Wednesday, July 16, 2014

കൃഷി ചെയ്യലും കൃഷിസ്ഥലം പാട്ടത്തിന്‌ മറ്റുള്ളവരെ ഏല്‍പ്പിച്ചു കൊടുക്കലും

അനസ്‌(റ) നിവേദനം: നബി(സ) അരുളി: ഏതെങ്കിലുമൊരു മുസ്ലിം ചെടി വെച്ചു പിടിപ്പിക്കുകയോ വിത്തു വിതക്കുകയോ ചെയ്‌തു. അങ്ങനെ അതിന്റെ ഫലം ഒരു പക്ഷിയോ മൃഗമോ മഌഷ്യനോ ഭക്ഷിച്ചു. എങ്കില്‍ അതു അവന്റെ ഒരു ദാനമായി ഗണിക്കപ്പെടാതിരിക്കുകയില്ല. (ബുഖാരി. 3.39.513)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവഌം കൃഷിയുടെയോ കന്നുകാലികളുടെയോ കാവലിഌവേണ്‌ടിയല്ലാതെ ഒരു നായയെ വളര്‍ത്തിയാല്‍ ഓരോ ദിവസവും അതു കാരണം അവന്റെ പുണ്യകര്‍മ്മങ്ങളില്‍ നിന്ന്‌ ഓരോ ഖീറാത്തു വീതം കുറഞ്ഞുകൊണ്‌ടിരിക്കും. മറ്റൊരു നിവേദനത്തില്‍ ആടുമേയ്‌ക്കാനോ കൃഷിക്കോ വേട്ടക്കോ വളര്‍ത്തുകയാണെങ്കില്‍ വിരോധമില്ല എന്നാണുള്ളത്‌. (ബുഖാരി. 3.39.515)

സുഫ്‌യാന്‍(റ) നിവേദനം: നബി(സ) അരുളി: കൃഷിക്കോ കന്നുകാലികളുടെ ആവശ്യത്തിനോ അല്ലാതെ വല്ലവഌം നായയെ വളര്‍ത്തിയാല്‍ അവന്റെ പുണ്യകര്‍മ്മങ്ങളില്‍ നിന്ന്‌ ഓരോ ദിവസം ഓരോ ഖീറാത്തു വീതം കുറഞ്ഞുകൊണ്‌ടിരിക്കും. താങ്കള്‍ ഇത്‌ നബി(സ) യില്‍ നിന്നു കേട്ടത്‌ തന്നെയാണോ എന്ന്‌ അദ്ദേഹം ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു. അതെ! ഈ പള്ളിയുടെ രക്ഷിതാവ്‌ തന്നെ സത്യം. (ബുഖാരി. 3.39.516)

അബ്‌ദുല്ല(റ) പറയുന്നു: നബി(സ) ജൂതഗോത്രമായ ബനൂനളിന്റെ ചില ഈത്തപ്പനകള്‍ മുറിക്കുവാഌം അഗ്നിക്കിരയാക്കുവാഌം കല്‍പ്പിച്ചു. അവ ഖുറൈ എന്ന സ്ഥലത്തായിരുന്നു. ഇതിനെക്കുറിച്ചു ഹസ്സാന്‍(റ) പാടുകയുണ്‌ടായി. ബനൂലുഅയ്യ ഗോത്രത്തിലെ നേതാക്കന്മാരെ നിന്ദ്യത പിടികൂടി. ബുവൈറ എന്ന സ്ഥലത്തു പടര്‍ന്നുപിടിച്ച അഗ്നി. (ബുഖാരി. 3.39.519)

ഉമര്‍(റ) പറഞ്ഞു: മുസ്ലീംകളുടെ ഭാവി തലമുറകളെക്കുറിച്ച്‌ ചിന്ത എനിക്കില്ലായിരുന്നുവെങ്കില്‍ നബി(സ) ഖൈബര്‍ ഭൂമി ഭാഗിച്ചുകൊടുത്തതുപോലെ ജയിച്ചടക്കുന്ന ഓരോ പ്രദേശത്തെയും ഭൂമി അതിന്റെ അവകാശികള്‍ക്ക്‌ (പട്ടാളക്കാര്‍ക്ക്‌) ഞാന്‍ ഭാഗിച്ചു കൊടുക്കുമായിരുന്നു. (ബുഖാരി. 3.39.527)

ആയിശ(റ) നിവേദനം: നബി(സ) അരുളി: ആരുടെയും ഉടമസ്ഥതയില്ലാത്ത ഭൂമി വല്ലവഌം കൃഷി ചെയ്‌തു ജീവിപ്പിച്ചാല്‍ അവനാണ്‌ അതിന്റെ അവകാശി. ഉര്‍വ(റ) പറയുന്നു: ഉമര്‍(റ) തന്റെ ഭരണക്കാലത്ത്‌ ഇപ്രകാരം വിധിക്കുകയുണ്‌ടായി. (ബുഖാരി. 3.39.528)

ഇബ്‌ഌഉമര്‍(റ) പറയുന്നു: ഹിജാസിന്റെ മണ്ണില്‍ നിന്നും ജൂതന്മാരെയും ക്രിസ്‌ത്യാനികളെയും ഉമര്‍(റ) നാടുകടത്തി. ഖൈബര്‍ കീഴടക്കിയപ്പോള്‍ ജൂതന്മാരെ അവിടെനിന്നും നാടുകടത്താന്‍ നബി(സ) ഉദ്ദേശിച്ചിരുന്നു. നബി(സ) ജയിച്ചടക്കിയപ്പോള്‍ ഭൂമി അല്ലാഹുവിന്റേതും അവന്റെ ദൂതന്റേതും മുസ്ലിംകളുടേതുമായിത്തീര്‍ന്നു. നബി(സ) അതിനാല്‍ ജൂതന്മാരെ പുറത്താക്കാ നാലോചിച്ചു. അപ്പോള്‍ ആ ഭൂമി അവര്‍ക്ക്‌ തന്നെ ഉല്‍പന്നത്തിന്റെ പകുതി പാട്ടം നിശ്ചയിച്ചു വിട്ടുകൊടുക്കാഌം അവരെ അവിടെ തന്നെ താമസിപ്പിക്കാഌം ജൂതന്മാര്‍ അപേക്ഷിച്ചു. നാമുദ്ദേശിക്കുന്ന കാലം വരേക്കും ഈ വ്യവസ്ഥയിന്മേല്‍ നിങ്ങള്‍ക്കിവിടെ താമസിക്കാമെന്ന്‌ നബി(സ) അരുളി. ശേഷം തൈമാഅ്‌, അരീഹാഅ്‌ എന്നീ സ്ഥലങ്ങളിലേക്ക്‌ ഉമര്‍(റ) അവരെ നാട്‌ കടത്തുംവരേക്കും അവരവിടെ താമസിച്ചു. (ബുഖാരി. 3.39.531)

ജാബിര്‍(റ) നിവേദനം: സഹാബിമാര്‍ മൂന്നില്‍ ഒന്ന്‌ നാലില്‍ ഒന്ന്‌ പകുതി എന്നീ ക്രമത്തില്‍ കൃഷി ഭൂമി പാട്ടത്തിന്‌ നല്‍കാറുണ്‌ടായിരുന്നു. അപ്പോള്‍ നബി(സ) പറഞ്ഞു: വല്ലവഌംഭൂമിയുണ്‌ടെങ്കില്‍ അവന്‍ അതില്‍ കൃഷി ചെയ്യട്ടെ. അല്ലെങ്കില്‍ അത്‌ തന്റെ സ്‌നേഹിതന്‌ വിട്ടുകൊടുക്കട്ടെ. അവനതു ചെയ്യുന്നില്ലെങ്കില്‍ തന്റെ ഭൂമി (തല്‍ക്കാലം) പിടിച്ചുവെക്കട്ടെ. (ബുഖാരി. 3.39.533

ഇബ്‌ഌഅബ്ബാസ്‌(റ) നിവേദനം: നബി(സ) പാട്ടത്തിന്‌ നല്‍കുന്നത്‌ വിരോധിച്ചിട്ടില്ല. അവിടുന്ന്‌ പറഞ്ഞത്‌ ഇപ്രകാരമാണ്‌. നിങ്ങളില്‍ ഒരുവന്ന്‌ തന്റെ ഭൂമി വെറുതെ കൃഷി ചെയ്യുവാന്‍ വേണ്‌ടി തന്റെ സ്‌നേഹിതന്‌ ദാനം നല്‍കുന്നതാണ്‌ നിശ്ചിത വിഹിതം പാട്ടമായി വാങ്ങുന്നതിനേക്കാള്‍ ഉത്തമം. (ബുഖാരി. 3.39.534)

അബൂഹുറൈറ(റ) നിവേദനം: ഒരു ദിവസം നബി(സ) സംസാരിച്ച്‌ കൊണ്‌ടിരിക്കുമ്പോള്‍ അടുത്തു ഒരു ഗ്രാമീണന്‍ ഇരിക്കുന്നുണ്‌ടായിരുന്നു. നബി(സ) അരുളി: സ്വര്‍ഗ്ഗവാസികളിലൊരാള്‍ തന്റെ രക്ഷിതാവിനോട്‌ കൃഷി ചെയ്യാനഌവാദം ചോദിച്ചു. നീ ആഗ്രഹിക്കുന്ന ക്ഷേമൈശ്വര്യങ്ങളിലല്ലേ നീ ഇപ്പോഴുള്ളത്‌? എന്ന്‌ അല്ലാഹു ചോദിച്ചു. അദ്ദേഹം പറഞ്ഞു. അതെ, പക്ഷെ കൃഷി ചെയ്യാനെനിക്ക്‌ അതിയായ ആഗ്രഹം. എന്നിട്ടവന്‍ വിത്തു വിതച്ചു. കണ്ണ്‌ ചിമ്മി തുറക്കുന്നതിനകം ആ വിത്ത്‌ മുളച്ചു വളര്‍ന്നു കൊയ്യാന്‍ പാകമായി. അവയുടെ ഫലങ്ങള്‍ പര്‍വ്വതങ്ങളോളം വളര്‍ന്നു. അന്നേരം അല്ലാഹു പറയും. ഇതാ മഌഷ്യ പുത്രാ! നിന്റെ മുമ്പില്‍ നീ ആഗ്രഹിച്ചത്‌. നീ എടുത്തോളൂ. നിനക്ക്‌ എത്ര കിട്ടിയാലും മതിയാവുകയില്ല. അപ്പോള്‍ ഗ്രാമീണന്‍ പറഞ്ഞു. അല്ലാഹു സത്യം . ഒന്നുകില്‍ ആ മഌഷ്യന്‍ ഖുറൈശിയായിരിക്കും. അല്ലെങ്കില്‍ അന്‍സാരി. അവരാണ്‌ കൃഷിക്കാര്‍ (ഞങ്ങള്‍ കൃഷിക്കാരൊന്നുമല്ല) അപ്പോള്‍ നബി(സ) ചിരിച്ചു. (ബുഖാരി. 3.39.538)

No comments:

Post a Comment

Note: Only a member of this blog may post a comment.