Friday, July 11, 2014

നബിസയുടെ രോഗവും മരണവും

ആയിശ:(റ) നിവേദനം: നബി(സ) മരണപ്പെട്ട രോഗത്തില്‍ ഇപ്രകാരം പറഞ്ഞു: ആയിശ! ഖൈബറില്‍ വെച്ച്‌ ഞാന്‍ ഭക്ഷിച്ച വിഷം കലര്‍ത്തിയ മാംസത്തിന്റെ വേദന ഇതുവരെ ഞാന്‍ അഌഭവിക്കുകയായിരുന്നു. ഇപ്പോള്‍ അത്‌ അവസാനിക്കുന്നതിന്റെ സമയമാണ്‌. (ബുഖാരി. 5.59.713)

ആയിശ(റ) പറയുന്നു: നബി(സ)ക്ക്‌ മരണത്തിന്റെ രോഗം ബാധിച്ചപ്പോള്‍ അവിടുന്ന്‌ ഇപ്രകാരം പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! ഉന്നത സുഹൃത്തുക്കളുടെ കൂട്ടത്തില്‍ എത്തിക്കേണമേ. (ബുഖാരി. 5.59.722)

ആയിശ(റ) നിവേദനം: നബി(സ) മരണവേളയില്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! നീ എനിക്ക്‌ മാപ്പ്‌ തരികയും എനിക്ക്‌ കരുണ ചെയ്യുകയും ചെയ്യണമേ. (ബുഖാരി. 5.59.724)

ഇബ്‌ഌ അബ്ബാസ്‌(റ) നിവേദനം: നബി(സ) മരണപ്പെട്ട രോഗാവസരത്തില്‍ അലി(റ) അവിടുത്തെയടുക്കല്‍ നിന്നും പുറത്തുവന്നപ്പോള്‍ ജനങ്ങള്‍ ചോദിച്ചു: അബുല്‍ഹസ്സന്‍! നബിക്കെങ്ങനെയുണ്‌ട്‌? അല്ലാഹുവിന്റെ അഌഗ്രഹത്താല്‍ നബി(സ)ക്ക്‌ സുഖമാണ്‌. അബ്ബാസ്‌(റ) അദ്ദേഹത്തിന്റെ കൈ പിടിച്ച്‌ പറഞ്ഞു: അല്ലാഹു സത്യം! മൂന്നു ദിവസം കഴിഞ്ഞാല്‍ നീ വടിയുടെ അടിമയായിരിക്കും (നിസ്സഹായനായിരിക്കും) ഈ രോഗത്തില്‍ നബി(സ) മരണപ്പെടുമെന്ന്‌ ഞാന്‍ വിചാരിക്കുന്നു. അബ്‌ദുല്‍മുത്തലിബ്‌ പരമ്പരയില്‍പ്പെട്ടവരുടെ മരണവേളയിലുളള മുഖലക്ഷണം എനിക്കു നന്നായറിയാം. നമുക്കൊരുമിച്ച്‌ നബി(സ)യുടെ അടുക്കലേക്ക്‌ പോയി നബി(സ)ക്ക്‌ ശേഷം ഭരണകാര്യം ആരാണ്‌ ഏറ്റെടുക്കേണ്‌ടതെന്ന്‌ ചോദിയ്‌ക്കാം. ഭരണം ഏറ്റെടുക്കേണ്‌ടത്‌ നാമാണെങ്കില്‍ അതു നാം അറിഞ്ഞിരിക്കണം. അങ്ങനെയെങ്കില്‍ നബി(സ) നമ്മുടെ കാര്യത്തില്‍ അവരോട്‌ വസീയത്ത്‌ ചെയ്യുമല്ലോ. അലി പറഞ്ഞു. അല്ലാഹു സത്യം. നബി(സ)യോട്‌ നാം അത്‌ അന്വേഷിക്കുമ്പോള്‍ അവിടുന്ന്‌ നമുക്ക്‌ തരികയില്ലെന്ന്‌ അരുളിയെന്ന്‌ വെയ്‌ക്കുക. പിന്നീട്‌ ജനങ്ങളും അതു നമുക്ക്‌ തരികയില്ല. അല്ലാഹു സത്യം. ഞാന്‍ നബി(സ)യോട്‌ അന്വേഷിക്കുകയേയില്ല. (ബുഖാരി. 5.59.728)

ആയിശ(റ) നിവേദനം: എന്റെ ഊഴദിവസം വീട്ടില്‍വെച്ച്‌ എന്റെ നെഞ്ചില്‍കിടന്നുകൊണ്‌ട്‌ നബി(സ) മരണപ്പെട്ടത്‌ അല്ലാഹു എനിക്ക്‌ ചെയ്‌തുതന്ന അഌഗ്രഹങ്ങളില്‍പ്പെട്ടതാണ്‌. അല്ലാഹു എന്റെയും നബി(സ)യുടെയും തുപ്പുനീരുകള്‍ കൂട്ടിച്ചേര്‍ത്തു. കയ്യില്‍ ഒരു മിസ്‌വാക്കുമായി അബ്‌ദുര്‍റഹ്‌മാന്‍ കടന്നുവന്നു. ഞാന്‍ നബി(സ)യെ താങ്ങിയിരിക്കുകയായിരുന്നു. നബി(സ) അബ്‌ദുര്‍ റഹിമാന്റെ നേരെ നോക്കിയപ്പോള്‍ അവിടുന്ന്‌ പല്ല്‌ തേയ്‌ക്കാനാഗ്രഹിക്കുന്നുണ്‌ടെന്ന്‌ എനിയ്‌ക്ക്‌ മനസ്സിലായി. ഞാന്‍ ചോദിച്ചു. താങ്കള്‍ക്കുവേണ്‌ടി ഞാനത്‌ സ്വീകരിക്കട്ടെയോ? നബി(സ) സമ്മതഭാവത്തില്‍ തലയാട്ടി. ഞാനതു വാങ്ങി. അതു കൂടുതല്‍ കടുപ്പമുളളതായിരുന്നു. ഞാന്‍ പറഞ്ഞു. താങ്കള്‍ക്കുവേണ്‌ടി ഞാനതു ചതച്ച്‌ മൃദുലമാക്കട്ടയോ? അപ്പോഴും നബി(സ) സമ്മതഭാവത്തില്‍ തലയാട്ടി. ഞാനതു മൃദുവാക്കിക്കൊടുത്തു. നബി(സ) അതുകൊണ്‌ട്‌ പല്ലുതേച്ചു. നബി(സ)യുടെ ഒരു വെളളപ്പാത്രമുണ്‌ടായിരുന്നു. അവിടുന്ന്‌ ആ പാത്രത്തില്‍ കയ്യിട്ട്‌ മുഖത്ത്‌ തടവിക്കൊണ്‌ട്‌ ഇങ്ങനെ അരുളി: ലാ ഇലാഹ ഇല്ലല്ലാഹു. മരണത്തിന്‌ ചില വെപ്രാളങ്ങളുണ്‌ട്‌. ശേഷം അവിടുന്ന്‌ തന്റെ കൈ ഉയര്‍ത്തിക്കൊണ്‌ട്‌ പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! ഉന്നതരായ സുഹൃത്തുക്കളുടെ കൂട്ടത്തില്‍ എന്നെയെത്തിക്കേണമേ. അവസാനം അവിടുന്ന്‌ മരണപ്പെട്ടു: കൈ തളര്‍ന്നു ചാഞ്ഞു. (ബുഖാരി. 5.59.730)

ആയിശ(റ) നിവേദനം: നബി(സ) മരണപ്പെട്ടപ്പോള്‍ അബൂബക്കര്‍(റ) അദ്ദേഹത്തെ ചുംബിച്ചു. (ബുഖാരി. 5.59.734)

ആയിശ(റ) നിവേദനം: രോഗം പിടിച്ച്‌ കിടക്കുമ്പോള്‍ ഞങ്ങള്‍ മരുന്ന്‌ തൊട്ടുകൊടുത്തു. നിങ്ങള്‍ എന്നെ നിര്‍ബന്ധിച്ച്‌ മരുന്ന്‌ കുടിപ്പിക്കേണ്‌ടതില്ലെന്ന്‌ നബി(സ) ആംഗ്യം കാണിച്ചു. ഞങ്ങള്‍ പറഞ്ഞു. രോഗിക്ക്‌ മരുന്നിനോടുളള വെറുപ്പ്‌ കൊണ്‌ടാണ്‌ അങ്ങിനെ അരുളുന്നത്‌. നബി(സ)ക്ക്‌ ബോധം വന്നപ്പോള്‍ അവിടുന്ന്‌ അരുളി: നിങ്ങളെന്നെ നിര്‍ബന്ധിച്ച്‌ മരുന്ന്‌ കുടിപ്പിക്കേണ്‌ടതില്ലെന്ന്‌ ഞാന്‍ പറഞ്ഞിട്ടില്ലേ. ഞങ്ങള്‍ പറഞ്ഞു. രോഗി മരുന്ന്‌ വെറുക്കും. അത്‌ സ്വാഭാവികമാണ്‌. നബി(സ) അരുളി: ഞാന്‍ നോക്കി നില്‌ക്കവേ നിര്‍ബന്ധിച്ച്‌ മരുന്ന്‌ കുടിപ്പിച്ചാലല്ലാതെ ഈ വീട്ടിലുളള ഒരാളെയും ഞാന്‍ വിടുകയില്ല. അബ്ബാസിനെ മാത്രം ഒഴിവാക്കും. അദ്ദേഹം നിങ്ങളോടൊപ്പ മുണ്‌ടായിരുന്നില്ല. (ബുഖാരി. 5.59.735)

അനസ്‌(റ) പറയുന്നു: നബി(സ)ക്ക്‌ രോഗം മൂര്‍ച്ഛിച്ച സന്ദര്‍ഭത്തില്‍ ഇടയ്‌ക്കിടെ ബോധക്ഷയം ഉണ്‌ടായിക്കൊണ്‌ടിരുന്നു. അപ്പോള്‍ ഫാത്തിമ(റ) പറഞ്ഞു: ഹാ ഹോ! എന്റെ പിതാവിന്റെ കഷ്‌ടപ്പാട്‌. നബി(സ) അരുളി: ഈ ദിവസത്തിഌശേഷം നിന്റെ പിതാവിന്‌ കഷ്‌ടപ്പാടുകളൊന്നും ഉണ്‌ടാവില്ല. നബി(സ) മരണപ്പെട്ടപ്പോള്‍ ഫാത്തിമ(റ) പറഞ്ഞു: എന്റെ പിതാവിന്റെ കഷ്‌ടപ്പാട്‌: അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയ്‌ക്ക്‌ രക്ഷിതാവ്‌ ഉത്തരം നല്‌കിയല്ലോ. (ബുഖാരി. 5.59.739)

ആയിശ(റ) പറയുന്നു: നബി(സ) ആരോഗ്യവാനായിരുന്ന സന്ദര്‍ഭത്തില്‍ ഇപ്രകാരം പറഞ്ഞു: സ്വര്‍ഗ്ഗത്തില്‍ തനിക്കുളള സ്ഥാനം കാണിച്ചു കൊടുക്കപ്പെടാതെ ഒരു നബിയും മരണപ്പെട്ടിട്ടില്ല. നബി(സ)ക്ക്‌ മരണത്തിന്റെ രോഗം ബാധിച്ചപ്പോള്‍ അവിടുന്ന്‌ എന്റെ മേല്‍ ചാരിക്കിടന്നു. അങ്ങിനെ അബോധാവസ്ഥ അദ്ദേഹത്തെ ബാധിച്ചു. അതില്‍ നിന്ന്‌ തെളിഞ്ഞപ്പോള്‍ വീട്ടിന്റെ മേല്‍പ്പുരയിലേക്ക്‌ തുറിച്ചുനോക്കി ക്കൊണ്‌ട്‌ ഇപ്രകാരം പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ! ഉന്നത സുഹൃത്തുക്കളുടെ കൂട്ടത്തില്‍ എത്തിക്കേണമേ. അപ്പോള്‍ ഞാന്‍ പറഞ്ഞു: എങ്കില്‍ ഞങ്ങളെ അദ്ദേഹം തിരഞ്ഞെടുക്കുകയില്ല. (ബുഖാരി. 5.59.740)

ബറാഅ്‌(റ) പറയുന്നു: നബി(സ)യുടെ കൂടെ ഞാന്‍ 15 യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്‌ട്‌. (ബുഖാരി. 5.59.748)

ഇബ്‌ഌബുര്‍ദ്ദ(റ) പറയുന്നു:അദ്ദേഹത്തിന്റെ പിതാവ്‌ നബി(സ)യുടെ കൂടെ 16 യുദ്ധം ചെയ്‌തിട്ടു ണ്‌ട്‌. (ബുഖാരി. 5.59.749)

No comments:

Post a Comment

Note: Only a member of this blog may post a comment.