Thursday, July 10, 2014

അനസ്‌(റ) നിവേദനം: നബി(സ) അരുളി: വല്ലവഌം നമസ്‌കാരത്തിഌമുമ്പ്‌ ഉള്‌ഹിയ്യത്ത്‌ അറുത്താല്‍ അതവന്‍ തന്റെ ശരീരത്തിഌ വേണ്‌ടി അറുത്തതാണ്‌. വല്ലവഌം നമസ്‌കാരത്തിഌശേഷം അറുത്താല്‍ അവന്റെ ബലികര്‍മ്മം സമ്പൂര്‍ണ്ണമാവുകയും മുസ്‌ലിംകളുടെ ചര്യ അവന്‍ കരസ്ഥമാ ക്കുകയും ചെയ്‌തു. (ബുഖാരി. 7.68.454)

ഇബ്‌ഌഉമര്‍(റ) നിവേദനം: നബി(സ) ബലിമൃഗത്തെ അറുത്തിരുന്നത്‌ നമസ്‌കാരസ്ഥലത്തു വെച്ചായിരുന്നു. (ബുഖാരി. 7.68.459)

അനസ്‌(റ) പറയുന്നു: നബി(സ) രണ്‌ട്‌ വെളുത്ത്‌ തടിച്ചയാടുകളെ ഉള്‌ഹിയ്യത്തറുക്കുകയുണ്‌ടായി. ഞാഌം അപ്രകാരം നിര്‍വ്വഹിക്കും. (ബുഖാരി. 7.68.460)

അനസ്‌(റ) നിവേദനം: ബിസ്‌മിയും തക്‌ബീറും ചൊല്ലി നബി(സ) തന്റെ കൈ കൊണ്‌ട്‌ ഉളുഹി യ്യത്തറുക്കുന്നത്‌ ഞാന്‍ കണ്‌ടിട്ടുണ്‌ട്‌. (ബുഖാരി. 7.68.465)

സലമ:(റ) നിവേദനം: നബി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും ഒരു മൃഗത്തെ ബലികഴിച്ചാല്‍ അതിന്റെ മാംസം മൂന്നു ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കരുത്‌. അടുത്തവര്‍ഷം വന്നപ്പോള്‍ പ്രവാചകരേ! കഴിഞ്ഞ കൊല്ലം ചെയ്‌തപോലെതന്നെയാണോ ഞങ്ങള്‍ ചെയ്യേണ്‌ടത്‌? എന്ന്‌ അഌചരന്മാര്‍ ചോദിച്ചു. നബി(സ) അരുളി: നിങ്ങള്‍ ഭക്ഷിക്കുകയും മറ്റുളളവര്‍ക്കു ഭക്ഷിക്കാന്‍ കൊടുക്കുകയും മിച്ചമുളളത്‌ സൂക്ഷിക്കുകയും ചെയ്‌തുകൊളളുക. അക്കൊല്ലം വലിയ ഭക്ഷണക്ഷാമം ജനങ്ങള്‍ക്ക്‌ ഉണ്‌ടായിരുന്നു. തന്നിമിത്തം ബലിയുടെ മാംസം മുഖേന നിങ്ങളില്‍ നിന്ന്‌ അവര്‍ക്ക്‌ സഹായം ലഭിക്കട്ടെയെന്ന്‌ ഞാന്‍ വിചാരിച്ചു. (ബുഖാരി. 7.68.476)

അബൂഉബൈദ്‌(റ) നിവേദനം: ശേഷം അലി(റ)യിന്റെ കൂടെയും ഞാന്‍ പങ്കെടുത്തു. ഖുതുബ: ക്ക്‌ മുമ്പായി അദ്ദേഹവും പ്രസംഗിച്ചു. ശേഷം ഇപ്രകാരം പ്രസംഗിച്ചു. നബി(സ) ഉളുഹിയ്യത്തിന്റെ മാംസം മൂന്ന്‌ ദിവസത്തിലധികം തിന്നുന്നതിനെ നിങ്ങളോട്‌ വിരോധിച്ചിട്ടുണ്‌ട്‌. (ബുഖാരി. 7.68.478)

No comments:

Post a Comment

Note: Only a member of this blog may post a comment.