Monday, July 21, 2014

വിജ്ഞാനം

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) ഒരു സദസ്സില്‍ ജനങ്ങളുമായി സംസാരിച്ചു കൊണ്‌ടിരിക്കേ ഒരു ഗ്രാമീണന്‍ കടന്നു വന്ന്‌ എപ്പോഴാണ്‌ അന്ത്യസമയം എന്ന്‌ ചോദിച്ചു: (ഇതു കേട്ട ഭാവം നടിക്കാതെ) തിരുമേനി(സ) സംസാരം തുടര്‍ന്നു. അപ്പോള്‍ ചിലര്‍ പറഞ്ഞു: അയാള്‍ ചോദിച്ചത്‌ തിരുമേനി കേട്ടിട്ടുണ്‌ട്‌. പക്ഷെ ആ ചോദ്യം തിരുമേനിക്ക്‌ ഇഷ്‌ടമായിട്ടില്ല. ചിലര്‍ പറഞ്ഞു. തിരുമേനി അതു കേട്ടിട്ടേയില്ല. പിന്നീട്‌ സംസാരത്തില്‍ നിന്ന്‌ വിരമിച്ചപ്പോള്‍ നബി(സ) ചോദിച്ചു: എവിടെ? (നിവേദകന്‍ പറയുന്നു) നബി അന്വേഷിച്ചത്‌ അന്ത്യദിനത്തെക്കുറിച്ച്‌ ചോദിച്ചയാളെയാണെന്ന്‌ ഞാന്‍ വിചാരിക്കുന്നു. അല്ലാഹുവിന്റെ ദൂതരെ! ഞാനിതാ ഇവിടെയുണ്‌ട്‌. എന്ന്‌ അയാള്‍ പറഞ്ഞു. അപ്പോള്‍ തിരുമേനി(സ) അരുളി: അമാനത്തു (വിശ്വസ്‌തത) ദുരുപയോഗപ്പെടുത്തുന്നത്‌ കണ്‌ടാല്‍ നീ അന്ത്യദിനത്തെ പ്രതീക്ഷിച്ചുകൊള്ളുക. അയാള്‍ ചോദിച്ചു എങ്ങിനെയാണത്‌ ദുരുപയോഗിപ്പെടുത്തുക? തിരുമേനി(സ) അരുളി: അനര്‍ഹര്‍ക്ക്‌ അധികാരം നല്‍കുമ്പോള്‍ അന്ത്യദിനം പ്രതീക്ഷിച്ചുകൊള്ളുക. (ബുഖാരി. 1.3.56)

അബ്‌ദുല്ലാഹിബ്‌ഌ അംറ്‌(റ) നിവേദനം: അദ്ദേഹം പറയുന്നു: ഒരു യാത്രയില്‍ നബി(സ) ഞങ്ങളുടെ കുറെ പിന്നിലായിപ്പോയി. പിന്നീട്‌ അവിടുന്ന്‌ ഞങ്ങളുടെ അടുക്കലെത്തിയപ്പോള്‍ നമസ്‌കാരസമയം അതിക്രമിച്ചിരുന്നു. ഞങ്ങള്‍ വുളു ചെയ്‌തു കൊണ്‌ടിരിക്കുകയായിരുന്നു. ഞങ്ങള്‍ കൈകാലുകള്‍ തടവാന്‍ തുടങ്ങി. അന്നേരം അവിടുന്ന്‌ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: മടമ്പുകാലുകള്‍ക്ക്‌ വമ്പിച്ച നരകശിക്ഷ. രണേ്‌ടാ മൂന്നോ പ്രാവശ്യം തിരുമേനി ഇങ്ങനെ വിളിച്ചു പറഞ്ഞു. (ബുഖാരി. 1.3.57)

ഇബ്‌ഌഉമര്‍(റ) നിവേദനം: തിരുമേനി(സ) അരുളി: വൃക്ഷങ്ങളുടെ കൂട്ടത്തില്‍ ഇല പൊഴിക്കാത്ത ഒരു വൃക്ഷമുണ്‌ട്‌. മുസ്ലിമിനെപ്പോലെയാണ്‌ അത്‌. ഏതാണ്‌ ആ വൃക്ഷം എന്നു പറയുവിന്‍. അപ്പോള്‍ സദസ്യരുടെ ചിന്ത മലഞ്ചെരുവിലെ വൃക്ഷങ്ങളിലേക്ക്‌ പതിച്ചു. അബ്‌ദുല്ല(റ) പറയുന്നു. അതു ഈത്തപ്പനയാണെന്ന്‌ എനിക്ക്‌ തോന്നിയെങ്കിലും (പറയാന്‍) ലജ്ജതോന്നി. അപ്പോള്‍ ആളുകള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെ, അതേതാണെന്ന്‌ അങ്ങ്‌ തന്നെ പറഞ്ഞു തന്നാലും, തിരുമേനി പറഞ്ഞു. ഈത്തപ്പനയാണ്‌. (ബുഖാരി. 1.3.58)

ഇബ്‌ഌഅബ്ബാസ്‌(റ) നിവേദനം: തിരുമേനി(സ) തന്റെ ഒരെഴുത്ത്‌ ബഹ്‌റൈനിലെ രാജാവിന്‌ കൊടുക്കാന്‍ കല്‍പ്പിച്ചുകൊണ്‌ട്‌ ഒരാളെ അയച്ചു. ബഹ്‌റൈനിലെ രാജാവ്‌ അത്‌ കിസ്രാ ചക്രവര്‍ത്തിക്ക്‌ നല്‍കി. അദ്ദേഹം അത്‌ വായിച്ചപ്പോള്‍ പിച്ചിച്ചീന്തിക്കളഞ്ഞു. ഇബ്‌ഌഅബ്ബാസ്‌(റ) പറയുന്നു: അപ്പോള്‍ കിസ്രാ ചക്രവര്‍ത്തിക്കെതിരായി തിരുമേനി(സ) പ്രാര്‍ത്ഥിച്ചു. അവരുടെ സംഘടിതശക്തി തകര്‍ന്ന്‌ പോകട്ടെയെന്ന്‌. (ബുഖാരി. 1.3.64)

അബുവാഖിദ്‌(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ പള്ളിയില്‍ ഇരിക്കുകയായിരുന്നു. അഌചരന്മാര്‍ അദ്ദേഹത്തിന്റെ കൂടെയുണ്‌ട്‌. അപ്പോള്‍ മൂന്നുപേര്‍ അവിടെ വന്നു. രണ്‌ടു പേര്‍ നബി(സ)യുടെ അടുക്കലേക്ക്‌ വരികയും ഒരാള്‍ തിരിഞ്ഞുപോവുകയും ചെയ്‌തു. നിവേദകന്‍ പറയുന്നു. അതായത്‌ രണ്‌ടാളുകള്‍ നബി(സ)യുടെ അടുക്കല്‍ വന്നു. ഒരാള്‍ സദസ്സില്‍ ഒരു ഒഴിവ്‌ കണ്‌ട്‌ അവിടെയിരുന്നു. മറ്റെയാള്‍ എല്ലാവരുടെയും പിന്നില്‍ ഇരുന്നു. മൂന്നാമത്തെയാള്‍ പിന്‍തിരിഞ്ഞുപോയി. നബി(സ) സംസാരത്തില്‍ നിന്ന്‌ വിരമിച്ചപ്പോള്‍ ഇപ്രകാരം അരുളി: മൂന്ന്‌ ആളുകളെ സംബന്ധിച്ച്‌ ഞാന്‍ പറയാം. ഒരാള്‍ അല്ലാഹുവിലേക്ക്‌ അഭയം തേടി. അപ്പോള്‍ അല്ലാഹു അയാള്‍ക്ക്‌ അഭയം നല്‌കി. മറ്റൊരാള്‍ ലജ്ജിച്ചു. അപ്പോള്‍ അല്ലാഹു അയാളോടും ലജ്ജ കാണിച്ചു. മൂന്നാമത്തെയാളാകട്ടെ പിന്തിരിഞ്ഞു. അതിനാല്‍ അവനില്‍ നിന്ന്‌ അല്ലാഹുവും പിന്തിരിഞ്ഞു കളഞ്ഞു. (ബുഖാരി. 1.3.66)

ഇബ്‌ഌമസ്‌ഊദ്‌(റ) നിവേദനം. ഞങ്ങള്‍ക്ക്‌ മടുപ്പ്‌ വരുന്നത്‌ അനിഷ്‌ടമായിക്കരുതിയിരുന്നതു കൊണ്‌ട്‌ സന്ദര്‍ഭം നോക്കി ഇടക്കിടെയായിരുന്നു തിരുമേനി(സ) ഞങ്ങള്‍ക്ക്‌ പൊതു ഉപദേശങ്ങള്‍ നല്‍കിയിരുന്നത്‌. (ബുഖാരി. 1.3.68)

അനസ്‌(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങള്‍ (മതനടപടികളില്‍ മഌഷ്യര്‍ക്ക്‌) എളുപ്പമാക്കി ക്കൊടുക്കുക. അവരെ ഞെരുക്കരുത്‌. അവരെ സന്തുഷ്‌ടരാക്കുക, അവരുടെ മനസ്സ്‌ വെറുപ്പിക്കരുത്‌. (ബുഖാരി. 1.3.69)

മുആവിയ(റ)യില്‍ നിന്ന്‌ നിവേദനം: തിരുമേനി(സ) അരുളിയതായി ഞാന്‍ കേട്ടിട്ടുണ്‌ട്‌. വല്ലവഌം അല്ലാഹു നന്മ ചെയ്യാഌദ്ദേശിച്ചാല്‍ മതത്തില്‍ അവനെ പണ്ഡിതനാക്കും. നിശ്ചയം ഞാന്‍ പങ്കിട്ടു കൊടുക്കുന്നവന്‍ മാത്രമാണ്‌. യഥാര്‍ത്ഥ ദാതാവ്‌ അല്ലാഹുവാണ്‌. ഈ സമുദായം (ഒരു ന്യൂനപക്ഷം) അന്ത്യദിനം വരെ അല്ലാഹുവിന്റെ ആജ്ഞ ശിരസാവഹിച്ചുകൊണ്‌ട്‌ ഉറച്ചു നില്‍ക്കും. എതിരാളികള്‍ ക്ക്‌ അവരെ ദ്രാഹിക്കാന്‍ കഴിയുകയില്ല. (ബുഖാരി. 1.3.71)

അബ്‌ദുല്ലാഹുബ്‌ഌമസ്‌ ഊദ്‌(റ) നിവേദനം: തിരുമേനി(സ) അരുളി: രണ്‌ട്‌ കാര്യങ്ങളിലേ അസൂയ പാടുള്ളൂ. ഒരാള്‍ക്ക്‌ അല്ലാഹു ധനം നല്‍കുകയും ആ ധനം സത്യമാര്‍ഗ്ഗത്തില്‍ ചെലവു ചെയ്യാന്‍ അയാള്‍ നീക്കി വെക്കുകയും ചെയ്യുന്നു. (ഇയാളോട്‌ അസൂയയാവാം) മറ്റൊരാള്‍ക്ക്‌ അല്ലാഹു വിദ്യ നല്‍കുകയും ആ വിദ്യകൊണ്‌ട്‌ അയാള്‍ (മഌഷ്യര്‍ക്കിടയില്‍) വിധി കല്‍പ്പിക്കുകയും മഌഷ്യര്‍ ക്കത്‌ പഠിപ്പിച്ച്‌ കൊടുക്കുകയും ചെയ്യന്നു (ഇയാളിലും അസൂയയാവാം) . (ബുഖാരി. 1.3.73)

ഇബ്‌ഌഅബ്ബാസ്‌(റ) നിവേദനം: അദ്ദേഹം പറയുന്നു: നബി(സ) ഒരിക്കല്‍ എന്നെ ആലിംഗനം ചെയ്‌തിട്ട്‌ പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! ഇവന്ന്‌ നീ ഖുര്‍ആനിക ജ്ഞാനം നല്‍കേണമേ. (ബുഖാരി. 1.3.75)

ഇബ്‌ഌഅബ്ബാസ്‌(റ) നിവേദനം: ഒരിക്കല്‍ ഞാന്‍ ഒരു പെണ്‍കഴുതപ്പുറത്ത്‌ പുറപ്പെട്ടു. അന്നെനിക്ക്‌ പ്രായപൂര്‍ത്തിയാകാനടുത്തിരുന്നു. തിരുമേനി(സ) മിനായില്‍ വെച്ച്‌ ഒരു തുറന്ന സ്ഥലത്ത്‌ നമസ്‌കരിക്കുകയാണ്‌. മതിലിന്റെ മറയില്ലാതെ. അപ്പോള്‍ കഴുതയെ മേയാന്‍ വിട്ടയച്ചിട്ട്‌ ഞാന്‍ (നമസ്‌കരിക്കുന്ന) അണികളുടെ മുമ്പിലൂടെ നടന്നു ചെന്ന്‌ അവരുടെ അണിയില്‍ പ്രവേശിച്ചു. അതിനെ ആരും എതിര്‍ത്തില്ല. (ബുഖാരി. 1.3.76)

അബൂമൂസാ(റ)യില്‍ നിന്ന്‌ നിവേദനം: തിരുമേനി(സ) അരുളി: അല്ലാഹു ഏതൊരു സന്മാര്‍ഗ്ഗ ദര്‍ശനവും വിജ്ഞാനവുമായിട്ടാണോ എന്നെ നിയോഗിച്ചിട്ടുള്ളത്‌, അതിന്റെ ഉപമ ഘോരമായ ഒരു മഴപോലെയാണ്‌. അത്‌ ഭൂമിയില്‍ വര്‍ഷിച്ചു. അതില്‍ (ഭൂമിയില്‍) നല്ല ചില പ്രദേശങ്ങളുണ്‌ട്‌. അവ വെള്ളത്തെ തടഞ്ഞു നിര്‍ത്തി. എന്നിട്ട്‌ അത്‌ മുഖേന അല്ലാഹു മഌഷ്യര്‍ക്ക്‌ പ്രയോജനം നല്‍കി. അവര്‍ കുടിച്ചു, കുടിക്കാന്‍ കൊടുത്തു. കൃഷിയും ചെയ്‌തു. മഴയുടെ ഒരു ഭാഗം പെയ്‌തത്‌ വരണ്‌ട ഭൂമിയിലാണ്‌. അതിന്‌ വെള്ളത്തെ തടഞ്ഞു നിര്‍ത്താന്‍ സാധിക്കുകയില്ല. പുല്ലിനെ അത്‌ മുളപ്പിക്കുകയുമില്ല. അല്ലാഹുവിന്റെ ദീനിനെ ഗ്രഹിക്കുകയും എന്നെ അല്ലാഹു നിയോഗിച്ചു മാര്‍ഗ്ഗദര്‍ശനം മുഖേന പ്രയോജനം ലഭിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്‌തവന്റെയും ഞാന്‍ കൊണ്‌ട്‌ വന്ന സന്മാര്‍ഗ്ഗം സ്വീകരിക്കുകയോ അതിനെക്കുറിച്ച്‌ ശ്രദ്ധിക്കുകയോ ചെയ്യാത്ത വന്റെയും ഉദാഹരണം ഇവയാണ്‌. അബൂഅബ്‌ദില്ല (ബുഖാരി) പറയുന്നു. ഇസ്‌ഹാഖ്‌ പറഞ്ഞു: അതില്‍ (ഭൂമിയില്‍) ഒരു ഭാഗമുണ്‌ട്‌. അത്‌ വെള്ളം വലിച്ചെടുത്തു. ഖാഅ്‌ എന്നു പറഞ്ഞാല്‍ മുകളില്‍ വെള്ളം പരന്നു നില്‍ക്കുന്ന പ്രദേശം എന്നാണ്‌. സഫ്‌സഫ്‌ എന്നാല്‍ നിരന്നു കിടക്കുന്ന പ്രദേശം എന്നും. (ബുഖാരി. 1.3.79)

അനസ്‌(റ) നിവേദനം: തിരുമേനി(സ) അരുളി: നിശ്ചയം വിജ്ഞാനം നഷ്‌ടപ്പെടലും അജ്ഞത സ്ഥിരപ്പെടലും മദ്യപാനവും പരസ്യമായ വ്യഭിചാരവും അന്ത്യദിനത്തിന്റെ അടയാളങ്ങളാകുന്നു. (ബുഖാരി. 1.3.80)

അനസ്‌(റ) നിവേദനം: അദ്ദേഹം പറഞ്ഞു. ഞാന്‍ ഒരു വാര്‍ത്ത നിങ്ങളെ കേള്‍പ്പിക്കും. എനിക്കു പുറമെ മറ്റാരും നിങ്ങളെ ആ വാര്‍ത്ത അറിയിക്കുകയില്ല. തിരുമേനി(സ) പറയുന്നതായി ഞാന്‍ കേട്ടിട്ടു ണ്‌ട്‌ 50 സ്‌ത്രീകള്‍ക്ക്‌ ഒരു പുരുഷന്‍ എന്ന നിലവരും. (ബുഖാരി. 1.3.81)

ഇബ്‌ഌഉമര്‍(റ) നിവേദനം: തിരുമേനി(സ) അരുളിയതായി ഞാന്‍ കേട്ടിട്ടുണ്‌ട്‌. ഞാന്‍ ഉറങ്ങി ക്കിടക്കുമ്പോള്‍ ഒരു കോപ്പ പാല്‍ എനിക്ക്‌ കൊണ്‌ടു വരപ്പെടുകയും ഞാനത്‌ കുടിക്കുകയും ചെയ്‌തു. അപ്പോള്‍ എന്റെ നഖത്തില്‍ കൂടി ദാഹം തീര്‍ന്ന കുളിര്‍മ്മ പുറത്ത്‌ പോകുന്നത്‌ ഞാന്‍ കണ്‌ടു. അവസാനം ഞാന്‍ എന്റെ ബാക്കി ഉമറ്‌ബ്‌്‌ഌല്‍ ഖത്താബിന്‌ കൊടുത്തു. അവര്‍ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ! ഈ സ്വപ്‌നത്തിന്‌ താങ്കള്‍ എന്തു വ്യാഖ്യാനമാണ്‌ നല്‍കുന്നത്‌. തിരുമേനി(സ) അരുളി: വിജ്ഞാനം. (ബുഖാരി. 1.3.82)

ഇബ്‌ഌഅബ്ബാസ്‌(റ) നിവേദനം: നബി(സ) ഹജ്ജ്‌ ചെയ്യുമ്പോള്‍ ഒരാള്‍ ഞാന്‍ എറിയുന്നതിഌ മുമ്പായി അറുത്തു. (അതിന്‌ കുറ്റമുണ്‌ടോ) എന്ന്‌ ചോദിച്ചു, തിരുമേനി(സ) കൈകൊണ്‌ട്‌ ആംഗ്യം മുഖേന കുറ്റമില്ല എന്നു പറഞ്ഞു. മറ്റൊരാള്‍ അറുക്കുന്നതിഌമുമ്പായി മുടി കളഞ്ഞു എന്നു പറഞ്ഞു. അപ്പോഴും നബി(സ) കൈകൊണ്‌ട്‌ ആംഗ്യം മുഖേന കുറ്റമില്ല എന്നു പറഞ്ഞു. (ബുഖാരി. 1.3.84)

സാലിം നിവേദനം: അബൂഹുറൈറ(റ) നബി(സ) യില്‍ നിന്ന്‌ ഉദ്ധരിക്കുന്നതായി ഞാന്‍ കേട്ടിട്ടുണ്‌ട്‌. തിരുമേനി(സ) അരുളി: ജ്ഞാനം ജനങ്ങളില്‍ നിന്ന്‌ നഷ്‌ടപ്പെടും. അജ്ഞതയും കുഴപ്പങ്ങളും പ്രത്യക്ഷപ്പെടും. ഹറജ്‌ വര്‍ദ്ധിക്കും. അപ്പോള്‍ ഒരാള്‍ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ! എന്താണ്‌ ഹറജ്‌? നബി(സ) കൈ അനക്കിയിട്ട്‌ ഇങ്ങനെ ആംഗ്യം കാണിച്ചു. അത്‌ കണ്‌ടപ്പോള്‍ തിരുമേനി കൊലയെയാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ തോന്നി. (ബുഖാരി. 1.3.85)

ഉഖ്‌ബത്തുബ്‌ഌല്‍ ഹാരിസില്‍ നിന്ന്‌ നിവേദനം: അദ്ദേഹം അബു ഇഹാബിന്റെ ഒരു മകളെ വിവാഹം കഴിച്ചു. ഉടനെ ഒരു സ്‌ത്രീ അദ്ദേഹത്തിന്റെ അടുക്കല്‍ വന്നു പറഞ്ഞു, നിശ്ചയം ഞാന്‍ ഉബ്ബത്തിഌം അദ്ദേഹം വിവാഹം ചെയ്‌ത സ്‌ത്രീക്കും മുലകൊടുത്തിട്ടുണ്‌ട്‌. അപ്പോള്‍ ഉബ്ബത്ത്‌ അവളോട്‌ പറഞ്ഞു: നീ എനിക്ക്‌ മുലപ്പാല്‍ തന്നതായി എനിക്കറിയില്ല. ആ വിവരം നീ എന്നെ അറിയിച്ചിട്ടുമില്ല. ശേഷം അദ്ദേഹം മദീനയില്‍ നബി(സ)യുടെ അടുക്കലേക്ക്‌ യാത്രചെയ്യുകയും ഇതിനെക്കുറിച്ച്‌ തിരുമേനിയോട്‌ ചോദിക്കുകയും ചെയ്‌തു. അപ്പോള്‍ അവിടുന്ന്‌ അരുളി. അവര്‍ ഇങ്ങനെയെല്ലാം പറയുന്ന സ്ഥിതിക്ക്‌ എങ്ങനെയാണ്‌ നിങ്ങള്‍ ഭാര്യാഭര്‍ത്താക്കളായി ജീവിക്കുക. ഉടനെ ഉബ്ബത്ത്‌ അവളെ പിരിച്ചയച്ചു. അവളെ വേറെ ഒരാള്‍ വിവാഹം ചെയ്യുകയും ചെയ്‌തു. (ബുഖാരി. 1.3.88)

ഉമര്‍(റ) നിവേദനം: ഞാഌം അന്‍സാരിയായ എന്റെ ഒരയല്‍വാസി (ഉത്ത്‌ബാന്‍) യും ബനൂ ഉമയ്യ ഗോത്രത്തിന്നിടയിലാണ്‌ താമസിച്ചിരുന്നത്‌. അത്‌ മേലെ മദീനാപ്രദേശത്തുളള ഒരു ഗ്രാമമായിരുന്നു. ഞങ്ങള്‍ ഊഴമിട്ടാണ്‌ തിരുമേനിയുടെ അടുക്കലേക്ക്‌ ഇറങ്ങിച്ചെല്ലുക. ഒരു ദിവസം അദ്ദേഹം ഇറങ്ങിച്ചെല്ലും. മറ്റൊരു ദിവസം ഞാഌം. ഞാനാണ്‌ പോകുന്നതെങ്കില്‍ അന്നുണ്‌ടായ ദിവ്യസന്ദേശവും മറ്റുവിവരങ്ങളും ഞാന്‍ അദ്ദേഹത്തിന്‌ എത്തിച്ചുകൊടുക്കും. അദ്ദേഹം പോകുമ്പോഴും ഇതേ പ്രകാരം ചെയ്യും. ഒരു ദിവസം അന്‍സാരിയായ എന്റെ സ്‌നേഹിതന്‍ തന്റെ ഊഴമഌസരിച്ച്‌ തിരുമേനിയുടെ അടുക്കലേക്ക്‌ പോയി തിരിച്ചുവന്ന്‌ എന്റെ വാതിലിന്‌ ശക്തിയായി മുട്ടി. അദ്ദേഹം ഇവിടെയുണേ്‌ടാ എന്ന്‌ ചോദിച്ചുകൊണ്‌ടിരുന്നു. ഞാന്‍ ബേജാറ്‌ പൂണ്‌ട്‌ പുറത്തേക്ക്‌ വന്നു. ഉടനെ അദ്ദേഹം പറഞ്ഞു, ഗൗരവമേറിയ ഒരു സംഭവം നടന്നിട്ടുണ്‌ട്‌. ഉടനെ ഞാന്‍ പുറപ്പെട്ടു ഹഫ്‌സയുടെ അടുക്കല്‍ പ്രവേശിച്ചു അവള്‍ കരയുകയാണ്‌. ഞാന്‍ ചോദിച്ചു. പ്രവാചകന്‍ നിങ്ങളെയെല്ലാം വിവാഹമോചനം ചെയ്‌തുവോ? അവര്‍ പറഞ്ഞു. എനിക്കറിയില്ല. അപ്പോള്‍ ഞാന്‍ നബിയുടെ അടുക്കല്‍ ചെന്ന്‌ അല്ലാഹുവിന്റെ ദൂതരെ, അങ്ങ്‌ ഭാര്യമാരെയെല്ലാം വിവാഹമോചനം ചെയ്‌തുവോ എന്നു ചോദിച്ചു. നബി(സ) പറഞ്ഞു. ഇല്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു: അല്ലാഹു ഏറ്റവും മഹാന്‍! (ബുഖാരി. 1.3.89)

അബൂമസ്‌ഊദുല്‍ അന്‍സാരി(റ) നിവേദനം: ഒരിക്കല്‍ ഒരാള്‍ വന്നു തിരുമേനിയോട്‌ പറഞ്ഞു, അല്ലാഹുവിന്റെ ദൂതരെ! ഇന്ന മഌഷ്യന്‍ നമസ്‌കാരം ദീര്‍ഘിപ്പിക്കുന്നത്‌ കൊണ്‌ട്‌ എനിക്ക്‌ നമസ്‌കരിക്കാന്‍ സാധിക്കുന്നില്ല. അബൂമസ്‌ഊദ്‌(റ) പറയുന്നു. ജനങ്ങളെ ഉപേദശിക്കുമ്പോള്‍ നബി(സ) അന്നത്തെക്കാള്‍ കഠിനമായി കോപിച്ചത്‌ ഞാന്‍ കണ്‌ടിട്ടില്ല. അങ്ങനെ നബി(സ) പറഞ്ഞു. ഹേ മഌഷ്യരേ, നിങ്ങള്‍ ജനങ്ങളെ വെറുപ്പിക്കുന്നവരാണ്‌. വല്ലവഌം ജനങ്ങള്‍ക്ക്‌ ഇമാമായി നമസ്‌കരിക്കുകയാണെങ്കില്‍ അയാള്‍ നമസ്‌കാരം ലഘൂകരിക്കേണ്‌ടതാണ്‌. (കാരണം) അവരില്‍ രോഗികളും ബലഹീനരും ആവശ്യക്കാരുമെല്ലാം ഉണ്‌ടായിരിക്കും. (ബുഖാരി. 1.3.90)

സെയ്‌ദ്‌ബഌ ഖാലിദ്‌(റ) നിവേദനം: ഒരു മഌഷ്യന്‍ വന്ന്‌ നബി(സ)യോട്‌, വീണുകിട്ടുന്ന സാധത്തെ കുറിച്ച്‌ ചോദിച്ചു. തിരുമേനി(സ) അരുളി: നീ അതിന്റെ കെട്ട്‌ അല്ലെങ്കില്‍ പാത്രവും മൂടിയും (സഞ്ചിയും) സൂക്ഷിച്ചു മനസ്സിലാക്കുക. എന്നിട്ട്‌ ഒരു കൊല്ലം അതു പരസ്യപ്പെടുത്തുക. (എന്നിട്ടും ഉടമസ്ഥന്‍ വന്നില്ലെങ്കില്‍) നിനക്കത്‌ ഉപയോഗിക്കാം. പിന്നീട്‌ ഉടമസ്ഥന്‍ വന്നാലോ അപ്പോള്‍ അതയാള്‍ക്ക്‌ വിട്ടു കൊടുക്കുക. അപ്പോള്‍ അയാള്‍ നബിയോട്‌ ചോദിച്ചു: ഒട്ടകമാണ്‌ കളഞ്ഞു കിട്ടിയതെങ്കിലോ? ഇതു കേട്ട്‌ തിരുമേനിക്ക്‌ കോപം വന്നു. അവിടുത്തെ രണ്‌ടു കവിള്‍ത്തടങ്ങളും അല്ലെങ്കില്‍ മുഖം ചുവന്നു തുടുത്തു. തിരുമേനി അരുളി: നിനക്കെന്താണ്‌ (അതിനെ പിടിക്കേണ്‌ട കാര്യം) അതിന്റെ വെള്ള പാത്രവും അതിന്റെ ചെരിപ്പും അതിനോട്‌ കൂടെത്തന്നെയുണ്‌ടല്ലോ. അതു ജലാശയത്തിങ്കല്‍ ചെല്ലുകയും ചെടികള്‍ മേഞ്ഞു തിന്നുകയും ചെയ്‌തുകൊള്ളും. അതിനാല്‍ നീ അതിനെ വിട്ടേക്കുക. അതിനെ ഉടമസ്ഥന്‍ അന്വേഷിച്ച്‌ പിടിച്ചുകൊള്ളും. ആ മഌഷ്യന്‍ ചോദിച്ചു. ഒരാടിനെയാണ്‌ കളഞ്ഞുകിട്ടിയതെങ്കിലോ? ആട്‌ നിനക്കോ നിന്റെ സഹോദരനോ അല്ലെങ്കില്‍ ചെന്നായ്‌ക്കോ ഉള്ളതാണ്‌ (അതിനാല്‍ നീ എടുത്തുകൊള്ളുക) (ബുഖാരി. 1.3.91)

അബൂമൂസ(റ) നിവേദനം: അദ്ദേഹം പറയുന്നു: കുറെ കാര്യങ്ങളെക്കുറിച്ച്‌ തിരുമേനിയോടു ചോദിക്കപ്പെട്ടു. തിരുമേനിക്കത്‌ ഇഷ്‌ടമായില്ല. ചോദ്യം വളരെ അധികമായപ്പോള്‍ തിരുമേനി(സ)ക്ക്‌ കോപം വന്നു. എന്നിട്ട്‌ ജനങ്ങളോടരുളി, നിങ്ങള്‍ ഇഷ്‌ടമുള്ളതെല്ലാം ചോദിച്ചുകൊള്ളുക. അപ്പോള്‍ ഒരാള്‍ ചോദിച്ചു. എന്റെ പിതാവാരാണ്‌? തിരുമേനി അരുളി: നിന്റെ പിതാവ്‌ ഹൂദാഫത്താണ്‌. അപ്പോള്‍ വേറൊരാള്‍ എഴുന്നേറ്റു നിന്ന്‌ ചോദിച്ചു: ദൈവദൂതരേ! എന്റെ പിതാവ്‌ ആരാണ്‌? തിരുമേനി അരുളി! നിന്റെ പിതാവ്‌ സാലിമാണ്‌. ശൈബത്തിന്റെ മോചിതനായ അടിമ. ഒടുവില്‍ തിരുമേനിയുടെ മുഖത്ത്‌ പ്രത്യക്ഷപ്പെട്ട കോപം കണ്‌ടിട്ട്‌ ഉമര്‍(റ) പറഞ്ഞു: ദൈവദൂതരേ! ഞങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ പശ്ചാത്തപിച്ചു മടങ്ങുന്നു. (ബുഖാരി. 1.3.92)

അന്‌സ്‌ബ്‌ഌ മാലിക്‌(റ) നിവേദനം: ഒരിക്കല്‍ നബി(സ) പുറത്തുവന്നു. അപ്പോള്‍ അബ്‌ദുല്ലാഹിബ്‌ഌ ഹൂദാഫ: എഴുന്നേറ്റു നിന്ന്‌ ചോദിച്ചു. എന്റെ പിതാവാരാണ്‌? നബി(സ) പറഞ്ഞു. നിന്റെ പിതാവ്‌ ഹൂദാഫയാണ്‌. പിന്നീട്‌ നിങ്ങള്‍ ചോദിച്ചുകൊള്ളുവീന്‍ എന്നു പറയത്തക്ക വിധം ചോദ്യങ്ങള്‍ വര്‍ദ്ധിച്ചു. അപ്പോള്‍ ഉമര്‍(റ) മുട്ടുകുത്തിക്കൊണ്‌ട്‌ പറഞ്ഞു: അല്ലാഹുവിനെ റബ്ബായും ഇസ്ലാമിനെ മതമായും മുഹമ്മദിനെ നബിയായും ഞങ്ങളിതാ തൃപ്‌തിപ്പെട്ടിരിക്കുന്നു. എന്നിട്ടദ്ദേഹം നിശബ്‌ദനായി. (ബുഖാരി. 1.3.93)

അനസ്‌(റ) നിവേദനം: നബി(സ) സലാം പറയുമ്പോള്‍ മൂന്ന്‌ പ്രാവശ്യം ആവര്‍ത്തിക്കും. എന്തെങ്കിലും സംസാരിച്ചാല്‍ മൂന്ന്‌ പ്രാവശ്യം അതിനെ മടക്കിപ്പറയും. (ബുഖാരി. 1.3.94)

അനസ്‌(റ) നിവേദനം: തിരുമേനി(സ) ഒരു വാക്ക്‌ സംസാരിച്ചാല്‍ അത്‌ മൂന്ന്‌ പ്രാവശ്യം ആവര്‍ത്തിച്ചു പറയും. ജനങ്ങള്‍ അത്‌ ശരിക്കും ഗ്രഹിക്കുന്നതുവരെ, ഒരു കൂട്ടം ആളുകളുടെ അടുക്കല്‍ ചെന്നിട്ട്‌ അവര്‍ക്ക്‌ സലാം പറയുമ്പോള്‍ മൂന്ന്‌ പ്രാവശ്യം സലാം പറയുകയും ചെയ്‌തിരുന്നു. (ബുഖാരി. 1.3.95)

അബൂമൂസാ(റ) നിവേദനം: തിരുമേനി(സ) അരുളി: മൂന്ന്‌ വിഭാഗം ആളുകള്‍ക്ക്‌ ഇരട്ടി പ്രതിഫലം ലഭിക്കും. പൂര്‍വ്വവേദക്കാരില്‍പെട്ട ഒരു മഌഷ്യന്‍. അയാള്‍ തന്റെ നബിയില്‍ വിശ്വസിച്ചു. ശേഷം മുഹമ്മദ്‌ നബിയിലും വിശ്വസിച്ചു. അല്ലാഹുവിനോട്‌ കടപ്പാടുകളും യജമാനനോടുള്ള ബാദ്ധ്യതകളും നിര്‍വ്വഹിച്ച അടിമ, തന്റെ അധീനത്തില്‍ ഒരു അടിമ സ്‌ത്രീയുണ്‌ട്‌. അവള്‍ക്കവന്‍ ശരിക്കുള്ള സാംസ്‌കാരിക പരിശീലനം നല്‍കി. മാത്രമല്ല, അവള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കി. നല്ല നിലക്ക്‌ വിദ്യ അഭ്യസിപ്പിച്ചു. ശേഷം അവളെ അടിമത്വത്തില്‍ നിന്ന്‌ മോചിപ്പിക്കുകയും അവളെ അവന്‍ തന്നെ വിവാഹം ചെയ്യുകയും ചെയ്‌തു. അവഌം ഇരട്ടി പ്രതിഫലമുണ്‌ട്‌. അമീര്‍ പറയുന്നു: നിനക്ക്‌ യാതൊരു വിഷമവും ഇല്ലാതെ ഈ ഹദീസ്‌ ഞാന്‍ അറിയിച്ചു തരുന്നു. ഇതിനേക്കാള്‍ നിസ്സാരമായ കാര്യങ്ങള്‍ക്ക്‌ വേണ്‌ടി അദ്ദേഹം മദീനയിലേക്ക്‌ യാത്ര ചെയ്യാറുണ്‌ടായിരുന്നു. (ബുഖാരി. 1.3.97)

ഇബ്‌ഌഅബ്ബാസ്‌(റ) നിവേദനം: അദ്ദേഹം പറയുന്നു: ഞാന്‍ തിരുമേനി(സ)യുടെ ഒരു നടപടിക്ക്‌ സാക്ഷ്യം വഹിക്കുന്നു. ഒരിക്കല്‍ നബി(സ) പെരുന്നാള്‍ ഖുതുബഃയില്‍ നിന്ന്‌ വിരമിച്ച ഉടനെ സ്‌ത്രീകളുടെ ഭാഗത്തേക്ക്‌ പുറപ്പെട്ടു. കൂടെ ബിലാല്‍(റ)യും ഉണ്‌ടായിരുന്നു. സ്‌ത്രീകള്‍ പ്രസംഗം ശരിക്കും കേട്ടിട്ടുണ്‌ടായിരിക്കുകയില്ലെന്ന്‌ നബി(സ)ക്ക്‌ തോന്നി. തന്നിമിത്തം തിരുമേനി(സ) അവരെ (വീണ്‌ടും) ഉപദേശിക്കുകയും അവരോടു ധര്‍മ്മം ചെയ്യാന്‍ കല്‍പ്പിക്കുകയും ചെയ്‌തു. അപ്പോള്‍ സ്‌ത്രീകള്‍ കമ്മല്‍, മോതിരം എന്നിവ ഊരി എടുത്തു സംഭാവന ചെയ്യാന്‍തുടങ്ങി. ഹസ്രത്ത്‌ ബിലാല്‍ തുണിയുടെ തല കാണിച്ച്‌ അതില്‍ അതു വാങ്ങിക്കൊണ്‌ടിരുന്നു. (ബുഖാരി. 1.3.97)

അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം പറയുന്നു. അല്ലാഹുവിന്റെ ദൂതരെ! പുനരുത്ഥാന ദിവസം അങ്ങയുടെ ശുപാര്‍ശ മുഖേന വിജയം കരസ്ഥമാക്കാന്‍ കൂടുതല്‍ ഭാഗ്യം സിദ്ധിക്കുന്നത്‌ ആര്‍ക്കായിരിക്കുമെന്ന്‌ ചോദിക്കപ്പെട്ടു. തിരുമേനി(സ) അരുളി: ഹേ! അബൂഹുറൈറ! ഈ വാര്‍ത്തയെക്കുറിച്ച്‌ നിനക്ക്‌ മുമ്പ്‌ ആരും എന്നോട്‌ ചോദിക്കുകയില്ലെന്ന്‌ ഞാന്‍ ഊഹിച്ചിരുന്നു. ഹദീസ്‌ പഠിക്കുവാഌളള നിന്റെ അത്യാഗ്രഹം കണ്‌ടപ്പോള്‍. പുനരുത്ഥാനദിവസം എന്റെ ശുപാര്‍ശ മുഖേന ഏറ്റവും സൗഭാഗ്യം സിദ്ധിക്കുന്നവന്‍ അല്ലാഹു ഒഴികെ യാതൊരു ആരാധ്യഌമില്ലെന്ന്‌ നിഷ്‌ക്കളങ്കമായി പറഞ്ഞവനാണ്‌. (ബുഖാരി. 1.3.98)

അബ്‌ദുല്ലാഹിബ്‌ഌ അംറ്‌(റ) നിവേദനം: തിരുമേനി(സ) അരുളുന്നത്‌ ഞാന്‍ കേട്ടിട്ടുണ്‌ട്‌. അല്ലാഹു ജ്ഞാനത്തെ ഒറ്റയടിക്ക്‌ മഌഷ്യരില്‍ നിന്ന്‌ ഊരിയെടുക്കുകയില്ല. എന്നാല്‍ പണ്ഡിതന്മാരുടെ മരണം മുഖേന വിദ്യയെ അല്ലാഹു മഌഷ്യരില്‍ നിന്ന്‌ ക്രമേണയായി പിടിച്ചെടുക്കും. അവസാനം ഭൂമുഖത്തു ഒരു പണ്ഡിതഌം അവശേഷിക്കാത്ത ഘട്ടം വരുമ്പോള്‍ ചില മൂഢന്മാരെ മഌഷ്യര്‍ നേതാക്കളാക്കി വെക്കും. എന്നിട്ടു അവരോട്‌ മതകാര്യങ്ങള്‍ ചോദിക്കുകയും അപ്പോള്‍ അവര്‍ അറിവില്ലാതെ വിധികൊടുക്കുകയും അവസാനം അവര്‍ സ്വയം വഴി തെറ്റുകയും മറ്റുള്ളവരെ തെറ്റിക്കുകയും ചെയ്യും. (ബുഖാരി. 1.3.100)

അബൂസഇദുല്‍ഖുദിരി(റ) നിവേദനം: അദ്ദേഹം പറയുന്നു: സ്‌ത്രീകള്‍ ഒരിക്കല്‍ നബി(സ)യോട്‌ പറഞ്ഞു: താങ്കളെ സമീപിക്കുന്നതില്‍ പുരുഷന്മാര്‍ ഞങ്ങളെ പരാജയപ്പെടുത്തിയിരിക്കുന്നു. അതുകൊണ്‌ട്‌ താങ്കള്‍ ഞങ്ങള്‍ക്ക്‌ (വിജ്ഞാനം നല്‍കാന്‍) പ്രത്യേകമായി ഒരു ദിവസം നിശ്ചയിച്ചുതന്നാലും. അപ്പോള്‍ നബി(സ) അവര്‍ക്ക്‌ ദിവസം നിശ്ചയിച്ചുകൊടുക്കുകയും അന്ന്‌ അവരുടെ അടുക്കല്‍ ചെല്ലുകയും അവര്‍ക്ക്‌ ഉപദേശം കൊടുക്കുകയും അവരോട്‌ കല്‍പ്പിക്കുകയും ചെയ്‌തു. അങ്ങനെ തിരുമേനി(സ) അവരെ ഉപദേശിച്ച കൂട്ടത്തില്‍ ഇങ്ങനെ അരുളുകയുണ്‌ടായി. മൂന്ന്‌ സന്താനങ്ങളെ തനിക്ക്‌ മുമ്പ്‌ തന്നെ പരലോകത്തേക്കയക്കുന്ന ഏത്‌ സ്‌ത്രീക്കും, നരകത്തിഌം ആ സ്‌ത്രീകള്‍ക്കും ഇടയില്‍ ആ സന്താനങ്ങള്‍ ഒരു മറയായി നിലകൊളളാതിരിക്കില്ല. അപ്പോള്‍ ഒരു സ്‌ത്രീ ചോദിച്ചു: രണ്‌ടു സന്താനങ്ങളെ നഷ്‌ടപ്പെടുത്തിയവളോ? തിരുമേനി(സ) അരുളി: രണ്‌ടു സന്താനങ്ങളെ അയച്ചാലും അങ്ങനെതന്നെ. (ബുഖാരി. 1.3.101)

ആയിശ(റ) നിവേദനം: അവര്‍ക്ക്‌ മനസ്സിലാകാത്ത എന്തു കേള്‍ക്കുമ്പോഴും അത്‌ മനസ്സിലാകുന്നത്‌ വരെ അവര്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. നബി(സ) ഒരിക്കല്‍ പറഞ്ഞു: വല്ലവഌം വിചാരണ ചെയ്യപ്പെട്ടാല്‍ ശിക്ഷിക്കപ്പെട്ടത്‌ തന്നെ. ആയിശ(റ) പറയുന്നു: അപ്പോള്‍ ഞാന്‍ ചോദിച്ചു, ആരുടെ ഏടുകള്‍ അവന്റെ വലതുകയ്യില്‍ നല്‍കപ്പെടുന്നുണ്‌ടോ അവന്‌ ലഘുവായ നിലക്കുള്ള കണക്കുനോക്കല്‍ മാത്രമേ അഭിമുഖീകരിക്കേണ്‌ടി വരികയുള്ളൂ എന്ന്‌ അല്ലാഹു പറയുന്നില്ലേ? തിരുമേനി(സ) അരുളി: മഌഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ വേണ്‌ടി അല്ലാഹുവിന്റെ മുമ്പില്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ചാണ്‌ അപ്പറഞ്ഞത്‌. എന്നാല്‍ വല്ലവന്റെയും വിചാരണ നിഷ്‌കൃഷ്‌ടമായി പരിശോധിച്ചുകഴിഞ്ഞാല്‍ അവന്‍ നശിച്ചതുതന്നെ. (ബുഖാരി. 1.3.103)

അലി(റ) നിവേദനം: തിരുമേനി(സ) അരുളുന്നതായി ഞാന്‍ കേട്ടു. നിങ്ങള്‍ എന്റെ പേരില്‍ കള്ളം പറയരുത്‌. വല്ലവഌം എന്റെ പേരില്‍ കള്ളം പറഞ്ഞാല്‍ അവന്‍ നരകത്തില്‍ പ്രവേശിച്ചു. (ബുഖാരി. 1.3.106)

അബ്‌ദുല്ലാഹിബ്‌ഌ സുബൈര്‍(റ) നിവേദനം: അദ്ദേഹം പറയുന്നു: ഞാനൊരിക്കല്‍ സുബൈര്‍(റ) നോട്‌ ചോദിച്ചു. ഇന്നിന്ന ആളുകള്‍ നബിയില്‍ നിന്ന്‌ ഉദ്ധരിക്കുന്നതുപോലെ നിങ്ങള്‍ നബിയില്‍ നിന്ന്‌ ഉദ്ധരിക്കുന്നത്‌ ഞാന്‍ കേള്‍ക്കുന്നില്ലല്ലോ? അദ്ദേഹം പറഞ്ഞു. ഞാന്‍ നബി(സ)യെ പിരിയാറുണ്‌ടായിരുന്നില്ല. എന്നാല്‍ നബി(സ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്‌ട്‌.്‌. എന്റെ പേരില്‍ വല്ലവഌം കളവ്‌ പറഞ്ഞാല്‍ അവന്റെ സീറ്റ്‌ അവന്‍ നരകത്തില്‍ ഒരുക്കിവെച്ചുകൊള്ളട്ടെ. (ബുഖാരി. 1.3.107)

അനസ്‌(റ) നിവേദനം: അദ്ദേഹം പറയുന്നു: നിശ്ചയം നിങ്ങളോട്‌ കൂടുതല്‍ ഹദീസുകള്‍ ഉദ്ധരിക്കാന്‍ എന്നെ തടയുന്നത്‌ എന്റെ പേരില്‍ വല്ലവഌം മനഃപൂര്‍വ്വം കളവ്‌ പറയുന്നുവെങ്കില്‍ അവന്റെ ഇരിപ്പിടം നരകത്തില്‍ ഒരുക്കിവെച്ചുകൊള്ളട്ടെ എന്ന നബി(സ)യുടെ പ്രസ്‌താവനയാണ്‌. (ബുഖാരി. 1.3.108)

അബൂഹുറൈറ(റ)യില്‍ നിന്ന്‌ നിവേദനം: അദ്ദേഹം പറയുകയാണ്‌. നബി(സ) യില്‍ നിന്ന്‌ എന്നെക്കാള്‍ കൂടുതല്‍ ഹദീസ്‌ നിവേദനം ചെയ്‌തവരായി സഹാബികളില്‍ ആരും തന്നെയില്ല. എന്നാല്‍ അബ്‌ദുല്ലാഹിബ്‌ഌ അംറ്‌ നിവേദനം ചെയ്‌ത ഹദീസുകളില്‍ ഒഴികെ അദ്ദേഹത്തിന്നെഴുത്ത റിയാമായിരുന്നു. എനിക്കെഴുതാന്‍ അറിയുകയില്ല. (ബുഖാരി. 1.3.113)

ഇബ്‌ഌഅബ്ബാസ്‌(റ) നിവേദനം: തിരുമേനി രോഗശയ്യയിലായിരിക്കുമ്പോള്‍ വേദന കഠിനമായി അപ്പോള്‍ അവിടുന്നു പറഞ്ഞു. എഴുതാഌള്ള ഉപകരണങ്ങള്‍ എനിക്ക്‌ നിങ്ങള്‍ കൊണ്‌ട്‌വരിക. ഞാന്‍ നിങ്ങള്‍ക്ക്‌ ചിലത്‌ എഴുതിത്തരാം. അതിന്‌ ശേഷം നിങ്ങള്‍ വഴി പിഴച്ചുപോവുകയില്ല. ഹസ്രത്ത്‌ ഉമര്‍ പറഞ്ഞു. തിരുമേനി(സ) വേദനമൂലം അവശനായിരിക്കുകയാണ്‌. നമ്മുടെ അടുക്കല്‍ അല്ലാഹുവിന്റെ കിതാബ്‌ ഉണ്‌ട്‌. നമുക്കതുമതി. അന്നേരം അഌചരന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകള്‍ ഉല്‍ഭവിച്ചു. ബഹളം അധികമാവുകയും ചെയ്‌തു. നബി(സ) പറഞ്ഞു: നിങ്ങള്‍ എന്റെ അടുക്കല്‍ നിന്ന്‌ എഴുന്നേറ്റ്‌ പോകുവീന്‍, എന്റെ അടുക്കല്‍ വെച്ച്‌ ഇങ്ങനെ ഭിന്നിക്കാന്‍ പാടില്ല. ഉടനെ ഇബ്‌ഌഅബ്ബാസ്‌ പുറത്തുവന്ന്‌ ഇപ്രകാരം പറഞ്ഞു. നിശ്ചയം നാശം അതെ! സര്‍വ്വവിധ നാശങ്ങളും നബി(സ) എഴുതിത്തരുന്നതിന്‌ പ്രതിബന്ധമുണ്‌ടാക്കിയതാണ്‌. (ബുഖാരി. 1.3.114)

ഉമ്മുസലമ(റ)യില്‍ നിന്ന്‌ നിവേദനം: അവര് പറയുന്നു, ഒരു രാത്രിയില്‍ തിരുമേനി(സ) ഉറക്കില്‍ നിന്ന്‌ അവിടുന്ന്‌ അരുളി: അല്ലാഹു പരിശുദ്ധന്‍. ഈ രാത്രി എന്തെല്ലാം കുഴപ്പങ്ങളാണ്‌ ഇറക്കപ്പെട്ടിരിക്കുന്നത്‌! എത്രയെത്ര ഖജനാവുകളാണ്‌ തുറക്കപ്പെട്ടിരിക്കുന്നത്‌! റൂമുകളില്‍ ഉറങ്ങി ക്കൊണ്‌ടിരിക്കുന്ന സ്‌ത്രീകളെ നിങ്ങള്‍ വേഗം ഉണര്‍ത്തിക്കൊള്ളുവീന്‍. ഇഹലോകത്തുവെച്ച്‌ വസ്‌ത്രം ധരിച്ച എത്ര സ്‌ത്രീകളാണ്‌ പരലോകത്ത്‌ നഗ്നരായിരിക്കാന്‍ പോകുന്നത്‌. (ബുഖാരി. 1.3.115)

അബ്‌ദുല്ലാഹിബ്‌ഌ ഉമര്‍(റ) നിവേദനം: തന്റെ ജീവിതത്തിലെ അവസാന ഘട്ടത്തില്‍ തിരുമേനി(സ) ഒരിക്കല്‍ ഞങ്ങളെയും കൊണ്‌ട്‌ ഇശാനമസ്‌കരിച്ചു. സലാം വീട്ടിയപ്പോള്‍ അവിടുന്ന്‌ എഴുന്നേറ്റ്‌ നിന്നുകൊണ്‌ട്‌ ചോദിച്ചു. നിങ്ങളുടെ ഈ രാത്രിയെക്കുറിച്ച്‌ നിങ്ങള്‍ക്ക്‌ വല്ല അറിവുമുണ്‌ടോ? നിങ്ങള്‍ മനസ്സിലാക്കണം. ഈ രാത്രി മുതല്‍ നൂറ്‌ വര്‍ഷം തികയുമ്പോള്‍ ഇപ്പോള്‍ ഭൂമുഖത്തു ജീവിക്കുന്ന ഒരാളും അവശേഷിക്കുകയില്ല. (ബുഖാരി. 1.3.116)

ഇബ്‌ഌഅബ്ബാസ്‌(റ) നിവേദനം: തിരുമേനി(സ)യുടെ ഭാര്യയും ഹര്‍സിന്റെ മകളും എന്റെ മാതൃ സഹോദരിയുമായ മൈമൂനയുടെ വീട്ടില്‍ താമസിച്ചു. ആ രാത്രി നബി(സ) അവരുടെ അടുക്കലായിരുന്നു. അങ്ങനെ നബി(സ) ഇശാ നമസ്‌ക്കരിച്ചു. ശേഷം വീട്ടിലേക്ക്‌ വന്നു. അനന്തരം നാല്‌ റക്‌അത്തു നമസ്‌ക്കരിച്ചു. പിന്നീട്‌ അല്‍പം ഉറങ്ങി. ശേഷം എഴുന്നേറ്റു. എന്നിട്ട്‌ കുട്ടി ഉറങ്ങുകയാണോ എന്ന്‌ ചോദിച്ചു - അല്ലെങ്കില്‍ അതു പോലെയുള്ളൊരു വാക്കു പറഞ്ഞു. പിന്നീട്‌ തിരുമേനി(സ) നമസ്‌ക്കരിക്കുവാന്‍ നിന്നു. അപ്പോള്‍ ഞാന്‍ തിരുമേനി(സ)യുടെ ഇടതുഭാഗത്ത്‌ നിന്നു. നബി(സ) എന്നെ പിടിച്ച്‌ വലത്ത്‌ ഭാഗത്തേക്ക്‌ മാറ്റി. അവിടുന്ന്‌ അഞ്ച്‌ റക്‌അത്തു നമസ്‌ക്കരിച്ചു. പിന്നീട്‌ രണ്‌ട റക്‌അത്തും. എന്നിട്ട്‌ തിരുമേനി ഉറങ്ങി. അന്നേരം അവിടുന്ന്‌ കൂര്‍ക്കം വലിക്കുന്നത്‌ ഞാന്‍ കേട്ടു. അനന്തരം സുബ്‌ഹ്‌ നമസ്‌ക്കാരത്തിഌ വേണ്‌ടി തിരുമേനി(സ) പള്ളിയിലേക്ക്‌ പോയി. (ബുഖാരി. 1.3.117)

അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം പറയുന്നു: അബൂഹുറൈറ(റ) നബി(സ)യുടെ ഹദീസുകള്‍ വളരെയധികം ഉദ്ധരിക്കുന്നുവെന്ന്‌ ജനങ്ങളതാ പറയുന്നു. അല്ലാഹുവിന്റെ കിതാബില്‍ രണ്‌ടു വാക്യങ്ങള്‍ ഉണ്‌ടായിരുന്നില്ലെങ്കില്‍ ഞാന്‍ ഒരൊറ്റ ഹദീസും നിവേദനം ചെയ്യുമായിരുന്നില്ല. അതു പറഞ്ഞിട്ട്‌, മഌഷ്യര്‍ക്ക്‌ നാം വെളിപ്പെടുത്തിക്കൊടുത്തശേഷം നാം അവതരിപ്പിച്ച സന്മാര്‍ഗ്ഗവും വ്യക്തമായ സിദ്ധാന്തങ്ങളും മറച്ചു വെക്കുന്നവര്‍ അവരെ അല്ലാഹു ശപിക്കും എന്നു മുതല്‍ കരുണാനിധി എന്നതുവരെ അദ്ദേഹം പാരായണം ചെയ്‌തു. നിശ്ചയം മുഹാജിറുകളായ ഞങ്ങളുടെ സഹോദരന്മാര്‍ അങ്ങാടിയില്‍ കച്ചവടം ചെയ്യുന്നവരായിരുന്നു. അന്‍സാരികളായ ഞങ്ങളുടെ സഹോദരന്മാര്‍ അവരുടെ സമ്പത്തില്‍ ജോലി ചെയ്യുന്നവരുമായിരുന്നു. എന്നാല്‍ അബൂഹുറൈറ: തന്റെ വിശപ്പ്‌ മാത്രം മാറ്റി വിട്ടുപിരിയാതെ തിരുമേനിയോടൊപ്പം ഇരിക്കുകയും അന്‍സാരികളും മുഹാജിറുകളും ഹാജരാവാത്ത രംഗങ്ങളില്‍ ഹാജരാവുകയും അവര്‍ ഹൃദിസ്ഥമാക്കാത്തത്‌ ഹൃദിസ്ഥമാക്കുകയുമാണ്‌ ചെയ്‌തിരുന്നത്‌. (ബുഖാരി. 1.3.118)

അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം പറയുന്നു: അല്ലാഹുവിന്റെ ദൂതരെ! ഞാന്‍ അങ്ങയില്‍ നിന്ന്‌ ധാരാളം ഹദീസുകള്‍ കേള്‍ക്കുന്നു. എന്നാല്‍ ഞാനതു ശേഷം മറന്നുപോകുന്നു. തിരുമേനി(സ) അരുളി: നീ നിന്റെ രണ്‌ടാം മുണ്‌ട്‌ വിരിക്കുക. അപ്പോള്‍ ഞാനത്‌ വിരിച്ചു. ഉടനെ തിരുമേനി(സ) തന്റെ കൈ കൊണ്‌ട്‌ അതില്‍ വാരി ഇട്ടു. എന്നിട്ട്‌ അവിടുന്ന്‌ അരുളി: നീ അത്‌ ചേര്‍ത്ത്‌ പിടിക്കുക. അപ്പോള്‍ ഞാനതു ചേര്‍ത്തുപിടിച്ചു. പിന്നീട്‌ ഞാനൊന്നും മറന്നിട്ടില്ല. (ബുഖാരി. 1.3.119)

അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം പറയുന്നു, രണ്‌ടു പാത്രം അറിവ്‌ ഞാന്‍ നബി(സ) യില്‍ നിന്ന്‌ ഹൃദിസ്ഥമാക്കിയിട്ടുണ്‌ട്‌. അതിലൊന്ന്‌ ഞാന്‍ തുറന്നു കാണിച്ചു. എന്നാല്‍ മറ്റേതു ഞാന്‍ തുറന്നു കാട്ടിയെങ്കില്‍ ഈ അന്നനാളത്തെ മഌഷ്യര്‍ മുറിച്ചുകളയുമായിരുന്നു. (ബുഖാരി. 1.3.121)

ജരീര്‍(റ) നിവേദനം: നിശ്ചയം തിരുമേനി ഹജ്ജത്തൂല്‍ വദാഅ്‌ ദിവസം നീ ജനങ്ങളോട്‌ അടങ്ങി യിരിക്കാന്‍ പറയുക എന്നു അദ്ദേഹത്തോട്‌ പറഞ്ഞു. ശേഷം നബി(സ) അരുളി: എനിക്ക്‌ ശേഷം നിങ്ങള്‍ പരസ്‌പരം കഴുത്തറുക്കുന്ന അവിശ്വാസികളായി പരിണമിക്കരുത്‌. (ബുഖാരി. 1.3.122)

അബൂമൂസ(റ) നിവേദനം: ഒരു മഌഷ്യന്‍ നബി(സ)യുടെ അടുക്കല്‍ വന്നു ചോദിച്ചു. അല്ലാഹുവി ന്റെ ദൂതരെ! അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള ധര്‍മ്മസമരം ഏതാണ്‌? ഞങ്ങളില്‍ ചിലര്‍ കോപം ശമിപ്പിക്കുവാന്‍ യുദ്ധം ചെയ്യാറുണ്‌ട്‌. ചിലര്‍ അഭിമാനസംരക്ഷണത്തിഌം. അപ്പോള്‍ നബി(സ) അദ്ദേഹത്തിന്റെ നേരെ തല ഉയര്‍ത്തി നോക്കി. നിവേദകന്‍ പറയുന്നു: അവര്‍ നില്‍ക്കുകയാ യിരുന്നതു കൊണ്‌ടാണ്‌ അവിടുന്നു തല ഉയര്‍ത്തിയത്‌. എന്നിട്ട്‌ അവിടുന്ന്‌ അരുളി: അല്ലാഹുവിന്റെ മുദ്രാവാക്യം ഉയര്‍ന്നു നില്‌ക്കുവാന്‍ വേണ്‌ടി വല്ലവഌം യുദ്ധം ചെയ്‌താല്‍ അതുതന്നെയാണ്‌ ദൈവമാര്‍ഗ്ഗത്തിഌള്ള യുദ്ധം. (ബുഖാരി. 1.3.125)

അബ്‌ദുല്ല(റ) നിവേദനം: ഞാന്‍ ഒരിക്കല്‍ തിരുമേനിയോടൊപ്പം മദീനയിലെ വിജനമായ പ്രദേശത്തുകൂടെ നടന്നു കൊണ്‌ടിരിക്കുകയായിരുന്നു. അവിടുന്നു തന്റെ കൂടെയുള്ള ഈത്തപ്പനപ്പട്ടയുടെ ഒരു വടി നിലത്ത്‌ ഊന്നിക്കൊണ്‌ടാണ്‌ നടന്നിരുന്നത്‌. അങ്ങനെ തിരുമേനി(സ) ഒരു സംഘം ജൂതന്മാരുടെ മുമ്പിലെത്തി. അപ്പോള്‍ അവര്‍ പരസ്‌പരം പറഞ്ഞു: നിങ്ങള്‍ അവനോട്‌ ആത്മാവിനെക്കുറിച്ച്‌ ചോദിച്ചു നോക്കുവിന്‍. ചിലര്‍ പറഞ്ഞു: ചോദിക്കരുത്‌. ചോദിച്ചാല്‍ നമുക്ക്‌ അനിഷ്‌ടകരമായ എന്തെങ്കിലും അവന്‍ കൊണ്‌ടുവരും. മറ്റു ചിലര്‍ പറഞ്ഞു. നിശ്ചയം ഞങ്ങള്‍ ചോദിക്കുക തന്നെ ചെയ്യും. അങ്ങനെ അവരില്‍ ഒരാള്‍ എഴുന്നേറ്റ്‌ നിന്ന്‌ പറഞ്ഞു: ഓ! അബുഖാസിം എന്താണ്‌ ആത്മാവ്‌! അവിടുന്ന്‌ മൗനം ദീക്ഷിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു: നിശ്ചയം നബി(സ)ക്ക്‌ ദിവ്യസന്ദേശം ലഭിക്കുകയാണ്‌. എന്നിട്ട്‌ ഞാന്‍ അവിടെതന്നെ നിന്നു. അങ്ങനെ ആ പ്രത്യേക പരിതസ്ഥിതി തിരുമേനിയെ വിട്ട്‌ മാറിയപ്പോള്‍ അവിടുന്ന്‌ ഇപ്രകാരം പാരായണം ചെയ്‌തു. "ആത്മാവിനെക്കുറിച്ച്‌ അവര്‍ നിന്നോട്‌ ചോദിക്കുന്നു. നീ പറയുക, ആത്മാവ്‌ എന്റെ രക്ഷിതാവിന്റെ മാത്രം അറിവില്‍ സ്ഥിതിചെയ്യുന്ന കാര്യങ്ങളില്‍ പെട്ടതാണ്‌. വളരെ കുറഞ്ഞ വിജ്ഞാനം മാത്രമേ അവര്‍ക്ക്‌ (മഌഷ്യര്‍ക്ക്‌) നല്‌കപ്പെട്ടിട്ടുള്ളൂ. " (ബുഖാരി. 1.3.127)

അസ്‌വദ്‌(റ) നിവേദനം: അദ്ദേഹം പറയുന്നു: ഇബ്‌ഌസുബൈര്‍ ഒരിക്കല്‍ എന്നോട്‌ ചോദിക്കുകയുണ്‌ടായി ആയിശ(റ)താങ്കളോട്‌ ധാരാളം രഹസ്യം പറയാറുണ്‌ടായിരുന്നുവല്ലോ. കഅ്‌ബയെ സംബന്ധിച്ച്‌ അവര്‍ എന്താണ്‌ നിന്നോട്‌ പറഞ്ഞിട്ടുള്ളത്‌? ഞാന്‍ പറഞ്ഞു: അവര്‍ എന്നോട്‌ പറഞ്ഞു: തിരുമേനി(സ) ഒരിക്കല്‍ അരുളി: ഹേ! ആയിശാ! നിന്റെ ജനത സത്യ നിഷേധവുമായി അടുത്ത കാലക്കാരായിരുന്നില്ലെങ്കില്‍ കഅ്‌ബ. ഞാന്‍ പൊളിക്കുകയും എന്നിട്ട്‌ അതിന്‌ രണ്‌ടു വാതിലുകളുണ്‌ടാക്കുകയും ചെയ്യുമായിരുന്നു. ജനങ്ങള്‍ക്ക്‌ പ്രവേശിക്കുവാ ന്‍ ഒരു വാതിലും പുറത്തുകടക്കാന്‍ ഒരു വാതിലും. അതിനാല്‍ ഇബ്‌ഌസുബൈര്‍ അതു ചെയ്യുക യുണ്‌ടായി. (ബുഖാരി. 1.3.128)

അബൂതൂഫൈല്‍(റ) നിവേദനം: അലി(റ) അരുളി: ജനങ്ങളോട്‌ അവര്‍ക്ക്‌ മനസ്സിലാകുന്ന ശൈലിയില്‍ നിങ്ങള്‍ സംസാരിക്കുവിന്‍, അല്ലാഹുവും അവന്റെ ദൂതഌം കളവാക്കപ്പെടുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? (ബുഖാരി. 1.3.129)

അനസ്‌(റ) നിവേദനം: മുആദ്‌ തിരുമേനി(സ)യുടെ കൂടെ ഒരൊട്ടകപ്പുറത്ത്‌ യാത്ര ചെയ്യുക യായിരുന്നു. മുആദ്‌ പിന്നിലാണിരുന്നത്‌. അന്നേരം തിരുമേനി(സ) ഓ! മുആദ്‌, എന്ന്‌ വിളിച്ചു. അല്ലാഹുവിന്റെ ദൂതരേ! ഞാനിതാ ഹാജരായിരിക്കുന്നുവെന്ന്‌ മുആദ്‌ മറുപടി നല്‌കി. ഓ മുആദ്‌ എന്ന്‌ തിരുമേനി(സ) വീണ്‌ടും വിളിച്ചു. ഞാനിതാ മറുപടി നല്‌കുന്നുവെന്ന്‌ മുആദ്‌ പറഞ്ഞു. മൂന്ന്‌ പ്രാവശ്യം ഇപ്രകാരം ആവര്‍ത്തിക്കപ്പെട്ടു. തിരുമേനി(സ) അരുളി: വല്ലവഌം അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും മുഹമ്മദ്‌ അല്ലാഹുവിന്റെ ദൂതനാണെന്നും സത്യസന്ധമായ മനസ്സോടെ സാക്ഷ്യം വഹിച്ചാലോ അവന്‌ അല്ലാഹു നരകം നിഷിദ്ധമാക്കപ്പെടും. ഇതു കേട്ടപ്പോള്‍ അല്ലാഹുവിന്റെ ദൂതരേ! ഈ സിദ്ധാന്തം ജനങ്ങളെ ഞാന്‍ അറിയിക്കട്ടെയോ എന്ന്‌ മുആദ്‌ ചോദിച്ചു. മഌഷ്യര്‍ക്ക്‌ സന്തുഷ്‌ടരും സമാധാനചിത്തരുമായിരിക്കാമല്ലോ എന്നാണ്‌ മുആദ്‌ അതിഌ കാരണം പറഞ്ഞത്‌. തിരുമേനി അരുളി, അങ്ങനെ നീ അറിയിച്ചാല്‍ അതിന്മേലവര്‍ ചവിട്ടിപ്പിടിച്ചുനില്‍ക്കും. പിന്നീട്‌ തന്റെ മരണവേളയില്‍ മാത്രമാണ്‌ മുആദ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. നബി(സ)യുടെ ഹദീസ്‌ മറച്ചുവെച്ചുവെന്ന കുറ്റത്തില്‍ നിന്ന്‌ ഒഴിവാകാന്‍ വേണ്‌ടി. (ബുഖാരി. 1.3.130)

അനസ്‌(റ) നിവേദനം: എന്നോട്‌ പറയപ്പെട്ടു: തിരുമേനി(സ) മുആദിനോട്‌ പറഞ്ഞു: വല്ലവഌം അല്ലാഹുവില്‍ യാതൊന്നും പങ്ക്‌ ചേര്‍ക്കാതെ അവനെ കണ്‌ടുമുട്ടിയാല്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. അപ്പോള്‍ അദ്ദേഹം ചോദിച്ചു, ഞാന്‍ ജനങ്ങളെ ഈ സന്തോഷവാര്‍ത്ത അറിയിക്കട്ടെയോ? അവിടുന്ന്‌ അരുളി: വേണ്‌ട, ജനങ്ങള്‍ അതിന്മേല്‍ മാത്രം അവലംബിക്കുമെന്ന്‌ ഞാന്‍ ഭയപ്പെടുന്നു. (ബുഖാരി. 1.3.131)

ഉമ്മു സലമ(റ) നിവേദനം: ഉമ്മു സുലൈം നബിയുടെ അടുക്കല്‍ വന്നിട്ട്‌ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ! അല്ലാഹു സത്യം അന്വേഷിക്കുന്നതില്‍ ലജ്ജിക്കുകയില്ല. സ്‌ത്രീക്ക്‌ സ്വപ്‌ന സ്‌ഖലന മുണ്‌ടായാല്‍ കുളിക്കേണ്‌ടതുണ്‌ടോ? നബി(സ) പറഞ്ഞു: അതെ, അവള്‍ ഇന്ദ്രിയം കണ്‌ടാല്‍ കുളിക്കണം. അപ്പോള്‍ ഉമ്മു സലമ(റ) അവരുടെ മുഖം മറക്കുകയും അല്ലാഹുവിന്റെ ദൂതരേ! സ്‌ത്രീക്ക്‌ ഇന്ദ്രീയസ്‌ഖലനമുണ്‌ടാകുമോ? എന്ന്‌ ചോദിക്കുകയും ചെയ്‌തു. നബി(സ) പറഞ്ഞു: അതെ ഉണ്‌ടാകും. നീ എന്താണ്‌ ചോദിക്കുന്നത്‌? അവള്‍ക്ക്‌ ഇന്ദ്രിയമില്ലെങ്കില്‍ അവളുടെ സന്താനം അവളുടെ ആകൃതിയില്‍ ജനിക്കുന്നതെങ്ങനെ? (ബുഖാരി. 1.3.132)

അലി(റ) നിവേദനം: (കാമവികാര സന്ദര്‍ഭത്തില്‍) മദിയ്യ്‌ അധികമുള്ള ഒരാളായിരുന്നു ഞാന്‍. തന്നിമിത്തം നബി(സ)യോട്‌ അതിനെപ്പറ്റി ചോദിക്കാന്‍ മിക്‌ദാദിനോട്‌ ഞാന്‍ ആവശ്യപ്പട്ടു. അദ്ദേഹം നബി(സ)യോട്‌ ചോദിച്ചു. അപ്പോള്‍ തിരുമേനി(സ) അരുളി: അങ്ങനെ യുണ്‌ടാവുമ്പോള്‍ വുളു ചെയ്‌താല്‍ മതി. കുളിക്കേണ്‌ടതില്ല. (ബുഖാരി. 1.3.134)

ഇബ്‌ഌഉമര്‍(റ) നിവേദനം: ഹജ്ജില്‍ പ്രവേശിച്ചവന്‍ എന്തു വസ്‌ത്രമാണ്‌ ധരിക്കേണ്‌ടതെന്ന്‌ ഒരാള്‍ നബി(സ)യോട്‌ ചോദിച്ചു. അവിടുന്ന്‌ അരുളി: കുപ്പായം, തലപ്പാവ്‌, പൈജാമ, തൊപ്പി, വര്‍സോ അല്ലെങ്കില്‍ കുങ്കുമമോപൂശിയ വസ്‌ത്രം ഇവയൊന്നും ധരിക്കരുത്‌. അവന്നു ചെരിപ്പില്ലെങ്കില്‍ ബൂട്ട്‌സ്‌ ധരിച്ചുകൊള്ളട്ടെ. അവ രണ്‌ടിനെയും നെരിയാണിയുടെ താഴ്‌ഭാഗത്തുവെച്ച്‌ അവന്‍ മുറിച്ചുകളയട്ടെ. (ബുഖാരി. 1.3.136)

അബൂഹുറയ്‌റാ(റ) നിവേദനം ചെയ്‌തു. അന്‍സാരികളില്‍ നിന്ന്‌ ഒരാള്‍ പറഞ്ഞു: "അല്ലാഹുവിന്റെ ദൂതരെ, എന്നെ വളരെക്കൂടുതല്‍ സന്തോഷിപ്പിച്ച ഒരു ഹദീസ്‌ ഞാന്‍ അങ്ങയില്‍ നിന്നു കേള്‍ക്കുന്നു. എന്നാല്‍ എനിക്കതു ഓര്‍മ്മയില്‍ വെക്കുവാന്‍ സാദ്ധ്യമല്ല". അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: "താങ്കളുടെ വലത്തുകൈയുടെ സഹായം തേടുക. " അവിടുന്നു എഴുതുവാന്‍ കൈകൊണ്‌ട്‌ ആംഗ്യം കാണിച്ചു. (തിര്‍മിദി)

അബൂഹുറയ്‌റാ(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ജനങ്ങള്‍, സ്വര്‍ണ്ണത്തിന്റേയും വെള്ളിയുടേയും ഖനികള്‍പോലെ, ഖനികളാണ്‌. അവരില്‍ അജ്ഞാനകാലത്തു ശ്രഷ്‌ഠനായവന്‍, അറിവു സമ്പാദിക്കുമ്പോള്‍ ഇസ്ലാമിലും കൂടുതല്‍ ശ്രഷ്‌ഠനായിത്തീരുന്നു. (മുസ്‌ലിം.)

അബൂഹുറയ്‌റാ(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: വിജ്ഞാനമുള്ള വാക്കു വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്‌. അതിനാല്‍ അതെവിടെ കണ്‌ടാലും അതിന്മേല്‍ അവന്‌ കൂടുതല്‍ അവകാശമുണ്‌ട്‌. (തിര്‍മിദി)

അനസ്‌(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: വിജ്ഞാനം തേടി പുറപ്പെട്ടു പോകുന്ന വന്‍ തിരികെ വരുന്നതുവരെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലാകുന്നു. (തിര്‍മിദി)

അനസ്‌(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ജ്ഞാനസമ്പാദനം എല്ലാ മുസ്ലീം കളുടേയും കര്‍ത്തവ്യമാണ്‌. (ബൈഹഖി)

അനസി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) പറഞ്ഞു: വിദ്യ അഭ്യസിപ്പിക്കാന്‍ വേണ്‌ടി പുറപ്പെട്ടവന്‍ അതില്‍ നിന്ന്‌ വിരമിക്കുന്നതുവരെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലാണ്‌. (തിര്‍മിദി)

അബൂസഈദില്‍ ഖുദ്‌രിയ്യി(റ)ല്‍ നിന്ന്‌ നിവേദനം: ഒരു സത്യവിശ്വാസിയും നന്മകൊണ്‌ട്‌ വയറ്‌ നിറക്കുകയില്ല - അവന്റെ അന്ത്യം സ്വര്‍ഗ്ഗമാകുന്നതുവരെ (എത്ര നന്മ ലഭിച്ചാലും അവന്‍ അതുകൊണ്‌ട്‌ മതിയായവനാകുകയില്ല) (തിര്‍മിദി)

അബൂഉമാമ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്‌തു: ഭക്തനേക്കാള്‍ പണ്ഡിതന്റെ മഹത്വം നിങ്ങളില്‍ താഴ്‌ന്നവരേക്കാള്‍ എനിക്കുള്ള മാഹാത്മ്യം പോലെയാണ്‌. എന്നിട്ട്‌ റസൂല്‍(സ) പറഞ്ഞു: നിശ്ചയം, അല്ലാഹുവിന്റെ മലക്കുകളും ആകാശഭൂമിയിലുള്ളവരും മാളത്തിലെ ഉറുമ്പും മത്സ്യവും കൂടി ജനങ്ങള്‍ക്ക്‌ നല്ലത്‌ പഠിപ്പിച്ച്‌ കൊടുക്കുന്നവര്‍ക്കു വേണ്‌ടി പ്രാര്‍ത്ഥിക്കുന്നതാണ്‌. അല്ലാഹു അവര്‍ക്ക്‌ അഌഗ്രഹം ചൊരിയുന്നു. (തിര്‍മിദി)

അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) പറയുന്നത്‌ ഞാന്‍ കേട്ടു: മതവിദ്യ അഭ്യസിക്കാന്‍ ആരെങ്കിലും വല്ല വഴിയിലും പ്രവേശിച്ചാല്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള മാര്‍ഗ്ഗം അവന്‌ അല്ലാഹു എളുപ്പമാക്കിക്കൊടുക്കും. നിശ്ചയം, മലക്കുകള്‍ മതവിദ്യാര്‍ത്ഥിക്ക്‌ അവരുടെ പ്രവൃത്തിയിലുള്ള സന്തോഷം കാരണം ചിറക്‌ താഴ്‌ത്തിക്കൊടുക്കുന്നതാണ്‌. ആകാശഭൂമികളിലുള്ളവര്‍- വെള്ളത്തിലെ മത്സ്യവും കൂടി -പണ്ഡിതന്റെ പാപമോചനത്തിഌ വേണ്‌ടി പ്രാര്‍ത്ഥിക്കും. (വിവരമില്ലാത്ത) ആബിദിനേക്കാള്‍ വിവരമുള്ള ആബിദിഌള്ള ശ്രഷ്‌ഠത നക്ഷത്രങ്ങളേക്കാള്‍ ചന്ദ്രഌള്ള ശ്രഷ്‌ഠത പോലെയാണ്‌. മാത്രമല്ല, പണ്ഡിതന്മാരാണ്‌ നബി(സ)യുടെ അനന്തരാവകാശികള്‍. നബിമാരാകട്ടെ, സ്വര്‍ണ്ണവും വെള്ളിയും അനന്തരസ്വത്തായി ഉപേക്ഷിച്ചിട്ടില്ല. മതവിദ്യയാണ്‌ അവര്‍ അനന്തരമായി വിട്ടേച്ചു പോയത്‌. അതുകൊണ്‌ട്‌ അതാരെങ്കിലും കരസ്ഥമാക്കിയാല്‍ ഒരു മഹാഭാഗ്യമാണവന്‍ കരസ്ഥമാക്കിയത്‌. (അബൂദാവൂദ്‌, തിര്‍മിദി)

ഇബ്‌ഌമസ്‌ഊദി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) പറയുന്നത്‌ ഞാന്‍ കേട്ടു. നമ്മുടെ പക്കല്‍ നിന്ന്‌ കേട്ടുപഠിക്കുകയും കേട്ടതുപോലെത്തന്നെ പ്രബോധനം ചെയ്യുകയും ചെയ്‌ത വ്യക്തിയെ അല്ലാഹു പ്രകാശിപ്പിക്കട്ടെ. (അഌഗ്രഹിക്കട്ടെ) എത്ര മുബല്ലഗാണ്‌ (പഠിച്ചവരില്‍ നിന്ന്‌ കേട്ട്‌ മനസ്സിലാക്കിയവന്‍) നേരില്‍ കേട്ട്‌ മനസ്സിലാക്കിയവരേക്കാള്‍ നന്നായി പഠിച്ചിട്ടുള്ളവന്‍ (തിര്‍മിദി)

അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) പറഞ്ഞു: ആരെങ്കിലും ഒരുകാര്യത്തെ സംബന്ധിച്ചു ചോദിക്കപ്പെട്ടു. എന്നിട്ടവനത്‌ മറച്ചുവെച്ചു. എങ്കില്‍ അന്ത്യദിനത്തില്‍ അവന്ന്‌ തീയാലുള്ള കടിഞ്ഞാണിടപ്പെടും. (അബൂദാവൂദ്‌, തിര്‍മിദി) (മതകാര്യങ്ങളില്‍ വിവരമുള്ളത്‌ മറച്ച്‌ വെക്കാന്‍ പാടുള്ളതല്ല.)

അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്‌തു: അല്ലാഹുവിന്റെ പ്രീതി നേടാഌതകുന്ന ജ്ഞാനം വല്ലവഌം പഠിച്ചു. അവനത്‌ പഠിച്ചതോ ഐഹിക നന്മ ഉദ്ദേശിച്ചുകൊണ്‌ട്‌ മാത്രമാണുതാഌം. എങ്കില്‍ അന്ത്യദിനത്തില്‍ അവന്‍ സ്വര്‍ഗ്ഗത്തിന്റെ വാസനപോലും എത്തിക്കുകയില്ല. (അഥവാ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല.) (അബൂദാവൂദ്‌)

അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: ഇസ്‌റാഇന്റെ രാത്രിയില്‍ നബി(സ)യുടെ അടുത്ത്‌ പാലും കള്ളും നിറക്കപ്പെട്ട രണ്‌ട്‌ കപ്പ്‌ വെക്കപ്പെട്ടു. അവ രണ്‌ടിലേക്കും അവിടുന്ന്‌ നോക്കിയിട്ട്‌ പാല്‌ എടുത്തപ്പോള്‍ ജിബ്രീല്‍ (അ) പറഞ്ഞു: പരിശുദ്ധ ഇസ്ലാമിലേക്ക്‌ അങ്ങയെ മാര്‍ഗ്ഗദര്‍ശനം ചെയ്‌ത അല്ലാഹുവിനാണ്‌ സര്‍വ്വസ്‌തുതിയും. കള്ളാണ്‌ അങ്ങ്‌ എടുത്തതെങ്കില്‍ അങ്ങയുടെ അഌയായികള്‍ വഴിതെറ്റിയവരാകുമായിരുന്നു. (മുസ്‌ലിം)



No comments:

Post a Comment

Note: Only a member of this blog may post a comment.