അബൂമൂസല്‍ അശ്‌അരി(റ) നിവേദനം: നബി(സ) അരുളി: തന്നോട് കല്‍പ്പിച്ചത് മന:സംതൃപ്‌തി യോടുകൂടി നിര്‍വ്വഹിക്കുന്ന വിശ്വസ്‌തനായ സൂക്ഷിപ്പുകാരന്‍ ധര്‍മ്മം ചെയ്യുന്നവരില്‍ ഒരുവനാണ്. (ബുഖാരി. 3.36.461)
അബൂമൂസ(റ) പറയുന്നു: ഞാന്‍ ഒരിക്കല്‍ നബി(സ)യുടെ അടുത്തു വന്നു. എന്റെ കൂടെ അശ്‌അരി ഗോത്രക്കാരായ രണ്‌ടു പുരുഷന്മാരുണ്‌ടായിരുന്നു. (ഒരു ഉദ്യോഗം കിട്ടിയാല്‍ കൊള്ളാമെന്ന് അവര്‍ രണ്‌ടു പേരും ആഗ്രഹം പ്രകടിപ്പിച്ചു.) അതു കേട്ടപ്പോള്‍ എനിക്ക് പ്രയാസം തോന്നി. ഞാന്‍ പറഞ്ഞു. ഇവര്‍ രണ്‌ടുപേരും ഉദ്യോഗം കാംക്ഷിച്ചുകൊണ്‌ടു വന്നവരാണെന്ന് ഞാന്‍ ഗ്രഹിച്ചിരുന്നില്ല. നബി(സ) അരുളി: നമ്മുടെ ഈ ജോലികളില്‍ അതാവശ്യപ്പെട്ടുകൊണ്‌ടു വന്നവരെ നാം നിയമിക്കുകയില്ല. (ബുഖാരി. 3.36.462)
അബൂഹുറൈറ(റ) നിവേദനം: അല്ലാഹു നിയോഗിച്ച ഒരു പ്രവാചകനെങ്കിലും ആടുകളെ മേയ്‌ക്കാതിരുന്നില്ല. അഌചരന്മാര്‍ ചോദിച്ചു. താങ്കളും ആടു മേയ്‌ച്ചിരുന്നോ? അതെ! മക്കക്കാരുടെ ആടുകളെ നിശ്ചിത ഖീറാത്വിന്ന് ഞാന്‍ മേയ്‌ക്കാറുണ്‌ടായിരുന്നുവെന്ന് നബി(സ) പ്രത്യുത്തരം നല്‍കി. (ബുഖാരി. 3.36.463)
യഅ്‌ല ബിന്‍ ഉമായ(റ) നിവേദനം: തബൂക്ക് യുദ്ധത്തില്‍ നബി(സ)യുടെ കൂടെ ഞാന്‍ യുദ്ധം ചെയ്യുകയുണ്‌ടായി. അതായിരുന്നു എന്റെ പുണ്യകര്‍മ്മങ്ങളില്‍ എന്റെ മനസ്സില്‍ ഏറ്റവും ശ്രഷ്‌ഠമായത്. എനിക്ക് ഒരു കൂലിക്കാരഌം (ഈ യുദ്ധത്തില്‍ ഉണ്‌ടായിരുന്നു) അവന്‍ ഒരു മഌഷ്യഌമായി ശണ്‌ഠ കൂടി. അവരില്‍ ഒരാള്‍ തന്റെ എതിരാളിയെ കടിച്ചു. കൈ വലിച്ചെടുത്തപ്പോള്‍ അയാളുടെ ഒരു പല്ല് താഴെ വീണു. കേസ് നബി(സ)യുടെ അടുത്ത് എത്തിയപ്പോള്‍ നബി(സ) പ്രായശ്ചിത്തം പ്രഖ്യാപിച്ചില്ല. നബി(സ) ചോദിച്ചു. അവന്‍ തന്റെ വിരല്‍ നിനക്ക് കടിക്കാന്‍ വേണ്‌ടി നിന്റെ വായില്‍ നിക്ഷേപിക്കുമോ? ആണ്‍ഒട്ടകം കടിക്കുന്നതുപോലെ. (ബുഖാരി. 3.36.466)
ഇബ്‌ഌഉമര്‍(റ) നിവേദനം: കാളയെക്കൊണ്‌ട് പശുവിനെ ചവിട്ടിച്ചു കൂലി വാങ്ങുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 3.36.484)
ഇബ്‌ഌ ഉമര്‍(റ) പറയുന്നു: ഖൈബറിന്റെ ഭൂമി ഉല്‍പാദനത്തിന്റെ പകുതി കൂലി നിശ്ചയിച്ച് ജൂതന്‍മാര്‍ക്ക് നബി(സ) നല്‍കി. അബൂബക്കര്‍(റ) ഉമര്‍(റ)ന്റെ ഭരണത്തിലെ ആദ്യഘട്ടം വരെ ഇതു തുടര്‍ന്നു. നബി(സ) മരണപ്പെട്ട ശേഷം അബൂബക്കറോ ഉമറോ വേതനം പുതുക്കി നിശ്ചയിച്ചതു ഉദ്ധരിക്കപ്പെടുന്നില്ല. (ബുഖാരി. 3.36.485)
No comments:
Post a Comment
Note: Only a member of this blog may post a comment.