Thursday, July 10, 2014

പാനീയങ്ങള്‍

ആയിശ(റ) നിവേദനം: തേന്‍കൊണ്‌ട്‌ തയ്യാര്‍ ചെയ്‌ത ബീറിനെ സംബന്ധിച്ച്‌ നബി(സ)യോട്‌ ചോദിക്കപ്പെട്ടു. അവിടുന്ന്‌ അരുളി. ലഹരിയുണ്‌ടാക്കുന്ന എല്ലാ പാനീയവും നിഷിദ്ധമാണ്‌. (ബുഖാരി. 7.69.491)

ജാബിര്‍(റ) പറയുന്നു: നബി(സ) ചില പാത്രങ്ങള്‍ വിരോധിച്ചപ്പോള്‍ അന്‍സാരികള്‍ പറഞ്ഞു: ഞങ്ങള്‍ക്ക്‌ അതു അനിവാര്യമാണല്ലോ. അപ്പോള്‍ നബി(സ) പറഞ്ഞു, എങ്കില്‍ വിരോധമില്ല. (ബുഖാരി. 7.69.496)

അബ്‌ദുല്ല(റ) നിവേദനം: തിരുമേനി(സ) ചില പാത്രങ്ങള്‍ വിരോധിച്ചപ്പോള്‍ (മദ്യമുണ്‌ടാക്കുവാന്‍ ഉപയോഗിച്ചിരുന്ന) എല്ലാവരുടെ കയ്യിലും തോല്‍പ്പാത്രങ്ങളുണ്‌ടായിരിക്കുകയില്ലെന്ന്‌ ചിലര്‍ നബി(സ)യോട്‌ ഉണര്‍ത്തി. അപ്പോള്‍ താറിടാത്ത തൊട്ടി ഉപയോഗിക്കുവാന്‍ നബി(സ) അഌമതി നല്‍കി. (ബുഖാരി. 7.69.497)

ജാബിര്‍(റ) പറയുന്നു: മുന്തിരിയും ഈത്തപ്പഴവും മൂപ്പ്‌ എത്തിയതും എത്താത്തതും തമ്മില്‍ കൂട്ടിക്കലര്‍ത്തിയുണ്‌ടാക്കുന്ന പാനീയം കുടിക്കുന്നത്‌ നബി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 7.69.506)

അബൂഖത്താദ(റ) പറയുന്നു: ഉണങ്ങിയ ഈത്തപ്പഴവും പഴുത്ത ഈത്തപ്പഴവും അപ്രകാരം തന്നെ ഉണങ്ങിയ ഈത്തപ്പഴവും ഉണങ്ങിയ മുന്തിരിയും ചേര്‍ത്ത്‌ വെളളത്തിലിട്ട്‌ അവയുടെ നീരെടുത്ത്‌ കുടിക്കുന്നതിനെ നബി(സ) വിരോധിച്ചിരിക്കുന്നു. അവയിലൊന്നും വെവ്വേറെ വെളളത്തിലിട്ട്‌ നീരെടുത്ത്‌ കൊളളട്ടെയെന്നാണ്‌ നബി(സ) നിര്‍ദ്ദേശിച്ചത്‌. (ബുഖാരി. 7.69.507)

ജാബിര്‍(റ) നിവേദനം: "നകീഅ്‌ എന്ന സ്ഥലത്തു നിന്ന്‌ ഒരു പാത്രത്തില്‍ കുറച്ച്‌ പാലുമായി അബൂഹുമൈദ്‌(റ)വന്നു. നബി(സ) അദ്ദേഹത്തെ ഉപദേശിച്ചു. നിങ്ങളെന്തു കൊണ്‌ട്‌ ഇതു മൂടിക്കൊണ്‌ട്‌ വന്നില്ല? ഒരു പലക ക്കഷ്‌ണമെങ്കിലും മീതെ വെക്കാമായിരുന്നില്ലേ? (ബുഖാരി. 7.69.510)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ധാരാളം പാലുളള ഒട്ടകവും ധാരാളം പാലുളള ആടും ദാനം ചെയ്യുന്നത്‌ ഒരുത്തമ ദാനമത്ര. അവ പ്രഭാതത്തിലും സായാഹ്നത്തിലും ഓരോ പാത്രം പാല്‍ പ്രദാനം ചെയ്യും. (ബുഖാരി. 7.69.513)

ജാബിര്‍(റ) പറയുന്നു: നബി(സ) ഒരു അന്‍സാരിയുടെയടുക്കല്‍ ചെന്നു. കൂടെ നബി(സ)യുടെ ഒരു അഌചരഌം ഉണ്‌ടായിരുന്നു. നബി(സ) അരുളി: ഇക്കഴിഞ്ഞ രാത്രി മുഴുവഌം തോല്‍പ്പാത്രത്തി ലിരുന്ന വെളളമുണ്‌ടെങ്കില്‍ കൊണ്‌ട്‌ വരിക. അതില്ലെങ്കിലോ ഈ ഒഴുകുന്ന വെളളം ഞങ്ങളെടുത്തു കുടിച്ചുകൊളളാം. റാവി പറയുന്നു: ആ വീട്ടുകാരന്‍ തോട്ടം നനച്ചുകൊണ്‌ടിരിക്കുക യായിരുന്നു. അദ്ദേഹം പറഞ്ഞു: പ്രവാചകരേ! എന്റെയടുക്കല്‍ തണുത്ത വെളളമുണ്‌ട്‌. അങ്ങുന്ന്‌ പന്തലിലേക്ക്‌ വന്നാലും. അവര്‍ രണ്‌ടു പേരെയും അദ്ദേഹം പന്തലിലേക്ക്‌ കൂട്ടിക്കൊണ്‌ടു പോയി. ഒരു കോപ്പയില്‍ അല്‌പം വെളളമൊഴിച്ചു. അനന്തരം തന്റെ ഒരാടിനെ കറന്നു ആ പാല്‍ അതില്‍ കുറച്ചൊഴിച്ചു. നബിയും സ്‌നേഹിതഌം അതുകുടിച്ചു. (ബുഖാരി. 7.69.517)

നിസ്സാര്‍(റ) പറയുന്നു: അലി(റ)വാതിലിന്റെ അടുത്തുളള ഒരു വിശാലസ്ഥലത്തു ഇരിക്കുമ്പോള്‍ ഒരുപാത്രത്തില്‍ കുറച്ച്‌ വെളളം അദ്ദേഹത്തിന്റെ അടുത്ത്‌ കൊണ്‌ട്‌ വരപ്പെട്ടു. അദ്ദേഹം അത്‌ നിന്നുകൊണ്‌ട്‌ കുടിച്ചു. ശേഷം ഇപ്രകാരം പറഞ്ഞു: നിന്ന്‌ കുടിക്കുന്നതിനെ ചിലര്‍ വെറുക്കുന്നു. അപ്രകാരം ഒരു കറാഹത്തില്ല. തീര്‍ച്ചയായും നബി(സ) ഇപ്രകാരം ചെയ്യുകയുണ്‌ടായി. (ബുഖാരി. 7.69.519)

നിസ്സാര്‍(റ) പറയുന്നു: ഇരിക്കുകയായിരുന്നു അലി(റ) താന്‍ വുളു എടുക്കുന്നതിന്റെ ബാക്കിവെളളം നിന്ന്‌ കൊണ്‌ട്‌ കുടിച്ചു. ശേഷം പറഞ്ഞു: നിന്ന്‌ കുടിക്കുന്നത്‌ ചിലര്‍ വെറുക്കുന്നു. വാസ്‌തവത്തി ലോ ഞാന്‍ ചെയ്‌തത്‌ പോലെ നബി(സ) ചെയ്‌തത്‌ ഞാന്‍ കണ്‌ടിട്ടുണ്‌ട്‌. (ബുഖാരി. 7.69.520)

ഇബ്‌ഌഅബ്ബാസ്‌(റ) നിവേദനം: നബി(സ) സംസം വെളളം നിന്നുകൊണ്‌ട്‌ കുടിക്കുന്നത്‌ ഞാന്‍ കണ്‌ടിട്ടുണ്‌ട്‌. (ബുഖാരി. 7.69.521)

അബൂസഈദില്‍ ഖുദ്‌രി(റ) പറയുന്നു: വെളളം നിറച്ച തോല്‍പ്പാത്രം തലകീഴായിപ്പിടിച്ച്‌ വെളളം കുടിക്കുന്നത്‌ നബി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 7.69.529)

അബൂഹുറൈറ(റ) നിവേദനം: വെളളം നിറച്ച തോല്‍പ്പാത്രത്തിന്റെ വായ തുറന്ന്‌ അതില്‍ നിന്ന്‌ വെളളം കുടിക്കുന്നത്‌ നബി(സ) വിരോധിച്ചിരിക്കുന്നു. അപ്രകാരം തന്നെ തന്റെ വളപ്പില്‍ തന്റെ അയല്‍വാസി പന്തലിന്റെയോ മറ്റോ ആവശ്യത്തിന്‌ ഒരുകാല്‍ കുഴിച്ചിടുന്നത്‌ തടയരുതെന്നും നബി(സ) നിര്‍ദ്ദേശിച്ചിരിക്കുന്നു. (ബുഖാരി. 7.69.531)

സുമാമ:(റ) നിവേദനം: അനസ്‌(റ)വെളളം കുടിക്കുമ്പോള്‍ രണ്‌ടോ മൂന്നോ പ്രാവശ്യം പുറത്തേക്ക്‌ ശ്വാസം വിടാറുണ്‌ട്‌. ശേഷം നബി(സ) അപ്രകാരം ചെയ്യാറുണ്‌ടെന്ന്‌ അദ്ദേഹം പറയുന്നു. (ബുഖാരി. 7.69.535)

ഉമ്മുസലമ:(റ) നിവേദനം: വെളളിയുടെ പാത്രത്തില്‍ കുടിക്കുന്നവന്‍ തന്റെ വയറ്റില്‍ അഗ്നിയാണ്‌ നിറക്കുന്നതെന്ന്‌ നബി(സ) അരുളി. (ബുഖാരി. 7.69.538)

No comments:

Post a Comment

Note: Only a member of this blog may post a comment.