Friday, July 18, 2014

മദീനയുടെ മഹത്വം

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: എല്ലാ നാടുകളേയും തിന്നുന്ന (വിജയിക്കുന്ന) ഒരു നാട്ടിലേക്ക്‌ പോകാന്‍ എനിക്ക്‌ കല്‍പ്പന കിട്ടി. ആളുകള്‍ അതിനെ യസ്‌രിബ്‌ എന്നു വിളിക്കുന്നു. അതു മദീനയാണ്‌. ഉല ഇരുമ്പിന്റെ കീടത്തെ പുറത്തു കളയുംപോലെ മദീന അതിലെ ദുര്‍ജ്ജനങ്ങളെ പുറത്തുകളയും. (ബുഖാരി. 3.30.95)

അബൂഹുമൈദ്‌(റ) പറയുന്നു: നബി(സ)യുടെ കൂടെ തബുക്കില്‍ നിന്നും ഞങ്ങള്‍ മടങ്ങുമ്പോള്‍ മദീന ഞങ്ങളുടെ ദൃഷ്‌ടിയില്‍പ്പെട്ടപ്പോള്‍ നബി(സ) അരുളി: ഇതു ത്വയിബ (പവിത്ര ഭൂമി) യാണ്‌. (ബുഖാരി. 3.30.96)

സുഫ്‌യാന്‍(റ) പറയുന്നു: നബി(സ) അരുളുന്നത്‌ ഞാന്‍ കേട്ടിട്ടുണ്‌ട്‌. യമന്‍ ജയിച്ചടക്കപ്പെടും. അന്നേരം ഒരു വിഭാഗം ആളുകള്‍ വാഹനങ്ങളെ വേഗത്തിലോടിച്ചുകൊണ്‌ടുവരും. അവര്‍ സ്വകുടുംബക്കാരേയും അവര്‍ക്ക്‌ കീഴ്‌പ്പെടുന്നവരേയും കൂട്ടി മദീന വിട്ട്‌ പോകും. അവര്‍ അറിയുന്നവരാണെങ്കില്‍ മദീന തന്നെയാണ്‌ അവര്‍ക്ക്‌ ഏറ്റവും ഉത്തമം. സിറിയ:യും ജയിച്ചടക്ക പ്പെടും. അപ്പോള്‍ വാഹനങ്ങളെ വേഗത്തിലോടിച്ചുകൊണ്‌ട്‌ ഒരു കൂട്ടം ജനങ്ങള്‍ വരും. അവര്‍ അവരുടെ കുടുംബക്കാരെയും അവരെ അഌസരിക്കുന്നവരേയും കൂട്ടി മദീന വിട്ടു പോകും. അവര്‍ ജ്ഞാനികളായിരുന്നുവെങ്കില്‍ മദീന തന്നെയായിരിക്കും അവര്‍ക്കുത്തമം. ഇറാഖും ജയിച്ചടക്ക പ്പെടും. അപ്പോഴും ഒരു വിഭാഗം മഌഷ്യര്‍ വാഹനങ്ങളെ വേഗത്തിലോടിച്ചു കൊണ്‌ടുവരും. അവര്‍ അവരുടെ കുടുംബക്കാരേയും അവരെ അഌസരിക്കുന്നവരേയും കൂട്ടി മദീന ഉപേക്ഷിക്കും. മദീനയാണ്‌ അവര്‍ അറിവുള്ളവരായിരുന്നുവെങ്കില്‍ അവര്‍ക്ക്‌ ഏറ്റവും ഉത്തമം. (ബുഖാരി. 3.30.99)

അബൂഹുറൈറ(റ) നിവേദനം: നിശ്ചയം ഈമാന്‍ (വിശ്വാസം) ഒരു കാലത്തു മദീനയിലേക്ക്‌ ചുരുണ്‌ടു കൂടും. സര്‍പ്പം അതിന്റെ മാളത്തിലേക്ക്‌ ചുരുണ്‌ടു കൂടുന്നതുപോലെ. (ബുഖാരി. 3.30.100)

അബൂബക്കറത്ത്‌(റ) നിവേദനം: നബി(സ) അരുളി: ലോകത്തെ ചുറ്റി സഞ്ചരിക്കുന്ന ദജ്ജാലിനെ സംബന്ധിച്ച ഭയം മദീനക്കാരെ ബാധിക്കുകയില്ല. അന്ന്‌ മദീനയ്‌ക്ക്‌ ഏഴ്‌ കവാടങ്ങളുണ്‌ടായിരിക്കും. ഓരോ കവാടത്തിലും ഈരണ്‌ട്‌ മലക്കുകള്‍ കാവല്‍ക്കാരായി ഉണ്‌ടായിരിക്കും. (ബുഖാരി. 3.30.103)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: മദീനയുടെ പ്രവേശന കവാടങ്ങളില്‍ മലക്കുകള്‍ നില്‍ക്കും. പ്ലേഗോ ദജ്ജാലോ അതില്‍ പ്രവേശിക്കുകയില്ല. (ബുഖാരി. 3.30.104)

അനസ്‌(റ) നിവേദനം: നബി(സ) അരുളി: ദജ്ജാല്‍ കാല്‍ വെക്കാത്ത ഒരു രാജ്യവും ഇല്ല. മക്കയും മദീനയും ഒഴികെ. ആ രണ്‌ടു രാജ്യങ്ങളുടെയും സര്‍വ്വ പ്രവേശന ദ്വാരങ്ങളിലും മലക്കുകള്‍ അണിയണിയായി കാവല്‍ നില്‍ക്കും. ശേഷം മദീന അതിന്റെ നിവാസികളോട്‌ കൂടി മൂന്ന്‌ പ്രാവശ്യം കമ്പനം കൊള്ളും. അതിലുള്ള സര്‍വ്വ സത്യനിഷേധികളേയും കപട വിശ്വാസികളേയും അല്ലാഹു പുറത്തു കൊണ്‌ടുവരും. (ബുഖാരി. 3.30.105)

അബൂസഈദ്‌(റ) നിവേദനം: നബി(സ) ദജ്ജാലിനെക്കുറിച്ച്‌ ദീര്‍ഘമായി ഞങ്ങളോട്‌ സംസാരിച്ചു. നബി(സ) ഞങ്ങളോട്‌ പറഞ്ഞതില്‍ പെട്ടതാണ്‌ ദജ്ജാല്‍ വരും. മദീനാ പ്രവേശം അവന്‌ നിഷിദ്ധമാക്കപ്പെടും. അപ്പോഴവന്‍ മദീനക്കു സമീപം ഒരു ചതുപ്പ്‌ പ്രദേശത്ത്‌ ഇറങ്ങും. ഈ സന്ദര്‍ഭം ജനങ്ങളില്‍ വെച്ച്‌ ഉത്തമനായ ഒരാള്‍ ചെന്ന്‌ പറയും. അല്ലാഹുവിന്റെ പ്രവാചകന്‍ ഞങ്ങളോട്‌ വര്‍ത്തമാനം പറഞ്ഞു. അതെ, ദജ്ജാല്‍ തന്നെയാണ്‌ നീയെന്ന്‌ ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അപ്പോള്‍ ദജ്ജാല്‍ പറയും: ഈ മഌഷ്യനെ ഞാന്‍ വധിച്ച്‌ വീണ്‌ടും ജീവിപ്പിച്ചാല്‍ ഞാന്‍ പറയുന്ന കാര്യത്തില്‍ നിങ്ങള്‍ സംശയിക്കുമോ? ഇല്ലെന്നവര്‍ മറുപടി പറയും. ദജ്ജാല്‍ ആ മഌഷ്യനെ കൊന്നു വീണ്‌ടും ജീവിപ്പിക്കും. അപ്പോള്‍ ആ പുനര്‍ജനിച്ച മഌഷ്യന്‍ പറയും: അല്ലാഹു സത്യം. നീ ദജ്ജാലാണെന്ന കാര്യം ഇന്നത്തെപ്പോലെ മറ്റൊരിക്കലും എനിക്ക്‌ ബോധ്യമായിട്ടില്ല. അപ്പോള്‍ ദജ്ജാല്‍ പറയും: ഞാനവനെ കൊന്നു കളയട്ടെ? പക്ഷെ അദ്ദേഹത്തെ കൊല്ലാന്‍ അവന്‌ സാധിക്കുകയില്ല എന്നത്‌. (ബുഖാരി. 3.30.106)

ജാബിര്‍(റ) നിവേദനം: ഒരു ഗ്രാമീണന്‍ വന്ന്‌ നബി(സ)ക്ക്‌ ഇസ്ലാമായി ജീവിച്ചുകൊള്ളാമെന്ന്‌ ഉടമ്പടി ചെയ്‌തു. അടുത്ത ദിവസം പനി ബാധിച്ചവനായി അയാള്‍ നബി(സ)യുടെ അടുക്കല്‍ വന്നു. അങ്ങനെ അയാള്‍ പറഞ്ഞു: എന്റെ ഉടമ്പടി ദുര്‍ബ്ബലപ്പെടുത്തുവാന്‍ എന്നെ അഌവദിച്ചാലും എന്ന്‌ മൂന്നു പ്രാവശ്യം പറഞ്ഞു. നബി(സ) വിസമ്മതിക്കുകയും ചെയ്‌തു. അവിടുന്നരുളി. മദീന ഇരുമ്പ്‌ കീടത്തെ ശുദ്ധീകരിക്കുന്ന ഉല പോലെയാണ്‌. നല്ലതിന്‌ അത്‌ പിടിച്ചു നിര്‍ത്തുകയും ചെയ്യും. (ബുഖാരി. 3.30.107)

സൈദ്‌ബ്‌ഌ സാബിതു(റ) പറയുന്നു: നബി(സ) ഉഹ്‌ദ്‌ യുദ്ധത്തിലേക്ക്‌ പുറപ്പെട്ടപ്പോള്‍ അവിടുത്തെ ചില അഌചരന്മാര്‍ മടങ്ങിപ്പോന്നു. അപ്പോള്‍ ഒരു വിഭാഗം പറഞ്ഞു. നമുക്ക്‌ അവരോട്‌ യുദ്ധം ചെയ്യണം. മറ്റൊരു വിഭാഗം പറഞ്ഞു. നാം അവരോട്‌ യുദ്ധം ചെയ്യരുത്‌. അപ്പോള്‍ സൂറത്ത്‌ നിസാഇലെ 88-ാം സൂക്തം അവതരിപ്പിക്കപ്പെട്ടു. നബി(സ) പറഞ്ഞു: മദീന ദുഷ്‌ടന്മാരായ മഌഷ്യരെ പുറത്താക്കും. അഗ്നി ഇരുമ്പിന്റെ കീടത്തെ പുറത്താക്കുന്നതുപോലെ. (ബുഖാരി. 3.30.108)

അനസ്‌(റ) പറയുന്നു: നബി(സ) പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ, നീ മക്കാരാജ്യത്തിന്‌ ചെയ്‌തതിന്റെ ഇരട്ടി നന്മ മദീനക്ക്‌ ചെയ്യേണമേ. (ബുഖാരി. 3.30.109)

No comments:

Post a Comment

Note: Only a member of this blog may post a comment.