Wednesday, July 9, 2014

നഷ്‌ടപരിഹാരം

ഇബ്‌ഌഉമര്‍(റ) പറയുന്നു: നബി(സ) അരുളി: ആദരണീയ രക്തം ഒഴുക്കാത്ത കാലമത്രയും സത്യവിശ്വാസിക്ക്‌ തന്റെ മതത്തിന്റെ വിട്ടുവീഴ്‌ചകളും ഒഴികഴിവുകളും ലഭിച്ചുകൊണ്‌ടേയിരിക്കും. (ബുഖാരി. 9.83.2)

ഇബ്‌ഌഉമര്‍(റ) പറയുന്നു: നബി(സ) അരുളി: പ്രവര്‍ത്തിച്ചാല്‍ രക്ഷാമാര്‍ഗ്ഗമില്ലാത്ത നാശമാണ്‌ നിരപരാധിയുടെ രക്തം ഒഴുക്കല്‍. അവകാശമില്ലാതെ. (ബുഖാരി. 9.83.3)

ഇബ്‌ഌഅബ്ബാസ്‌(റ) പറയുന്നു: നബി(സ) മിഖ്‌ദാദിനോട്‌ പറഞ്ഞു: സത്യവിശ്വാസിയായൊരു മഌഷ്യന്‍ സത്യനിഷേധികള്‍ക്കിടയില്‍ സ്വവിശ്വാസം മറച്ച്‌ വെച്ച്‌ ജീവിക്കുന്നതിനിടയില്‍ ഒരിക്കല്‍ തന്റെ വിശ്വാസത്തെ വെളിപ്പെടുത്തി. അവന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്‌തുകൊണ്‌ട്‌ നീ അവനെ വധിച്ചുകളഞ്ഞു എങ്കില്‍ ആ നടപടി പാപമാണ്‌. മുമ്പ്‌ മക്കായില്‍ ജീവിച്ചിരുന്ന കാലം നിങ്ങളും വിശ്വാസം മറച്ച്‌ വെച്ചുകൊണ്‌ട്‌ ജീവിച്ചിരുന്നവരായിരുന്നല്ലോ. . . . (ബുഖാരി. 9.83.5)

അബ്‌ദുല്ല(റ) പറയുന്നു: നബി(സ) അരുളി: ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദന്‍ റസൂലുല്ലാഹി എന്ന്‌. ഒരു മഌഷ്യന്‍ പറഞ്ഞാല്‍ മൂന്നിലൊരു കാരണമില്ലാതെ അവന്റെ രക്തം ഒഴുകുവാന്‍ പാടില്ല ഒരാളെ വധിക്കല്‍, വിവാഹിതനായ വ്യഭിചാരി, ഇസ്ലാമിനെ വെടിഞ്ഞു സമൂഹത്തില്‍ കുഴപ്പമുണ്‌ടാക്കുന്ന വന്‍. (ബുഖാരി. 9.83.17)

ഇബ്‌ഌഅബ്ബാസ്‌(റ) നിവേദനം: നബി(സ) പറഞ്ഞു: ഇതും ഇതും നഷ്‌ടപരിഹാരത്തില്‍ സമമാണ്‌. ചെറുവിരലും പെരുവിരലുമാണ്‌ നബി(സ) ചോദിച്ചത്‌. (ബുഖാരി. 9.83.33)

No comments:

Post a Comment

Note: Only a member of this blog may post a comment.