ്ങളില്‍ (ക്ഷീണം ബാധിച്ചതിനാല്‍) അധികസമയങ്ങളിലും ഇരുന്നിട്ടാണ് നമസ്‌കരിക്കാറുണ്‌ടായിരുന്നത്. അസറിന് ശേഷമുള്ള രണ്‌ട് റക്ക്‌അത്തിനെയാണ് ആയിശ(റ) ഉദ്ദേശിക്കുന്നത്. തിരുമേനി(സ) ആ രണ്‌ട് റക്ക്‌അത്തു നമസ്‌കരിക്കാറുണ്‌ടായിരുന്നു. പക്ഷെ പള്ളിയില്‍ വെച്ച് നമസ്‌കരിക്കാറുണ്‌ടായിരുന്നില്ല. തന്റെ അഌയായികള്‍ക്ക് ഭാരമായിപ്പോകുമെന്ന ഭയം കാരണം. അഌയായികള്‍ക്ക് ഭാരം കുറക്കുന്ന നടപടികളാണ് തിരുമേനി(സ) ഇഷ്‌ടപ്പെട്ടിരുന്നത്. (ബുഖാരി. 1.10.564)
സല്‍മത്ത്‌ബ്‌ഌ അംറി(റ)ല്‍ നിന്ന്: പ്രവാചകസന്നിധിയില്‍ വെച്ച് ഒരാള്‍ ഇടതു കൈകൊണ്‌ട് ഭക്ഷിച്ചു. അവിടുന്നരുളി: വലതു കൈ കൊണ്‌ട് ഭക്ഷിക്കുക. അയാള്‍ പറഞ്ഞു: എനിക്കതിന് കഴിവില്ല. നബി(സ) പ്രാര്‍ത്ഥിച്ചു: എന്നാല്‍ നിനക്കതിന് കഴിയാതിരിക്കട്ടെ! അഹന്ത മാത്രമായിരുന്നു അവനെ തടഞ്ഞത്. പിന്നീടയാള്‍ക്ക് തന്റെ കൈ വായിലേക്കുയര്‍ത്താന്‍ സാധിച്ചിട്ടില്ല. (മുസ്‌ലിം)
ഇബ്‌ഌ മസ്‌ഊദി(റ)ല്‍ നിന്ന്: നബിതിരുമേനി(സ) മൂന്ന് പ്രാവശ്യം പ്രഖ്യാപിക്കുകയുണ്‌ടായി. (ഇബാദത്തില്‍) അമിതമായ നിലപാട് കൈക്കൊള്ളുന്നവര്‍ പരാജയത്തിലാണ്. (മുസ്‌ലിം)
സല്‍മത്ത്‌ബ്‌ഌ അംറി(റ)ല്‍ നിന്ന്: പ്രവാചകസന്നിധിയില്‍ വെച്ച് ഒരാള്‍ ഇടതു കൈകൊണ്‌ട് ഭക്ഷിച്ചു. അവിടുന്നരുളി: വലതു കൈ കൊണ്‌ട് ഭക്ഷിക്കുക. അയാള്‍ പറഞ്ഞു: എനിക്കതിന് കഴിവില്ല. നബി(സ) പ്രാര്‍ത്ഥിച്ചു: എന്നാല്‍ നിനക്കതിന് കഴിയാതിരിക്കട്ടെ! അഹന്ത മാത്രമായിരുന്നു അവനെ തടഞ്ഞത്. പിന്നീടയാള്‍ക്ക് തന്റെ കൈ വായിലേക്കുയര്‍ത്താന്‍ സാധിച്ചിട്ടില്ല. (മുസ്‌ലിം)
അബൂമലീഹ്(റ) നിവേദനം: ഞങ്ങള്‍ ഒരിക്കല്‍ ബുറൈദ(റ)യുടെ കൂടെ ആകാശത്തില്‍ മേഘമുള്ള ഒരു ദിവസം സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നമസ്‌കാരം നിങ്ങള്‍ വേഗം നിര്‍വ്വഹിക്കുവിന്‍. നിശ്ചയം തിരുമേനി(സ) അരുളിയിട്ടുണ്‌ട്. വല്ലവഌം അസര്‍ നമസ്‌കാരം ഉപേക്ഷിച്ചാല്‍ അവന്റെ കര്‍മ്മങ്ങള്‍ നിഷ്‌ഫലമായി. (ബുഖാരി. 1.10.568)
അബൂഖത്താദ(റ) നിവേദനം: ഞങ്ങള്‍ ഒരിക്കല്‍ രാത്രിയില്‍ തിരുമേനി(സ) യോടൊപ്പം യാത്ര ചെയ്‌തു. കുറേ കഴിഞ്ഞപ്പോള്‍ ചിലര്‍ തിരുമേനി(സ)യെ ഉണര്‍ത്തി: നമുക്കല്‍പ്പനേരം യാത്ര നിറുത്തി വിശ്രമിച്ചാല്‍ നന്നായിരുന്നു. തിരുമേനി(സ) അരുളി: നമസ്‌കാര സമയം അറിയാതെ നിങ്ങള്‍ ഉറങ്ങിപ്പോകുമെന്ന് ഞാന്‍ ഭയപ്പെടുന്നു. ബിലാല്‍(റ) പറഞ്ഞു: ഞാന്‍ നിങ്ങളെ ഉണര്‍ത്താം. അങ്ങനെ അവരെല്ലാവരും കിടന്നു. ബിലാല്‍ തന്റെ മുതുക് ഒട്ടകകട്ടിലിലേക്ക് ചാരിയിരുന്നു. അവസാനം ബിലാലിന്റെ ഇരുനേത്രങ്ങളേയും ഉറക്കം പരാജയപ്പെടുത്തുകയും അങ്ങനെ അദ്ദേഹവും ഉറങ്ങിപ്പോയി. ഒടുവില്‍ തിരുമേനി(സ) ഉണര്‍ന്നു നോക്കുമ്പോള്‍ സൂര്യന്‍ ഉദിച്ചു കഴിഞ്ഞിരിക്കുന്നു. തിരുമേനി(സ) ചോദിച്ചു. ബിലാലേ! നിന്റെ വാക്കിപ്പോളെവിടെ? ബിലാല്‍(റ) പറഞ്ഞു: ഇത്തരമൊരുറക്കം ഇതിന് മുമ്പ് ഒരിക്കലും എന്നെ പിടികൂടിയിട്ടില്ല. തിരുമേനി(സ) അരുളി: അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ (ഉറക്കില്‍) നിങ്ങളുടെ ആത്മാക്കളെ അവന്‍ പിടിച്ചെടുക്കും. അവഌദ്ദേശിക്കുമ്പോള്‍ അവയെ അവന്‍ വിട്ടയക്കുകയും ചെയ്യും. ബിലാലേ! ജനങ്ങള്‍ക്ക് വേണ്‌ടി നീ ബാങ്ക് കൊടുക്കുക. അനന്തരം തിരുമേനി(സ) വുളു ചെയ്‌തു. അങ്ങനെ സൂര്യന്‍ ഉദിച്ചുപൊങ്ങുകയും അതിന് വെള്ളനിറം വരികയും ചെയ്‌തപ്പോള്‍ തിരുമേനി(സ) ഇമാമായിനിന്നു കൊണ്‌ട് നമസ്‌കരിച്ചു. (ബുഖാരി. 1.10.569)
ജാബിര്‍(റ) നിവേദനം: ഖന്തക്ക് യുദ്ധഘട്ടത്തില്‍ ഒരു ദിവസം സൂര്യന്‍ അസ്‌തമിച്ച ശേഷം വന്നിട്ടു ഉമര്‍(റ)ഖുറൈശികളായ സത്യനിഷേധികളെ ശകാരിക്കാന്‍ തുടങ്ങി. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ! സൂര്യന്‍ അസ്‌തമിക്കും വരേക്കും എനിക്ക് അസര്‍ നമസ്‌കരിക്കാന്‍ സാധിച്ചില്ല. അപ്പോള്‍ തിരുമേനി(സ) അരുളി: ഞാഌം അതു നമസ്‌കരിച്ചിട്ടില്ല. ഉടനെ ഞങ്ങള്‍ ബുത്താഹാന്‍ മൈതാനത്തേക്ക് നീങ്ങി. അങ്ങനെ തിരുമേനി(സ)യും ഞങ്ങളും നമസ്‌കാരത്തിഌവേണ്‌ടി വുളു ചെയ്‌തു. എന്നിട്ട് സൂര്യന്‍ അസ്‌തമിച്ചശേഷം തിരുമേനി(സ) അസര്‍ നമസ്‌കരിച്ച് ശേഷം മഗ്‌രിബ് നമസ്‌കാരവും. (ബുഖാരി. 1.10.570)
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: വല്ലവഌം ഒരു നമസ്‌കാരം മറന്നുപോയെങ്കില്‍ അതോര്‍മ്മ വരുമ്പോള്‍ അവന്‍ നമസ്‌കരിച്ചുകൊള്ളട്ടെ. അതല്ലാതെ അതിഌ മറ്റൊരു പ്രായശ്ചിത്തവുമില്ല. അല്ലാഹു പറയുന്നു (എന്നെ ഓര്‍മ്മിക്കുവാന്‍ വേണ്‌ടി നീ നമസ്‌കാരത്തെ അഌഷ്‌ഠിക്കുക) . (ബുഖാരി. 1.10.571)
ഇബ്‌ഌഉമര്‍(റ) നിവേദനം: നബി(സ)യുടെ ജീവിതത്തിലെ അന്ത്യഘട്ടത്തില്‍ ഒരിക്കല്‍ ഇശാ: നമസ്‌കരിച്ചു സലാം വീട്ടിയപ്പോള്‍ അവിടുന്ന് എഴുന്നേറ്റ് നിന്ന് കൊണ്‌ട് ഇപ്രകാരം പ്രസംഗിച്ചു. ഇന്നുമുതല്‍ നൂറ് കൊല്ലം പൂര്‍ത്തിയാകുമ്പോള്‍ ഇന്ന് ഭൂമുഖത്തുള്ള ഒരാളും അവശേഷിക്കുകയില്ല. നൂറ് വര്‍ഷം എന്ന് നബി(സ) പറഞ്ഞതിന്റെ ഉദ്ദേശ്യം ജനങ്ങള്‍ക്ക് അജ്ഞാതമായി. തിരുമേനി(സ) അതുകൊണ്‌ട് ഉദ്ദേശിച്ചത് ആ നൂറുകൊല്ലത്തിഌള്ളില്‍ ആ തലമുറ നശിച്ച്‌പോകുമെന്ന് മാത്രമാണ്. (ബുഖാരി. 1.10.575)
ജറീര്‍(റ) നിവേദനം: നമസ്‌കാരം നിലനിര്‍ത്തുവാഌം, സകാത്ത് നല്‍കുവാഌം, എല്ലാ മുസ്ലീംകള്‍ക്കും ഗുണം കാംക്ഷിക്കുവാഌം നബി(സ)ക്ക് ഞാന്‍ ബൈഅത്ത് (പ്രതിഞ്‌ജാ ഉടമ്പടി) ചെയ്യുകയുണ്‌ടായി. (ബുഖാരി. 1.10.502)
ഇബ്‌ഌമസ്‌ഊദ്(റ) നിവേദനം: ഒരു മഌഷ്യന്‍ ഒരിക്കല്‍ ഒരു സ്‌ത്രീയെ പിടിച്ചു ചുംബിച്ചു. അനന്തരം അയാള്‍ തിരുമേനി(സ)യുടെ അടുക്കല്‍ വന്നിട്ട് സംഭവത്തെക്കുറിച്ച് തിരുമേനി(സ)യോട് പറഞ്ഞു. അന്നേരമാണ് പകലിന്റെ രണ്‌ടറ്റങ്ങളിലും രാവിന്റെ ആദ്യ ദശകളിലും നീ നമസ്‌കാരം മുറപ്രകാരം അഌഷ്‌ടിക്കുക, നന്മകള്‍ തിന്മകളെ മായ്‌ച്ചുകളയും എന്ന ഖൂര്‍ആന്‍ വാക്യം അവതരിപ്പിച്ചത് അന്നേരം അയാള്‍ ചോദിച്ചു: ദൈവദൂതരേ, ഇത് എനിക്ക് മാത്രമുള്ളതാണോ? തിരുമേനി(സ) അരുളി: അല്ല എന്റെ മുഴുവന്‍ സമുദായത്തിഌമുള്ളതാണ്. (ബുഖാരി. 1.10.504)
അബ്‌ദുല്ല(റ) നിവേദനം: പ്രവര്‍ത്തനങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്‌ടപ്പെട്ടത് ഏതെന്ന് തിരുമേനി(സ)യോട് ഞാന്‍ ചോദിച്ചു. തിരുമേനി(സ) അരുളി: സമയത്ത് നമസ്‌കരിക്കുന്നത് തന്നെ. പിന്നീട് ഏതെന്ന് ഞാന്‍ ചോദിച്ചു. തിരുമേനി(സ) അരുളി: മാതാപിതാക്കള്‍ക്ക് നന്മ ചെയ്യല്‍. പിന്നീട് ഏതെന്ന് ഞാന്‍ ചോദിച്ചു. തിരുമേനി(സ) അരുളി: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യല്‍. അബ്‌ദുല്ല(റ) പറയുന്നു. ഇക്കാര്യങ്ങളെല്ലാം തിരുമേനി(സ) എന്നോട് അരുളിയതാണ്. തിരുമേനി(സ)യോട് ഞാന്‍ കൂടുതല്‍ ചോദിച്ചിരുന്നെങ്കില്‍ തിരുമേനി(സ) എനിക്ക് വര്‍ദ്ധനവ് നല്‌കുമായിരുന്നു. (ബുഖാരി. 1.10.505)
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളൊന്നു സങ്കല്‌പിച്ചു നോക്കുക. നിങ്ങളില്‍ ഒരാളുടെ വാതിലിഌ മുമ്പില്‍ ഒരു നദിയുണ്‌ട്. ആ നദിയില്‍ അവന്‍ എല്ലാ ദിവസവും അഞ്ചു പ്രാവശ്യം കുളിക്കും. നീ എന്തു പറയുന്നു. പിന്നീടവന്റെ ശരീരത്തില്‍ വല്ല അഴുക്കും അവശേഷിക്കുമോ? അവര്‍ പറഞ്ഞു. അവശേഷിക്കുകയില്ല. അന്നേരം തിരുമേനി(സ) അരുളി: അഞ്ചു നേരത്തെ നമസ്‌കാരത്തിന്റെ സ്ഥിതി ഇങ്ങനെ തന്നെയാണ്. ആ നമസ്‌കാരങ്ങള്‍ മുഖേന മഌഷ്യന്റെ തെറ്റുകളെല്ലാം അല്ലാഹു മായ്‌ച്ച്‌കളയും. (ബുഖാരി. 1.10.506)
അനസ്(റ) നിവേദനം: അദ്ദേഹം പറഞ്ഞു: തിരുമേനി(സ)യുടെ കാലത്തുണ്‌ടായിരുന്ന ഒന്നും തന്നെ ഇന്ന് (അതിന്റെ ശരിയായ രൂപത്തില്‍) ഞാന്‍ കാണുന്നില്ല. നമസ്‌കാരമില്ലേ? എന്ന് അപ്പോള്‍ പറയപ്പെട്ടു. ഉടനെ അനസ്(റ) പറഞ്ഞു. അതില്‍ നിങ്ങള്‍ സ്വയം നിര്‍മ്മിച്ചതെല്ലാം നിര്‍മ്മിച്ചില്ലേ. (ബുഖാരി. 1.10.508)
സുഹ്‌രി(റ) നിവേദനം: അനസ്(റ)ദിമശ്‌ഖില്‍ താമസിക്കുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ സന്നിധിയില്‍ ഞാന്‍ പ്രവേശിച്ചു. അപ്പോള്‍ അദ്ദേഹം കരയുകയാണ്. ഞാന്‍ ചോദിച്ചു: എന്താണ് താങ്കളെ കരയിക്കുന്നത്? അദ്ദേഹം പറഞ്ഞു. നബി(സ)യുടെ കാലത്ത് ഞാന്‍ മനസ്സിലാക്കിയിരുന്ന യാതൊന്നും ഇന്ന് ഞാന്‍ കാണുന്നില്ല. നമസ്‌കാരമല്ലാതെ. എന്നാല്‍ ഈ നമസ്‌കാരവും (സമയം) പാഴാക്കപ്പെടുന്നു. (ബുഖാരി. 1.10.507)
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങള്‍ സുജൂദില്‍ മര്യാദയും മിതത്വവും പാലിക്കുക. നായയെപ്പോലെ കൈകള്‍ ഭൂമിയില്‍ പരത്തി ഇട്ടുകൊണ്‌ട് സുജൂദ് ചെയ്യരുത്. തുപ്പുകയാണെങ്കില്‍ വലതുഭാഗത്തേക്കും മുമ്പിലേക്കും തുപ്പരുത്. കാരണം അവന്‍ തന്റെ രക്ഷിതാവിനോട് ഗൂഢ സംഭാഷണം നടത്തുകയാണ്. (ബുഖാരി. 1.10.508)
അബൂഹുറൈറ(റ)യും ഇബ്‌ഌഉമര്‍(റ)യും നിവേദനം ചെയ്യുന്നു. തിരുമേനി(സ) അരുളി: ചൂട് കഠിനമായാല്‍ അതിന് ശാന്തത വന്ന ശേഷം നിങ്ങള്‍ നമസ്‌കാരം നിര്‍വ്വഹിക്കുക. നിശ്ചയം ചൂടിന്റെ കാഠിന്യം നരകം ആളിക്കത്തിയിട്ടുണ്‌ടാകുന്ന ഉഷ്‌ണം പോലെയാണ്. (ബുഖാരി. 1.10.510)
അബൂദര്‍റ്(റ) നിവേദനം: അദ്ദേഹം പറയുന്നു: ഒരു ദിവസം നബി(സ)യുടെ ബാങ്ക് വിളിക്കുന്നവന്‍ ളുഹ്‌ര്‍ ബാങ്കു വിളിച്ചു. അപ്പോള്‍ നബി(സ) പറഞ്ഞു: നീ തണുപ്പിക്കുക, നീ തണുപ്പിക്കുക. അല്ലെങ്കില്‍ നബി(സ) പറഞ്ഞത് നീ അല്‌പം കാത്തുനില്‌ക്കുക, കാത്തു നില്‌ക്കുക എന്നാണ്. എന്നിട്ട് നബി(സ) അരുളി. കഠിന ചൂട് നരകം കത്തി ജ്വലിക്കുന്നതില്‍ നിന്നുണ്‌ടാകുന്നതു പോലെയാണ്. അതുകൊണ്‌ട് ചൂട് കഠിനമായാല്‍ നിങ്ങള്‍ നമസ്‌കാരം അല്‌പം പിന്തിക്കുക. നിവേദകന്‍ പറയുന്നു. കുന്നുകള്‍ക്ക് നിഴലുകള്‍ ഉണ്‌ടായതായി ഞങ്ങള്‍ കാണുന്നതുവരെ നബി(സ) പിന്തിപ്പിച്ചിരുന്നു. (ബുഖാരി. 1.10.511)
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരിക്കല്‍ നരകം: രക്ഷിതാവേ! എന്റെ ചിലഭാഗം മറ്റു ചില ഭാഗത്തെ ഭക്ഷിച്ചിരിക്കുന്നു എന്ന് പറഞ്ഞുകൊണ്‌ട് ആവലാതിപ്പെട്ടു. അപ്പോള്‍ അവന്‍ അതിന് ശൈത്യകാലത്തും ഉഷ്‌ണകാല്‌ത്തും ഓരോ ശ്വാസം വിടുവാന്‍ അഌമതി നല്‌കി. അതാണ് നിങ്ങള്‍ക്ക് അഌഭവപ്പെടുന്ന കഠിനചൂടും കഠിനതണുപ്പും. (ബുഖാരി. 1.10.512)
അബൂഹുറൈറ(റ) നിവേദനം: ഒരാള്‍ മറന്നു കൊണ്‌ട് തിന്നുകയോ കുടിക്കുകയോ ചെയ്‌താല്‍ അവന്റെ നോമ്പ് അവന്‍ പൂര്ത്തി യാക്കട്ടെ. അല്ലാഹുവാണ് അവനെ തീറ്റിക്കുകയും കുടിപ്പിക്കുകയും ചെയ്‌തത്. (ബുഖാരി. 3.31.154
അബു ഹുറയറ (റ) വില്‍ നിന്ന് നിവേദനം നബി (സ) അരുളി. 'റമദാന്‍ മാസമായാല്‍ സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറക്കുകയും നരക കവാടന്ങ്ങള്‍ അടക്കുകയും, പിശാചുക്കളെയെല്ലാം ചങ്ങലകളില്‍ ബന്ധിക്കുകയും ചെയ്യും (സഹീഹുല്‍ ബുഖാരി 1765, 1766) (പിശാചിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമേര്പ്പെടുത്തപ്പെടും. സദ് വ്ര്ത്തരായി വ്ര്തമാനുഷ്ടിക്കുന്നവരില്‍ അവന്റെ കുതന്ത്രങ്ങള്‍ ഫളിക്കുകയില്ല)
അബു ഹുറൈറ (റ) വില്‍ നിന്നും നിവേദനം. നബി (സ) അരുളി. വല്ല നോമ്പ് കാരനും തെറ്റായ വാക്കും പ്രവര്‍ത്തിയും ഉപേക്ഷിക്കുന്നില്ലെങ്കില്‍ അവന്‍ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ അള്ളാഹു വിനു യാതൊരു താല്പര്യവുമില്ല. (സ്വഹീഹുല്‍ ബുഖാരി 1770)
സഹല്‍ (റ) വില്‍ നിന്നും നിവേദനം: നബി (സ) അരുളിയിരിക്കുന്നു (സമയമായാല്‍ ) നോമ്പ് തുറക്കുന്നതില്‍ ധൃതി കാണിക്കുന്ന കാലംവരേയ്ക്കും ജനങ്ങള്‍ നന്മയിലായിരിക്കും. (സ്വഹീഹുല്‍ ബുഖാരി 1821) ( സൂക്ഷ്മതയും തഖ്‌വയും അഭിനയിച്ചു കൊണ്ട് സമയമായത്തിനു ശേഷവും നോമ്പ് മുരിക്കാതിരിക്കുന്നത് നല്ല വഴക്കമല്ല. ക്രത്യ സമയത്ത് തന്നെ നോമ്പ് മുറിക്കെണ്ടാതാണ് )
ആയിശ(റ) നിവേദനം: തിരുമേനി(സ) രാത്രിയില്‍ പതിനൊന്ന് റക്‌അത്താണ് നമസ്‌കരിച്ചിരുന്നത്. അതായിരുന്നു അവിടുത്തെ രാത്രി നമസ്‌കാരം. നിങ്ങളില്‍ ഒരാള്‍ ഖുര്ആതനിലെ 50 സൂക്തങ്ങള്‍ ഓതാന്‍ എടുക്കുന്ന സമയം ആ നമസ്‌കാരത്തില്‍ നബി(സ) ഒരു സുജൂദിന് എടുക്കാറുണ്‌ടായിരുന്നു. ശേഷം സുബ്‌ഹ് നമസ്‌കാരത്തിന് മുമ്പ് നബി(സ) രണ്‌ടു റക്‌അത്തു നമസ്‌കരിക്കും. പിന്നീട് തന്റെ വലതു വശത്തേക്ക് ചരിഞ്ഞു കിടക്കും. നമസ്‌കാരത്തിന് വിളിക്കുന്നവന്‍ (ഇഖാമത്ത് കൊടുക്കുന്നവന്‍) നബി(സ)യുടെ അടുത്തു വരുന്നതുവരെ ആ നിലക്ക് കിടക്കും. (ബുഖാരി. 2.16.108)
ജാബിര്‍(റ) നിവേദനം: നബി(സ) ഒരു യാത്രയിലായിരുന്നു. അപ്പോള്‍ ഒരു സ്ഥലത്തു ജനങ്ങള്‍ കൂട്ടം കൂടി നില്ക്കു ന്നതും ഒരാള്ക്ക് തണലുണ്‌ടാക്കിക്കൊടുക്കുന്നതും നബി(സ) കണ്‌ടു. ഇതെന്താണെന്ന് നബി(സ) ചോദിച്ചു. അവര്‍ പറഞ്ഞു. അദ്ദേഹം നോമ്പഌഷ്‌ഠിച്ചവനാണ്. നബി(സ) പ്രത്യുത്തരം അരുളി: യാത്രയില്‍ നോമ്പഌഷ്‌ഠിക്കല്‍ വലിയ പുണ്യമൊന്നുമല്ല. (ബുഖാരി. 3.31.167)
അബൂഉമാമത്ത്(റ)വില്‍ നിന്ന് നിവേദനം: തിരുദൂതന്‍(സ) പറഞ്ഞു. ഹേ മഌഷ്യാ! മിച്ചമുള്ള ധനം ധര്‍മ്മം ചെയ്യുന്നതാണ് നിനക്കുത്തമം. അത് സൂക്ഷിച്ചു സംഭരിച്ചുവെക്കല്‍ നിനക്ക് അനര്‍ത്ഥവുമാണ്. കഷ്‌ടിച്ച് ജീവിക്കാഌള്ള ധനം ആക്ഷേപാര്‍ഹമല്ല. ആശ്രിതരായ കുടുംബക്കാര്‍ക്ക് കൊടുത്തുകൊണ്‌ടാണ് നീ ധര്‍മ്മം തുടങ്ങേണ്‌ടത്. (മിച്ചം വരുന്നത് മറ്റുള്ളവര്‍ക്കും) (തിര്‍മിദി)
അനസ്(റ) നിവേദനം: ഞങ്ങള്‍ അസര്‍ നമസ്‌കരിച്ചു കഴിഞ്ഞ ശേഷം ബനൂഅംറ്‌ബഌ ഔഫ് താമസിക്കുന്ന കേന്ദ്രത്തിലേക്ക് ഒരാള്‍ പോകും. അന്നേരം അവര്‍ അസര്‍ നമസ്‌കരിക്കുന്നതായി അയാള്‍ കാണും. (ബുഖാരി. 1.10.523)
അബൂഹുറൈറ(റ) നിവേദനം: നബി(സ)യുടെ കൂടെ ഞങ്ങള്‍ ഇരിക്കുമ്പോള്‍ ഒരാള്‍ വന്നു പറഞ്ഞു: പ്രവാചകരേ! ഞാന്‍ നാശത്തിലകപ്പെട്ടു കഴിഞ്ഞു. നബി(സ) ചോദിച്ചു. നിന്റെ പ്രശ്‌നമെന്താണ്? അയാള്‍ പറഞ്ഞു: റമളാനില്‍ നോമ്പുകാരനായികൊണ്‌ട് ഞാനെന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്പ്പെ ട്ടു. നബി(സ) ചോദിച്ചു. നിനക്ക് ഒരടിമയെ മോചിപ്പിക്കുവാന്‍ സാധിക്കുമോ? സാധ്യമല്ലെന്ന് അയാള്‍ പറഞ്ഞു. തുടര്ച്ച യായി രണ്‌ടു മാസം നോമ്പഌഷ്‌ഠിക്കുവാന്‍ സാധിക്കുമോ? നബി(സ) വീണ്‌ടും ചോദിച്ചു. ഇല്ലെന്നദ്ദേഹം മറുപടി പറഞ്ഞു. അറുപത് ദരിദ്രന്മാര്ക്ക് അന്നദാനം ചെയ്യാന്‍ നിങ്ങളെക്കൊണ്‌ടാകുമോ? നബി(സ) തുടര്ന്ന് ചോദിച്ചു. ഇല്ലെന്നപ്പോഴും അയാള്‍ പറഞ്ഞു. അബൂഹുറൈറ(റ) പറയുന്നു. നബി(സ) കുറെ സമയം ഇരുന്നു. അതിനിടക്ക് നബി(സ)യുടെ അടുത്ത് ഒരാള്‍ ഒരു കൊട്ട ഈത്തപ്പഴം കൊണ്‌ടുവന്നു. നബി(സ) ചോദിച്ചു. ചോദ്യകര്ത്താ വ് എവിടെ? ഞാനിവിടെയുണ്‌ടെന്ന് അയാള്‍ മറുപടി പറഞ്ഞു. നബി(സ) നിര്ദ്ദേ ശിച്ചു. നീ ഇതെടുത്തുകൊണ്‌ടു പോയി ദാനം ചെയ്യുക. ദൈവ ദൂതരേ! എന്നെക്കാള്‍ ദരിദ്രനായ ഒരാള്ക്കകല്ലേ ഞാന്‍ ദാനം ചെയ്യേണ്‌ടത്? അല്ലാഹു സത്യം. മദീനയുടെ രണ്‌ട് കാല്‍ പ്രദേശങ്ങള്ക്കി്ടയില്‍ എന്റെ കുടുംബത്തേക്കാള്‍ ദരിദ്രമായ ഒരു കുടുംബമില്ല എന്നയാള്‍ പറഞ്ഞു: നബി(സ) തന്റെ അണപ്പല്ലുകള്‍ പുറത്തു കാണുന്നവിധം ചിരിച്ചു. ശേഷം അരുളി: ഇതു നിന്റെ വീട്ടുകാരെ തീറ്റിക്കുക. (ബുഖാരി. 3.31.157)
ആയിശ(റ) പറയുന്നു: നബി(സ) അവസാനത്തെ പത്തില്‍ പ്രവേശിച്ചാല്‍ തന്റെ അര മുറുക്കിയുടുക്കുകയും രാത്രി ജീവിപ്പിക്കുകയും തന്റെ വീട്ടുകാരെ വിളിച്ചുണര്‍ത്തുകയും ചെയ്യാറുണ്‌ടായിരുന്നു. (ബുഖാരി. 3.32.241)
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒട്ടകത്തിന്റെ സക്കാത്ത് കൊടുക്കാതിരുന്നാല്‍ അന്ത്യദിവസം ആ ഒട്ടകം അതിന്റെ ഉടമസ്ഥന്റെ പുറത്ത് കയറിക്കൊണ്‌ട് വരും. ആ ഒട്ടകത്തിന്റെ ജീവിതത്തില്‍ കഴിഞ്ഞ ദശകളില്‍ ഏറ്റവും നല്ല ദശയിലെ രൂപം പൂണ്‌ട നിലക്കാണ് വരിക. എന്നിട്ട് തന്റെ കുളമ്പുകള്‍ കൊണ്‌ട് അവനെ അത് ചവിട്ടിക്കൊണ്‌ടിരിക്കും. ആടിന്റെ സക്കാത്ത് കൊടുക്കാതിരിക്കുന്ന പക്ഷം അന്ത്യദിനം ആ ആട് അതിന്റെ ഉടമസ്ഥന്റെ പുറത്ത് കയറിക്കൊണ്‌ടുവരും. ആ ആടിന്റെ ജീവിതത്തിന്റെ കഴിഞ്ഞ ദശകളില്‍ ഏറ്റവും നല്ല ദശയിലെ രൂപം പൂണ്‌ട നിലക്കാണ് അത് വരിക. ആട് അതിന്റെ കുളമ്പുകള്‍കൊണ്‌ട് അവനെ ചവിട്ടിക്കൊണ്‌ടിരിക്കുകയും കൊമ്പുകള്‍ക്കൊണ്‌ട് കുത്തുകയും ചെയ്യും. ആടുകള്‍ വെള്ളം കുടിക്കുവാന്‍ ചെല്ലുന്ന ജലാശയങ്ങള്‍ക്കടുത്ത് വെച്ച് അവയെ കറന്നെടുക്കേണ്‌ടതും ആ ആടുകളിലുള്ള ബാധ്യതയില്‍പ്പെടുന്നതാണ്. നിങ്ങളില്‍ ഒരാളും പുരുത്ഥാനദിവസം നിലവിളിച്ചു കൊണ്‌ടിരിക്കുന്ന ഒരു ആടിനെി ചുമലില്‍ വഹിച്ചു കൊണ്‌ടു വന്നു. ഓ മുഹമ്മദ്! എന്നെ രക്ഷിക്കേണമേ എന്ന് അപേക്ഷിക്കുന്ന അവസരം ഉണ്‌ടാവരുത്. അപ്പോള്‍ ഞാന്‍ പറയും. നിനക്ക് യാതൊരു സഹായവും ചെയ്യാഌള്ള കഴിവ് എനിക്കില്ല. അല്ലാഹു എന്നെ ഭാരമേല്‍പ്പിച്ചിരുന്ന സന്ദേശങ്ങള്‍ ഞാന്‍ അറിയിച്ചു കഴിഞ്ഞിട്ടുണ്‌ട്. മറ്റൊരു മഌഷ്യന്‍ നിലവിളിക്കുന്ന ഒരൊട്ടകത്തെ ചുമലില്‍ ചുമന്നുകൊണ്‌ട് വരും. ഓ മുഹമ്മദ്‌്! എന്നെ രക്ഷിക്കേണമേ എന്ന് പറയും. ഞാന്‍ പറയും: നിങ്ങള്‍ക്ക് അല്ലാഹുവിങ്കില്‍ നിന്ന് യാതൊന്നും ഞാന്‍ ഉടമയാക്കുന്നില്ല. അല്ലാഹു എന്നെ ഭാരമേല്‍പ്പിച്ചിരുന്നത് ഞാന്‍ നിങ്ങളെ അറിയിച്ചു കഴിഞ്ഞു. (ബുഖാരി. 2.24.485)
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു വല്ലവഌം ധനം നല്‍കി. അപ്പോള്‍ അവന്‍ അതിലുള്ള സകാത്തു നല്‍കിയില്ല. എന്നാല്‍ പരലോക ദിവസം ആ ധനം അവന്റെ മുമ്പില്‍ തലയില്‍ രണ്‌ടു കറുത്ത പുള്ളികളോട് കൂടിയ ഒരു മൂര്‍ഖന്‍ പാമ്പിന്റെ രൂപത്തില്‍ തല പൊക്കി നില്‍ക്കും. ഒരു ആഭരണം പോലെ അതു അവന്റെ കഴുത്തില്‍ ചുറ്റും. അവന്റെ രണ്‌ടു ചുണ്‌ടുകള്‍ പിടിച്ചുകൊണ്‌ട് ആ സര്‍പ്പം പറയും. ഞാന്‍ നിന്റെ ധനമാണ്. ഞാന്‍ നിന്റെ നിക്ഷേപധനമാണ്. ശേഷം നബി(സ) പാരായണം ചെയ്‌തു. തന്റെ ആഗ്രഹം മൂലം അല്ലാഹു നല്‍കിയ ധനത്തില്‍ പിശുക്ക് കാണിക്കുന്നവര്‍ അത് അവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിച്ചുപോകരുത്. (ബുഖാരി. 2.24.486)
ഇബ്‌ഌ അബ്ബാസ്(റ) നിവേദനം: നബി(സ) രാത്രിയില്‍ തഹജ്ജുദിഌവേണ്‌ടി എഴുന്നേല്‍ക്കുമ്പോള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്‌ട്. അല്ലാഹുവേ! നിനക്ക് സര്‍വ്വസ്‌തുതിയും. ആകാശത്തിലെയും ഭൂമിയിലെയും അവയ്‌ക്ക് ഇടയിലുള്ളതിന്റെയും നിയന്താവ് നീയാണ്. നിനക്ക് സ്‌തുതി. ഉപരിഭാഗങ്ങളുടെയും ഭൂമിയുടെയും അവയ്‌ക്ക് ഇടയിലുള്ളതിന്റെയും ആധിപത്യം നിനക്കാണ്. നിനക്ക് സ്‌തുതി. ആകാശങ്ങളുടെയും ഭൂമിയുടെയും തേജസ്സ് നീയാണ്. നിനക്ക് സര്‍വ്വസ്‌തുതിയും. ആകാശങ്ങളുടെയും ഭൂമിയുടെയും രാജാവ് നീയാണ്. നിനക്ക് സ്‌തുതി. നീയാണ് സത്യം. നിന്റെ വാഗ്‌ദാനം സത്യമാണ്. നിന്നെ അഭിമുഖീകരിക്കല്‍ യാഥാര്‍ത്ഥ്യമാണ്. നിന്റെ വചനം യാഥാര്‍ത്ഥ്യമാണ്. സ്വര്‍ഗ്ഗം യാഥാര്‍ത്ഥ്യമാണ്. നരകം യാഥാര്‍ത്ഥ്യമാണ്. പ്രവാചകന്മാര്‍ യാഥാര്‍ത്ഥ്യമാണ്. അന്ത്യദിനം സത്യമാണ്. അല്ലാഹുവേ! മുഹമ്മദ് സത്യമാണ്. നിനക്ക് വേണ്‌ടി ഞാന്‍ മുസ്ലീമായിരിക്കുന്നു. നിന്നില്‍ ഞാന്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നു. നിന്റെ മേല്‍ ഞാന്‍ ഭാരമേല്‍പ്പിച്ചിരിക്കുന്നു. നിന്നിലേക്ക് ഞാന്‍ ഖേദിച്ച് മടങ്ങിയിരിക്കുന്നു. നീ എനിക്ക് തെളിവുകള്‍ നല്‍കേണമേ, നിന്നിലേക്ക് ഞാന്‍ വിധി അന്വേഷിക്കുന്നു. അതിനാല്‍ നീ എനിക്ക് മാപ്പ് ചെയ്യേണമേ. ഞാന്‍ പ്രവര്‍ത്തിച്ചതിലും പ്രവര്‍ത്തിക്കാത്തതിലും ഞാന്‍ രഹസ്യമാക്കിയതിലും പരസ്യമാക്കിയതിലും. ആദ്യവും അന്ത്യവും നീയാണ്. നീയല്ലാതെ മറ്റൊരു ആരാധ്യനില്ല. (ബുഖാരി. 2.21.221)
അനസ്(റ) പറയുന്നു: നബി(സ) അരുളി: മുരുഭൂമിയില്‍ വെച്ച് നഷ്‌ടപ്പെട്ട ഒട്ടകം ഒരാള്‍ക്ക് തിരിച്ചുകിട്ടിയാല്‍ ഉണ്‌ടാകുന്നതിനേക്കാള്‍ സന്തോഷം അല്ലാഹുവിന് അവന്റെ ദാസന്‍ തൗബ ചെയ്യുമ്പോള്‍ ഉണ്‌ടാകുന്നതാണ്. (ബുഖാരി. 8.75.321)
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: രാത്രിയും പകലും നിങ്ങളുടെ അടുക്കലേക്ക് മലക്കുകള്‍ മാറി മാറി വന്നു കൊണ്‌ടിരിക്കും. എന്നിട്ട് അസര്‍ നമസ്‌കാരവേളയിലും സുബ്‌ഹി നമസ്‌കാരവേളയിലും അവരെല്ലാവരും സമ്മേളിക്കും. പിന്നീട് നിങ്ങളോടൊപ്പം താമസിക്കുന്നവര്‍ മേല്‌പോട്ട് കയറിപ്പോകും. അന്നേരം അല്ലാഹു അവരോട് ചോദിക്കും. ആ ദാസന്മാരെക്കുറിച്ച് അല്ലാഹുവിന് പരിപൂര്‍ണ്ണജ്ഞാനമുള്ളതോടുകൂടി എന്റെ ദാസന്മാരെ നിങ്ങള്‍ വിട്ടുപോരുമ്പോള്‍ അവരുടെ സ്ഥിതിയെന്തായിരുന്നു. അന്നേരം മലക്കുകള്‍ പറയും: ഞങ്ങള്‍ ചെന്നപ്പോള്‍ അവര്‍ നമസ്‌കരിക്കുകയായിരുന്നു. തിരിച്ച് പോരുമ്പോഴും അവര്‍ നമസ്‌കരിക്കുക തന്നെയാണ്. (ബുഖാരി. 1.10.530)
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: സൂര്യാസ്‌തമനത്തിന് മുമ്പ് അസര്‍ നമസ്‌കാരത്തില്‍ ഒരു റക്‌അത്ത് നിങ്ങളില്‍ വല്ലവര്‍ക്കും ലഭിച്ചാല്‍ അവന്‍ തന്റെ നമസ്‌കാരം പൂര്‍ത്തിയാക്കിക്കൊള്ളട്ടെ. അപ്രകാരം തന്നെ സൂര്യോദയത്തിന് മുമ്പ് സുബ്‌ഹ് നമസ്‌കാരത്തില്‍ നിന്ന് ഒരു റക്ക്‌അത്തു ഒരാള്‍ക്ക് നമസ്‌കരിക്കാന്‍ സാധിച്ചാല്‍ അവന്‍ നമസ്‌കാരം പൂര്‍ത്തിയാക്കിക്കൊള്ളട്ടെ. (ബുഖാരി. 1.10.531)
അബ്ദുല്ലാഹിബ്നു ഉമര്‍ (റ) വില്‍ നിന്ന് നിവേദനം ധാന്യത്തില്‍ നിന്നോ, ഗോതമ്പില്‍ നിന്നോ പ്രവാചകന്‍ ഒരു ‘സ്വാഅ്’ മുസ്ളിംകളില്‍പെട്ട വലിയവര്‍, ചെറിയവര്‍, സ്ത്രീകള്‍, പുരുഷന്മാര്‍, അടിമകള്‍, സ്വതന്ത്രന്‍ എന്നിവര്‍ക്ക് സകാത്തുല്‍ ഫിത്വ്ര്‍ നിര്‍ബ്ബന്ധമാക്കിയിരിക്കുന്നു’ (മുത്തഫ ഖുന്‍ അലൈഹി)
അബൂസഈദുല്‍ ഖുദ്‌രി(റ) നിവേദനം: നബി(സ) ചെറിയപെരുന്നാള്‍ ദിവസവും ബലിപെരുന്നാള്‍ ദിവസവും മൈതാനത്തേക്ക് പുറപ്പെടും. അവിടെ എത്തിയാല്‍ ആദ്യമായി നമസ്‌കാരമാണ് നബി(സ) തുടങ്ങുക. നമസ്‌കാരത്തില്‍ നിന്ന് വിരമിച്ചാല്‍ ജനങ്ങളെ അഭിമുഖീകരിച്ച് എഴുന്നേറ്റ് നില്‍ക്കും. ജനങ്ങള്‍ അവരുടെ അണികളില്‍ തന്നെയിരിക്കും. അങ്ങനെ നബി(സ) അവര്‍ക്ക് ഒരു ഉപദേശം നല്‍കും. അവരോട് പലതും കല്‍പിക്കും. ഒരു പട്ടാളവിഭാഗത്തെ രൂപവല്‍ക്കരിച്ച് വല്ലഭാഗത്തേക്കും അയക്കുവാന്‍ നബി(സ) ഉദ്ദേശിക്കുന്നുണ്‌ടെങ്കില്‍ ആ പട്ടാളസംഘത്തെ അവിടെവച്ച് രൂപവല്‍ക്കരിക്കും. വല്ല കാര്യവും കല്‍പ്പിക്കാനാണ് ഉദ്ദേശമെങ്കില്‍ അത് കല്‌പിക്കും. ശേഷം നബി(സ) അവിടെ നിന്ന് പിരിഞ്ഞു പോകും. അബുസഈദ്(റ) പറയുന്നു. മര്‍വാന്‍ വരുന്നതുവരെ ജനങ്ങള്‍ ഈ നബിചര്യ തുടര്‍ന്നുകൊണ്‌ടിരുന്നു. ഒരിക്കല്‍ മദീനയിലെ ഗവര്‍ണറായിരുന്ന മര്‍വ്വാന്റെ കൂടെ ഒരു ബലി പെരുന്നാള്‍ ദിവസമോ ചെറിയ പെരുന്നാള്‍ ദിവസമോ ഞാന്‍ മൈതാനത്തേക്ക് പുറപ്പെട്ടു. അങ്ങനെ മൈതാനത്ത് ഞങ്ങള്‍ എത്തിച്ചേര്‍ന്നപ്പോള്‍ അവിടെ അതാ ഒരു മിമ്പര്‍! കുസീറുബ്‌ഌസ്വല്‍ത്തു എന്ന മഌഷ്യന്‍ നിര്‍മ്മിച്ചതാണിത്. മര്‍വ്വാന്‍ നമസ്‌കരിക്കുന്നതിന്റെ മുമ്പായി തന്നെ ആ മിമ്പറില്‍ കയറാന്‍ ഉദ്ദേശിച്ചു. അദ്ദേഹത്തിന്റെ വസ്‌ത്രം പിടിച്ച് ഞാന്‍ പിന്നോട്ട് വലിച്ചു. അപ്പോള്‍ അദ്ദേഹം എന്നെയും പിടിച്ചുവലിച്ചു. ഒടുവില്‍ മിമ്പറില്‍ കയറി അയാള്‍ നമസ്‌കാരത്തിന്റെ മുമ്പായി ഖുത്തുബ നടത്തി. ഞാന്‍ അയാളോട് പറഞ്ഞു: അല്ലാഹുവാണ് സത്യം. നിങ്ങള്‍ നബിചര്യ മാറ്റി മറിച്ചിരിക്കുന്നു. അപ്പോള്‍ മര്‍വാന്‍ പറഞ്ഞു. അബൂസഈദ്! നിങ്ങള്‍ മനസ്സിലാക്കിയ നബിചര്യയുടെ കാലം കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ ഞാന്‍ മര്‍വാനോട് പറഞ്ഞു. അല്ലാഹു സത്യം. ഞാന്‍ പഠിച്ചുവെച്ചതാണ് ഞാന്‍ പഠിക്കാതെ ഉപേക്ഷിച്ചതിനേക്കാള്‍ ഉത്തമം. മര്‍വാന്‍ പറഞ്ഞു. ജനങ്ങള്‍ നമസ്‌കാരശേഷം നമ്മുടെ പ്രസംഗം കേള്‍ക്കാനിരിക്കുന്നില്ല. അതുകൊണ്‌ട് ഖുത്തുബ: യെ ഞാന്‍നമസ്‌കാരത്തിന്റെ മുമ്പാക്കി. (ബുഖാരി. 2.15.76
ഉമ്മുഅതിയ്യ:(റ) നിവേദനം: പെരുന്നാള്‍ ദിവസം മൈതാനത്തേക്ക് പുറപ്പെടാന്‍ ഞങ്ങള്‍ കല്‌പിക്കാറുണ്‌ട്. യുവതികളായ സ്‌ത്രീകളെ അവരുടെ അന്തഃപുരിയില്‍ നിന്ന് പുറത്തുകൊണ്‌ടുവരാഌം. അങ്ങനെ അശുദ്ധിയുള്ള സ്‌ത്രീകളെ വരെ ഞങ്ങള്‍ ഈദ് ഗാഹിലേക്ക് കൊണ്‌ട് വരും. അവര്‍ ജനങ്ങളുടെ പിന്നില്‍ അണിനിരക്കും. അവര്‍ (പുരുഷന്‍മാര്‍) തക്‌ബീര്‍ ചൊല്ലുന്നതുപോലെ സ്‌ത്രീകളും തക്‌ബീര്‍ ചൊല്ലും. അവര്‍ പ്രാര്‍ത്ഥിക്കുന്നതു പോലെ പ്രാര്‍ത്ഥിക്കും. ആ ദിവസത്തെ നന്മയും പരിശുദ്ധിയും അവരും കാംക്ഷിക്കും. (ബുഖാരി. 2.15.88)
ഇബ്‌ഌഅബ്ബാസ്(റ) നിവേദനം: നബി(സ) ചെറിയ പെരുന്നാള്‍ ദിവസം രണ്‌ട് റക്‌അത്ത് നമസ്‌കരിച്ചു. അതിന്റെ മുമ്പും അതിന്റെ ശേഷവും നബി സുന്നത്ത് നമസ്‌കരിച്ചില്ല. ശേഷം സ്‌ത്രീകളുടെ അടുത്തുവന്ന് ധര്‍മ്മം ചെയ്യാന്‍ അവരോട് നിര്‍ദ്ദേശിച്ചു. നബി(സ)യുടെ കൂടെ ബിലാലും ഉണ്‌ടായിരുന്നു. സ്‌ത്രീകള്‍ അവരുടെ സ്വര്‍ണ്ണം കൊണ്‌ടും വെള്ളികൊണ്‌ടും നിര്‍മ്മിക്കപ്പെട്ട കര്‍ണ്ണാഭരണങ്ങളും മാലകളും അതില്‍ ഇടുവാന്‍ തുടങ്ങി. (ബുഖാരി. 2.15.81)
സലമ:(റ) നിവേദനം: മഗ്‌രിബ് സൂര്യന്‍ മറയില്‍ പോയി ഒളിച്ചാലാണ് ഞങ്ങള്‍ നമസ്‌കരിക്കാറുള്ളത്. (ബുഖാരി. 1.10.536)
അബ്‌ദുല്ലാഹിബ്‌ഌ മുസ്‌നി(റ) നിവേദനം: തിരുമേനി(സ) അരുളി: മഗ്‌രിബ് നമസ്‌കാരത്തിന്റെ പേരിന്മേല്‍ ഗ്രാമവാസികള്‍ നിങ്ങളെ ഒരിക്കലും പരാജയപ്പെടുത്താതിരിക്കട്ടെ. മഗ്‌രിബിന് അവര്‍ ഇശാ എന്നാണ് പേര്‍ നല്‍കാറുള്ളത്. (ബുഖാരി. 1.10.538)
അബ്‌ദുല്ലാഹിബ്‌ഌ ഉമര്‍(റ) നിവേദനം: ഒരിക്കല്‍ നബി(സ) ഞങ്ങള്‍ക്ക് ഇശാ: നമസ്‌കരിച്ചു തന്നു. ജനങ്ങള്‍ അതിന്ന് അത്‌മത്ത് എന്നു പറയുന്നു. ശേഷം ഞങ്ങളുടെ നേരെ തിരിഞ്ഞു. എന്നിട്ട് അവിടുന്ന് അരുളി: ഈ രാത്രി മുതല്‍ നൂറ് കൊല്ലത്തിന്റെ ആരംഭത്തില്‍ ഇന്ന് ഭൂമിയില്‍ ജീവിക്കുന്ന ഒരാളും തന്നെ അവശേഷിക്കുകയില്ല. (ബുഖാരി. 1.10.539)
ആയിശ(റ) നിവേദനം: ഒരു രാത്രി തിരുമേനി(സ) ഇശാ നമസ്‌കാരം കുറെ താമസിപ്പിച്ചു. ഇസ്‌ലാം മതം ശരിക്ക് പ്രചരിക്കുന്നതിന്റെ മുമ്പായിരുന്നു. അവസാനം സ്‌ത്രീകളും കുട്ടികളും ഇതാ ഉറങ്ങിക്കഴിഞ്ഞുവെന്ന് ഉമര്‍(റ)വിളിച്ച്‌പറഞ്ഞപ്പോഴാണ് തിരുമേനി(സ) വീട്ടില്‍ നിന്ന് പുറത്ത് വന്നത്. എന്നിട്ട് പള്ളിയിലുള്ളവരെ അഭിമുഖീകരിച്ചുകൊണ്‌ട് തിരുമേനി(സ) അരുളി: ഭൂനിവാസികളില്‍ നിങ്ങളല്ലാതെ ആരും ഈ നമസ്‌കാരത്തെ കാത്തിരിക്കുന്നില്ല. (ബുഖാരി. 1.10.541)
അബൂമൂസാ(റ) നിവേദനം. ഞാഌം എന്നോടൊപ്പം (യമനില്‍ നിന്നു) കപ്പലില്‍ വന്നവരും മദീനയിലെ ബുത്ത്‌ഹാന്‍ മൈതാനത്ത് ഇറങ്ങി താമസിക്കുകയായിരുന്നു. തിരുമേനി(സ) മദീനയിലും, ഞങ്ങളില്‍ ഓരോ സംഘവും ഊഴമിട്ട് ഇശാ നമസ്‌കാരത്തിന് നബി(സ)യുടെ അടുക്കല്‍ എല്ലാ രാവിലും പോകാറുണ്‌ടായിരുന്നു. ഒരിക്കല്‍ ഞാഌം എന്റെ സ്‌നേഹിതന്മാരും തിരുമേനി(സ)യുടെ അടുക്കല്‍ ചെന്നപ്പോള്‍ തിരുമേനി(സ) എന്തോ ജോലിയില്‍ വ്യാപൃതനായിരിക്കുകയാണ്. തന്നിമിത്തം തിരുമേനി(സ) ഇശാ നമസ്‌കാരം രാവിന്റെ മധ്യഘട്ടം വരെ പിന്തിച്ചു. അവസാനം തിരുമേനി(സ) പുറപ്പെട്ടു. ജനങ്ങളോടൊപ്പം നമസ്‌കരിച്ചു. നമസ്‌കാരത്തില്‍ നിന്ന് വിരമിച്ചശേഷം സദസ്യരോട് തിരുമേനി(സ) അരുളി: അല്‌പം നില്‍ക്കുക. നിങ്ങള്‍ സന്തുഷ്‌ടരായിരിക്കുക. ഈ സമയത്ത് നിങ്ങളല്ലാതെ മഌഷ്യരില്‍ ആരും തന്നെ നമസ്‌കരിച്ചിട്ടില്ല. ഇത് അല്ലാഹു നിങ്ങള്‍ക്ക് ചെയ്‌തു തന്ന ഒരഌഗ്രഹമാണ്. അബൂമൂസ(റ) പറയുന്നു: അപ്പോള്‍ തിരുമേനി(സ)യുടെ നാവില്‍ നിന്ന് കേട്ടവാക്കുകള്‍ മൂലം സന്തുഷ്‌ടരായിക്കൊണ്‌ട് ഞങ്ങള്‍ മടങ്ങി. (ബുഖാരി. 1.10.542)
അബൂബര്‍സ(റ) നിവേദനം: ഇശാ നമസ്‌കാരത്തിന് മുമ്പ് ഉറങ്ങുന്നതിനെയും അതിഌശേഷം വര്‍ത്തമാനം പറയുന്നതിനെയും നബി(സ) വെറുത്തിരുന്നു. (ബുഖാരി. 1.10.543)
ആയിശ(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ) ഇശാ നമസ്‌കാരം പിന്തിച്ചു. സ്‌ത്രീകളും കുട്ടികളും ഉറങ്ങിപ്പോയി എന്ന് ഉമര്‍(റ)വിളിച്ചു പറയുന്നതുവരെ. അപ്പോള്‍ അവിടുന്ന് നമസ്‌കരിക്കാന്‍ വന്നു. അവിടുന്ന് അനന്തരം അരുളി: ഭൂമിയിലെ ആളുകളില്‍ നിങ്ങളല്ലാതെ ഇപ്പോള്‍ ഇതിനെ ആരും പ്രതീക്ഷിക്കുന്നില്ല. മദീനയില്‍ മാത്രമാണ് അന്ന് (ജമാഅത്തായി പള്ളിയില്‍ വെച്ച്) നമസ്‌കരിച്ചിരുന്നത്. അവര്‍ ഇശാ നിര്‍വ്വഹിച്ചിരുന്നത് സൂര്യാസ്‌തമനത്തിന് ശേഷം ആകാശത്ത് അവശേഷിക്കുന്ന ചുകപ്പു നിറം പറ്റെ മായുന്ന ഘട്ടം മുതല്‍ രാവിന്റെ മൂന്നിലൊരു ഭാഗം കഴിയുന്ന സമയത്തിഌള്ളിലായിരുന്നു. (ബുഖാരി. 1.10.544)
ഇബ്‌ഌഉമര്‍(റ) നിവേദനം: ഒരിക്കല്‍ ഞങ്ങള്‍ പള്ളിയില്‍ ഉറങ്ങുന്നതുവരെ ഇശാ നമസ്‌കാരം നിര്‍വ്വഹിക്കുന്നതില്‍ നിന്ന് നബി(സ) ജോലിയിലായി. പിന്നെ ഞങ്ങള്‍ ഉണര്‍ന്നു. വീണ്‌ടും ഞങ്ങള്‍ ഉറങ്ങി. വീണ്‌ടും ഉണര്‍ന്നു. ശേഷം നബി(സ) നമസ്‌കരിക്കുവാന്‍ വന്നു. ശേഷം അവിടുന്ന് അരുളി. നിങ്ങളല്ലാതെ ആരും ഈ നമസ്‌കാരത്തെ പ്രതീക്ഷിക്കുന്നില്ല. ഇശാ നമസ്‌കാരത്തെ പിന്തിപ്പിക്കുന്നതിനെയും മുന്തിപ്പിക്കുന്നതിനെയും ഇബ്‌ഌഉമര്‍(റ)പ്രശ്‌നമാക്കാറില്ല. ഉറക്കം സമയത്തെ തെറ്റിക്കുമോ എന്ന ഭയം ഇല്ലെങ്കില്‍ ഇശാക്ക് മുമ്പ് അദ്ദേഹം ഉറങ്ങാറുണ്‌ട്. ഇബ്‌ഌഅബ്ബാസ്(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ) ഇശാ നമസ്‌കാരം പിന്തിപ്പിച്ചു. ജനങ്ങള്‍ ഉറങ്ങുകയും ശേഷം ഉണരുകയും ചെയ്യുന്നതുവരെ. അപ്പോള്‍ ഉമര്‍(റ) എഴുന്നേറ്റ് നിന്ന് വിളിച്ചു പറഞ്ഞു. നമസ്‌കാരം! ഉടനെ നബി(സ) പുറത്തുവന്നു. ഇബ്‌ഌഅബ്ബാസ്(റ) പറയുന്നു. നബി(സ) പുറത്തുവന്നപ്പോള്‍ ഞാനിപ്പോഴും ആ കാഴ്‌ച എന്റെ കണ്‍മുമ്പില്‍ കാണുന്നതുപോലെ തോന്നുന്നു. അവിടുത്തെ തലയില്‍ നിന്നു വെള്ളം ഇറ്റിക്കൊണ്‌ടിരിക്കുന്നുണ്‌ട്. തിരുമേനി(സ)യുടെ കൈ തലയുടെ മുകളില്‍ വെച്ചിരിക്കുന്നു. എന്നിട്ട് അവിടുന്ന് അരുളി: എന്റെ അഌയായികള്‍ക്ക് വിഷമം നേരിടുമെന്ന ഭയം ഇല്ലായിരുന്നുവെങ്കില്‍ ഈ സമയത്ത് നമസ്‌കരിക്കുവാന്‍ കല്‌പിക്കുമായിരുന്നു. (ബുഖാരി. 1.10.545)
അനസ്(റ) നിവേദനം: തിരുമേനി(സ) ഇശാ നമസ്‌കാരത്തെ രാത്രിയുടെ പകുതിവരെ പിന്തിക്കാറുണ്‌ട്. എന്നിട്ട് നമസ്‌കാര ശേഷം അവിടുന്ന് പറയും: ജനങ്ങളെല്ലാം ഉറങ്ങിപ്പോയി. എന്നാല്‍ നിങ്ങള്‍ നമസ്‌കാരത്തെ പ്രതീക്ഷിച്ചും കൊണ്‌ട് ഇരിക്കുമ്പോള്‍ എല്ലാം തന്നെ നമസ്‌കരിക്കുകയാണ്. അനസ്(റ) പറയുന്നു. തിരുമേനി(സ)യുടെ മോതിരത്തിന്റെ പ്രകാശം ഞാന്‍ കണ്‌ടത് ഇപ്പോഴും എന്റെ കണ്‍മുമ്പിലുണ്‌ട്. (ബുഖാരി. 1.10.546)
അബൂമൂസ(റ) നിവേദനം: തിരുമേനി(സ) അരുളി: തണുപ്പു നേരത്തുള്ള രണ്‌ട് നമസ്‌കാരം (സുബ്‌ഹും അസറും) വല്ലവഌം നമസ്‌കരിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചുകഴിഞ്ഞു. (ബുഖാരി. 1.10.548)
സൈദ്‌ബ്‌ഌസാബിത്ത്(റ) നിവേദനം: സഹാബികള്‍ തിരുമേനി(സ) യോടൊപ്പം നോമ്പ് കാലത്ത് അത്താഴം കഴിക്കാറുണ്‌ട്. എന്നിട്ട് അവര്‍ സുബ്‌ഹി നമസ്‌കരിക്കാന്‍ നില്‍ക്കും. അന്നേരം സൈദ്‌ബ്‌ഌ സാബിത്തിനോടു ചോദിച്ചു. അത് രണ്‌ടിഌമിടയില്‍ എത്ര സമയത്തെ ഒഴിവുണ്‌ടായിരുന്നു. സൈദ്(റ) പറഞ്ഞു: അന്‍പത് അല്ലെങ്കില്‍ അറുപത് ആയത്തു ഓതാഌള്ള സമയം. (ബുഖാരി. 1.10.549)
അനസ്(റ) നിവേദനം: നബി(സ)യും സൈദ്‌ബ്‌ഌ സാബിത്തും(റ) ഒരിക്കല്‍ അത്താഴം കഴിച്ചു. അവരുടെ അത്താഴത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ നബി(സ) നമസ്‌കരിക്കുവാന്‍ നിന്നു. അങ്ങനെ അവിടുന്നു നമസ്‌കരിച്ചു. അപ്പോള്‍ അനസ്(റ)നോട് ഞങ്ങള്‍ ചോദിച്ചു. അവര്‍ രണ്‌ട് പേരും അത്താഴത്തില്‍ നിന്ന് വിരമിക്കുകയും നമസ്‌കാരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നതിന്റെ ഇടയില്‍ എത്ര സമയമുണ്‌ടായിരുന്നു? അദ്ദേഹം പറഞ്ഞു: അമ്പത് ആയത്തു ഒരാള്‍ പാരായണം ചെയ്യുന്ന സമയം. (ബുഖാരി. 1.10.550)
സഹ്‌ല്(റ) നിവേദനം: ഞാന്‍ എന്റെ കുടുംബത്തില്‍ വെച്ചാണ് റമദാന്‍ രാത്രിയിലെ അത്താഴം കഴിക്കാറുണ്‌ടായിരുന്നത്. എന്നിട്ട് ഞാന്‍ തിരുമേനി(സ) യോടൊപ്പം സുബ്‌ഹി നമസ്‌ക്കരിക്കാന്‍ വേണ്‌ടി ധൃതിപ്പെട്ടു പോകും. (ബുഖാരി. 1.10.551)
അബൂഹുറൈറ:(റ) നിവേദനം: തിരുമേനി(സ) അരുളി: നമസ്‌ക്കാരത്തില്‍ നിന്ന് ഒരു റക്‌അത്തു ലഭിച്ചവന്ന് നമസ്‌ക്കാരം ലഭിച്ചു. (ബുഖാരി. 1.10.553)
ഇബ്‌ഌ അബ്ബാസ്(റ) നിവേദനം: ജനങ്ങളുടെ അംഗീകാരമുള്ള ചില മഌഷ്യന്മാര്‍ എന്റെ അടുക്കല്‍ സാക്ഷ്യം വഹിച്ചിട്ടുണ്‌ട്. അവരില്‍ വെച്ച് ഏറ്റവും സുസമ്മതന്‍ എന്റെ അടുക്കല്‍ ഉമറാണ്. അവര്‍ പറഞ്ഞതെന്തെന്നാല്‍ സുബ്‌ഹ് നമസ്‌കാരത്തിഌ ശേഷം സൂര്യോദയത്തിഌ മുമ്പായി നമസ്‌കരിക്കുന്നതും അസര്‍ നമസ്‌കാരശേഷം സൂര്യാസ്‌തമനം വരേക്കും നമസ്‌കരിക്കുന്നതും തിരുമേനി(സ) നിരോധിച്ചിരിക്കുന്നുവെന്ന്. (ബുഖാരി. 1.10.556)
ഇബ്‌ഌമസ്‌ഊദ്(റ) പറയുന്നു: ഒരു മഌഷ്യന്‍ ചോദിച്ചു: പ്രവാചകരേ! ജാഹിലിയ്യാകാലത്തു ഞങ്ങള്‍ ചെയ്‌ത കുറ്റങ്ങള്‍ക്ക് ഞങ്ങളെ ശിക്ഷിക്കുമോ? നബി(സ) അരുളി: ഇസ്‌ലാമില്‍ പ്രവേശിച്ചശേഷം ഒരാള്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ നന്നാക്കിത്തീര്‍ത്തെങ്കില്‍ കിരാതയുഗത്തില്‍ പ്രവര്‍ത്തിച്ച തെറ്റുകള്‍ക്ക് അവനെ ശിക്ഷിക്കുകയില്ല. ഇസ്ലാമില്‍ പ്രവേശിച്ചശേഷം ഒരാള്‍ തെറ്റ് പ്രവര്‍ത്തിച്ചുകൊണ്‌ടിരുന്നെങ്കിലോ മുമ്പ് ചെയ്‌ത തെറ്റുകള്‍ക്കും പില്‍ക്കാലങ്ങളില്‍ ചെയ്‌ത തെറ്റുകള്‍ക്കും അല്ലാഹു അവനെ ശിക്ഷിക്കുന്നതാണ്. (ബുഖാരി. 6921)
അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: നിങ്ങളാരും മരിക്കാന്‍ കൊതിക്കരുത്. സുകൃതം ചെയ്യുന്നവനാണെങ്കില്‍ അവന്ന് കൂടുതല്‍ സുകൃതം ചെയ്യുവാന്‍ അവസരം ലഭിക്കും. പാപം ചെയ്യുന്നവനാണെങ്കില്‍ പശ്ചാത്തപിച്ച് മടങ്ങാഌം അവസരം ലഭിക്കും. (ബുഖാരി. 7235)
മുആവിയ്യ(റ) നിവേദനം: അദ്ദേഹം പറഞ്ഞു: നിങ്ങള്‍ ഒരു നമസ്‌കാരം നമസ്‌കരിക്കുന്നതായി കാണുന്നു. ഞങ്ങള്‍ തിരുമേനി(സ) യുമായി സഹവസിച്ചിട്ടുണ്‌ട. എന്നിട്ട് അവിടുന്ന് ആ നമസ്‌കാരം നമസ്‌കരിക്കുന്നത് ഞങ്ങള്‍ കണ്‌ടിട്ടില്ല. മാത്രമല്ല, തിരുമേനി(സ) അത് വിരോധിക്കുകകൂടി ചെയ്‌തിരിക്കുന്നു. അസര്‍ നമസ്‌കാരത്തിന് ശേഷമുള്ള രണ്‌ടുറക്ക്‌അത്തിനെയാണ്‌മുആവിയ്യ(റ) ഉദ്ദേശിക്കുന്നത്. (ബുഖാരി. 1.10.561)
ഇബ്‌ഌഉമര്‍(റ) പറയുന്നു: എന്റെ സ്‌നേഹിതന്മാര്‍ നമസ്‌കരിക്കുന്നത് ഞാന്‍ കണ്‌ടതുപോലെയാണ് ഞാഌം നമസ്‌കരിക്കുന്നത്. സൂര്യോദയ സമയത്തും സൂര്യാസ്‌തമനസമയത്തും നമസ്‌കരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നതിനെയല്ലാതെ രാത്രിയിലും പകലിലും നമസ്‌കരിക്കുന്ന ഒരാളെയും ഞാന്‍ വിരോധിക്കുകയില്ല. (ബുഖാരി. 1.10.563)
ആയിശ:(റ) നിവേദനം: ഈ ലോകത്ത് നിന്ന് തിരുമേനി(സ)യെ കൊണ്‌ടുപോയ ആ നാഥനെക്കൊണ്‌ട് സത്യം. അല്ലാഹുവുമായി കണ്‌ടുമുട്ടും വരേക്കും തിരുമനി(സ) ആ രണ്‌ടുറക്‌അത്തു നമസ്‌കാരം ഉപേക്ഷിച്ചിട്ടേയില്ല. നമസ്‌കരിക്കുവാന്‍ വളരെ ഭാരവും ക്ഷീണവും അഌഭവപ്പെട്ട ശേഷമല്ലാതെ തിരുമേനി(സ) അന്ത്യഘട്ടങ്ങളില്‍ (ക്ഷീണം ബാധിച്ചതിനാല്‍) അധികസമയങ്ങളിലും ഇരുന്നിട്ടാണ് നമസ്‌കരിക്കാറുണ്‌ടായിരുന്നത്. അസറിന് ശേഷമുള്ള രണ്‌ട് റക്ക്‌അത്തിനെയാണ് ആയിശ(റ) ഉദ്ദേശിക്കുന്നത്. തിരുമേനി(സ) ആ രണ്‌ട് റക്ക്‌അത്തു നമസ്‌കരിക്കാറുണ്‌ടായിരുന്നു. പക്ഷെ പള്ളിയില്‍ വെച്ച് നമസ്‌കരിക്കാറുണ്‌ടായിരുന്നില്ല. തന്റെ അഌയായികള്‍ക്ക് ഭാരമായിപ്പോകുമെന്ന ഭയം കാരണം. അഌയായികള്‍ക്ക് ഭാരം കുറക്കുന്ന നടപടികളാണ് തിരുമേനി(സ) ഇഷ്‌ടപ്പെട്ടിരുന്നത്. (ബുഖാരി. 1.10.564)
സല്‍മത്ത്‌ബ്‌ഌ അംറി(റ)ല്‍ നിന്ന്: പ്രവാചകസന്നിധിയില്‍ വെച്ച് ഒരാള്‍ ഇടതു കൈകൊണ്‌ട് ഭക്ഷിച്ചു. അവിടുന്നരുളി: വലതു കൈ കൊണ്‌ട് ഭക്ഷിക്കുക. അയാള്‍ പറഞ്ഞു: എനിക്കതിന് കഴിവില്ല. നബി(സ) പ്രാര്‍ത്ഥിച്ചു: എന്നാല്‍ നിനക്കതിന് കഴിയാതിരിക്കട്ടെ! അഹന്ത മാത്രമായിരുന്നു അവനെ തടഞ്ഞത്. പിന്നീടയാള്‍ക്ക് തന്റെ കൈ വായിലേക്കുയര്‍ത്താന്‍ സാധിച്ചിട്ടില്ല. (മുസ്‌ലിം)
ഇബ്‌ഌ മസ്‌ഊദി(റ)ല്‍ നിന്ന്: നബിതിരുമേനി(സ) മൂന്ന് പ്രാവശ്യം പ്രഖ്യാപിക്കുകയുണ്‌ടായി. (ഇബാദത്തില്‍) അമിതമായ നിലപാട് കൈക്കൊള്ളുന്നവര്‍ പരാജയത്തിലാണ്. (മുസ്‌ലിം)
സല്‍മത്ത്‌ബ്‌ഌ അംറി(റ)ല്‍ നിന്ന്: പ്രവാചകസന്നിധിയില്‍ വെച്ച് ഒരാള്‍ ഇടതു കൈകൊണ്‌ട് ഭക്ഷിച്ചു. അവിടുന്നരുളി: വലതു കൈ കൊണ്‌ട് ഭക്ഷിക്കുക. അയാള്‍ പറഞ്ഞു: എനിക്കതിന് കഴിവില്ല. നബി(സ) പ്രാര്‍ത്ഥിച്ചു: എന്നാല്‍ നിനക്കതിന് കഴിയാതിരിക്കട്ടെ! അഹന്ത മാത്രമായിരുന്നു അവനെ തടഞ്ഞത്. പിന്നീടയാള്‍ക്ക് തന്റെ കൈ വായിലേക്കുയര്‍ത്താന്‍ സാധിച്ചിട്ടില്ല. (മുസ്‌ലിം)
അബൂമലീഹ്(റ) നിവേദനം: ഞങ്ങള്‍ ഒരിക്കല്‍ ബുറൈദ(റ)യുടെ കൂടെ ആകാശത്തില്‍ മേഘമുള്ള ഒരു ദിവസം സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നമസ്‌കാരം നിങ്ങള്‍ വേഗം നിര്‍വ്വഹിക്കുവിന്‍. നിശ്ചയം തിരുമേനി(സ) അരുളിയിട്ടുണ്‌ട്. വല്ലവഌം അസര്‍ നമസ്‌കാരം ഉപേക്ഷിച്ചാല്‍ അവന്റെ കര്‍മ്മങ്ങള്‍ നിഷ്‌ഫലമായി. (ബുഖാരി. 1.10.568)
അബൂഖത്താദ(റ) നിവേദനം: ഞങ്ങള്‍ ഒരിക്കല്‍ രാത്രിയില്‍ തിരുമേനി(സ) യോടൊപ്പം യാത്ര ചെയ്‌തു. കുറേ കഴിഞ്ഞപ്പോള്‍ ചിലര്‍ തിരുമേനി(സ)യെ ഉണര്‍ത്തി: നമുക്കല്‍പ്പനേരം യാത്ര നിറുത്തി വിശ്രമിച്ചാല്‍ നന്നായിരുന്നു. തിരുമേനി(സ) അരുളി: നമസ്‌കാര സമയം അറിയാതെ നിങ്ങള്‍ ഉറങ്ങിപ്പോകുമെന്ന് ഞാന്‍ ഭയപ്പെടുന്നു. ബിലാല്‍(റ) പറഞ്ഞു: ഞാന്‍ നിങ്ങളെ ഉണര്‍ത്താം. അങ്ങനെ അവരെല്ലാവരും കിടന്നു. ബിലാല്‍ തന്റെ മുതുക് ഒട്ടകകട്ടിലിലേക്ക് ചാരിയിരുന്നു. അവസാനം ബിലാലിന്റെ ഇരുനേത്രങ്ങളേയും ഉറക്കം പരാജയപ്പെടുത്തുകയും അങ്ങനെ അദ്ദേഹവും ഉറങ്ങിപ്പോയി. ഒടുവില്‍ തിരുമേനി(സ) ഉണര്‍ന്നു നോക്കുമ്പോള്‍ സൂര്യന്‍ ഉദിച്ചു കഴിഞ്ഞിരിക്കുന്നു. തിരുമേനി(സ) ചോദിച്ചു. ബിലാലേ! നിന്റെ വാക്കിപ്പോളെവിടെ? ബിലാല്‍(റ) പറഞ്ഞു: ഇത്തരമൊരുറക്കം ഇതിന് മുമ്പ് ഒരിക്കലും എന്നെ പിടികൂടിയിട്ടില്ല. തിരുമേനി(സ) അരുളി: അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ (ഉറക്കില്‍) നിങ്ങളുടെ ആത്മാക്കളെ അവന്‍ പിടിച്ചെടുക്കും. അവഌദ്ദേശിക്കുമ്പോള്‍ അവയെ അവന്‍ വിട്ടയക്കുകയും ചെയ്യും. ബിലാലേ! ജനങ്ങള്‍ക്ക് വേണ്‌ടി നീ ബാങ്ക് കൊടുക്കുക. അനന്തരം തിരുമേനി(സ) വുളു ചെയ്‌തു. അങ്ങനെ സൂര്യന്‍ ഉദിച്ചുപൊങ്ങുകയും അതിന് വെള്ളനിറം വരികയും ചെയ്‌തപ്പോള്‍ തിരുമേനി(സ) ഇമാമായിനിന്നു കൊണ്‌ട് നമസ്‌കരിച്ചു. (ബുഖാരി. 1.10.569)
ജാബിര്‍(റ) നിവേദനം: ഖന്തക്ക് യുദ്ധഘട്ടത്തില്‍ ഒരു ദിവസം സൂര്യന്‍ അസ്‌തമിച്ച ശേഷം വന്നിട്ടു ഉമര്‍(റ)ഖുറൈശികളായ സത്യനിഷേധികളെ ശകാരിക്കാന്‍ തുടങ്ങി. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ! സൂര്യന്‍ അസ്‌തമിക്കും വരേക്കും എനിക്ക് അസര്‍ നമസ്‌കരിക്കാന്‍ സാധിച്ചില്ല. അപ്പോള്‍ തിരുമേനി(സ) അരുളി: ഞാഌം അതു നമസ്‌കരിച്ചിട്ടില്ല. ഉടനെ ഞങ്ങള്‍ ബുത്താഹാന്‍ മൈതാനത്തേക്ക് നീങ്ങി. അങ്ങനെ തിരുമേനി(സ)യും ഞങ്ങളും നമസ്‌കാരത്തിഌവേണ്‌ടി വുളു ചെയ്‌തു. എന്നിട്ട് സൂര്യന്‍ അസ്‌തമിച്ചശേഷം തിരുമേനി(സ) അസര്‍ നമസ്‌കരിച്ച് ശേഷം മഗ്‌രിബ് നമസ്‌കാരവും. (ബുഖാരി. 1.10.570)
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: വല്ലവഌം ഒരു നമസ്‌കാരം മറന്നുപോയെങ്കില്‍ അതോര്‍മ്മ വരുമ്പോള്‍ അവന്‍ നമസ്‌കരിച്ചുകൊള്ളട്ടെ. അതല്ലാതെ അതിഌ മറ്റൊരു പ്രായശ്ചിത്തവുമില്ല. അല്ലാഹു പറയുന്നു (എന്നെ ഓര്‍മ്മിക്കുവാന്‍ വേണ്‌ടി നീ നമസ്‌കാരത്തെ അഌഷ്‌ഠിക്കുക) . (ബുഖാരി. 1.10.571)
ഇബ്‌ഌഉമര്‍(റ) നിവേദനം: നബി(സ)യുടെ ജീവിതത്തിലെ അന്ത്യഘട്ടത്തില്‍ ഒരിക്കല്‍ ഇശാ: നമസ്‌കരിച്ചു സലാം വീട്ടിയപ്പോള്‍ അവിടുന്ന് എഴുന്നേറ്റ് നിന്ന് കൊണ്‌ട് ഇപ്രകാരം പ്രസംഗിച്ചു. ഇന്നുമുതല്‍ നൂറ് കൊല്ലം പൂര്‍ത്തിയാകുമ്പോള്‍ ഇന്ന് ഭൂമുഖത്തുള്ള ഒരാളും അവശേഷിക്കുകയില്ല. നൂറ് വര്‍ഷം എന്ന് നബി(സ) പറഞ്ഞതിന്റെ ഉദ്ദേശ്യം ജനങ്ങള്‍ക്ക് അജ്ഞാതമായി. തിരുമേനി(സ) അതുകൊണ്‌ട് ഉദ്ദേശിച്ചത് ആ നൂറുകൊല്ലത്തിഌള്ളില്‍ ആ തലമുറ നശിച്ച്‌പോകുമെന്ന് മാത്രമാണ്. (ബുഖാരി. 1.10.575)
No comments:
Post a Comment
Note: Only a member of this blog may post a comment.