Wednesday, July 9, 2014

സലാം പറയല്‍

ജാബിറി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) പറഞ്ഞു: നിങ്ങളാരെങ്കിലും താന്‍ വെറുക്കുന്ന തരത്തില്‍ സ്വപ്‌നം കണ്‌ടുവെങ്കില്‍ ഇടതുഭാഗത്ത്‌ മൂന്ന്‌ പ്രാവശ്യം തുപ്പുകയും പിശാചിനെത്തൊട്ട്‌ അല്ലാഹുവിങ്കല്‍ അഭയം തേടുകയും അവന്‍ കിടന്നുറങ്ങിയിരുന്ന പാര്‍ശ്വത്തില്‍ നിന്നു തെറ്റുകയും ചെയ്‌തുകൊള്ളട്ടെ. (മുസ്‌ലിം)

അബൂഹൂറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) അരുളി: നിങ്ങള്‍ സത്യവിശ്വാസികളാകാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. പരസ്‌പരം സ്‌നേഹമില്ലാതെ സത്യവിശ്വാസികളാവുകയില്ല. പരസ്‌പരം സ്‌നേഹമുണ്‌ടാകുന്ന കാര്യം ഞാന്‍ നിങ്ങളെ അറിയിക്കട്ടെയോ? നിങ്ങള്‍ക്കിടയില്‍ സലാം പരത്തലാണ്‌. (മുസ്‌ലിം)

അബ്‌ദുല്ല(റ)വില്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) പറയുന്നത്‌ ഞാന്‍ കേട്ടു: മഌഷ്യരേ! നിങ്ങള്‍ സലാം പരത്തുകയും ആഹാരം നല്‍കുകയും ചാര്‍ച്ചയെ ചേര്‍ക്കുകയും ജനങ്ങള്‍ നിദ്രയിലാണ്‌ടിരിക്കുമ്പോള്‍ നമസ്‌കരിക്കുകയും ചെയ്‌തുകൊള്ളുക. എന്നാല്‍ സുരക്ഷിതരായി നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. (തിര്‍മിദി)

ഇംറാനി(റ)ല്‍ നിന്ന്‌ നിവേദനം: ഒരിക്കല്‍ ഒരാള്‍ നബി(സ)യുടെ സവിധത്തില്‍ വന്ന്‌ അസ്സലാമു അലൈക്കും എന്നുപറഞ്ഞു. അയാള്‍ക്കു സലാം മടക്കിക്കൊണ്‌ട്‌ അവിടുന്ന്‌ അവിടെയിരുന്ന്‌ പറഞ്ഞു: പ്രതിഫലം പത്ത്‌. പിന്നീട്‌ വേറൊരാള്‍ വന്ന്‌ അസ്സലാമു അലൈക്കും വറഹ്‌മ ത്തുല്ലാഹി എന്നു സലാം പറഞ്ഞപ്പോള്‍ അവിടുന്ന്‌ സലാം മടക്കിയിട്ടുപറഞ്ഞു: പ്രതിഫലം ഇതുപത്‌. മൂന്നാമത്‌ വേറൊരാള്‍ വന്ന്‌ അസ്സലാമു അലൈക്കും വറഹ്‌മത്തുല്ലാഹി വബറകാത്തുഹു എന്നു സലാം പറഞ്ഞപ്പോള്‍ അവിടുന്ന്‌ സലാം മടക്കി ഒരിടത്തിരുന്ന്‌ പറഞ്ഞു: പ്രതി ഫലം മുപ്പത്‌. (അബൂദാവൂദ്‌, തിര്‍മിദി) (സലാം, റഹ്‌മത്ത്‌, ബക്കര്‍ത്ത്‌ ഇവകളോരോന്നും ഓരോ ഹസനത്താണ്‌. ഓരോ ഹസനത്തിഌം ചുരുങ്ങിയത്‌ പത്ത്‌ പ്രതിഫലം ലഭിക്കും)

മിഖ്‌ദാദ്‌(റ)സുദീര്‍ഘമായ ഹദീസിലൂടെ നിവേദനം ചെയ്യുന്നു: പാലിന്റെ ഓഹരി ഞങ്ങള്‍ നബി(സ)ക്ക്‌ എടുത്തുവച്ചിരുന്നു. അവിടുന്ന്‌ രാത്രി കടന്നുവരുമ്പോള്‍ ഉണര്‍ന്നിട്ടുള്ളവരെ ഉണര്‍ത്താതെയുമാണ്‌ സലാം പറയാറ്‌. അങ്ങനെ ഒരിക്കല്‍ നബി(സ) വന്നപ്പോള്‍ സലാം പറയാറുള്ളതുപോലെ (ഉറങ്ങുന്നവരെ ഉണര്‍ത്താതെ) സലാം പറഞ്ഞുകൊണ്‌ടാണ്‌ പ്രവേശിച്ചത്‌. (മുസ്‌ലിം)

അസ്‌മാഉ(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) ഒരിക്കല്‍ മസ്‌ജിദുന്നബവിയിലൂടെ നടന്നുപോയി. ഒരുകൂട്ടം സ്‌ത്രീകള്‍ അവിടെയിരിപ്പുണ്‌ടായിരുന്നു. നബി(സ) അവരോട്‌ സലാം പറഞ്ഞത്‌ കൈകൊണ്‌ട്‌ ആംഗ്യം കാണിച്ചുകൊണ്‌ടായിരുന്നു. (തിര്‍മിദി) (ആംഗ്യം കാണിക്കുകയും സലാം പറയുകയും ചെയ്‌തു)

അബൂഉമാമ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) പറഞ്ഞു: ജനങ്ങളില്‍ വെച്ച്‌ അല്ലാഹുവിനോട്‌ ഏറ്റവും അടുത്തവന്‍ അവരോട്‌ സലാം തുടങ്ങുന്നവനാണ്‌. (അബൂദാവൂദ്‌, തിര്‍മിദി)

അബൂജുറയ്യി(റ)ല്‍ നിന്ന്‌ നിവേദനം: ഒരിക്കല്‍ റസൂല്‍(സ)യുടെ അടുത്തുചെന്ന്‌ ഞാന്‍ പറഞ്ഞു: പ്രവാചകരേ! അലൈക്കസ്സലാം. നബി(സ) പറഞ്ഞു: അലൈക്കസ്സലാം എന്ന്‌ നീ പറയരുത്‌. അലൈക്കസ്സലാം എന്നത്‌ മരണപ്പെട്ടവരോടുള്ള അഭിവാദ്യമാണ്‌. (അബൂദാവൂദ്‌, തിര്‍മിദി)

അബൂഹുറൈറ(റ)ല്‍ നിന്ന്‌ നിവേദനം: നബി(സ) അരുളി: നിങ്ങളാരെങ്കിലും കൂട്ടുകാരനെ കണ്‌ടുമുട്ടിയാല്‍ അവനോട്‌ സലാം പറഞ്ഞുകൊള്ളട്ടെ! അവര്‍ക്കിടയില്‍ വൃക്ഷമോ മതിലോ കല്ലോ മറയിട്ടതിഌശേഷം വീണ്‌ടും കണ്‌ടുമുട്ടിയാലും സലാം പറയണം. (അബൂദാവൂദ്‌)

അനസി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) എന്നോട്‌ പറഞ്ഞു: പ്രിയ മകനേ! കുടുംബക്കാരുടെ അടുത്ത്‌ നീ ചെല്ലുമ്പോള്‍ അവരോട്‌ സലാം പറയൂ. നിനക്കും വീട്ടുകാര്‍ക്കും അഭിവൃദ്ധിക്ക്‌ കാരണമാണത്‌. (തിര്‍മിദി)

ഉമ്മുഹാനിഇ(റ)ല്‍ നിന്ന്‌ നിവേദനം: മക്കാ ഫത്ത്‌ഹ്‌ദിവസം ഞാന്‍ നബി(സ)യുടെ അടുത്ത്‌ കടന്നുചെന്നു. അവിടുന്നപ്പോള്‍ കുളിക്കുകയായിരുന്നു. മകള്‍ ഫാതിമ(റ) ഒരു വസ്‌ത്രംകൊണ്‌ട്‌ നബി(സ)ക്ക്‌ മറയുണ്‌ടാക്കിയിരുന്നു. ഞാന്‍ സലാം പറഞ്ഞു. ഉമ്മുഹാനിഅ്‌(റ) ഈ ഹദീസ്‌ വിവരിച്ചിട്ടുണ്‌ട്‌. (മുസ്‌ലിം)

അസ്‌മാഇ(റ)ല്‍ നിന്ന്‌ നിവേദനം: നബി(സ) കുറേ സ്‌ത്രീകളുടെ അടുത്തുകൂടി നടന്നു പോയപ്പോള്‍ ഞങ്ങളോട്‌ സലാം പറഞ്ഞു. (അബൂദാവൂദ്‌, തിര്‍മിദി)

അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: നിശ്ചയം റസൂല്‍(സ) അരുളി: ജൂത-കൃസ്‌ത്യാനികളോട്‌ നിങ്ങള്‍ സലാം പറയരുത്‌. വഴിയില്‍വെച്ച്‌ അവരാരെയെങ്കിലും കണ്‌ടു മുട്ടിയാല്‍ ഇടുങ്ങിയ ഭാഗത്ത്‌ അവരെ കൊണ്‌ടാക്കണം. (മുസ്‌ലിം)

അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) അരുളി: നിങ്ങളാരെങ്കിലും ഏതെങ്കിലും സദസ്സിലെത്തിച്ചേരുമ്പോഴും അവിടെനിന്ന്‌ എഴുന്നേറ്റുപോകുമ്പോഴും സലാം പറയണം. എന്നാല്‍ ആദ്യത്തേത്‌ അവസാനത്തേതിനേക്കാള്‍ കടമപ്പെട്ടതല്ല. (അബൂദാവൂദ്‌, തിര്‍മിദി) (ആദ്യത്തേതും രണ്‌ടാമത്തേതും തുല്യപ്രതിഫലമുള്ളതാണ്‌.)

No comments:

Post a Comment

Note: Only a member of this blog may post a comment.