Saturday, July 19, 2014

ഖുര്‍ആന്റെ സുജൂദുകള്‍

അബ്‌ദുല്ല(റ) നിവേദനം: നബി(സ) മക്കയില്‍ വെച്ച്‌ സൂറത്ത്‌ നജ്‌മ്‌ ഓതുകയും അതില്‍ സുജൂദ്‌ ചെയ്യുകയും ചെയ്‌തു. അപ്പോള്‍ നബി(സ)യുടെ കൂടെയുണ്‌ടായിരുന്നവരും സുജൂദ്‌ ചെയ്‌തു. ഒരു കിഴവന്‍ ഒഴികെ. അയാള്‍ തന്റെ കയ്യില്‍ ചെറിയ കല്ലോ മണ്ണോ എടുത്ത്‌ തന്റെ നെറ്റിക്ക്‌ നേരെ ഉയര്‍ത്തി എനിക്ക്‌ ഇത്രയും മതിയെന്ന്‌ ജല്‍പിച്ചു. അയാള്‍ ഈ സംഭവത്തിഌശേഷം അവിശ്വാസിയായി വധിക്കപ്പെട്ടത്‌ ഞാന്‍ കാണുകയുണ്‌ടായി. (ബുഖാരി. 2.19.173)

അബൂഹുറൈറ(റ) നിവേദനം: നബി(സ) ജുമുഅ:യുടെ ദിവസം സുബ്‌ഹി നമസ്‌കാരത്തില്‍ സുറത്തു സജദ:യും സൂറത്തും ദഹ്‌റും ഓതാറുണ്‌ട്‌. (ബുഖാരി. 2.19.174)

ഇബ്‌ഌഅബ്ബാസ്‌(റ) പറയുന്നു: സ്വാദ്‌ സൂറത്തിലെ സുജൂദ്‌ അത്യാവശ്യം സുജൂദുകളില്‍ പെട്ടതല്ല. നബി(സ) ഈ സൂറത്തില്‍ സുജൂദ്‌ ചെയ്യുന്നത്‌ ഞാന്‍ കണ്‌ടിട്ടുണ്‌ട്‌. (ബുഖാരി. 2.19.175)

ഇബ്‌ഌ അബ്ബാസ്‌(റ) നിവേദനം: നബി(സ) സൂറത്തു നജ്‌മ്‌ പാരായണം ചെയ്‌തപ്പോള്‍ നബി(സ)യുടെ കൂടെ മുസ്ലിംകളും മുശ്‌രിക്കുകളും ജിന്നും മഌഷ്യഌം സുജൂദ്‌ ചെയ്‌തു. (ബുഖാരി. 2.19.177)

സെയ്‌തുബ്‌ഌ സാബിത്ത്‌(റ) നിവേദനം: നബി(സ)ക്ക്‌ വന്നജ്‌മ്‌ സൂറത്തു ഒരിക്കല്‍ അദ്ദേഹം ഓതി കേള്‍പ്പിച്ചു. അപ്പോള്‍ നബി(സ) സുജൂദ്‌ ചെയ്‌തില്ല. (ബുഖാരി. 2.19.179)

അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം ഇസസ്സാമഇന്‍ ശഖത്തു എന്ന സൂറത്തു ഓതുകയും അതില്‍ സുജൂദ്‌ ചെയ്യുകയും ചെയ്‌തു. അതിനെക്കുറിച്ച്‌ അദ്ദേഹത്തോട്‌ ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. നബി(സ) സുജൂദ്‌ ചെയ്യുന്നത്‌ ഞാന്‍ കണ്‌ടിരുന്നില്ലെങ്കില്‍ ഞാന്‍ സുജൂദ്‌ ചെയ്യുകയില്ലായിരുന്നു. (ബുഖാരി. 2.19.180)

ഇബ്‌ഌ ഉമര്‍(റ) നിവേദനം: സുജൂദ്‌ ചെയ്യേണ്‌ട സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചില സൂറത്തുകള്‍ ഞങ്ങളുടെ മുമ്പില്‍ വെച്ച്‌ നബി(സ) ഓതാറുണ്‌ടായിരുന്നു. അന്നേരം നബി(സ) സുജൂദ്‌ ചെയ്യും. അപ്പോള്‍ ഞങ്ങളും സുജൂദ്‌ ചെയ്യും. ചിലപ്പോള്‍ ചിലര്‍ക്ക്‌ നെറ്റി നിലത്ത്‌ വെക്കാന്‍ പോലും സ്ഥലം ലഭിക്കാറില്ല. (ബുഖാരി. 2.19.181)

ഉമര്‍(റ) നിവേദനം: അദ്ദേഹം ഒരു വെള്ളിയാഴ്‌ച ദിവസം മിമ്പറില്‍ വെച്ച സൂറത്തു നഹ്‌ല്‌ ഓതുകയും സുജൂദിന്റെ സ്ഥലത്ത്‌ എത്തിയപ്പോള്‍ മിമ്പറില്‍ നിന്ന്‌ താഴേക്ക്‌ ഇറങ്ങി സുജൂദ്‌ ചെയ്‌തു. ജനങ്ങളും സുജൂദ്‌ ചെയ്‌തു. അടുത്ത്‌ ജുമുഅ: യിലും അത്‌ ഓതുകയും സുജൂദിന്റെ സ്ഥാനത്ത്‌ എത്തിയപ്പോള്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞു. അല്ലയോ ജനങ്ങളേ, സുജൂദിന്റെ ആയത്തിലൂടെ നാം കടന്നുപോകും. അപ്പോള്‍ വല്ലവഌം സുജൂദ്‌ ചെയ്‌താല്‍ സുന്നത്തു അവന്ന്‌ ലഭിച്ചു. സുജൂദ്‌ ചെയ്യാത്ത പക്ഷം അവന്റെ മേല്‍ തെറ്റില്ല. അങ്ങനെ ഉമര്‍(റ)സുജൂദ്‌ ചെയ്‌തില്ല. ഇബ്‌ഌഉമര്‍(റ)ന്റെ നിവേദനത്തില്‍ പറയുന്നു: ഈ സുജൂദ്‌ അല്ലാഹു നിര്‍ബ്ബന്ധമാക്കിയിട്ടില്ല. നാം ഉദ്ദേശിച്ചാല്‍ സുജൂദ്‌ ചെയ്യാം. (ബുഖാരി. 2.19.183)

അബൂറാഫിഅ്‌(റ) പറയുന്നു: അബൂഹുറൈറ(റ)യുടെ കൂടെ ഒരു ഇശാ നമസ്‌കാരം ഞാന്‍ നിര്‍വ്വഹിച്ചു. അപ്പോള്‍ അദ്ദേഹം ഇദസ്സമാഉന്‍ ശഖാത്തു ഓതുകയും സുജൂദ്‌ ചെയ്യുകയും ചെയ്‌തു. ഇതെന്താണെന്ന്‌ ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: അബൂഖാസിമിന്റെ (നബി) പിന്നില്‍ നിന്ന്‌ ഈ സൂറത്തില്‍ ഞാന്‍ സുജൂദ്‌ ചെയ്‌തിട്ടുണ്‌ട്‌. ഞാന്‍ അദ്ദേഹത്തെ കണ്‌ടുമുട്ടുന്നത്‌ വരെ ചെയ്‌ത്‌ കൊണ്‌ടിരിക്കും. (ബുഖാരി. 2.19.184)



No comments:

Post a Comment

Note: Only a member of this blog may post a comment.