Friday, July 11, 2014

വിവാഹമോചനം

ഇബ്‌ഌഉമര്‍(റ) നിവേദനം: നബി(സ)യുടെ കാലത്ത്‌ തന്റെ ഭാര്യയെ ആര്‍ത്തവഘട്ടത്തില്‍ അദ്ദേഹം അവളുമായുളള വിവാഹ ബന്ധം വേര്‍പെടുത്തി. ഉമര്‍(റ) ഇതിനെക്കുറിച്ച്‌ നബി(സ)യോട്‌ ചോദിച്ചപ്പോള്‍ അവിടുന്ന്‌ അരുളി: അബ്‌ദുല്ലയോടു അവളെ തിരിച്ചെടുക്കാഌം കൂടെ താമസിപ്പിക്കുവാഌം പറഞ്ഞേക്കുക. ആര്‍ത്തവം കഴിഞ്ഞ്‌ അവള്‍ ശുദ്ധിപ്രാപിക്കുകയും വീണ്‌ടും ആര്‍ത്തവമുണ്‌ടായി ശുദ്ധിപ്രാപിക്കുകയും ചെയ്യട്ടെ. അതിഌശേഷം ഉദ്ദേശിക്കുന്നുവെങ്കില്‍ വിവാഹ മോചനം ചെയ്യട്ടെ. അല്ലെങ്കില്‍ വെച്ചുകൊണ്‌ടിരിക്കട്ടെ. വിവാഹമോചനം ചെയ്യുന്നപക്ഷം ശുദ്ധിയുടെ ഘട്ടത്തില്‍ അവന്‍ അവളെ സ്‌പര്‍ശിച്ചിട്ടുണ്‌ടാവരുത്‌. സ്‌ത്രീകളുമായുളളവിവാഹ ബന്ധം അവളുടെ ഇദ്ദയുടെ ഘട്ടത്തിലായിരിക്കണം എന്ന്‌ ഖുര്‍ആന്‍ കല്‍പ്പിച്ചത്‌ നടപ്പില്‍ വരുന്നത്‌ ഇപ്രകാരമാണ്‌. (ബുഖാരി. 7.63.178)

ഇബ്‌ഌഉമര്‍(റ) പറയുന്നു: അദ്ദേഹം തന്റെ ഭാര്യ ആര്‍ത്തവകാരിയായിരിക്കുമ്പോള്‍ ത്വലാഖ്‌ പിരിച്ചു. ഉമര്‍(റ) ഈ വിവരം നബിയോട്‌ പറഞ്ഞപ്പോള്‍ അവന്‍ അവളെ തിരിച്ചു കൊണ്‌ടുവരട്ടെ എന്ന്‌ നബി(സ) കല്‍പ്പിച്ചു. ഞാന്‍ ചോദിച്ചു: (ഇബ്‌ഌസീറിന്‍) അതു ത്വലാഖായി പരിഗണിക്കപ്പെട്ടുവോ? അദ്ദേഹം പറഞ്ഞു: ഛേ! മറ്റൊരു നിവേദനത്തില്‍ പറയുന്നു. അവന്‍ അശക്തനാവുകയും വിഡ്‌ഢിത്തം പ്രവര്‍ത്തിക്കുകയും ചെയ്‌താലോ?. (ബുഖാരി. 7.63.179)

ആയിശ(റ) പറയുന്നു: ജൗനിന്റെ പുത്രിയെ വിവാഹം കഴിച്ചശേഷം വീട്ടില്‍ കൂടാന്‍ നബി(സ)യുടെ മുറിയിലേക്ക്‌ അയക്കുകയും നബി(സ) അവളെ സമീപിപ്പിക്കുകയും ചെയ്‌തപ്പോള്‍ താങ്കളില്‍ നിന്ന്‌ എന്നെ രക്ഷിക്കുവാനായി അല്ലാഹുവില്‍ ഞാന്‍ അഭയം തേടുന്നുവെന്ന്‌ അവള്‍ പറഞ്ഞു: നബി(സ) പറഞ്ഞു: വളരെ വലിയവനെയാണ്‌ നീ അഭയം പ്രാപിച്ചത്‌. നീ സ്വകുടുംബത്തിലേക്ക്‌ പോകുക. (ബുഖാരി. 7.63.181)

അബൂഉസൈദ്‌(റ) പറയുന്നു: ഞങ്ങള്‍ നബി(സ)യുടെ കൂടെ പുറപ്പെട്ടു. ശൗത്വ്‌ എന്ന ഒരു തോട്ടത്തില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്ന്‌ രണ്‌ടു തോട്ട മതിലുകള്‍ക്കിടയില്‍ എത്തിയപ്പോള്‍ ഇവിടെ നമുക്ക്‌ ഇരിക്കാമെന്ന്‌ നബി(സ) പറഞ്ഞു: അപ്പോള്‍ ജൗനിയുടെ പുത്രിയെ കൊണ്‌ടുവരപ്പെട്ടു. ഉമൈമത്തിന്റെ വീട്ടിലേക്കാണ്‌ ആനയിക്കപ്പെട്ടത്‌. അവളുടെ കൂടെ അവളെ ശുശ്രൂഷിച്ച്‌ വളര്‍ത്തിപ്പോന്ന ആയയുമുണ്‌ടായിരുന്നു. നീ നിന്നെ എനിക്ക്‌ സമര്‍പ്പിച്ചുകൊളളുകയെന്ന്‌ നബി(സ) അരുളി: ഒരു രാജ്ഞി അവളെ അങ്ങാടിയില്‍ ചുറ്റിത്തിരിയുന്നവര്‍ക്ക്‌ സമര്‍പ്പിക്കുമോ? അവള്‍ ചോദിച്ചു. അവള്‍ ശാന്തത പ്രാപിക്കുവാന്‍ നബി(സ) തന്റെ കൈ അവളുടെ ശരീരത്തില്‍ വെക്കാന്‍ നീട്ടിയപ്പോള്‍ താങ്കളില്‍ നിന്ന്‌ രക്ഷപ്രാപിക്കുവാനായി അല്ലാഹുവിനെ ഞാന്‍ അഭയം തേടുന്നുവെന്ന്‌ അവള്‍ പറഞ്ഞു. അഭയം പ്രാപിക്കേണ്‌ട സ്ഥാനത്തു തന്നെയാണ്‌ നീ അഭയം പ്രാപിച്ചത്‌ എന്ന്‌ നബി(സ) പറഞ്ഞശേഷം ഇറങ്ങിവന്ന്‌ ഇപ്രകാരം അരുളി: അബൂഉസൈദ്‌! അവള്‍ക്ക്‌ ഇന്ന ഇനത്തിലുളളവസ്‌ത്രം കൊടുത്തു സ്വകുടുംബത്തിലേക്ക്‌ എത്തിക്കുക. (ബുഖാരി. 7.63.182)

ആയിശ(റ) നിവേദനം: ഒരാള്‍ തന്റെ ഭാര്യയെ മൂന്ന്‌ പ്രാവശ്യം ത്വലാഖ്‌ പിരിച്ചു. അവള്‍ മറ്റൊരുപുരുഷനെ വിവാഹം ചെയ്‌തു മോചിതയായി. അവള്‍ ആദ്യം ഭര്‍ത്താവിന്‌ അഌവദനീയമാകുമോ എന്ന്‌ നബി(സ)യോട്‌ ചോദിക്കപ്പെട്ടു. നബി(സ) പറഞ്ഞു: പാടില്ല. അവന്‍ അവളുടെ മധു ഌകരുന്നതുവരെ. ആദ്യഭര്‍ത്താവ്‌ ഌകര്‍ന്നതു പോലെ. (ബുഖാരി. 7.63.187)

ആയിശ(റ) നിവേദനം: നബി(സ) ഞങ്ങള്‍ക്ക്‌ വിവാഹ മോചനം തിരഞ്ഞെടുക്കുവാന്‍ സ്വാതന്ത്യ്രം നല്‍കി. . അപ്പോള്‍ ഞങ്ങള്‍ അല്ലാഹുവിനെയും ദൂതനെയും തിരഞ്ഞെടുത്തു. അതു ത്വലാഖായി പരിഗണിക്കപ്പെടുകയുണ്‌ടായില്ല. (ബുഖാരി. 7.63.188)

ഇബ്‌ഌഅബ്ബാസ്‌(റ) പറയുന്നു: ഒരാള്‍ തന്റെ ഭാര്യയെ നിഷിദ്ധമാക്കിയാല്‍ അതു ത്വലാഖായി യാതൊന്നും സംഭവിക്കുകയില്ല. നിങ്ങള്‍ക്ക്‌ നബി(സ) യില്‍ മാതൃകയുണ്‌ട്‌. (ബുഖാരി. 7.63.191)

ഇബ്‌ഌ അബ്ബാസ്‌(റ) പറയുന്നു: സാബിത്തൂബ്‌ഌ ഖൈസിന്റെ ഭാര്യ നബി(സ)യുടെ അടുത്ത്‌ വന്ന്‌ പറഞ്ഞു: സാബിഅ്‌ബ്‌ഌ ഖൈസിന്റെ സ്വഭാവത്തേയോ നടപടിയേയോ ഞാനാക്ഷേപിക്കുന്നില്ല. പക്ഷേ, ഇസ്‌ലാമില്‍ ജീവിക്കുമ്പോള്‍ സത്യനിഷേധം വെച്ച്‌ കൊണ്‌ടിരിക്കുവാന്‍ ഞാനിഷ്‌ടപ്പെടുന്നില്ല. നബി(സ) ചോദിച്ചു: അദ്ദേഹം നിനക്ക്‌ തന്ന തോട്ടം തിരിച്ചുകൊടുക്കാമോ? അതെയെന്നവള്‍ പറഞ്ഞു: അപ്പോള്‍ തോട്ടം തിരിച്ചുവാങ്ങി അവള്‍ക്ക്‌ ത്വലാഖ്‌ നല്‍കുകയെന്ന്‌ നബി(സ) നിര്‍ദ്ദേശിച്ചു. (ബുഖാരി. 7.63.197)

സഹ്‌ല്‌(റ) പറയുന്നു: നബി(സ) തന്റെ ചൂണ്‌ടാണി വിരലും നടുവിരലും അല്‌പമൊന്നകറ്റിപ്പിടിച്ചിട്ട്‌ അനാഥകുട്ടിയെ പരിപാലിക്കുന്നവഌം ഞാഌം സ്വര്‍ഗ്ഗത്തില്‍ ഇങ്ങിനെയാണ്‌ ജീവിക്കുക എന്ന്‌ അരുളി. (ബുഖാരി. 7.63.224)

അബൂഹുറൈറ(റ) നിവേദനം: ഒരാള്‍ നബി(സ)യുടെ അടുക്കല്‍ വന്ന്‌ പറഞ്ഞു: പ്രവാചകരേ! എനിക്ക്‌ ഒരു കറുത്ത കുട്ടി ജനിച്ചിരിക്കുന്നു. (അവന്‍ എന്റെതല്ല) നബി(സ) ചോദിച്ചു: നിനക്ക്‌ ഒട്ടകങ്ങളുണ്‌ടോ? അയാള്‍ പറഞ്ഞു: അതെ. നബി(സ) ചോദിച്ചു. അവയുടെ നിറമെന്ത്‌? അയാള്‍ പറഞ്ഞു: ചുവപ്പ്‌. നബി(സ): കറുപ്പ്‌ കലര്‍ന്ന വെളളനിറത്തിലുളള ഒട്ടകങ്ങളുണ്‌ടോ അക്കൂട്ടത്തില്‍? അയാള്‍ പറഞ്ഞു: അതെ. നബി(സ) അതെങ്ങിനെയെന്ന്‌ ചോദിച്ചു. അയാള്‍ പറഞ്ഞു: വല്ല ഞരമ്പും ആ വര്‍ണ്ണത്തെ പിടിച്ചെടുത്തതായിരിക്കും. നബി(സ) അരുളി, എങ്കില്‍ നിന്റെ പുത്രന്റെ സ്ഥിതിയും അങ്ങനെയാവാമല്ലോ. (ബുഖാരി. 7.63.225)

സഈദ്‌(റ) പറയുന്നു: സ്വപത്‌നിയെക്കുറിച്ച്‌ വ്യഭിചാരം ആരോപിക്കുന്നവനെ സംബന്ധിച്ച്‌ ഞാന്‍ ഇബ്‌ഌഉമര്‍(റ)യോട്‌ ചോദിച്ചു. അദ്ദേഹം പറഞ്ഞു: ബനൂഅജ്‌ലാന്‍കാരില്‍പെട്ട രണ്‌ടു സഹോദരന്മാരുടെ ഇടയില്‍ നബി(സ) വേര്‍പെടുത്തിക്കൊണ്‌ട്‌ പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ കളളവാദിയാണെന്ന്‌ അല്ലാഹുവിനറിയാം. നിങ്ങളില്‍ ആരെങ്കിലും തൗബ ചെയ്യുവാന്‍ തയ്യാറുണ്‌ടോ? അപ്പോള്‍ രണ്‌ടുപേരും വിസമ്മതിച്ചു. മൂന്ന്‌ പ്രാവശ്യവും നബി(സ) ഇതു ആവര്‍ത്തിച്ചപ്പോള്‍ അവര്‍ ഇരുപേരും വിസമ്മതിച്ചു. അങ്ങിനെ നബി(സ) അവരെ വേര്‍പെടുത്തി. പുരുഷന്‍ പറഞ്ഞു, എനിക്കെന്റെ ധനം തിരിച്ചുകിട്ടേണ്‌ടിയിരിക്കുന്നു. നബി(സ) അരുളി, നിനക്കിനി ആ ധനം തിരിച്ചുകിട്ടുകയില്ല. അവളെക്കുറിച്ച്‌ നീ പറഞ്ഞത്‌ സത്യമാണെങ്കില്‍ അവളില്‍ നിന്ന്‌ നീയഌഭവിച്ച സുഖത്തിന്‌ പ്രതിഫലമാണ്‌ നീ കൊടുത്ത ധനം. നീ കളളം പറഞ്ഞതാണെങ്കിലോ ആ ധനം തിരിച്ചുകിട്ടാന്‍ പ്രത്യേകിച്ചു നിനക്കവകാശമില്ല. കുടൂതല്‍ വിദൂരമാണ്‌. (ബുഖാരി. 7.63.231)

ഇബ്‌ഌഉമര്‍(റ) നിവേദനം: ഞാനവളെ മൂന്ന്‌ ഘട്ടമായി ത്വലാഖ്‌ ചൊല്ലിയിരുന്നുവെങ്കില്‍ എനിക്കവള്‍ നിഷിദ്ധമാകുമായിരുന്നു. മറ്റൊരാള്‍ വിവാഹം ചെയ്യുന്നത്‌ വരെ എന്ന്‌ ഇബ്‌ഌഉമര്‍ (റ) പറയാറുണ്‌ട്‌. ഒരുപ്രാവശ്യമോ രണ്‌ടുപ്രാവശ്യമോ ആണെങ്കില്‍ കുഴപ്പമില്ല. ഇതാണ്‌ അല്ലാഹു എന്നോട്‌ കല്‍പ്പിച്ചത്‌. (ബുഖാരി. 7.63.249)

ഉമ്മുസലമ(റ) നിവേദനം: ഒരു സ്‌ത്രീയുടെ ഭര്‍ത്താവ്‌ മരണപ്പെട്ടു. അപ്പോള്‍ ആ സ്‌ത്രീയുടെ ഇരുകണ്ണിഌം രോഗം ബാധിച്ചു. കുടുംബത്തിഌ ഭയമായി. അവര്‍ നബി(സ)യുടെ അടുക്കല്‍ വന്നു. കണ്ണില്‍ സുറുമയിടാന്‍ അഌമതി ചോദിച്ചു. നബി(സ) അരുളി: അവള്‍ സുറുമയിടരുത്‌. മുമ്പ്‌ അജ്‌ഞാനകാലത്ത്‌ ഭര്‍ത്താവ്‌ മരിച്ചാല്‍ താഴ്‌ന്ന വസ്‌ത്രം ധരിച്ചുകൊണ്‌ട്‌ വളരെ മോശമായ നിലക്കുളള വീട്ടിലാണ്‌ സ്‌ത്രീ ജീവിക്കുക. അങ്ങനെ ഒരുകൊല്ലം കഴിയുകയും ഒരു നായ ആ വഴിക്കു നടന്നു പോവുകയും ചെയ്‌താല്‍ നാല്‍ക്കാലികളുടെ കാഷ്‌ഠത്തിന്റെ ഒരുതുണ്‌ടെടുത്ത്‌ അവള്‍ എറിയും. ശരി ഇവള്‍ക്ക്‌ നാലുമാസവും പത്തുദിവസവും കഴിയുംവരെ സുറുമ ഉപയോഗിക്കുവാന്‍ പാടില്ല. (ബുഖാരി. 7.63.252)

ഉമ്മു അത്വിയ്യ(റ) പറയുന്നു: ഭര്‍ത്താവിന്‌ ഒഴികെ മറ്റുളള വ്യക്തികളുടെ മേല്‍ മൂന്ന്‌ ദിവസത്തില ധികം ഇദ്ദ ഇരിക്കുന്നത്‌ ഞങ്ങളോട്‌ വിരോധിക്കപ്പെട്ടിട്ടുണ്‌ട്‌. (ബുഖാരി. 7.63.253)

ഇബ്‌ഌ ഉമര്‍(റ) നിവേദനം ചെയ്‌തു. പ്രവാചകന്‍(സ) പറഞ്ഞു: അഌവദിക്കപ്പെട്ട കാര്യങ്ങളില്‍ അല്ലാഹുവിന്‌ ഏറ്റവും വെറുപ്പുള്ളതു വിവാഹമോചനമാകുന്നു. (അബൂദാവൂദ്‌)

സൗബാന്‍(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു. യാതൊരുകുറ്റവും കൂടാതെ ഏതൊരു സ്‌ത്രീ തന്റെ ഭര്‍ത്താവില്‍ നിന്നു വിവാഹ മോചനത്തിനാവശ്യപ്പെടുന്നുവോ, അവള്‍ക്ക്‌ സ്വര്‍ഗ്ഗത്തിലെ സൗരഭ്യം നിഷേധിക്കപ്പെടുന്നതാണ്‌. (അഹ്‌മദ്‌)

ഇബ്‌ഌ അബ്ബാസ്‌(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂത(സ) ന്റെയും അബൂബക്കറുടേയും കാലത്തും ഉമര്‍ ഇബ്‌ഌ അല്‍ ഖത്താബിന്റെ ഖിലാഫത്തു കാലത്തു രണ്‌ടു കൊല്ലവും വിവാഹമോചനത്തിന്റെ നടപടി, (ഒരു തവണ) മൂന്ന്‌ പ്രാവശ്യം ചൊല്ലപ്പെടുന്ന തലാഖ്‌, ഒരു തലാഖായി പരിഗണിക്കപ്പട്ടിരുന്നു. പിന്നീട്‌, ഉമര്‍ പറഞ്ഞു: ജനങ്ങള്‍, തങ്ങള്‍ക്കു മിതത്വമുണ്‌ടായിരുന്ന ഒരുകാര്യത്തില്‍ തിടുക്കം കൂട്ടി: അതിനാല്‍ അവരെ സംബന്ധിച്ചു ബാധകമാക്കത്തക്ക വണ്ണം നാം അതിനെ ആക്കുന്നു: അതിനാല്‍ നാം അവരെ സംബന്ധിച്ചിടത്തോളം അതു നടപ്പില്‍ വരുത്തി . (അഹ്‌മദ്‌)

റുകാന ഇബ്‌ഌ അബ്‌ദിയസീദ്‌(റ) നിവേദനം ചെയ്‌തു: അദ്ദേഹം തന്റെ ഭാര്യയായ സുഹൈമയെ തലാഖു ചൊല്ലുകയും അതിനെക്കുറിച്ച്‌ പ്രവാചക(സ) നെ അറിയിക്കുകയും പറയുകയും ചെയ്‌തു: ഞാന്‍ അല്ലാഹുവിനെ സാക്ഷ്യമാക്കുന്നു. ഞാന്‍ ഒറ്റ (തലാഖു) മാത്രമെ ഉദ്ദേശിച്ചുള്ളു. അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു. നിങ്ങള്‍ ഒറ്റ (തലാഖു) മാത്രമെ ഉദ്ദേശിച്ചുള്ളുവെന്നു അല്ലാഹുവിനെ സാക്ഷ്യമാക്കുന്നോ? അദ്ദേഹം പറഞ്ഞു. ഉവ്വ.്‌ ഞാന്‍ അല്ലാഹുവിനെ സാക്ഷ്യമാക്കുന്നു. ഞാന്‍ ഒറ്റ (തലാഖു) അല്ലാതെ ഉദ്ദേശിച്ചിട്ടില്ല. അതിനാല്‍ അല്ലാഹുവിന്റെ ദൂതന്‍(സ) അവളെ അദ്ദേഹത്തിന്‌ മടക്കിക്കൊടുത്തു, അദ്ദേഹമാവട്ടെ ഉമറിന്റെ കാലത്തു അവളെ രണ്‌ടാമതു തലാഖുചൊല്ലുകയും ഉസ്‌മാനിന്റെ കാലത്തു മൂന്നാമതും (ചൊല്ലുകയും) ചെയ്‌തു. (അബൂദാവൂദ്‌)

മുനര്‍റിഫ്‌(റ) നിവേദനം ചെയ്‌തു: ഭാര്യയെ തലാഖുചൊല്ലുകയും പിന്നീട്‌ അവളുമായി സംയോഗമുണ്‌ടാകയും തലാഖുചൊല്ലിയ അവസരത്തിലോ അവളെ തിരികെ സ്വീകരിച്ചപ്പോഴോ ആരെയും സാക്ഷിനിര്‍ത്താതിരിക്കയും ചെയ്‌ത ഒരാളെക്കുറിച്ചു ഇംറാന്‍ ചോദിക്കപ്പെട്ടു. ഇംറാന്‍ പറഞ്ഞു: നിങ്ങള്‍ സുന്നയ്‌ക്ക്‌ എതിരായി തലാഖുചൊല്ലി, സുന്നയ്‌ക്ക്‌ എതിരായി തിരികെ സ്വീകരിക്കയും ചെയ്‌തു, തലാഖു ചൊല്ലുമ്പോഴും അവളെ വീണ്‌ടും സ്വീകരിക്കുമ്പോഴും സാക്ഷികള്‍ ഉണ്‌ടായിരിക്കട്ടെ. (ഇബ്‌ഌമാജാ)

No comments:

Post a Comment

Note: Only a member of this blog may post a comment.