Friday, July 11, 2014

ചിലവ്‌ ചെയ്യല്‍

അബൂമസ്‌ഊദ്‌(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചുകൊണ്‌ട്‌ തന്റെ കുടുംബത്തിന്‌ വേണ്‌ടി ഒരാള്‍ ധനം ചെലവ്‌ ചെയ്‌താല്‍ അതവന്റെ പുണ്യദാന ധര്‍മ്മമായി പരിഗണിക്കും. (ബുഖാരി. 7.64.263)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വിധവകളുടേയും അഗതികളുടെയും സ്ഥിതി സുഖകരമാക്കുവാന്‍ വേണ്‌ടി പരിശ്രമിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യുന്നവനെപ്പോലെയാണ്‌. അല്ലെങ്കില്‍ രാത്രി നമസ്‌കരിക്കുകയും പകലില്‍ നോമ്പഌഷ്‌ഠി ക്കുകയും ചെയ്യുന്നവനെപ്പോലെ. (ബുഖാരി. 7.64.265)

അബൂഹുറൈ(റ) പറയുന്നു: നബി(സ) അരുളി: ഏറ്റവും നല്ല ദാനധര്‍മ്മം സമ്പത്തിന്മേല്‍ സ്ഥിതിചെയ്യുന്ന നിലക്ക്‌ നല്‍കുന്നതാണ്‌. നിനക്ക്‌ ചിലവ്‌ കൊടുക്കുവാന്‍ ബാധ്യതയുളളവരുടെ മേല്‍ നീ ആരംഭിക്കുക. (ബുഖാരി. 7.64.269)

ഉമര്‍(റ) നിവേദനം: നബി(സ) ബനൂനളിര്‍ ഗോത്രക്കാരുടെ തോട്ടം വില്‍ക്കുകയും തന്റെ കുടുംബത്തിന്റെ ഒരു വര്‍ഷത്തെ ചിലവിലേക്ക്‌ അതു നീക്കിവെക്കുകയും ചെയ്‌തിരുന്നു. (ബുഖാരി. 7.64.270)

No comments:

Post a Comment

Note: Only a member of this blog may post a comment.