Sunday, July 13, 2014

ധര്‍മ്മയുദ്ധം

ഇബ്‌ഌഅബ്ബാസ്‌(റ) നിവേദനം: നബി(സ) അരുളി: (മക്കാ) വിജയത്തിഌശേഷം ഹിജ്‌റ:യില്ല. എന്നാല്‍ ധര്‍മ്മയുദ്ധവും അതിഌള്ള ഉദ്ദേശവുമുണ്‌ട്‌. അപ്പോള്‍ യുദ്ധത്തിന്‌ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ അതിഌ പുറപ്പെടുക. (ബുഖാരി. 4.52.42)

അബൂ ഹൂറൈറ(റ) നിവേദനം: ഒരു മഌഷ്യന്‍ നബി(സ)യുടെ മുമ്പില്‍ വന്നിട്ട്‌ പറഞ്ഞു. ധര്‍മ്മയുദ്ധത്തിന്‌ തുല്യമായ ഒരു പ്രവര്‍ത്തനം താങ്കള്‍ എനിക്ക്‌ അറിയിച്ചു തന്നാലും. നബി(സ) അരുളി: ഞാനതു ദര്‍ശിക്കുന്നില്ല. ശേഷം നബി(സ) തുടര്‍ന്നു. ഒരു യോദ്ധാവ്‌ യുദ്ധത്തിഌ പോയി ക്കഴിഞ്ഞാല്‍ നിന്റെ പള്ളിയില്‍ പ്രവേശിച്ച്‌ ക്ഷീണിക്കാതെ നമസ്‌കരിച്ച്‌ കൊണ്‌ടിരിക്കുവാഌം മുറിക്കാതെ നോമ്പഌഷ്‌ഠിക്കുവാഌം നിനക്ക്‌ സാധിക്കുമോ? അയാള്‍ പറഞ്ഞു: ആര്‍ക്കാണതിന്‌ സാധിക്കുക. അബൂഹൂറൈറ(റ) പറയുന്നു. നിശ്ചയം യോദ്ധാവിന്റെ കുതിര അതിന്റെ കയറിലായി ഉന്മേഷം കൊള്ളുന്നതു പോലും അവന്‌ നന്മയായി രേഖപ്പെടുത്തപ്പെടും. (ബുഖാരി. 4.52.44)

അബൂസഈദ്‌(റ) നിവേദനം: പ്രവാചകരേ! മഌഷ്യരില്‍ ഏറ്റവും ശ്രഷ്‌ഠന്‍ ആരാണെന്ന്‌ അവിടുന്നു ചോദിക്കപ്പെട്ടു. നബി(സ) അരുളി: തന്റെ ധനം കൊണ്‌ടും ദേഹം കൊണ്‌ടും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ജിഹാദ്‌ ചെയ്യുന്ന വിശ്വാസി. ശേഷം ആരാണെന്ന്‌ വീണ്‌ടും ചോദിച്ചു. നബി(സ) പ്രത്യുത്തരം നല്‍കി. ഏതെങ്കിലുമൊരു മലഞ്ചെരുവില്‍ ആണെങ്കിലും അല്ലാഹുവിനെ സൂക്ഷിച്ചു കൊണ്‌ടും മഌഷ്യരെ ഉപദ്രവിക്കുന്നതു വര്‍ജ്ജിച്ചുകൊണ്‌ടും ജീവിക്കുന്നവന്‍. (ബുഖാരി. 4.52.45)

അബൂഹൂറൈറ(റ) നിവേദനം: നബി(സ) അരുളിയതായി ഞാന്‍ കേട്ടു. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ധര്‍മ്മയുദ്ധം ചെയ്യുന്നവന്റെ ഉപമ-ആരാണ്‌ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പോരാടുന്നവനെന്ന്‌ അല്ലാഹുവിന്‌ മാത്രമേ അറിയുകയുള്ളൂ - നോമ്പഌഷ്‌ഠിക്കുകയും രാത്രി നമസ്‌കരിക്കുകയും ചെയ്യുന്നവന്റെതുപോലെയാണ്‌. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ജിഹാദ്‌ ചെയ്യുന്നവന്‍ മരിക്കുന്നപക്ഷം അവന്‌ സ്വര്‍ഗ്ഗം പ്രദാനം ചെയ്യും. അങ്ങിനെയല്ല, സുരക്ഷിതമായി യുദ്ധത്തില്‍ നിന്ന്‌ മടങ്ങുന്ന പക്ഷം അവനില്‍ നിന്നുള്ള പുണ്യവും യുദ്ധത്തില്‍ കൈവന്ന ധനവും അവന്ന്‌ ലഭിക്കുന്നു. ഇവ രണ്‌ടിലേതെങ്കിലുമൊന്ന്‌ അവന്ന്‌ ലഭിക്കുമെന്ന്‌ അല്ലാഹു ഉത്തരവാദിത്തമേറ്റെടുത്തിരിക്കുന്നു. (ബുഖാരി. 4.52.46)

അബൂഹൂറൈ(റ) നിവേദനം: നബി(സ) അരുളി: വല്ലവഌം അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും നമസ്‌കാരം നിലനിര്‍ത്തുകയും റമളാനില്‍ നോമ്പഌഷ്‌ഠിക്കുകയും ചെയ്‌താല്‍ അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കല്‍ അല്ലാഹുവിന്റെ ബാധ്യതയാണ്‌. അവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുകയോതാന്‍ ജനിച്ച ഭൂമിയില്‍ (വെറുതെ) ഇരിക്കുകയോ ചെയ്‌താലും ശരി. അപ്പോള്‍ അഌചരന്മാര്‍ ചോദിച്ചു: പ്രവാചകരേ! ഞങ്ങള്‍ ഈ സന്തോഷവാര്‍ത്ത ജനങ്ങളെ അറിയിക്കട്ടെയോ? നബി(സ) അരുളി: നിശ്ചയം സ്വര്‍ഗ്ഗത്തില്‍ നൂറ്‌ പദവികള്‍ ഉണ്‌ട്‌. അവ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ജിഹാദ്‌ ചെയ്യുന്നവര്‍ക്ക്‌ അവന്‍ ഒരുക്കി വെച്ചിരിക്കുന്നു. അവയിലെ ഈ രണ്‌ടു പദവികള്‍ക്കിടയില്‍ ആകാശഭൂമികള്‍ക്കിടയിലുള്ളത്ര അന്തരമുണ്‌ട്‌. അതുകൊണ്‌ട്‌ നിങ്ങള്‍ അല്ലാഹുവിനോട്‌ ചോദിക്കുമ്പോള്‍ ഫിര്‍ദൗസിനെ ചോദിക്കുവിന്‍. നിശ്ചയം അതാണ്‌. സ്വര്‍ഗ്ഗത്തിലെ മധ്യഭാഗവും ഏറ്റവും ഉന്നതപദവിയുമാണ്‌. അല്ലാഹുവിന്റെ സിംഹാസനം അതിഌ മുകളിലാണ്‌ എന്നുകൂടി നബി(സ) അരുളിയെന്നാണ്‌ ഞാന്‍ ഓര്‍ക്കുന്നത്‌. അവിടെ നിന്നാണ്‌ സ്വര്‍ഗ്ഗത്തിലെ അരുവികള്‍ പൊട്ടി ഒഴുകുന്നത്‌. (ബുഖാരി. 4.52.48)

അനസ്‌(റ) നിവേദനം: ""അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ രാവിലെയോ വൈകുന്നേരമോ പുറപ്പെടല്‍ ഇഹലോകത്തേക്കാളും അതിലുള്ള സകലവസ്‌തുക്കളേക്കാളും പുണ്യമുള്ളതാണ്‌. എന്ന്‌ നബി(സ) അരുളി. (ബുഖാരി. 4.52.50)

അബൂഹൂറൈറ(റ) നിവേദനം: നബി(സ) അരുളി: സ്വര്‍ഗ്ഗത്തിലെ ഒരു വില്ലിന്റെ ഞാണ്‍ സൂര്യഌദിച്ച്‌ അസ്‌തമിക്കുന്നതിനിടക്കുള്ള എല്ലാ വസ്‌തുക്കളെക്കാളും ശ്രഷ്‌ഠമായതാണ്‌. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ഒരു പ്രഭാതത്തിലേയോ വൈകുന്നേരത്തെയോ ഉള്ള യാത്ര സൂര്യഌദിച്ച്‌ അസ്‌തമിക്കുന്നതിന്നിടക്കുള്ള വസ്‌തുക്കളേക്കാള്‍ മഹത്വമേറിയതാണ്‌. (ബുഖാരി. 4.52.51)

സഹ്‌ല്‌(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള പ്രഭാതത്തിലെയും വൈകുന്നേരത്തിലെയും യാത്ര ദുന്‍യാവിനേക്കാളും അതിലുള്ള വസ്‌തുക്കളെക്കാളും ഏറ്റവും ഉത്തമമായതാണ്‌. (ബുഖാരി. 4.52.52)

അനസ്‌(റ) നിവേദനം:നബി(സ) അരുളി: മരണപ്പെടുന്ന യാതൊരു വ്യക്തിയും അല്ലാഹുവിന്റെ അടുത്തു അവന്‌ ലഭിക്കുന്ന പ്രതിഫലത്തിന്റെ നന്മകാരണം ദുന്‍യാവിലെ സര്‍വ്വ വസ്‌തുക്കള്‍ ലഭിച്ചാലും ദുന്‍യാവിലേക്ക്‌ തിരിച്ചുവരാന്‍ ആഗ്രഹിക്കുകയില്ല. രക്തസാക്ഷികള്‍ ഒഴികെ. അവര്‍ ദുന്‍യാവിലേക്ക്‌ തിരിച്ചുവന്നു ഒന്നുകൂടി രക്തസാക്ഷിയാവാന്‍ ആഗ്രഹിക്കുന്നതാണ്‌. അനസ്‌(റ) നിവേദനം: നബി(സ) അരുളി: തീര്‍ച്ചയായും സ്വര്‍ഗ്ഗവാസികളില്‍പ്പെട്ട ഒരു സ്‌ത്രീ ഭൂനിവാസികളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടാല്‍ ആകാശഭൂമികള്‍ക്കിടയിലുള്ള സ്ഥലങ്ങള്‍ മുഴുവഌം സുഗന്ധത്താല്‍ നിറയുന്നതാണ്‌. ആ വനിതകള്‍ തലയിലിടുന്ന തട്ടം ഈ ലോകത്തേക്കാളും അതിലുള്ള സര്‍വ്വവസ്‌തുക്കളേക്കാളും വിലപിടിച്ചതാണ്‌. (ബുഖാരി. 4.52.53)

അനസ്‌(റ) നിവേദനം: ഒരിക്കല്‍ ബനൂസുലൈം ഗോത്രക്കാരായ എഴുപതുപേരെ നബി(സ) ബനൂആമിര്‍ ഗോത്രക്കാരുടെ അടുക്കലേക്ക്‌ നിയോഗിച്ചു. അവര്‍ അവിടെയെത്തിയപ്പോള്‍ എന്റെ അമ്മാവന്‍ അവരോട്‌ പറഞ്ഞു, നിങ്ങളെക്കാള്‍ മുമ്പ്‌ ഞാന്‍ അവരുടെയടുത്തേക്ക്‌ പോകാം. നബി(സ)യുടെ സന്ദേശം ഞാനവര്‍ക്കെത്തിക്കും വരേക്കും അവരെനിക്ക്‌ അഭയം നല്‍കിയാല്‍ ഞാന്‍ നിങ്ങളേയും വിളിക്കാം. അല്ലാത്തപക്ഷം നിങ്ങളെന്റെ സമീപത്തായി നിന്നാല്‍ മതി. അങ്ങനെ അദ്ദേഹം മുന്നിട്ടുചെന്നു. അവരദ്ദേഹത്തിന്‌ അഭയം നല്‍കി. അദ്ദേഹം അവരോട്‌ നബി(സ)യെക്കുറിച്ച്‌ സംസാരിച്ചുകൊണ്‌ടിരിക്കുന്ന സന്ദര്‍ഭത്തില്‍ അവര്‍ കൂട്ടത്തില്‍പ്പെട്ട ഒരാള്‍ക്ക്‌ സൂചന നല്‍കുകയും ഉടനെയവന്‍ അദ്ദേഹത്തിന്‌ കുന്തംകൊണ്‌ട്‌ കുത്തുകൊടുത്തു. അത്‌ അദ്ദേഹത്തിന്റെ ശരീരത്തില്‍ തുളച്ചുകയറി. അദ്ദേഹം പറഞ്ഞു. അല്ലാഹു അക്‌ബര്‍! കഅ്‌ബ: യുടെ രക്ഷിതാവ്‌ സത്യം. ഞാന്‍ വിജയിച്ചുകഴിഞ്ഞു. ശേഷം അദ്ദേഹത്തിന്റെ ശേഷിച്ച സ്‌നേഹിതന്മാരുടെ നേരെ തിരിഞ്ഞു. അവരുടെ കൂട്ടത്തില്‍ മുടന്തനായ ഒരാളൊഴികെ മറ്റെല്ലാവരെയും കൊന്നുകളഞ്ഞു. മുടന്തന്‍ ഒരു മലമുകളില്‍ കയറി രക്ഷപ്പെട്ടു. ഈയവസരത്തില്‍ ജീബ്‌രീല്‍ (അ) നബി(സ)യെ സമീപിച്ച്‌ അവരെല്ലാം തങ്ങളുടെ നാഥനെ കണ്‌ടുമുട്ടിയെന്നും അവരുടെ നാഥന്‍ അവരെ സംബന്ധിച്ചും അവര്‍ അവനെ സംബന്ധിച്ചും തൃപ്‌തിപ്പെട്ടിരിക്കുന്നുവെന്നും അറിയിച്ചു. ഞങ്ങള്‍ ഇപ്രകാരം പാരായണം ചെയ്‌തിരുന്നു. ""ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിനെ കണ്‌ടുമുട്ടിക്കഴിഞ്ഞു. എന്നിട്ട്‌ അവന്‍ ഞങ്ങളെക്കുറിച്ചും ഞങ്ങള്‍ അവനെക്കുറിച്ചും സംതൃപ്‌ത നായിരുന്നു. ഇതു ഞങ്ങളുടെ ജനതയെ നിങ്ങള്‍ അറിയിക്കുവിന്‍ ശേഷം ഈ വാക്യം ദുര്‍ബ്ബലപ്പെടുത്തി. അതിഌശേഷം നബി(സ) ദിഅ്‌ല്‌, ദക്‌വാന്‍, ബനൂലിഹ്‌യാന്‍, ബനൂഉസയ്യ്‌ - അല്ലാഹുവിനോടും അവന്റെ ദൂതനോടും ധിക്കാരം പ്രവര്‍ത്തിച്ചവരാണവര്‍ - എന്നീ ഗോത്രങ്ങള്‍ക്കെതിരില്‍ നാല്‍പത്‌ പ്രഭാതത്തില്‍ പ്രാര്‍ത്ഥന (ഖുനൂതൂ) നടത്തി. (ബുഖാരി. 4.52.57)

ജൂന്‍ദുബ്‌(റ) നിവേദനം: നിശ്ചയം ഒരു യുദ്ധത്തില്‍ നബി(സ)യുടെ ഒരു വിരല്‍ മുറിഞ്ഞ്‌ രക്തമൊഴുകാന്‍ തുടങ്ങി. അപ്പോള്‍ അവിടുന്നു ഇപ്രകാരം പാടി: രക്തമൊഴുകുന്ന ഒരു വിരലല്ലാതെ മറ്റെന്താണ്‌ നീ. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലാണ്‌ നീ ഈ വിപത്ത്‌ നേരിട്ടത്‌. (ബുഖാരി. 4.52.58)

അബൂഹുറൈ(റ) നിവേദനം: നബി(സ) അരുളി: എന്റെ ആത്മാവിനെ നിയന്ത്രിക്കുന്നവന്‍ തന്നെയാണ്‌ സത്യം. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ഒരാളും മുറിവേല്‍ക്കുകയില്ല - ആരാണ്‌ അവന്റെ മാര്‍ഗ്ഗത്തില്‍ മുറിവേല്‍ക്കുന്നവനെന്ന്‌ അല്ലാഹുവിനാണ്‌ അറിയുക - അന്ത്യനാളില്‍ അവന്റെ മുറിവില്‍ നിന്നും രക്തമൊഴുകുന്ന നിലയിലല്ലാതെ അവനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുകയില്ല. ആ മുറിവില്‍ വര്‍ണ്ണം രക്തത്തിന്റെ വര്‍ണ്ണമാണ്‌. എന്നാല്‍ ഗന്ധം കസ്‌തൂരിയുടേതുമായിരിക്കും. (ബുഖാരി. 4.52.59)

അനസ്‌(റ) പറയുന്നു: അനസ്‌ബ്‌ഌന്നളീറിന്റെ സഹോദരി റുബയ്യിഅ്‌ ഒരു സ്‌ത്രീയുടെ മുന്‍പല്ല്‌ പൊട്ടിച്ചു കളഞ്ഞു. നബി(സ) ശിക്ഷാ നടപടി എടുക്കാന്‍ കല്‍പിച്ചു. അപ്പോള്‍ അനസ്‌ ബ്‌ഌന്നളീര്‍(റ) പറഞ്ഞു. പ്രവാചകരേ! സത്യവുമായി താങ്കളെ നിയോഗിച്ചവന്‍ തന്നെയാണ്‌ സത്യം. അവളുടെ പല്ല്‌ പൊട്ടിക്കപ്പെടുകയില്ല. ഉടനെ നഷ്‌ടപരിഹാരം വാങ്ങല്‍ കൊണ്‌ട്‌ അന്യായക്കാര്‍ തൃപ്‌തിപ്പെട്ടു. ശിക്ഷാ നടപടി അവര്‍ വേണ്‌ടെന്നു വെക്കുകയും ചെയ്‌തു. അന്നേരം നബി(സ) അരുളി: അല്ലാഹുവിന്റെ ദാസന്മാരില്‍ ചില ആളുകളുണ്‌ട്‌. അല്ലാഹുവിന്റെ മേല്‍ സത്യം ചെയ്‌തു കൊണ്‌ട്‌ അവര്‍ ഒരു സംഗതി ചോദിച്ചാല്‍ അല്ലാഹു അവര്‍ക്കതു നിറവേറ്റിക്കൊടുക്കും. (ബുഖാരി. 4.52.61)

സൈദ്‌ബ്‌ഌ സാബിതു(റ) നിവേദനം: ഖുര്‍ആന്‍ വാക്യങ്ങള്‍ എഴുതി വെച്ചിരുന്ന മുസ്‌ഹഫില്‍ നിന്ന്‌ അവയെല്ലാം ഒരു മുസ്വഹഫിലേക്ക്‌ ആക്കിയപ്പോള്‍ അഹ്‌സാബ്‌ സൂറത്തിലെ ഒരായത്തു ഞാന്‍ കണ്‌ടില്ല. നബി(സ) അതു പാരായണം ചെയ്യുന്നത്‌ ഞാന്‍ കേള്‍ക്കാറുണ്‌ടായിരുന്നു. അവസാനം ഖുസൈമത്തൂര്‍ അന്‍സാരിയുടെ പക്കല്‍ നിന്നാണു എനിക്കതു കണ്‌ടുകിട്ടിയത്‌. അദ്ദേഹത്തിന്റെ സാക്ഷ്യത്തെ രണ്‌ടു പുരുഷന്മാരുടെ സാക്ഷ്യത്തിന്‌ തുല്യമാക്കിക്കൊണ്‌ട്‌ നബി(സ) വിധി കല്‍പ്പിച്ചിട്ടുണ്‌ട്‌. സത്യവിശ്യാസികളില്‍ ചില പുരുഷന്മാരുണ്‌ട്‌. അല്ലാഹു ചെയ്‌ത കരാര്‍ അവര്‍ സാക്ഷാത്‌കരിച്ചിരിക്കുന്നു എന്ന ഖുര്‍ആന്‍ വാക്യമാണത്‌. (ബുഖാരി. 4.52.62)

ബറാഅ്‌(റ) നിവേദനം: ഇരുമ്പിന്റെ മുഖംമൂടി ധരിച്ച ഒരു മഌഷ്യന്‍ നബി(സ)യുടെ അടുത്തുവന്നു. അങ്ങനെ അദ്ദേഹം പറഞ്ഞു. പ്രവാചകരേ! ഞാന്‍ യുദ്ധം ചെയ്യുകയോ ഇസ്ലാം മതം സ്വീകരിക്കുകയോ ഏതാണ്‌ ചെയ്യേണ്‌ടത്‌? നബി(സ) പറഞ്ഞു: നീ ആദ്യം മുസ്‌ലീമാകുക. ശേഷം നീ യുദ്ധം ചെയ്യുക. ഉടനെ അദ്ദേഹം ഇസ്‌ലാം മതം സ്വീകരിച്ചു. എന്നിട്ട്‌ യുദ്ധം ചെയ്‌തു, ശഹീദായി. നബി(സ) അരുളി: അദ്ദേഹം അല്‍പം പ്രവര്‍ത്തിച്ചു കൂടുതല്‍ പുണ്യം കരസ്ഥമാക്കി. (ബുഖാരി. 4.52.63)

അനസ്‌(റ) നിവേദനം: ബറാഇന്റെ മകള്‍ ഉമ്മുഹാരിസ്‌(റ) നബി(സ)യുടെ അടുത്തുവന്ന്‌ പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരെ! ഹാരിസിനെക്കുറിച്ച്‌ അവിടുന്ന്‌ എനിക്ക്‌ വിവരിച്ചു തന്നാലും - അദ്ദേഹം ബദര്‍ യുദ്ധത്തില്‍ ഒരു ഒളിയമ്പ്‌ ബാധിച്ചാണ്‌ മരണപ്പെട്ടത്‌ - അവന്‍ സ്വര്‍ഗ്ഗത്തിലാണെങ്കില്‍ ഞാന്‍ ക്ഷമിച്ചുകൊള്ളാം. മറിച്ചാണെങ്കില്‍ അദ്ദേഹത്തെചൊല്ലി കരയാന്‍ ഞാന്‍ പാടുപെടും. നബി(സ) അരുളി: ഹാരിസിന്റെ മാതാവേ! സ്വര്‍ഗ്ഗത്തില്‍ നിശ്ചയം പല പദവികളുണ്‌ട്‌. നിന്റെ പുത്രന്‌ ലഭിച്ചിരിക്കുന്നത്‌ മഹോന്നതമായ ഫിര്‍ദൗസാണ്‌. (ബുഖാരി. 4.52.64)

അബൂമൂസാ(റ) നിവേദനം: ഒരാള്‍ നബി(സ)യുടെ അടുത്തു വന്നു പറഞ്ഞു. ഒരാള്‍ ധനം മോഹിച്ച്‌ യുദ്ധം ചെയ്യുന്നു. മറ്റൊരുത്തന്‍ പ്രസിദ്ധിക്കുവേണ്‌ടി യുദ്ധം ചെയ്യുന്നു. മറ്റൊരുത്തന്‍ തന്റെ സ്ഥാനം മറ്റുള്ളവര്‍ കാണാന്‍ വേണ്‌ടി യുദ്ധം ചെയ്യുന്നു. ഇവരില്‍ ആരാണ്‌ ദൈവ മാര്‍ഗ്ഗത്തില്‍? നബി(സ) അരുളി: അല്ലാഹുവിന്റെ വചനം (തൗഹീദ്‌) ഉയര്‍ന്നുനില്‍ക്കാന്‍വേണ്‌ടി യുദ്ധം ചെയ്യുന്നവന്‍ ആരോ അവന്‍ മാത്രമാണ്‌ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്നവന്‍. (ബുഖാരി. 4.52.65)

അബ്‌ദുറഹ്‌മാന്‍(റ) നിവേദനം: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ഒരാളുടെ ഇരു കാല്‍പാദങ്ങളിലും മണ്ണ്‌ പുരളുകയും അതിന്‌ നരകാഗ്നി സ്‌പര്‍ശിക്കലും ഉണ്‌ടാവുകയില്ലെന്ന്‌ നബി(സ) അരുളുക യുണ്‌ടായി. (ബുഖാരി. 4.52.66)

ആയിശ:(റ) നിവേദനം: നബി(സ) ഖന്തക്ക്‌ യുദ്ധം കഴിഞ്ഞു മടങ്ങി. ആയുധങ്ങളെല്ലാം ഇറക്കിവെച്ച്‌ കുളിച്ചു. അപ്പോള്‍ ജിബ്‌രീല്‍ വന്ന്‌ - നബി(സ)യുടെ തലയില്‍ മണ്ണ്‌ മൂടിപ്പൊടിഞ്ഞിരുന്നു - ചോദിച്ചു. അവിടുന്നു ആയുധം ഇറക്കിവെച്ചിട്ടില്ല. നബി(സ) ചോദിച്ചു. ഇനി എങ്ങോട്ടാണ്‌? ഇങ്ങോട്ട്‌ എന്ന്‌ പറഞ്ഞിട്ട്‌ ബനൂഖുറൈളാ ഗോത്രത്തിന്റെ കേന്ദ്രത്തിലേക്ക്‌ ജീബ്‌രീല്‍ ചൂണ്‌ടിക്കാട്ടി. ആയിശ(റ) പറയുന്നു: അപ്പോള്‍ നബി(സ) അവരുടെ ഭാഗത്തേക്ക്‌ പുറപ്പെട്ടു. (ബുഖാരി. 4.52.68)

അനസ്‌(റ) നിവേദനം: വല്ലവഌം സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചാല്‍ ദുന്‍യാവിലെ സര്‍വ്വ വസ്‌തുക്കള്‍ അവന്‌ ലഭിച്ചാലും ദുന്‍യാവിലേക്ക്‌ മടക്കത്തെ ആഗ്രഹിക്കുകയില്ല. രക്തസാക്ഷി ഒഴികെ അവന്‍ ദുന്‍യാവിലേക്ക്‌ മടക്കത്തെ ആഗ്രഹിക്കുന്നു. അങ്ങനെ പത്തു പ്രാവശ്യം വധിക്കപ്പെടുവാഌം. അവന്‌ അതുമൂലം ലഭിക്കുന്ന ആദരവ്‌ അവന്‍ ദര്‍ശിച്ചതിനാല്‍. (ബുഖാരി. 4.52.72)

അബ്‌ദുല്ലാഹിബ്‌ഌ അബി ഔഫാ(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ അറിയുവിന്‍! നിശ്ചയം വാളിന്റെ നിഴലിന്ന്‌ കീഴില്‍ സ്വര്‍ഗമുണ്‌ട്‌. (ബുഖാരി. 4.52.73)

ജൂബൈറ്‌ബ്‌ഌ മുത്വ്‌ളം(റ) നിവേദനം: അദ്ദേഹം നബി(സ)യുടെ കൂടെ ഹൂനൈന്‍ യുദ്ധത്തില്‍ നിന്ന്‌ തിരിച്ചു വരുമ്പോള്‍ ഒരു സംഘം ആളുകളും ഉണ്‌ടായിരുന്നു. യാചിച്ചും കൊണ്‌ട്‌ ജനങ്ങള്‍ നബി(സ)യെ ബന്ധിക്കുകയും ഒരു എലന്തമരത്തിന്റെ അടുത്തേക്കു നീങ്ങുവാന്‍ അവര്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കുകയും ചെയ്‌തു. അവിടുത്തെ തട്ടം അതിന്മേല്‍ കൊളുത്തി വലിച്ചു. നബി(സ) അവിടെ നിന്നുകൊണ്‌ട്‌ പറഞ്ഞു. നിങ്ങള്‍ എന്റെ തട്ടം എനിക്ക്‌ തരിക. ഈ കാണുന്ന മരങ്ങള്‍ക്ക്‌ എണ്ണം ഒട്ടകങ്ങള്‍ എനിക്കുണ്‌ടായാല്‍ ഞനതു നിങ്ങള്‍ക്കിടയില്‍ മുഴുവഌം വീതിച്ചു തരുന്നതാണ്‌. നിങ്ങള്‍ എന്നെ പിശുക്കനായും വ്യാജനായും ഭീരുവായും ദര്‍ശിക്കുകയില്ല. (ബുഖാരി. 4.52.75)

അംറ്‌(റ) നിവേദനം: സഅ്‌ദ്‌(റ) ഒരു അധ്യാപകന്‍ കുട്ടികളെ സാക്ഷരത പഠിപ്പിക്കുന്നതുപോലെ, താഴെ പറയുന്ന വാക്യങ്ങള്‍ ഞങ്ങളെ പഠിപ്പിക്കാറുണ്‌ടായിരുന്നു. നബി(സ) നമസ്‌കാരത്തിന്റെ ശേഷം പ്രാര്‍ത്ഥിക്കും. അല്ലാഹുവേ! ഭീരുത്വത്തില്‍ നിന്ന്‌ നിന്നോട്‌ ഞാന്‍ രക്ഷതേടുന്നു. വയസ്സിന്റെ മോശമായ അവസ്ഥയിലേക്ക്‌ ഞാന്‍ മടക്കപ്പെടുന്നതില്‍ നിന്നും ദുന്‍യാവിന്റെ കുഴപ്പത്തില്‍ നിന്നും ഖബറിലെ ശിക്ഷയില്‍ നിന്നും നിന്നോട്‌ ഞാന്‍ രക്ഷതേടുന്നു. മുസ്‌ഹഅബിനോട്‌ ഞാന്‍ ഈ ഹദീസ്‌ പറഞ്ഞപ്പോള്‍ അദ്ദേഹം ഇതിനെ സത്യപ്പെടുത്തി. (ബുഖാരി. 4.52.76)

അനസ്‌(റ) നിവേദനം: നബി(സ) ഇപ്രകാരം പ്രാര്‍ഥിക്കാറുണ്‌ട്‌. അല്ലാഹുവേ, ദുര്‍ബ്ബലത, അലസത, ഭീരുത്വം, വാര്‍ധക്യം എന്നിവയില്‍ നിന്ന്‌ നിന്നോട്‌ ഞാന്‍ രക്ഷതേടുന്നു. (ബുഖാരി. 4.52.77)

സാഇബ്‌ബ്‌ഌ യസീദ്‌(റ) പറയുന്നു: ത്വല്‍ഹ, സഅ്‌ദ, മിഖ്‌ദാദ്‌, അബ്‌ദുറഹ്‌മാന്‍ മുതലായവരെ ഞാന്‍ സഹവസിച്ചിട്ടുണ്‌ട്‌. ഇവരില്‍ ആരും തന്നെ നബി(സ) യില്‍ നിന്ന്‌ ഹദീസ്‌ ഉദ്ധരിക്കുന്നതു കൊണ്‌ട്‌ ഞാന്‍ കേട്ടിട്ടില്ല. ഉഹ്‌ദ്‌യുദ്ധത്തെ സംബന്ധിച്ച്‌ ത്വല്‍ഹ: വിവരിച്ചുപറഞ്ഞതല്ലാതെ. (ബുഖാരി. 4.52.78)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: രണ്‌ട്‌ വ്യക്തികളെ നോക്കിയിട്ട്‌ അല്ലാഹു ചിരിക്കും. അവരില്‍ ഒരാള്‍ മറ്റെയാളെ വധിക്കുന്നു. രണ്‌ടുപേരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. ഒരാള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്‌തു വധിക്കപ്പെടുന്നു. ശേഷം അയാളെ കൊന്നവന്റെ പാപം അല്ലാഹു പൊറുത്തുകൊടുക്കും. അങ്ങനെ അദ്ദേഹവും രക്തസാക്ഷിയാവും. (ബുഖാരി. 4.52.80)

അനസ്‌(റ) നിവേദനം: അബൂത്വല്‍ഹ:(റ) നബി(സ)യുടെ കാലത്തു യുദ്ധം കാരണം (സുന്നത്ത്‌) നോമ്പ്‌ നോല്‍ക്കാറുണ്‌ടായിരുന്നില്ല. നബി(സ) മരണപ്പെട്ടശേഷം ചെറിയ പെരുന്നാള്‍, ബലി പെരുന്നാള്‍ എന്നീ രണ്‌ടു ദിവസങ്ങളിലല്ലാതെ അദ്ദേഹം നോമ്പുപേക്ഷിക്കുന്നത്‌ ഞാന്‍ കണ്‌ടിട്ടുമില്ല. (ബുഖാരി. 4.52.81)

അനസ്‌(റ) നിവേദനം: നബി(സ) അരുളി: പ്ലേഗ്‌ രോഗം ഓരോ മുസ്ലിമിന്നും രക്തസാക്ഷിത്വമാണ്‌. (ബുഖാരി. 4.52.82)

ബറാഅ്‌(റ) പറയുന്നു: സത്യവിശ്വാസികളില്‍ നിന്നു യുദ്ധത്തെവിട്ടു ഇരുന്നു കളയുന്നവരും. . . എന്നു തുടങ്ങുന്ന ആയത്തു അവതരിപ്പിക്കപ്പെട്ടപ്പോള്‍ നബി(സ) സൈദ്‌(റ)നെ വിളിച്ചു. അദ്ദേഹം ഒരു എല്ലിന്റെ കഷ്‌ണവുമായി വന്നു. അതു എഴുതി രേഖപ്പെടുത്തുവാന്‍ ഉദ്ദേശിച്ചപ്പോള്‍ ഇബ്‌ഌ ഉമ്മി മക്തൂമ(റ) വന്ന്‌ തന്റെ അന്ധതയെക്കുറിച്ച്‌ ആവലാതിപ്പെട്ടു. (ബുഖാരി. 4.52.84)

സഹ്‌ല്‌(റ) പറയുന്നു: മര്‍വാന്‍ പള്ളിയില്‍ ഇരിക്കുന്നതു ഞാന്‍ കണ്‌ടു. ഞാന്‍ മുന്നിട്ടുവന്ന്‌ അദ്ദേഹത്തിന്റെ അടുത്തു ഇരുന്നു. അപ്പോള്‍ സൈദ്‌ബ്‌ഌ സാബിത്‌(റ) പറഞ്ഞതായി അദ്ദേഹം ഞങ്ങളോട്‌ ഇപ്രകാരം പ്രസ്‌താവിച്ചു. നബി(സ) എനിക്ക്‌ ഓതി തന്നു: ""സത്യവിശ്വാസികളില്‍ നിന്ന്‌ (യുദ്ധത്തെവിട്ടു) ഇരിക്കുന്നവരുംഅപ്പോള്‍ ഉമ്മു മക്തൂമിന്റെ മകന്‍ കയറിവന്നു പറഞ്ഞു: പ്രവാചകരേ! എനിക്ക്‌ ജിഹാദിന്‌ സാധിക്കുമായിരുന്നുവെങ്കില്‍ ഞാനതു ചെയ്യുമായിരുന്നു - അദ്ദേഹം ഒരു അന്ധനായിരുന്നു - അപ്പോള്‍ അല്ലാഹു ""ബുദ്ധിമുട്ടുള്ളവര്‍ ഒഴികെഎന്ന ഭാഗം അവതരിച്ചു. ആ സന്ദര്‍ഭത്തില്‍ നബി(സ)യുടെ തുട എന്റെ തുടക്ക്‌ മീതെ വെച്ചിരിക്കുകയായിരുന്നു. അന്നേരം ഉണ്‌ടായ ഭാരം മൂലം എന്റെ തുട പൊട്ടുമോ എന്നെനിക്ക്‌ ഭയം തോന്നി. പിന്നീട്‌ നബി(സ) യില്‍ നിന്ന്‌ ആ അവസ്ഥ നീങ്ങിപ്പോയി. (ബുഖാരി. 4.52.85)

അനസ്‌(റ) നിവേദനം: നബി(സ) ഖന്തക്ക്‌ യുദ്ധസന്ദര്‍ഭത്തില്‍ കിടങ്ങ്‌ കുഴിച്ചുകൊണ്‌ടിരുന്ന സ്ഥലത്തേക്കു പുറപ്പെട്ടു. അപ്പോള്‍ കഠിനശൈത്യമുള്ള പ്രഭാതത്തില്‍ മുഹാജിറുകളും അന്‍സാരികളുമതാ കിടങ്ങ്‌ കുഴിച്ചുകൊണ്‌ടിരിക്കുന്നു. അന്ന്‌ അവര്‍ക്ക്‌ ജോലിചെയ്യുവാന്‍ ഭൃത്യന്മാരും ഉണ്‌ടായിരുന്നില്ല. അവരെ ബാധിച്ചിരുന്ന ക്ഷീണവും വിശപ്പും കണ്‌ടപ്പോള്‍ നബി(സ) ഇങ്ങിനെ പാടി: ""അല്ലാഹുവേ! ജീവിതം യഥാര്‍ത്ഥത്തില്‍ പരലോവ്വീവിതം മാത്രമാണ്‌. അല്ലാഹുവേ! അന്‍സാരികള്‍ക്കും മുഹാജിറുകള്‍ക്കും നീ പൊറുത്തു കൊടുക്കേണമേ. അപ്പോള്‍ നബി(സ)ക്ക്‌ മറുപടിയായി അവര്‍ പറഞ്ഞു. ഞങ്ങള്‍ മുഹമ്മദിന്‌ അഌസരണ പ്രതിജ്ഞ ചെയ്‌തവരാണ്‌. ജീവിച്ചിരിക്കുന്ന കാലമത്രയും പോരാട്ടത്തില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കും. (ബുഖാരി. 4.52.87)

ബറാഅ്‌(റ) നിവേദനം: നബി(സ) ഖന്തക്ക്‌ യുദ്ധദിവസം മണ്ണു ചുമക്കുകയുണ്‌ടായി. അവിടുന്നു പറയും. അല്ലാഹുവേ! നിന്റെ അഌഗ്രഹം ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ സന്മാര്‍ഗ്ഗത്തിലാകു മായിരുന്നില്ല. (ബുഖാരി. 4.52.89)

ബറാഅ്‌(റ) പറയുന്നു: അഹ്‌സാബ്‌ യുദ്ധത്തില്‍ നബി(സ) മണ്ണ്‌ ചുമന്നുകൊണ്‌ടു പോകുന്നത്‌ ഞാന്‍ കണ്‌ടു. നബി(സ)യുടെ വെളുത്ത വയറ്‌ മണ്ണുപുരണ്‌ടു കഴിഞ്ഞിരുന്നു. അവിടുന്നു ഇപ്രകാരം പാടിക്കൊണ്‌ടിരുന്നു. അല്ലാഹുവേ! നിന്റെ അഌഗ്രഹം ഇല്ലെങ്കില്‍ ഞങ്ങള്‍ക്ക്‌ നേര്‍ മാര്‍ഗ്ഗം സിദ്ധിക്കുമായിരുന്നില്ല. ഞങ്ങള്‍ ദാനം ചെയ്യുകയും നമസ്‌കരിക്കുകയും ചെയ്യുമായിരുന്നില്ല. അതുകൊണ്‌ട്‌ ഞങ്ങള്‍ക്ക്‌ നീ ശാന്തി പ്രദാനം ചെയ്യേണമേ. ശത്രുക്കളെ അഭിമുഖീകരിക്കുമ്പോള്‍ ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചു നിറുത്തേണമേ. ഞങ്ങളെ ആക്രമിക്കുന്നവര്‍ ഞങ്ങളെ മര്‍ദ്ദിക്കുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഞങ്ങളതു തടയുകതന്നെ ചെയ്യും. (ബുഖാരി. 4.52.90)

അനസ്‌(റ) പറയുന്നു: തബൂക്ക്‌ യുദ്ധത്തില്‍ നിന്ന്‌ നബി(സ)യുടെ കൂടെ ഞങ്ങള്‍ മടങ്ങി. (ബുഖാരി. 4.52.92)

അനസ്‌(റ) നിവേദനം: നബി(സ) ഒരു യൂദ്ധത്തില്‍ അരുളി: നമ്മോടൊപ്പം പോരാതെ മദീനായില്‍ ചില ആളുകള്‍ പിന്തി നില്‍ക്കുന്നുണ്‌ട്‌. നാം ഒരു മലയിടുക്കിലോ താഴ്‌വരയിലോ പ്രവേശിച്ചിട്ടു ണ്‌ടെങ്കില്‍ അവരും നമ്മുടെ കൂടെ (മനസ്സുകൊണ്‌ട്‌) ഉണ്‌ടാവാതിരിക്കുന്നില്ല. ചില പ്രതിബന്ധ ങ്ങളാണ്‌ അവരെ തടസ്സപ്പെടുത്തിയത്‌. (ബുഖാരി. 4.52.92)

അബുസഈദ്‌(റ) നിവേദനം: നബി(സ) അരുളി: വല്ലവഌം അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ (യുദ്ധം ചെയ്യുവാന്‍) ഒരു ദിവസം നോമ്പ്‌ അഌഷ്‌ഠിച്ചാല്‍ 70 കൊല്ലത്തെ യാത്രാ ദൂരം വരെ അല്ലാഹു അവന്റെ മുഖത്തെ നരകത്തില്‍ നിന്ന്‌ വിദൂരമാക്കുന്നതാണ്‌. (ബുഖാരി. 4.52.93)

സൈദ്‌ബ്‌ഌഖാലിദ്‌(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്നവന്‌ യുദ്ധോപകരണങ്ങള്‍ വല്ലവഌം തയ്യാറാക്കിയാല്‍ അവന്‍ യുദ്ധം ചെയ്‌തു. വല്ലവഌം അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്ന ഒരു യോദ്ധാവിന്റെ കുടുംബത്തിലിരുന്ന്‌ മുസ്ലിമിന്റെ താല്‌പര്യങ്ങള്‍ നല്ലനിലക്ക്‌ സംരക്ഷിച്ചാല്‍ അവഌം യുദ്ധം ചെയ്‌തു. (ബുഖാരി. 4.52.96)

അനസ്‌(റ) പറയുന്നു: നബി(സ) തന്റെ ഭാര്യമാരൊഴിച്ച്‌ മറ്റൊരു സ്‌ത്രീയുടെ വീട്ടിലും പ്രവേശി ക്കാറുണ്‌ടായിരുന്നില്ല. എന്നാല്‍ ഉമ്മുസുലൈമിന്റെ വീട്ടില്‍ ചെല്ലാറുണ്‌ടായിരുന്നു. അതിനെക്കുറിച്ച്‌ ചോദിക്കപ്പെട്ടപ്പോള്‍ അവിടുന്ന്‌ അരുളി: എനിക്കവളോട്‌ വളരെ അഌകമ്പയുണ്‌ട്‌. എന്നോടൊപ്പം യുദ്ധം ചെയ്‌തുകൊണ്‌ടിരിക്കുമ്പോഴാണ്‌ അവളുടെ സഹോദരന്‍ മരണമടഞ്ഞത്‌. (ബുഖാരി. 4.52.97)

അനസ്‌(റ) പറയുന്നു: യമാമ യുദ്ധസന്ദര്‍ഭത്തില്‍ അദ്ദേഹം സാബിത്തിബ്‌ഌ ഖൈസിന്റെയടുക്കല്‍ ചെന്നു. സാബിത്തു തന്റെ രണ്‌ടു തുടയില്‍ നിന്നും തുണി പൊക്കിയിട്ടു സുഗന്ധം പൂശി ക്കൊണ്‌ടിരിക്കുകയായിരുന്നു". അനസ്‌(റ) ചോദിച്ചു. എന്റെ പിതൃവ്യാ! എന്തുകൊണ്‌ടാണ്‌ താങ്കള്‍ യുദ്ധരംഗത്തേക്ക്‌ വരാതെ പിന്തി നില്‍ക്കുന്നത്‌? സാബിത്തൂ(റ) പറഞ്ഞു: എന്റെ സഹോദരപുത്രാ! ഇതാ എത്തിക്കഴിഞ്ഞു. ശേഷം സുഗന്ധദ്രവ്യം തുടര്‍ന്നു അദ്ദേഹം പൂശിക്കൊണ്‌ടിരുന്നു. പിന്നീടദ്ദേഹം വന്ന്‌ ഇരിക്കുകയും ആളുകള്‍ യുദ്ധക്കളം വിട്ടോടിപ്പോയ വാര്‍ത്ത വിവരിക്കുകയും ചെയ്‌തു. അദ്ദേഹംപറഞ്ഞു: ഞങ്ങള്‍ ശത്രുക്കളുമായി ഇങ്ങിനെ നേരിട്ടാണ്‌ പടവെട്ടിയിരുന്നത്‌. അല്ലാതെ ഇന്നു കാണുന്ന ഈ രൂപത്തിലല്ല നബി(സ) യോടൊപ്പം ഞങ്ങള്‍ യുദ്ധം ചെയ്‌തിരുന്നത്‌. നിങ്ങളുടെ തലമുറയെ നിങ്ങള്‍ പരിശീലിപ്പിച്ച സമ്പ്രദായം എത്ര മോശമായിരിക്കുന്നു. (ബുഖാരി. 4.52.98)

ജാബിര്‍(റ) നിവേദനം: ഖന്തക്ക്‌ യുദ്ധവേളയില്‍ നബി(സ) പറഞ്ഞു: ശത്രുക്കളുടെ വാര്‍ത്ത ആരാണ്‌ എനിക്ക്‌ കൊണ്‌ടുവന്നു തരിക? അപ്പോള്‍ സുബൈര്‍(റ) മറുപടി പറഞ്ഞു: ഞാനൊരുക്കമാണ്‌. നബി(സ) പ്രത്യുത്തരം നല്‍കി. എല്ലാ നബിമാര്‍ക്കും ആത്മാര്‍ത്ഥ സ്‌നേഹിതന്മാരുണ്‌ട്‌. എന്റെ ആത്മാര്‍ത്ഥ സ്‌നേഹിതന്‍ സുബൈര്‍ ആണ്‌. (ബുഖാരി. 4.52.99)

ഇബ്‌ഌഉമര്‍(റ) നിവേദനം: നബി(സ) അരുളി: അന്ത്യദിനം വരെ കുതിരയുടെ മൂര്‍ദ്ധാവില്‍ നന്മയുണ്‌ട്‌. (ബുഖാരി. 4.52.102)

ഉര്‍വ:(റ) നിവേദനം: നബി(സ) അരുളി: കുതിരയുടെ നെറുകയില്‍ ലോകാവസാനം വരെ നന്മ ബന്ധിപ്പിക്കപ്പെട്ടിരിക്കുകയാണ്‌. അനസ്‌(റ) നിവേദനം: നബി(സ) അരുളി: കുതിരയുടെ നെറുകയില്‍ നന്മയുണ്‌ട്‌. (ബുഖാരി. 4.52.103)

അബൂഹുറൈറ(റ) നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ അരുളി: വല്ലവഌം ഒരു ഒട്ടകത്തെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വഖ്‌ഫ്‌ ചെയ്‌തു വെച്ചു. അല്ലാഹുവില്‍ വിശ്വസിച്ചുകൊണ്‌ടും അവന്റെ വാഗ്‌ദാനത്തെ സത്യപ്പെടുത്തിക്കൊണ്‌ടും. എന്നാല്‍ അത്‌ വയറു നിറക്കുന്നതും ദാഹം തീര്‍ക്കുന്നതും അതിന്റെ കാഷ്‌ഠവും മൂത്രവും എല്ലാം തന്നെ അന്ത്യദിനത്തില്‍ മീസാനില്‍ ഉണ്‌ടാവുന്നതാണ്‌. (ബുഖാരി. 4.52.105)

അനസ്‌(റ) നിവേദനം: നബി(സ)ക്ക്‌ ""അള്‌ബാഅ്‌"" എന്നു പേരുളള ഒരൊട്ടകമുണ്‌ടായിരുന്നു. നടത്തത്തില്‍ അതിനെ മുന്‍കടക്കൂവാന്‍ ഒരൊട്ടകത്തിഌം കഴിഞ്ഞിരുന്നില്ല. ഒരിക്കല്‍ ഒരു ഗ്രാമീണന്‍ യൗവനം നിറഞ്ഞ ഒരൊട്ടകപ്പുറത്തു കയറി നബി(സ)യുടെ ആ ഒട്ടകത്തെ പരാജയപ്പെടുത്തിക്കൊണ്‌ടു മുന്‍കടന്നു. അതു മുസ്ലിംകള്‍ക്ക്‌ വളരെ പ്രയാസം സൃഷ്‌ടിക്കുകയും അവരുടെ പ്രയാസം നബി(സ)ക്ക്‌ മനസ്സിലാകുകയും ചെയ്‌തു. അപ്പോള്‍ നബി(സ) പ്രഖ്യാപിച്ചു: ലോകത്ത്‌ ഏതൊരു വസ്‌തുവും ഉയര്‍ന്നു കഴിഞ്ഞാല്‍ അതിനെ താഴ്‌ത്തി വെക്കേണ്‌ടത്‌ അല്ലാഹുവിന്റെ ബാധ്യതയാണ്‌. (ബുഖാരി. 4.52.124)

ആയിശ:(റ) നിവേദനം: നബി(സ) ഒരു യാത്രക്ക്‌ ഉദ്ദേശിച്ചാല്‍ തന്റെ ഭാര്യമാരുടെ ഇടയില്‍ നറുക്കിടും. ആരുടെ നറുക്കാണോ ലഭിച്ചത്‌ അവരുമായി യാത്ര പുറപ്പെടും അങ്ങനെ ഒരു യുദ്ധത്തില്‍ നബി(സ) നറുക്കിടുകയും എന്റെ നറുക്ക്‌ ലഭിക്കുകയും ഞാന്‍ നബി(സ)യുടെ കൂടെ പുറപ്പെടുകയും ചെയ്‌തു. ഈ സംഭവം ഹിജാബിന്റെ ആയത്ത്‌ അവതരിപ്പിക്കപ്പെട്ട ശേഷമാണ്‌. (ബുഖാരി. 4.52.130)

അനസ്‌(റ) പയുന്നു: ഉഹ്‌ദ്‌ യുദ്ധദിവസത്തില്‍ ജനങ്ങള്‍ നബി(സ) യില്‍ നിന്ന്‌ തോറ്റോടുവാന്‍ തുടങ്ങി. അബൂബക്കറിന്റെ പുത്രി ആയിശ(റ)യും ഉമ്മു സുലൈമും(റ) തോല്‍പാത്രങ്ങളില്‍ വെളളം കൊണ്‌ടു വരികയുണ്‌ടായി. വസ്‌ത്രം അവര്‍ കയറ്റിയതിനാല്‍ അവരുടെ കാല്‍പാദങ്ങള്‍ ഞാന്‍ ദര്‍ശിക്കുകയുണ്‌ടായി. ശേഷം പട്ടാളക്കാരുടെ വായില്‍ അവര്‍ അത്‌ ഒഴിച്ചു കൊടുക്കും. വീണ്‌ടും മടങ്ങിവന്ന്‌ വെളളം നിറക്കും. (ബുഖാരി. 4.52.131)

സഅ്‌ലബ്‌(റ) നിവേദനം: മദീനയിലെ സ്‌ത്രീകള്‍ക്കിടയില്‍ ഒരിക്കല്‍ ഉമര്‍(റ) കുറെ തുണികള്‍ പങ്കിട്ടു കൊടുത്തു. അവസാനം ഒരു നല്ല തുണി ബാക്കിയായി. അദ്ദേഹത്തിന്റെ അടുത്തു ഉണ്‌ടായിരുന്നവരില്‍ ചിലര്‍ പറഞ്ഞു. അമീറുല്‍ മുഅ്‌മീനിന്‍! അങ്ങയുടെ (ഭാര്യയായി) അടുത്തുളള നബിയുടെ പുത്രിക്ക്‌ ഇത്‌ നല്‍കിയാലും. അലി(റ)യുടെ പുത്രി ഉമ്മു കുല്‍സുമിനെയാണ്‌ അവരുദ്ദേശച്ചത്‌. ഉമര്‍(റ) പറഞ്ഞു. ഇത്‌ ഉമ്മുസലീത്തിന്‌ കൊടുക്കാനാണ്‌ ഏറ്റവും അവകാശപ്പെട്ടത്‌. നബി(സ) യുമായി അഌസരണപ്രതിജ്ഞ ചെയ്‌ത അന്‍സാരി സ്‌ത്രീകളില്‍ ഒരാളാണവര്‍. ഉമര്‍(റ) തുടര്‍ന്നു പറഞ്ഞു:ഉഹ്‌ദ്‌ യുദ്ധത്തില്‍ തോല്‍ പാത്രത്തില്‍ വെളളം നിറച്ച്‌ ഞങ്ങള്‍ക്ക്‌ കൊണ്‌ടു തന്നിരുന്നത്‌ അവരായിരുന്നു. (ബുഖാരി. 4.52.132)

റുബയ്യിഅ്‌(റ) നിവേദനം: നബി(സ) യുദ്ധത്തിന്‌ പോകുമ്പോള്‍ ഞങ്ങളും കൂടെ പോകാറുണ്‌ട്‌. പട്ടാളക്കാര്‍ക്ക്‌ കുടിക്കാന്‍ വെളളംകൊണ്‌ടുപോയി കൊടുക്കുക, മുറിവേറ്റവരെ ചികിത്സിക്കുക, മരണമടഞ്ഞവരെ മദീനയിലേക്ക്‌ കൊണ്‌ടുവരിക ഇതെല്ലാമാണ്‌ ഞങ്ങള്‍ നിര്‍വഹിച്ചിരുന്ന ജോലികള്‍. (ബുഖാരി. 4.52.133)

റുബയ്യിഅ്‌(റ) നിവേദനം: യുദ്ധത്തില്‍ മുറിവേറ്റവരേയും മരണമടഞ്ഞവരെയും മദീനയിലേക്ക്‌ കൊണ്‌ടു വരിക ഞങ്ങളാണ്‌. (ബുഖാരി. 4.52.134)

അബൂമൂസ(റ) പറയുന്നു: അബു ആമിറിന്റെ കാല്‍മുട്ടില്‍ ഒരു മുറിവ്‌ ബാധിച്ചു. ഞാന്‍ അദ്ദേഹത്തെ ദര്‍ശിക്കുവാന്‍ ചെന്നു. അദ്ദേഹം പറഞ്ഞു: ഈ അമ്പ്‌ നീ ഊരിയെടുത്താലും. അപ്പോള്‍ ഞാനതു ഊരിയെടുത്തു. ഉടനെ അതില്‍ നിന്ന്‌ ഒരു തരം ദ്രാവകം പുറത്തുവന്നു. നബി(സ)യോട്‌ ഞാന്‍ വിവരം പറഞ്ഞപ്പോള്‍ അവിടുന്ന്‌ ഇപ്രകാരം പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! നീ അബുഅമീറിന്ന്‌ പാപമോചനം നല്‍കേണമേ. (ബുഖാരി. 4.52.135)

അബൂഹുറൈറ(റ) പറയുന്നു: തൂഫൈലും അദ്ദേഹത്തിന്റെ അഌയായികളും നബി(സ)യെ സന്ദര്‍ശിച്ചു. അവര്‍ പറഞ്ഞു. പ്രവാചകരേ, ദൗസ്‌ ഗോത്രം ഇസ്‌ലാം സ്വീകരിക്കുന്നതില്‍ വൈമുഖ്യം പ്രകടിപ്പിക്കുന്നു. ദൗസ്‌ ഗോത്രത്തെ നശിപ്പിക്കുവാന്‍ അല്ലാഹുവിനോട്‌ പ്രാര്‍ത്ഥിച്ചാലും. അപ്പോള്‍ ദൗസ്‌ഗോത്രം നശിക്കട്ടെ എന്ന്‌ അവരുടെ കൂട്ടത്തില്‍ ചിലര്‍ പ്രാര്‍ത്ഥിക്കുകയും ചെയ്‌തു. എന്നാല്‍ നബി(സ) പ്രാര്‍ത്ഥിച്ചത്‌ ഇപ്രകാരമാണ്‌. അല്ലാഹുവേ! ദൗസ്‌ ഗോത്രത്തിന്‌ മാര്‍ഗദര്‍ശനം നല്‍കുകയും അവരെ നല്ലവഴിക്ക്‌ കൊണ്‌ട്‌ വരികയും ചെയ്യേണമേ. . . . . . (ബുഖാരി. 4.52.188)

സഹ്‌ല്‌(റ) നിവേദനം: ഖൈബര്‍ യുദ്ധദിവസം നബി(സ) ഇപ്രകാരം പ്രഖ്യാപിക്കുന്നത്‌ ഞാന്‍ കേട്ടു. തീര്‍ച്ചയായും ഒരു മഌഷ്യന്‌ ഞാന്‍ കൊടി നല്‍കുന്നതാണ്‌. അദ്ദേഹത്തിന്റെ കൈക്ക്‌ അല്ലാഹു വിജയം നല്‍കുന്നതാണ്‌, കൊടി തനിക്ക്‌ കിട്ടിയിരുന്നെങ്കില്‍ എന്ന്‌ അഌചരന്മാര്‍ ആഗ്രഹിച്ചു കൊണ്‌ടു അവിടെ നിന്ന്‌ എഴുന്നേറ്റുപോയി. അടുത്ത ദിവസം അവരിലോരോരുത്തരും തങ്ങള്‍ക്ക്‌ കൊടി ലഭിക്കണമെന്ന്‌ ആശിച്ചുകൊണ്‌ട്‌ പ്രഭാതത്തില്‍ പുറപ്പെട്ടു. അലിയെവിടെ? നബി(സ) ചോദിച്ചു. നേത്രരോഗം ബാധിച്ചിരിക്കുകയാണെന്ന്‌ പറയപ്പെട്ടു. ഉടനെ നബി(സ)യുടെ നിര്‍ദ്ദേശപ്രകാരം അലി(റ)യെ കൂട്ടിക്കൊണ്‌ടുവന്നു. നബി(സ) അലിയുടെ കണ്ണില്‍ അല്‌പം തുപ്പുനീര്‍ പുരട്ടി. ഉടനെ അദ്ദേഹത്തിന്‌ രോഗശമനം ലഭിച്ചു. മുമ്പ്‌ രോഗം ബാധിക്കാത്തതു പോലെ അലി(റ) പറഞ്ഞു. അവര്‍ നമ്മെപ്പോലെ ആകുന്നതുവരേക്കു നാം അവരുമായി യുദ്ധം ചെയ്യുന്നതാണ്‌. നബി(സ) പറഞ്ഞു: നീ അവരുടെ വീടുകള്‍ക്കു മുമ്പില്‍ ഇറങ്ങുന്നത്‌ വരേക്കും ശാന്തതയോടെ പുറപ്പെടുക. ശേഷം അവരെ ഇസ്ലാമിലേക്ക്‌ ക്ഷണിക്കുക. അവരുടെ ബാധ്യതകള്‍ അവരോട്‌ പറയുക. അല്ലാഹു സത്യം. ഒരു മഌഷ്യന്‍ നേര്‍മാര്‍ഗ്ഗം പ്രാപിക്കുന്നതിന്‌ നീ കാരണ മാകുന്നതാണ്‌, ചുവന്ന ഒട്ടകങ്ങളെക്കാളും നിനക്ക്‌ ഉത്തമം. (ബുഖാരി. 4.52.192)

സ്വഅ്‌ബ്‌(റ) പറയുന്നു: നബി(സ) അബവാളല്‍ വെച്ച്‌ അല്ലെങ്കില്‍ വദ്ദാനില്‍വെച്ച്‌ എന്റെ അരികിലൂടെ നടന്നുപോയി. അന്നേരം ഒരു പ്രശ്‌നത്തെക്കുറിച്ച്‌ അവിടുന്നു ചോദിക്കപ്പെട്ടു. രാത്രി സമയങ്ങളില്‍ ബഹുദൈവ വിശ്വാസികളുടെ ഒരു വീട്‌ ആക്രമിക്കപ്പെടുന്നു. അപ്പോള്‍ അവരുടെ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ആപത്ത്‌ ബാധിക്കുന്നു. അതിനെക്കുറിച്ച്‌ എന്താണവിടുന്ന്‌ പറയുന്നത്‌ നബി(സ) അരുളി: ആ സ്‌ത്രീകളും കുട്ടികളും അവരില്‍പ്പെട്ടവര്‍ തന്നെയാണല്ലോ? അല്ലാഹുവിഌം അവന്റെ ദൂതഌമല്ലാതെ മേച്ചില്‍ സ്ഥലം സ്ഥാപിക്കാന്‍ അധികാരമില്ലെന്ന്‌ നബി(സ) അരുളുന്നതും ഞാന്‍ കേട്ടിട്ടുണ്‌ട്‌. (ബുഖാരി. 4.52.256)

ഇബ്‌ഌഉമര്‍(റ) പറയുന്നു: നബി(സ) നടത്തിയ ഒരു യുദ്ധത്തില്‍ ഒരു സ്‌ത്രീ വധിക്കപ്പെട്ട കിടക്കുന്നത്‌ കണ്‌ടു. അപ്പോള്‍ സ്‌ത്രീകളേയും കുട്ടികളേയും വധിക്കുന്നത്‌ നബി(സ) വിരോധിച്ചു. (ബുഖാരി. 4.52.256)

ജരീര്‍(റ) പറയുന്നു: എന്നോട്‌ നബി(സ) പറഞ്ഞു, ദുല്‍ഖലാസായുടെ കാര്യത്തില്‍ നിങ്ങള്‍ എനിക്ക്‌ മനസ്സമാധാനം തരികയില്ലേ? ഖസ്‌അം ഗോത്രത്തിന്റേതായി കഅബത്തുല്‍ യമാനിയ എന്നറിയപ്പെടുന്ന ഒരു വിഗ്രഹാലയമായിരുന്നു ദുല്‍ഖലാസാ. ഉടനെ അഹ്‌മസ്‌ ഗോത്രത്തിലെ 150 പേരുളള ഒരു കുതിരപ്പട്ടാളത്തോടൊപ്പം ഞാന്‍ പുറപ്പെട്ടു. അവര്‍ കുതിരകളെ വളര്‍ത്തുന്ന വരായിരുന്നു. ഞാനാണെങ്കില്‍ കുതിരപ്പുറത്ത്‌ ഇരിക്കാന്‍ പരിചയമില്ലാത്തവനായിരുന്നു. നബി(സ) എന്റെ നെഞ്ചില്‍ ഒന്നടിച്ചു. എന്നീട്ട്‌ അവിടുന്ന്‌ പ്രാര്‍ത്ഥിച്ചു, അല്ലാഹുവേ! ജരീറിന്ന്‌ സ്ഥൈര്യവും ധൈര്യവും പ്രദാനം ചെയ്യുകയും അദ്ദേഹത്തെ മാര്‍ഗ്ഗദര്‍ശിയും മാര്‍ഗ്ഗദര്‍ശനം ലഭിച്ചവഌമാക്കുകയും ചെയ്യണമേ! ജരീര്‍ ആ വിഗ്രഹാലയത്തിലേക്ക്‌ പോയി. അതെല്ലാം പൊട്ടിച്ചു കളഞ്ഞുകൊണ്‌ട്‌ അഗ്നിക്കിരയാക്കി. അനന്തരം നബി(സ)യെ വിവരം അറിയിക്കാന്‍ ജരീര്‍ അയച്ച ആള്‍ നബിയുടെ മുന്‍പില്‍ വന്നിട്ടുണര്‍ത്തി. സത്യവും കൊണ്‌ട്‌ അങ്ങയെ അയച്ചിരിക്കുന്നു. അല്ലാഹു സത്യം ആ വിഗ്രഹാലയത്തെ ചൊറിപിടിച്ച ഒട്ടകത്തെപ്പോലെയാക്കിയ ശേഷമല്ലാതെ ഞാന്‍ താങ്കളുടെ അടുക്കല്‍ വന്നിട്ടില്ല. അപ്പോള്‍ നബി(സ) പ്രാര്‍ത്ഥിച്ചു. അഹ്‌മസ്‌ ഗോത്രത്തിലെ പുരുഷന്മാര്‍ക്ക്‌ അല്ലാഹു നന്മ ചെയ്യട്ടെ. ഇപ്രകാരം അഞ്ചുപ്രാവശ്യം നബി(സ) ആവര്‍ത്തിച്ചു. (ബുഖാരി. 4.52.262)

അബുമൂസ(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ ബന്ദികളെ മോചിപ്പിക്കുവിന്‍. വിശന്നവന്‌ ഭക്ഷണം നല്‍കുകയും, രോഗിയെ സന്ദര്‍ശിക്കുകയും ചെയ്യുവിന്‍. (ബുഖാരി. 4.52.282)

അബുജുഹൈഫ(റ) നിവേദനം: അല്ലാഹുവിന്റെ ഗ്രന്ഥത്തിലുളളതിഌ പുറമെ ദൈവീക സന്ദേശത്തില്‍പ്പെട്ട വല്ലതും നിങ്ങളുടെ പക്കലുണ്‌ടോ എന്ന്‌ ഞാന്‍ അലി(റ)യോട്‌ ചോദിച്ചു. അദ്ദേഹം പറഞ്ഞു: ഇല്ല. വിത്തിനെ മുളപ്പിച്ചവഌം ആത്മാവിനെ സൃഷ്‌ടിച്ചവഌമായ അല്ലാഹു സത്യം. അങ്ങനെയൊന്ന്‌ ഉളളതായി ഞാന്‍ ഗ്രഹിച്ചിട്ടില്ല. പക്ഷേ ഖുറാനില്‍ നിന്ന്‌ വല്ലതും ഗ്രഹിക്കാഌളള കഴിവ്‌ മഌഷ്യന്‌ അല്ലാഹു നല്‍കിയിട്ടുണ്‌ടെങ്കില്‍ അതു ഇതില്‍പ്പെടുകയില്ല. അതെ പ്രകാരം തന്നെ ഈ ഏടിലുളള ചിലകാര്യങ്ങളും ഞങ്ങളുടെ പക്കലുണ്‌ട്‌. ഞാന്‍ ചോദിച്ചു, എന്താണ്‌ ഈ ഏടിലുളളത്‌? അദ്ദേഹം പറഞ്ഞു കുറ്റങ്ങള്‍ക്ക്‌ നല്‍കേണ്‌ടതായ നഷ്‌ടപരിഹാരം, ബന്ധനസ്ഥരെ മോചിപ്പിക്കേണ്‌ട കാര്യം. ശത്രുവിനെ വധിച്ചതിഌപകരം ഒരു മുസ്‌ലീമിനെ വധിക്കാന്‍ പാടില്ല ഇവ മാത്രമാണ്‌. (ബുഖാരി. 4.52.283)

അസ്‌ലം(റ) പറയുന്നു: ഉമര്‍(റ) ഹുനൈയ്യ്‌ എന്ന്‌ വിളിക്കപ്പെടുന്ന ഒരു മോചിത അടിമയെ ഒരു സംരക്ഷണഭൂമിയുടെ ഗവര്‍ണ്ണറായി നിശ്ചയിച്ചു. എന്നിട്ട്‌ ഉമര്‍(റ) അദ്ദേഹത്തോട്‌ പറഞ്ഞു. അല്ലയോ ഹൂനൈയ്യ്‌! നീ മുസ്‌ലീമുകളോട്‌ വിനയത്വം കാണിക്കുക. മര്‍ദ്ദിതന്റെ പ്രാര്‍ത്ഥനയെ നീ സൂക്ഷിക്കുക. നിശ്ചയം മര്‍ദ്ദിതന്റെ പ്രാര്‍ത്ഥനയ്‌ക്ക്‌ ഉത്തരം ലഭിക്കപ്പെടുന്നതാണ്‌. അല്‌പം ഒട്ടകങ്ങളും ആടുകളുമുളളവരെ നീ ഉപേക്ഷിക്കുക. ഇബ്‌ഌഔഫ്‌, ഇബ്‌ഌഅഫ്‌ഫാന്‍ മുതലായ വരുടെ ഒട്ടകങ്ങളെ സംബന്ധിച്ച്‌ എന്റെ നിയമത്തെ നീ സൂക്ഷിക്കുക. അവരുടെ മൃഗങ്ങള്‍ നശിച്ചാല്‍ അവര്‍ കൃഷിയിലേക്ക്‌ പ്രവേശിക്കും. അല്‌പം ഒട്ടകങ്ങളുടേയും ആടുകളുടേയും ഉടമസ്ഥന്മാര്‍ അവരുടെ മൃഗങ്ങള്‍ നശിച്ചാല്‍ അവരുടെ സന്താനങ്ങളേയുമായി എന്റെ അടുത്ത്‌ വന്ന്‌ ഇപ്രകാരം പറയും: വിശ്വാസികളുടെ ഭരണാധികാരി! ഞങ്ങള്‍ ദരിദ്രന്മാരാണ്‌. ഞങ്ങളെ സഹായിച്ചാലും അവരെ ഉപേക്ഷിക്കാന്‍ എനിക്ക്‌ സാധിക്കുമോ? നിനക്ക്‌ നാശം. സ്വര്‍ണ്ണത്തെ ക്കാളും വെളളിയേക്കാളും എന്റെ അടുത്ത്‌ നിസ്സാരമായത്‌ വെളളവും പുല്ലുമാണ്‌. അല്ലാഹു സത്യം. ഞാനവരെ ആക്രമിച്ചതായി അവര്‍ ദര്‍ശിക്കും. ഭൂമി അവരുടേതാണ്‌. അജ്ഞാന കാലത്തു അതിഌ വേണ്‌ടിയാണ്‌ അവര്‍ യുദ്ധം ചെയ്‌തിരുന്നതും. അതുമായി അവര്‍ മുസ്‌ലീമാവുകയും ചെയ്‌തു. എന്റെ ആത്മാവിനെ നിയന്ത്രിക്കുന്നവന്‍ തന്നെയാണ്‌ സത്യം. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുളള മൃഗങ്ങളെ സംരക്ഷിക്കേണ്‌ടതായ ബാദ്ധ്യത എനിക്കില്ലായിരുന്നുവെങ്കില്‍ അവരുടെ ഭൂമിയില്‍ നിന്ന്‌ ഒരു ചാണ്‍ പോലും സംരക്ഷണഭൂമിയാക്കുമായിരുന്നില്ല. (ബുഖാരി. 4.52.292)

അബ്‌ദുല്ലാഹിബിഌ അംറ്‌(റ) നിവേദനം: നബി(സ)യുടെ സമ്മാനങ്ങള്‍ സൂക്ഷിക്കുവാനേല്‍ പ്പിക്കപ്പെട്ടത്‌ ""കിര്‍കിറ"" എന്ന്‌ പേരായ ഒരാളെയായിരുന്നു. അയാള്‍ മരിച്ചപ്പോള്‍ അവന്‍ നരകത്തിലാണ്‌ എന്ന്‌ നബി(സ) അരുളി. സഹാബിമാര്‍ അയാളുടെ സ്ഥിതി അന്വേഷിക്കാന്‍ ചെന്നപ്പോള്‍ അയാള്‍ വഞ്ചിച്ചെടുത്ത ഒരു പുതപ്പ്‌ അവര്‍ക്ക്‌ കണ്‌ടുകിട്ടി. (ബുഖാരി. 4.52.308)

ഇംറാന്‍ ഇബ്‌ഌഹുസൈന്‍(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു, എന്റെ സമുദായത്തി ല്‍ നിന്നു ഒരു സംഘം, സത്യത്തിന്‌ വേണ്‌ടിയുള്ള സമരം നിര്‍ത്തരുത്‌. അവര്‍ അവരുടെ എതിരാളികളുടെ മേല്‍ വിജയം പ്രാപിക്കുന്നതാണ്‌. (അബൂദാവൂദ്‌)

അബഹുറയ്‌റാ(റ) നിവേദനം ചെയ്‌തു, പ്രവാചകന്‍(സ) പറഞ്ഞു: അല്ലാഹു ഈ സമുദായത്തില്‍ ഓരോ നൂറ്റാണ്‌ടുകളുടേയും ആദ്യത്തില്‍, ഓരോ മതപരിഷ്‌ക്കര്‍ത്താക്കളെ അയക്കും. (അബൂദാവൂദ്‌)

അബ്‌ഹുറയ്‌റ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: നിങ്ങളില്‍, രക്തസാക്ഷിയായി നിങ്ങള്‍ ഗണിക്കുന്നതാരെയാണ്‌? അവര്‍ പറഞ്ഞു, അല്ലാഹുവിന്റെ ദൂതരെ, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വധിക്കപ്പെട്ടവനാരോ അവനാണ്‌ രക്തസാക്ഷി. അവിടുന്നു പറഞ്ഞു, അങ്ങനെയാണെങ്കില്‍ എന്റെ സമുദായത്തില്‍ രക്തസാക്ഷികള്‍ കുറവായിരിക്കും. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വധിക്കപ്പെട്ടവ നാരോ അവന്‍ രക്തസാക്ഷിയാണ്‌. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സ്വാഭാവികമായി മരണം പ്രാപിച്ചവനാരോ അവഌം രക്തസാക്ഷിയാണ്‌. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പ്ലേഗ്‌ മൂലം മരിച്ച വനാരോ അവഌം രക്തസാക്ഷിയാണ്‌. വിഷൂചിക മൂലം മരിച്ചവനാരോ അവഌം രക്ത സാക്ഷിയാണ്‌. (മുസ്‌ലിം)

സല്‍മാനി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) പറയുന്നത്‌ ഞാന്‍ കേട്ടു. ഒരു രാപ്പകലെങ്കിലും ശത്രുവിനെ പാര്‍ത്തിരിക്കല്‍ ഒരു മാസം നോമ്പുനോല്‍ക്കുകയും രാത്രി നമസ്‌കരിക്കുകയും ചെയ്യുന്നതിനെക്കാള്‍ ഉല്‍കൃഷ്‌ടമായതാണ്‌. അതിലവന്‍ മരണപ്പെട്ടാലോ? തദവസരത്തിലുള്ള തന്റെ പ്രവര്‍ത്തനഫലം അവനെന്നും കിട്ടിക്കൊണ്‌ടിരിക്കും. അപ്രകാരം തന്നെ (സ്വര്‍ഗ്ഗത്തില്‍ നിന്ന്‌) അവന്‌ ഭക്ഷണം കിട്ടിക്കൊണ്‌ടിരിക്കുകയും ഖബര്‍ ശിക്ഷയില്‍ നിന്ന്‌ അവന്‌ അഭയം ലഭിക്കുകയും ചെയ്യും. (മുസ്‌ലിം)

ഫളാലത്തി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) അരുളി: എല്ലാ മൃതശരീരങ്ങളുടെയും അമലുകള്‍ സീല്‍ വെക്കപ്പെടും. (പിന്നീട്‌ അതിന്‌ വര്‍ദ്ധനവുണ്‌ടാവുകയില്ല.) അല്ലാഹുവിന്റെ സബീലില്‍ ശത്രുക്കളെ പ്രതീക്ഷിച്ചിരിക്കുന്നവരുടേതൊഴികെ. അന്ത്യദിനംവരേക്കും അവന്റെ പ്രവര്‍ത്തനം (പ്രതിഫലം) വളര്‍ന്നുകൊണ്‌ടേയിരിക്കും. ഖബര്‍ ശിക്ഷയില്‍ നിന്ന്‌ അവന്‌ അഭയവും ലഭിക്കും. (അബൂദാവൂദ്‌, തിര്‍മിദി)

ഉസ്‌മാനി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) പറയുന്നത്‌ ഞാന്‍ കേട്ടു: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ മുസ്ലിം രാഷ്‌ട്രത്തിലെ അതിര്‍ത്തിയില്‍ കാവലിരിക്കുന്ന ഒരു ദിവസം മറ്റു കാര്യങ്ങളില്‍ ചെലവഴിക്കുന്ന ആയിരം ദിവസത്തേക്കാള്‍ ഉത്തമമാണ്‌. (തിര്‍മിദി)

അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌: റസൂല്‍(സ) പറഞ്ഞു: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ (ജിഹാദിന്ന്‌) പുറപ്പെട്ടവന്‌ അല്ലാഹു നന്മ ചെയ്യുമെന്ന്‌ ഏറ്റിട്ടുണ്‌ട്‌. കാരണം, എന്റെ മാര്‍ഗ്ഗത്തിലുള്ള സമരവും എന്നിലുള്ള വിശ്വാസദാര്‍ഢ്യവും എന്റെ പ്രവാചകനിലുള്ള യഥാര്‍ത്ഥ വിശ്വാസവും മാത്രമാണ്‌ അവനെ വീട്ടില്‍ നിന്ന്‌ പുറപ്പെടുവിച്ചത്‌. സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയോ, ഗനീമത്ത്‌ സ്വത്തുക്കളും പ്രതിഫലവുമായി പുറപ്പെട്ട വീട്ടിലേക്ക്‌ തിരിച്ചെത്തിക്കുകയോ ചെയ്യുമെന്ന്‌ അല്ലാഹു ഏറ്റിട്ടുണ്‌ട്‌. മുഹമ്മദിന്റെ ആത്മാവ്‌ നിയന്ത്രിക്കുന്നവനെത്തന്നെയാണ, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ഏല്‍ക്കുന്ന ഏതൊരു പരിക്കും അന്ത്യദിനത്തില്‍ പരിക്ക്‌ പറ്റിയ ദിവസത്തെപ്പോലെയാണ്‌. അതിന്റെ വര്‍ണ്ണം രക്തത്തിന്റേതും മണം കസ്‌തൂരിയുടേതുമത്ര. മുഹമ്മദിന്റെ ആത്മാവ്‌ നിയന്ത്രിക്കുന്നവനെ ത്തന്നെയാണ, (ദുര്‍ബ്ബലരായ) മുസ്ലിംകള്‍ക്ക്‌ വിഷമം നേരിടുകയില്ലായിരുന്നുവെങ്കില്‍ അല്ലാഹുവി ന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധത്തിന്‌ പുറപ്പെടുന്ന ഓരോ യോദ്ധാക്കളുടേയും പിന്നില്‍ ഞാനിരിക്കയില്ലാ യിരുന്നു. പക്ഷേ, അവരെ കൊണ്‌ടു പോകുന്ന സൗകര്യം ഞാനെത്തിക്കുകയില്ല. അവര്‍ക്ക്‌ സ്വന്തമായി അതിഌള്ള ശേഷിയില്ലതാഌം. എന്നെ കൂടാതെ പിന്തിനില്‍ക്കല്‍ അവരെ ക്ലേശിപ്പിക്കുകയും ചെയ്യും. മുഹമ്മദിന്റെ ആത്മാവ്‌ കൈവശമുള്ളവനെക്കൊണ്‌ട്‌ സത്യം, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്‌ത്‌ രക്തസാക്ഷിയാവുക എന്നതാണ്‌ ഞാനാഗ്രഹിക്കുന്നത്‌. (മുസ്‌ലിം)

മുആദി(റ)ല്‍ നിന്ന്‌ നിവേദനം: നബി(സ) അരുള്‍ചെയ്‌തു: ഒട്ടകത്തിന്റെ രണ്‌ട്‌ കറവുകള്‍ ക്കിടയിലുള്ളത്ര സമയം വല്ല മുസ്ലിമും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്‌താല്‍ സ്വര്‍ഗ്ഗം അവന്‌ സ്ഥിരപ്പെട്ടു. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വല്ലവഌം മുറിവേല്‍ക്കുകയോ ഒരു പോറലേല്‍ ക്കുകയോ ചെയ്‌താല്‍ അന്ത്യദിനത്തില്‍ അത്‌ അത്യധികം വലിപ്പമുള്ളതായി പരിണമിക്കും. അതിന്റെ നിറം കുങ്കുമത്തിന്റേതും മണം കസ്‌തൂരിയുടേതുമായിരിക്കും. (അബൂദാവൂദ്‌, തിര്‍മിദി)

അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: അദ്ദേഹം പറഞ്ഞു: റസൂല്‍(സ)യുടെ അസ്‌ഹാബി മാരിലൊരാള്‍ ശുദ്ധജലപ്രവാഹമുള്ള ഒരു മലയിടുക്കിലൂടെ നടന്നുപോയപ്പോള്‍ അതദ്ദേഹത്തെ വല്ലാതെ ആകര്‍ഷിച്ചു. തല്‍സമയം അയാള്‍ പറഞ്ഞു. ജനങ്ങളെ കൈ വെടിഞ്ഞുകൊണ്‌ട്‌ ഞാന്‍ ഈ മലയിടുക്കില്‍ താമസിച്ചിരുന്നെങ്കില്‍ (നന്നായിരുന്നു.) പക്ഷേ, റസൂല്‍(സ)യോട്‌ അതിന്നഌമതി തേടാതെ ഞാനങ്ങനെ ചെയ്യുകയില്ല. അങ്ങനെ അദ്ദേഹം റസൂല്‍(സ)യോട്‌ അക്കാര്യം പറഞ്ഞപ്പോള്‍ അവിടുന്ന്‌ പറഞ്ഞു. ഒരിക്കലും നീ അങ്ങനെ ചെയ്യരുത്‌. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ (മുജാഹിദായി) നിലകൊള്ളല്‍ 70 കൊല്ലം തന്റെ ഭവനത്തില്‍വെച്ച്‌ നമസ്‌കരി ക്കുന്നതിനേക്കാള്‍ ഉല്‍കൃഷ്‌ടമാണ്‌. അല്ലാഹു പൊറുത്തുതരികയും സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പി ക്കുകയും ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? എന്നാല്‍ നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യൂ. ഒട്ടകത്തിന്റെ രണ്‌ടു കറവുകള്‍ക്കിടയിലുള്ളത്ര സമയം വല്ലവഌം അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്‌താല്‍ അവന്‌ സ്വര്‍ഗ്ഗം സുനിശ്ചിതമായി. (തിര്‍മിദി)

അബുസഈദില്‍ നിന്ന്‌ നിവേദനം: സംരക്ഷകനായി അല്ലാഹുവിനെയും മതമായി ഇസ്ലാമിനെയും പ്രവാചകനായി മുഹമ്മദ്‌നബി(സ)യെയും വല്ലവഌം തൃപ്‌തിപ്പെട്ടാല്‍ അവന്ന്‌ സ്വര്‍ഗ്ഗം സ്ഥിരപ്പെട്ടു. അബുസഈദ്‌(റ) ഇതില്‍ ആശ്ചര്യപ്പെട്ടുകൊണ്‌ട്‌ പറഞ്ഞു: പ്രവാചകരേ! അതൊന്നുകൂടി ആവര്‍ത്തിച്ചാലും! നബി(സ) അതാവര്‍ത്തിച്ച്‌ തുടര്‍ന്നുപറഞ്ഞു. വേറൊരു കാര്യമുണ്‌ട്‌. അതുവഴി സ്വര്‍ഗ്ഗത്തില്‍ ഒരടിമക്ക്‌ 100 പദവി ഉയര്‍ത്തപ്പെടും. ഈരണ്‌ട്‌ പദവികള്‍ക്കിടയില്‍ ആകാശഭൂമികള്‍ ക്കിടയിലുള്ളത്ര ദൂരമുണ്‌ട്‌. അദ്ദേഹം ചോദിച്ചു: പ്രവാചകരേ! അതെന്താണ്‌? അവിടുന്ന്‌ അരുളി: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള സമരമാണത്‌. (മുസ്‌ലിം)

അബൂബക്കറി(റ)ല്‍ നിന്ന്‌ നിവേദനം: ശത്രുക്കളുടെ സാന്നിദ്ധ്യത്തില്‍വെച്ച്‌ എന്റെ പിതാവ്‌ പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്‌ട്‌. റസൂല്‍(സ) പറഞ്ഞു: നിശ്ചയം, സ്വര്‍ഗ്ഗത്തിന്റെ കവാടം വാളിന്റെ നിഴലിലാണ്‌. അന്നേരം ജീര്‍ണ്ണിച്ച വസ്‌ത്രധാരിയായ ഒരാള്‍ എഴുന്നേറ്റുനിന്ന്‌ ചോദിച്ചു. അബൂമൂസാ! ഇത്‌ റസൂല്‍(സ) പറയുന്നത്‌ നീ കേട്ടിട്ടുണ്‌ടോ? അതെ എന്നദ്ദേഹം പറഞ്ഞു. അങ്ങനെ അദ്ദേഹം തന്റെ കൂട്ടുകാര്‍ക്കിടയിലേക്ക്‌ മടങ്ങിചെന്നിട്ട്‌ ഞാന്‍ നിങ്ങള്‍ക്ക്‌ സലാമോതുന്നു എന്നു പറഞ്ഞതിഌശേഷം തന്റെ വാളുറ പിച്ചിക്കീറി വലിച്ചെറിയുകയും വാളുമേന്തിക്കൊണ്‌ട്‌ ശത്രുക്കളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ യുദ്ധം ചെയ്‌ത്‌ രക്തസാക്ഷിയാവുകയുമുണ്‌ടായി. (മുസ്‌ലിം)

അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) പറഞ്ഞു: അല്ലാഹുവിനെ ഭയപ്പെട്ടു കരഞ്ഞവന്‍, കറന്നെടുത്ത പാല്‌ അകിട്ടിലേക്ക്‌ മടങ്ങുംവരെ നരകത്തില്‍ പ്രവേശിക്കുകയില്ല. അപ്രകാരം അല്ലാഹുവിന്റെ പോര്‍ക്കളത്തിലെ പൊടിയും നരകത്തിലെ പുകയും കൂടി ഒരാളില്‍ ഒരുമിച്ചുകൂടുകയില്ല. ! (തിര്‍മിദി)

ഇബ്‌ഌഅബ്ബാസി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) പറയുന്നത്‌ ഞാന്‍ കേട്ടു. അല്ലാഹുവിനെ ഭയപ്പെട്ട്‌ കരഞ്ഞ കണ്ണിനെയും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ (ശത്രുക്കളെ) കാവല്‍ നില്‍ക്കുന്ന കണ്ണിനെയും നരകം സ്‌പര്‍ശിക്കുകയില്ല. (തിര്‍മിദി)

അബുഉമാമ(റ)യില്‍ നിന്ന്‌ നിവേദനം: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ തണലേകുന്ന ഒരു തമ്പ്‌ നിര്‍മ്മിക്കലും, സേവനം ചെയ്യുന്ന ഒരു ദാസനെ സൗജന്യം ചെയ്യലും, പ്രായപൂര്‍ത്തിയെത്തിയ ഒരൊട്ടകത്തെ ദാനംചെയ്യലുമാണ്‌ ധര്‍മ്മങ്ങളില്‍വെച്ച്‌ ഏറ്റവും ഉത്തമമായത്‌. (തിര്‍മിദി)

അബ്‌ദുല്ല(റ)യില്‍ നിന്ന്‌ നിവേദനം: കടം ഒഴിച്ച്‌ മറ്റെല്ലാ പാപങ്ങളും രക്തസാക്ഷിക്ക്‌ അല്ലാഹു പൊറുത്തുകൊടുക്കും. (മുസ്‌ലിം)

അനസി(റ)ല്‍ നിന്ന്‌ നിവേദനം: മുശ്‌രിക്കുകളെ മുന്‍കടക്കുമാറ്‌ റസൂല്‍(സ)യും സഹാബാക്കളും ബദറിലേക്ക്‌ പുറപ്പെട്ടു. മുശ്‌രിക്കുകളെത്തിച്ചേര്‍ന്നപ്പോള്‍ റസൂല്‍(സ) പറഞ്ഞു. ഞാന്‍ മുമ്പിലില്ലാതെ നിങ്ങളാരും ഒരു സ്ഥലത്തേക്കും പോകാന്‍ പാടില്ല. അങ്ങനെ മുശ്‌രിക്കുകള്‍ അടുത്തെത്തിയപ്പോള്‍ റസൂല്‍(സ) പറഞ്ഞു: ആകാശഭൂമിയുടെയത്ര വിസ്‌താരമുള്ള സ്വര്‍ഗ്ഗത്തിലേക്ക്‌ നിങ്ങള്‍ എഴുന്നേല്‍ക്കൂ! അനസ്‌(റ) പറയുന്നു: ഉമൈര്‍(റ) ചോദിച്ചു: പ്രവാചകരേ! ആകാശഭൂമിയുടെയത്ര വിസ്‌താരമുള്ള സ്വര്‍ഗ്ഗമോ? അവിടുന്ന്‌ പറഞ്ഞു. അതെ . ഉടനെതന്നെ ഉമൈര്‍(റ) പറഞ്ഞു. ബഖിന്‍ ബഖിന്‍ (കൊള്ളാം) റസൂല്‍(സ) അദ്ദേഹത്തോട്‌ ചോദിച്ചു. ബഖിന്‍ ബഖിന്‍ എന്ന്‌ നീ പറയാന്‍ എന്താണ്‌ കാരണം? അദ്ദേഹം പറഞ്ഞു: അല്ലാഹുവാണ, പ്രവാചകരെ! എനിക്കതിന്റെ അഹ്‌ലുകാരിലുള്‍പ്പെടാഌള്ള ആഗ്രഹം മാത്രമാണ്‌. അവിടുന്ന്‌ പറഞ്ഞു: എന്നാല്‍ നീ അതിന്റെ അഹ്‌ലുകാരില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഉടനെ തന്നെ കുറച്ച്‌ കാരക്കകള്‍ എടുത്തുകൊണ്‌ട്‌ തിന്നാന്‍ തുടങ്ങി. എന്നിട്ടദ്ദേഹം പറഞ്ഞു: ഞാന്‍ ഈ കാരക്ക ഭക്ഷിച്ചുകഴിയുന്നത്ര സമയം ജീവിക്കുന്നപക്ഷം അതൊരു ദീര്‍ഘമായ ജീവിതമാണ്‌. ഒട്ടും താമസിച്ചില്ല. കാരക്ക വലിച്ചെറിഞ്ഞുകൊണ്‌ട്‌ അവരുമായി പടപൊരുതി അദ്ദേഹം രക്തസാക്ഷിത്വം വഹിച്ചു. (മുസ്‌ലിം)

അനസി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) പറഞ്ഞു: വല്ലവഌം ആത്മാര്‍ത്ഥതയോടെ രക്തസാക്ഷിയായി മരണം വരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അങ്ങനെ മരിച്ചിട്ടില്ലെങ്കിലും പ്രതിഫലം നല്‍കപ്പെടും. (മുസ്‌ലിം)

അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്‌തു: നിങ്ങള്‍ ഉറുമ്പു കടി അഌഭവിക്കുംപോലെയല്ലാതെ രക്തസാക്ഷിക്ക്‌ മരണവേദന അഌഭവപ്പെടുകയില്ല. (തിര്‍മിദി) (അത്രയും നിസ്സാര വേദനയാണഌഭവപ്പെടുക.)

സഹ്‌ലി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) പറഞ്ഞു: രണ്‌ട്‌ പ്രാര്‍ത്ഥന നിരസിക്കപ്പെടുകയില്ല. അതല്ലെങ്കില്‍ വളരെ അപൂര്‍വ്വമായേ തടയപ്പെടുകയുള്ളു: ബാങ്കി (ഇഖാമത്തി) ന്റെ ഉടനെയുള്ള പ്രാര്‍ത്ഥന. ഗതികെട്ട്‌ പോരടിക്കുമ്പോഴുള്ള പ്രാര്‍ത്ഥന. (അബൂദാവൂദ്‌)

അനസി(സ) ല്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) യുദ്ധത്തിന്‌ പുറപ്പെട്ടാല്‍ ഇപ്രകാരം പറയുമായിരുന്നു. അല്ലാഹുവേ! നീയാണ്‌ എന്റെ സഹായി. നിന്റെ പേരില്‍ മാത്രമാണ്‌ ലക്ഷ്യത്തിലേക്ക്‌ ഞാന്‍ നീങ്ങിക്കൊണ്‌ടിരിക്കുന്നത്‌. നിന്റെ പേരില്‍ മാത്രമാണ്‌ ഞാന്‍ ശത്രുക്കളോട്‌ എതിര്‍ക്കുന്നതും രണാങ്കണത്തില്‍ വെച്ച്‌ പോരാടുന്നതും. (അബൂദാവൂദ്‌, തിര്‍മിദി)

അബൂമസ്‌ഉദി(റ)ല്‍ നിന്ന്‌ നിവേദനം: ഒരാള്‍ നബി(സ)യുടെ സവിധത്തില്‍ മൂക്കുകയറിട്ട ഒട്ടകത്തെ കൊണ്‌ടുവന്ന്‌ പറഞ്ഞു: ഇത്‌ അല്ലാഹുവിന്റെ വഴിയിലാണ്‌. റസൂല്‍(സ) പറഞ്ഞു: നിനക്കതിഌപകരം അന്ത്യദിനത്തില്‍ 700 ഒട്ടകം ലഭിക്കും. അതെല്ലാം കടിഞ്ഞാണിട്ടതായിരിക്കും. (മുസ്‌ലിം)

ഉഖ്‌ബ(റ)യില്‍ നിന്നും നിവേദനം: റസൂല്‍(സ) മിമ്പറില്‍വെച്ച്‌ പറയുന്നത്‌ ഞാന്‍ കേട്ടു. ശത്രുക്കള്‍ക്കെതിരെ നിങ്ങളുടെ കഴിവില്‍പ്പെട്ട ശക്തി നിങ്ങള്‍ സംഭരിക്കണം. അറിയണം. ശക്തികളില്‍ പ്രധാനപ്പെട്ടത്‌ (അമ്പ്‌) തൊടുത്തുവിടലാണ്‌. മൂന്ന്‌ പ്രാവശ്യം അതാവര്‍ത്തിച്ചു. (മുസ്‌ലിം)

ഉഖ്‌ബ(റ)യില്‍ നിന്നും നിവേദനം: റസൂല്‍(സ) പറയുന്നത്‌ ഞാന്‍ കേട്ടു. പല സ്ഥലങ്ങളും നിങ്ങള്‍ക്ക്‌ ഫത്‌ഹാക്കപ്പെടും. അനന്തരം നിങ്ങള്‍ക്ക്‌ അല്ലാഹു യുദ്ധം ആവശ്യമില്ലാതാക്കി ത്തീര്‍ക്കും. തദവസരം നിങ്ങളാരും അമ്പ്‌ പരിശീലനം കൈവെടിയരുത്‌. (മുസ്‌ലിം)

ഉഖ്‌ബ(റ)യില്‍ നിന്നും നിവേദനം: റസൂല്‍(സ) പറഞ്ഞു: വല്ലവഌം അമ്പെയ്യാന്‍ പഠിച്ചു. പിന്നീടതുപേക്ഷിച്ചാല്‍ അവന്‍ നമ്മളില്‍പ്പെട്ടവനല്ല-അല്ലെങ്കില്‍ അവന്‍ പാപിയാണ്‌. (മുസ്‌ലിം)

ഉഖ്‌ബ(റ)യില്‍ നിന്നും നിവേദനം: റസൂല്‍(സ) പറയുന്നത്‌ ഞാന്‍ കേട്ടു: ഒരേ അമ്പുകൊണ്‌ട്‌ മൂന്നാളുകളെ അല്ലാഹു സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കും. നന്മ ഉദ്ദേശിച്ചു കൊണ്‌ട്‌ അതുണ്‌ടാക്കി യവന്‍, അത്‌ പ്രയോഗിച്ചവന്‍, അതുകൊണ്‌ട്‌ യോദ്ധാവിനെ ഒരുക്കി അയക്കുന്നവന്‍ (അതല്ലെങ്കില്‍ അമ്പെടുത്ത്‌ കൊടുക്കുന്നവന്‍) . അതുകൊണ്‌ട്‌ നിങ്ങള്‍ അമ്പെയ്യുകയും വാഹനപ്പുറത്തേറുകയും ചെയ്യൂ! (അവ രണ്‌ടും പരിശീലിക്കൂ!) നിങ്ങള്‍ അമ്പെയ്‌തു പഠിക്കലാണ്‌ വാഹനപ്പുറത്തേറി പരിശീലിക്കുന്നതിനേക്കാള്‍ എനിക്ക്‌ ഇഷ്‌ടം. പരിശീലനം നേടിയതിഌശേഷം അവഗണനയോടെ അമ്പെയ്‌ത്ത്‌ വല്ലവഌം കൈവെടിഞ്ഞാല്‍ നിശ്ചയം ഒരു നിഅ്‌മത്തിനെ യാണവന്‍ കൈവെടിഞ്ഞത്‌. അല്ലെങ്കില്‍ നിഷേധിച്ചത്‌. (അബൂദാവൂദ്‌)

അംറി(റ)ല്‍ നിന്ന്‌ നിവേദനം: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വല്ലവഌം അമ്പെയ്‌താല്‍ അത്‌ ഒരടിമയെ മോചിപ്പിച്ചതിന്‌ തുല്യമാണ്‌. (അബൂദാവൂദ്‌, തിര്‍മിദി)

ഖുറൈമി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) അരുളി: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വല്ലവഌം എന്തെങ്കിലും ചെലവഴിച്ചാല്‍ 700 ഇരട്ടി പ്രതിഫലം അവന്നെഴുതപ്പെടും. (തിര്‍മിദി)

അബൂഉമാമ(റ)യില്‍ നിന്ന്‌ നിവേദനം: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വല്ലവഌം വ്രതമഌഷ്‌ഠിച്ചാല്‍ അവന്റെയും നരകത്തിന്റെയും ഇടയില്‍ ആകാശഭൂമിയുടെ അത്ര വിടവ്‌ അല്ലാഹു ഉണ്‌ടാക്കി വെക്കും. (തിര്‍മിദി)

അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) അരുളി: (യുദ്ധവേളയില്‍) വല്ലവഌം യുദ്ധം ചെയ്യാതെയോ യുദ്ധം ചെയ്യണമെന്ന്‌ മനസ്സില്‍ വിചാരിക്കാതെയോ മരണപ്പെട്ടാല്‍ കപടവിശ്വാസി യായിക്കൊണ്‌ടാണ്‌ അവന്‍ അന്ത്യശ്വാസം വലിക്കുന്നത്‌. (മുസ്‌ലിം)

അബ്‌ദുല്ല(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) അരുളി: വല്ല ഭടന്മാരും യുദ്ധം ചെയ്‌ത്‌ ഗനീമത്ത്‌ സമ്പാദിച്ചുകൊണ്‌ട്‌ രക്ഷപ്പെട്ടു. എങ്കില്‍ അവരുടെ പ്രതിഫലത്തിന്റെ മൂന്നില്‍ രണ്‌ടംശം അവര്‍ക്ക്‌ ലഭിച്ചു കഴിഞ്ഞു. വല്ല യോദ്ധാക്കളും (മരണംകൊണ്‌ടോ, പരിക്കുകള്‍കൊണ്‌ടോ) വിപത്തേല്‍ക്കുക യും പരാജയപ്പെടുകയും ചെയ്‌തെങ്കില്‍ അവര്‍ക്ക്‌ (പരലോകത്ത്‌) അവരുടെ പ്രതിഫലം പരിപൂര്‍ണ്ണമായി ലഭിക്കും. (മുസ്‌ലിം)

അബൂഉമാമ(റ)യില്‍ നിന്ന്‌ നിവേദനം: ഒരാള്‍ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ! എനിക്ക്‌ സിയാഹത്തിന്‌ (പലായനം ചെയ്യാന്‍) അഌവാദം തന്നാലും. നബി(സ) പറഞ്ഞു: എന്റെ സമുദായത്തിന്റെ സിയാഹത്ത്‌ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള യുദ്ധമാണ്‌. (അബൂദാവൂദ്‌)

അബ്‌ദുല്ല(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്‌തു. യുദ്ധം കഴിഞ്ഞ്‌ മടങ്ങല്‍ (ഫലത്തില്‍) യുദ്ധത്തെപ്പോലെയാണ്‌. (യുദ്ധം കഴിഞ്ഞുള്ള തിരിച്ചുവരവിലും യുദ്ധത്തിന്‌ പോകുമ്പോഴുള്ള പ്രതിഫലം ലഭിക്കും.) (അബൂദാവൂദ്‌)

സാഇബി(റ)ല്‍ നിന്ന്‌ നിവേദനം: നബി(സ) തബൂക്ക്‌ യുദ്ധത്തില്‍ നിന്ന്‌ തിരിച്ചെത്തിയപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തെ എതിരേറ്റ്‌ സ്വീകരിച്ചു. കുറേ കുട്ടികളൊന്നിച്ച്‌ സനിയ്യത്തുല്‍ വദാഇല്‍വെച്ച്‌ ഞാഌം അദ്ദേഹത്തെ എതിരേറ്റു. (അബൂദാവൂദ്‌)

അബൂഉമാമ(റ)യില്‍ നിന്ന്‌ നിവേദനം: നബി(സ) പറഞ്ഞു: വല്ലവഌം യുദ്ധം ചെയ്യുകയോ ഒരു യോദ്ധാവിനെ ഒരുക്കി അയക്കുകയോ അല്ലെങ്കില്‍ ഒരു യോദ്ധാവിന്റെ കുടുംബത്തില്‍ നല്ല കാര്യത്തിന്‌ യോദ്ധാവിന്‌ പകരം വര്‍ത്തിക്കുന്നവനാകുകയോ ചെയ്‌തില്ലെങ്കില്‍ അന്ത്യനാള്‍ക്ക്‌ മുമ്പ്‌ തന്നെ അല്ലാഹുവില്‍ നിന്നും ഒരു വിപത്ത്‌ അവനെ പിടികൂടുന്നതാണ്‌. (അബൂദാവൂദ്‌)

അനസി(റ)ല്‍ നിന്ന്‌ നിവേദനം: നബി(സ) പറഞ്ഞു: ധനം കൊണ്‌ടും ശരീരം കൊണ്‌ടും നാവുകൊണ്‌ടും മുശ്‌രിക്കുകളോട്‌ നിങ്ങള്‍ ജിഹാദ്‌ ചെയ്യുവിന്‍. (അബൂദാവൂദ്‌)

ഌഅ്‌മാനി(റ)ല്‍ നിന്ന്‌ നിവേദനം: നബി(സ)യെ ഞാന്‍ നേരില്‍ കണ്‌ടിട്ടുണ്‌ട്‌. പകലിന്റെ ആദ്യസമയത്ത്‌ യുദ്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കില്‍ മദ്ധ്യാഹ്നത്തില്‍ നിന്ന്‌ സൂര്യന്‍ ചായുകയും കാറ്റടിച്ച്‌ വീശുകയും (അന്തരീക്ഷം തണുത്ത്‌) സഹായം ലഭിക്കുകയും ചെയ്യുന്നതുവരെ അവിടുന്ന്‌ യുദ്ധം പിന്തിച്ചിരുന്നു. (അബൂദാവൂദ്‌, തിര്‍മിദി)

അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) ചോദിച്ചു: നിങ്ങളില്‍ ആരെയാണ്‌ ശുഹദാക്കളായി കണക്കാക്കുന്നത്‌? സദസ്യര്‍ പറഞ്ഞു: പ്രവാചകരേ! അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വധിക്കപ്പെട്ടവരാണ്‌ ശുഹദാക്കള്‍. പ്രവാചകന്‍(സ) പറഞ്ഞു: എങ്കില്‍ എന്റെ സമുദായത്തില്‍ ശുഹദാക്കള്‍ വളരെ കുറവായിരിക്കും. അവര്‍ ചോദിച്ചു: പ്രവാചകരേ, പിന്നെ ആരാണവര്‍? അവിടുന്ന്‌ മറുപടി പറഞ്ഞു: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വധിക്കപ്പെട്ടവന്‍ ശഹീദാണ്‌. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ (യുദ്ധം നിമിത്തമല്ലാതെ) മരണപ്പെട്ടവന്‍ ശഹീദാണ്‌. വിഷൂചിക നിമിത്തം മരണപ്പെട്ടവന്‍ ശഹീദാണ്‌. വയറിലെ അസുഖം നിമിത്തം മരണപ്പെട്ടവന്‍ ശഹീദാണ്‌. മുങ്ങിമരിച്ചവന്‍ ശഹീദാണ്‌. (മുസ്‌ലിം)

സഈദി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) പറയുന്നത്‌ ഞാന്‍ കേട്ടു. ധനത്തിഌമുമ്പില്‍ കൊല്ലപ്പെട്ടവന്‍ രക്തസാക്ഷിയാണ്‌. രക്തത്തിന്‌ മുമ്പില്‍ കൊല്ലപ്പെട്ടവന്‍ രക്തസാക്ഷിയാണ്‌. ദീനിഌ മുമ്പില്‍ കൊല്ലപ്പെട്ടവന്‍ ശഹീദാണ്‌. കുടുംബത്തിഌ മുമ്പില്‍ കൊല്ലപ്പെട്ടവന്‍ ശഹീദാണ്‌. (അബൂദാവൂദ്‌, തിര്‍മിദി)

അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: ഒരാള്‍ നബി(സ)യുടെ അടുത്തുവന്ന്‌ പറഞ്ഞു: പ്രവാചകരെ അവിടുന്ന്‌ പറഞ്ഞാലും! ഒരാള്‍ എന്റെ ധനം തട്ടിയെടുക്കാന്‍ ഉദ്ദേശിച്ചു കൊണ്‌ടുവന്നാല്‍ (ഞാനെന്ത്‌ ചെയ്യണം)? അവിടുന്ന്‌ പറഞ്ഞു: നിന്റെ ധനം അവന്‌ കൊടുക്കരുത്‌. അയാള്‍ പറഞ്ഞു: അവിടുന്ന്‌ പറഞ്ഞുതരിക. അവനെന്നോട്‌ പോരാടിയാലോ? അവിടുന്ന്‌ പറഞ്ഞു: നീയും അവനോട്‌ പോരാടണം. അയാള്‍ പറഞ്ഞു. അവിടുന്ന്‌ പറഞ്ഞുതന്നാലും. അവനെന്നെ കൊന്നാലോ? അവിടുന്ന്‌ പറഞ്ഞു നീ അപ്പോള്‍ രക്തസാക്ഷിയാണ്‌. അയാള്‍ പറഞ്ഞു: അവിടുന്ന്‌ പറഞ്ഞുതന്നാലും, ഞാനവനെ കൊന്നാലോ? അവിടുന്ന്‌ പറഞ്ഞു അവന്‍ നരകത്തിലാണ്‌ . (മുസ്‌ലിം)

മഅ്‌ഖലി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) പറഞ്ഞു: കലാപവേളയിലെ ഇബാദത്ത്‌ എന്റെ അടുത്തേക്ക്‌ ഹിജ്‌റ ചെയ്യുന്നതിന്‌ (ഫലത്തില്‍) തുല്യമാണ്‌. (മുസ്‌ലിം)

No comments:

Post a Comment

Note: Only a member of this blog may post a comment.